DasanumVijayanum
നിങ്ങൾ കാണാത്തത് ഞങ്ങൾ കാണുന്നു ! നിങ?
'മനസ്സിൽ കുറ്റബോധം തോന്നിത്തുടങ്ങിയാൽ പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും' എന്നാര്‍ക്കെങ്കിലും തോന്നിതുടങ്ങിയിട്ടുണ്ടെങ്കില്‍ ശ്രദ്ധിക്കുക. 'നഷ്ടപ്പെടുവാൻ നമുക്ക് വെറും കീറപ്പായകൾ മാത്രം' എന്ന് ജീവിച്ചിരിക്കുന്ന നക്ഷത്രങ്ങള്‍ക്ക് പറയാന്‍ കഴിയില്ലല്ലോ. ഇങ്ങനുണ്ടോ ഒരു ഗതികേട് - ദാസനും വിജയനും
'മനസ്സിൽ കുറ്റബോധം തോന്നിത്തുടങ്ങിയാൽ പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും' എന്ന ഇപ്പോഴത്തെ കാലഘട്ടത്തിൽ പെണ്ണും ആണും തീയും പഞ്ഞിയും പോലെയെന്ന് മഹാകവികൾ വരെ പാടിനടക്കുന്നു . കലാപരിപാടികൾ നട.....
എന്തിലൊക്കെ തലയിട്ടോ അതെല്ലാം ബൂമറാങ് ! കാഫിർ കളികളിൽ നാറിയപ്പോള്‍ അതൊതുക്കാന്‍ ഇറക്കിവിട്ട ഹേമ കമ്മീഷൻ റിപ്പോർട്ട് അതിനേക്കാൾ ഇരട്ടടിയായി ? ഉമ്മന്‍ ചാണ്ടിയുടെ മാനത്തിന് ഒരു വിലയുമില്ല, സിനിമാ താരങ്ങള്‍ക്ക് കൊമ്പുണ്ട് പോലും ! ഇരകളുടെ സ്വകാര്യത പോലും... ഒന്നുമറിയാത്ത കൊച്ചുകുട്ടികളല്ലെ ഇപ്പറയുന്നത് ? തിരിച്ചടികളുടെ ഒരു സംസ്ഥാന സമ്മേളനം തന്നെ - ദാസനും വിജയനും
എന്തിലൊക്കെ തലയിട്ടോ അതെല്ലാം ബൂമറാങ് ! കാഫിർ കളികളിൽ നാറിയപ്പോള്‍ അതൊതുക്കാന്‍ ഇറക്കിവിട് തിരിച്ചടികളുടെ ഒരു സംസ്ഥാന സമ്മേളനമാണ് ഇന്നിപ്പോൾ കേരളത്തിലെ ഭരണകൂടത്തിനെതിരായി അരങ്ങേറിക്കൊണ്ടിരിക്കുന്.....
പീഡനം തെറ്റുതന്നെ ! അവസരത്തിനായി കിടന്നുകൊടുത്തിട്ട് കാര്യം നടക്കാതാകുമ്പോള്‍ വ്യഭിചാരം പീഡനമായി പരിവര്‍ത്തനം ചെയ്താലോ ? നടികളുടെ സമ്മതമില്ലാതെ കീഴ്‌പ്പെടുത്താൻ ശ്രമിക്കുന്നവരുണ്ട്. വഴങ്ങാത്തവരെ അവസരം നിക്ഷേധിച്ച് ആസൂത്രിത കീഴ്‌പ്പെടുത്തലും സംഭവിക്കുന്നു. സിനിമയുണ്ടായ കാലം മുതലുള്ള ഈ മസാല കഥകള്‍ ആധികാരികമായത് ജനങ്ങളുടെ ഒരു കോടി മുടിച്ചപ്പോള്‍ - ദാസനും വിജയനും
പീഡനം തെറ്റുതന്നെ ! അവസരത്തിനായി കിടന്നുകൊടുത്തിട്ട് കാര്യം നടക്കാതാകുമ്പോള്‍ വ്യഭിചാരം പ സിനിമയുണ്ടായ കാലം മുതൽ നാമൊക്കെ കേൾക്കുന്ന സംഭവവികാസങ്ങൾ തന്നെയാണ് ഇന്നും നാം കേട്ടുകൊണ്ടിരിക്കുന്നത് എന്ന.....
വേണമെങ്കിൽ ഒരു കലാപം വരെ സൃഷ്ടിക്കുവാൻ പോന്നൊരു വാക്കായിരുന്നു 'കാഫിർ '. അത്രയും അപകടകരമായ സ്‌ക്രീൻ ഷോട്ടുകൾ മുൻ എംഎൽഎമാരും മുൻ എംപിമാരും ഒക്കെ ഷെയർ ചെയ്തപ്പോൾ അവരിത്ര പ്രത്യാഘാതങ്ങൾ പ്രതീക്ഷിച്ചു കാണില്ല. എന്തായാലും വടകര തിരഞ്ഞെടുപ്പോടെ 'മാഷാ അള്ളാ' പോലെ 'കാഫിർ' പോലെ കുറെ കളികൾ അവസാനിച്ചുവെങ്കിലും മതത്തെ ഉപയോഗിച്ച് രാഷ്ട്രീയം കളിക്കുന്നവരെ സൂക്ഷിക്കുക - ദാസനും വിജയനും
വേണമെങ്കിൽ ഒരു കലാപം വരെ സൃഷ്ടിക്കുവാൻ പോന്നൊരു വാക്കായിരുന്നു 'കാഫിർ '. അത്രയും അപകടകരമായ സ സോഷ്യൽ മീഡിയയിൽ കുറച്ചു ലൈക്കും ഫോളോവേഴ്സും, യുട്യൂബിൽ ലേശം സബ്ക്രൈബേഴ്സും ഉണ്ടെങ്കിൽ ഭൂമിയുടെ അച്ചുതണ്ട് തി...
ദാസനും വിജയനും ഇതുവരെയുടെ ലേഖനങ്ങൾ വായിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയുക
പ്രകൃതി കോപിച്ചത് മണ്ണും വേരും തമ്മിലുണ്ടാക്കിയ ആത്മാർത്ഥ പ്രണയത്തെ മനുഷ്യര്‍ വെട്ടിമുറിച്ചപ്പോള്‍. ഉരുളായൊഴുകി ആര്‍ത്തലച്ചുവന്ന വെള്ളപ്പാച്ചിലില്‍ കുറെ വലിയ മനുഷ്യരുടെ ചെറിയ ലോകമാണ് ഒലിച്ചുപോയത്. അവശേഷിച്ചത് ഒരു മരവും സ്കൂള്‍ കെട്ടിടവും മാത്രം. എന്തൊരു പാഠങ്ങൾ .. ദാസനും വിജയനും
പ്രകൃതി കോപിച്ചത് മണ്ണും വേരും തമ്മിലുണ്ടാക്കിയ ആത്മാർത്ഥ പ്രണയത്തെ മനുഷ്യര്‍ വെട്ടിമുറി ദാസനും വിജയനും കേരളം പ്രകൃതി കോപിച്ചത് മണ്ണും വേരും തമ്മിലുണ്ടാക്കിയ ആത്മാർത്ഥ പ്രണയത്തെ മനുഷ്യര്‍ വെട്ടിമു....
‘രാഹുലാ നീ തനിച്ചല്ല, നവയുഗഭാരതം നിന്നെ ക്ഷണിക്കുന്നു, ജനപഥങ്ങളോ നിന്നെ പ്രതീക്ഷിക്കുന്നു, നിന്റെ കാൽ പെരുമാറ്റത്തിനായ് കാലം വിളിക്കുന്നു, രാഹുലാ നീ പോകുക മുന്നേ, ഞങ്ങൾ പിന്നെ ഗമിച്ചീടുന്നു, ഓ രാഹുലാ നീ തനിച്ചല്ല - ദാസനും വിജയനും
‘രാഹുലാ നീ തനിച്ചല്ല, നവയുഗഭാരതം നിന്നെ ക്ഷണിക്കുന്നു, ജനപഥങ്ങളോ നിന്നെ പ്രതീക്ഷിക്കുന്നു, എവിടെയോ ബിജെപിക്ക് അടിപതറിയിരിക്കുന്നു. ഏതോ ഉപദേശകർ ബിജെപിയെ കാലുവാരിയിരിക്കുന്നു. കാരണം ലേശം ബുദ്ധിയുള്ള ഒര...
Happy Birthday Kerala
സ്പോൺസർ ചെയ്യാൻ അംബാനിമാരില്ലാതെ, കോടികൾ ഒഴുക്കിയുള്ള സംഘാടനമില്ലാതെ, സഹായിക്കാൻ ഭരണമോ ഭരണകൂടങ്ങളോ ഇല്ലാതെ, നടന്നു നീങ്ങുന്ന രാഹുലിനൊപ്പം ജനം ആർത്തിരമ്പുന്നു; രാജ്യത്ത് ഏറ്റവുമധികം ആൾക്കൂട്ടം കണ്ട യാത്രയെന്ന റെക്കോർഡിലേയ്ക്ക് കുതിക്കാനൊരുങ്ങി ഭാരത് ജോഡോ ! ' രാഹുലാ നീ തനിച്ചല്ല .. മിത്രനെപ്പോലെ നീ .... ഈ വസുന്ധര ' എന്ന അനിൽ പനച്ചൂരാന്റെ വാക്കുകൾ കേരളം ഏറ്റെടുക്കുകയാണോ ? ഇത് പുതിയൊരു രാഹുൽ ഗാന്ധിയുടെ ഉദയം കൂടിയായി മാറുകയാണോ ? - ദാസനും വിജയനും
https://www.sathyamonline.com/dasanum-vijayanaum-745601-2/
*ആധികാരികത.. വിശ്വാസ്യത.. മാന്യത .. ഇത് മൂന്നും ചേർത്ത് വായിക്കാൻ / വാർത്തകൾ 24 മണിക്കൂറും*❗
*ജോയിന്‍ ചെയ്യുക...*
https://chat.whatsapp.com/DZ3gqn0plaH0boWCd5IUdo
Sathyamonline 3 WhatsApp Group Invite
ഭാരത് ജോഡോ യാത്ര എന്നാൽ മുന്നേറ്റം എന്നായി മാറി. പറഞ്ഞിട്ടെന്ത് കാര്യം ? രാഹുൽ ഗാന്ധി ഇടുന്ന ടി ഷർട്ടും ജെട്ടിയും മുതൽ കഴിക്കുന്ന പഴംപൊരിക്കും പരിപ്പുവടക്കും വരെ കുറ്റം പറയുന്ന ഒരു കൂട്ടം മണ്ടശിരോമണികളുണ്ട്. ചെറുപ്പക്കാരുടെ ഹരമായി മാറേണ്ടിയിരുന്ന ഈ ഭാരത് ജോഡോയെ കൂടുതൽ വൈറലാക്കേണ്ടിയിരുന്ന പാർട്ടിയും ജാഥക്കാരും ജാഡക്കാരും ഏറെ പിന്നിലാണ്. എന്തായാലും ബുദ്ധി ചിന്തൻ ശിബിരമായാലും പ്രശാന്ത് കിഷോർ ആയാലും ഒരു കാര്യം ഉറപ്പ് . രാഹുലിനെ ജനങ്ങൾക്ക് ഒട്ടേറെ ഇഷ്ടമാണ് - ദാസനും വിജയനും എഴുതുന്നു https://www.sathyamonline.com/news-dasanum-vijayanum-744575-2/
ഭാരത് ജോഡോ യാത്ര എന്നാൽ മുന്നേറ്റം എന്നായി മാറി. പറഞ്ഞിട്ടെന്ത് കാര്യം ? രാഹുൽ ഗാന്ധി ഇടുന്ന ഭാരത് ജോഡോ യാത്ര എന്നത് ആദ്യം കോൺഗ്രസ്സുകാരും, മുഖ്യ ശത്രു ആർഎസ്എസുകാരും എന്തും എതിർക്കുന്ന സിപിഎമ്മുകാരും അ.....
ദാസനും വിജയനും കൃഷ്ണനും
പരിശുദ്ധ ഖുർആനിൽ സ്വർണ്ണവും ഡോളറും ഒളിപ്പിക്കാത്ത
ബിരിയാണി ചെമ്പിൽ സ്വർണ്ണം കടത്താത്ത ഈന്തപ്പഴത്തിൽ സ്വർണ്ണം കയറ്റാത്ത ഇന്നോവയിൽ മാഷാ അള്ളാ സ്റ്റിക്കർ ഒട്ടിക്കാത്ത ഒരു നല്ല പെരുന്നാൾ ആശംസിക്കുന്നു
https://twitter.com/keralatrolls/status/1535676952455131136?s=20&t=YCXrkbpVU4Co-NyMAJrtjw
ദാസനുംവിജയനും on Twitter “ഒരാൾ വിവേക് കിരൺ ഒരാൾ മാർഷൽ കിരൺ ഒരാൾ ഷാജ് കിരൺ”
https://www.sathyamonline.com/news-dasanum-vijayanum-689020-2/
ദേശവിരുദ്ധ കൊള്ളയും വർഗീയതയും ചേർന്ന് നാടിനെ ‘പ്രളയ’ത്തിലാക്കുകയാണോ ? ഇനിയും നോക്കിയിരുന് സ്വർണ്ണക്കടത്തും ഡോളർക്കടത്തും ആരൊക്കെ നടത്തിയാലും അതൊരു സാധാരണ സാമ്പത്തിക കുറ്റകൃത്യമല്ല , അതൊരു സാധാരണ കള്...
https://www.sathyamonline.com/news-dasanum-vijayanum-688478-2/
ആദ്യം മക്കൾരാഷ്ട്രീയം പറഞ്ഞു കരുണാകരനെ കളിയാക്കി, പിന്നെ ഇഎംഎസിന്റെ മകനെ സ്ഥാനാർത്ഥിയാക്ക കഴിഞ്ഞ അൻപത് വർഷങ്ങളായി സിപിഎം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്താണെന്നു പരതി നോക്കിയാൽ ഒന്ന് വ്യക്തം : അവ...
കേരളത്തിൽ സ്ത്രീ വിഷയങ്ങളെ നമ്മുക്ക് പരിചയപ്പെടുത്തി തന്നത് വിവിധ രാഷ്ട്രീയപാർട്ടി യിലെ തലമുതിർന്ന നേതാക്കളാണ് വിവിധ രാഷ്ട്രീയ സംഘടനകൾ കേരളത്തിൽ വേരുറപ്പിക്കുന്ന കാലഘട്ടങ്ങളിൽ ധാരാളം ഒളിവിലെ ഓർമ്മകൾ ഇപ്പോഴും ഓർമ്മകളായി ഓരോരോ ഗ്രാമങ്ങളിൽ അവശേഷിക്കുന്നുണ്ട് എങ്കിലും പല നേതാക്കളെയും നാം സ്മരിക്കുന്നത് അങ്ങനെയൊക്കെയാണ് .അന്നൊക്കെ നല്ല കഴമ്പുള്ള പുഷ്ടിമയുള്ള വീടുകൾ കാലേക്കൂട്ടി നോക്കിവെച്ചു അവിടേക്ക് ഒളിവിൽ വിരുന്ന് പോയിരുന്ന വിരുതന്മാരും ഉണ്ടായിരുന്നത്രെ !!.
എതിർപാർട്ടിയിലെ നേതാക്കന്മാരെ നേരെചൊവ്വേ നേരിടുവാൻ കഴിയാതെ വരുമ്പോൾ അവർക്കെതിരെ മെനയുന്ന ഒളിയമ്പുകളാണ് ഒട്ടുമിക്ക സ്ത്രീപീഡനകേസുകളും . അതിന്നായി പാർട്ടിയിൽ ഒരു വിഭാഗം തന്നെ പ്രവർത്തിക്കുന്നുണ്ടത്രേ . ഇങ്ങനെ ഒരു വാർത്ത വീണു കിട്ടിയാൽ പിന്നെ പത്രക്കാർക്കും ചാനലുകാർക്കും കുശാലായി . അവർ പിന്നെ ആരുടെയും ജീവിതമോ അവരുടെ കുടുംബങ്ങളുടെ വേദനകളോ മക്കളുടെ വിദ്യാഭ്യസമോ അവരുടെ സമൂഹമോ നോക്കാതെ ഫ്ലാഷ്ന്യൂസ് കളെ കൊണ്ട് ആഘോഷിക്കും . അങ്ങനെ ഒട്ടേറെ കുടുംബംങ്ങളെയും ജീവിതങ്ങളേയും നശിപ്പിക്കുവാൻ ഇക്കൂട്ടർക്ക് സാധിച്ചു എന്ന് ഒരിക്കൽ നമ്പി നാരായണൻ തമാശയായി പറഞ്ഞിരുന്നു
സൂര്യനെല്ലിയും ഐസ്ക്രീമും സോളാറും നാം ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയങ്ങളായിരുന്നു . ഓരോരോ വിഷയങ്ങളിലും ഓരോരോ ഭരണമാറ്റങ്ങൾ ഉണ്ടാക്കുവാൻ അതിനൊക്കെ തിരി കൊളുത്തി വിട്ടവർക്ക് സാധിച്ചിരുന്നു . എല്ലാറ്റിനും പകരമെന്നോണം പാർട്ടിയിലെ ജില്ലാസെക്രട്ടറിമാരും മന്ത്രിമാരും നേതാക്കളുടെ മക്കളും ഒക്കെ നാണം കെട്ട് പടിയിറങ്ങി വന്നിട്ടുമുണ്ട് . പക്ഷെ എത്രയൊക്കെ തിരിച്ചടികൾ കിട്ടിയാലും അതൊന്നും ലവലേശം കൂസാതെ പിന്നെയും പിന്നെയും സോഷ്യൽ മീഡിയകളെയും ചാനലുകളെയും ദുരുപയോഗപ്പെടുത്തിയിരുന്ന ഒട്ടനവധി സഖാക്കന്മാരെയും ഇടതു സഹയാത്രികരെയും നാം കഴിഞ്ഞ കാലഘട്ടങ്ങളിൽ കണ്ടു .
കൂടാതെ ഇക്കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ കേരളത്തിൽ അരങ്ങേറിയ വാളയാർ-വണ്ടിപ്പെരിയാർ -ആംബുലൻസ് ഇത്യാദി അക്രമങ്ങളിൽ മുൻപന്തിയിൽ എത്തിയത് സഖാക്കൾ തന്നെ എന്നതിൽ അവർക്ക് അഭിമാനിക്കാം . കേസ് ചാർജ് ചെയ്തത്തിൽ
എഴുപത് ശതമാനം പ്രതികളും ഇടതുസഹയാത്രികർ ആണെന്നുള്ളതും കൂടാതെ ഭരണത്തിന്റെ നിഴലിലും അഹങ്കാരത്തിലും കേസുകൾ ചാർജ് ചെയ്യാത്തവയും കോംപ്രമൈസുകൾ ആക്കിയതും ഒട്ടനവധിയാണ് . അതുപോലെ ഒളിക്യാമറ ഓപ്പറേഷനിലും നഗ്നവീഡിയോ പകർത്തി ഭീഷണിപ്പെടുത്തിയുള്ളവയും വേറെവേറെയാണ് .
ഇന്നിപ്പോൾ സിപിഎമ്മിന്റെ രണ്ടു സോഷ്യൽ മീഡിയ പുലികളാണ് പെൺ കേസുകളിൽ കുടുങ്ങി കിടക്കുന്നത് . ഒന്നാമൻ ഹൈക്കോടതി വക്കീലും രണ്ടാമൻ സോഷ്യൽ മീഡിയ ട്രോളറുമാണ് . ഒരാൾ വളരെ ഗൗരവക്കാരനും മറ്റെയാൾ വളരെ തമാശക്കാരനും .
പക്ഷെ രണ്ടാളും ചെയ്തുകൂട്ടിയ പണികൾ ഒന്നുതന്നെ . സോഷ്യൽ മീഡിയയിലെ പ്രശസ്തി കണ്ടു അതിൽ കമിഴ്ന്നടിച്ചു വീണ പെൺ പിള്ളേരെയും വീട്ടമ്മമാരെയും നല്ല രീതിയിൽ കൈകാര്യം ചെയ്തു എന്നതാണ് . ഒന്നോ രണ്ടോ പെണ്ണുങ്ങളെയാണ് ഇവർ കൈകാര്യം ചെയ്തത് എങ്കിൽ പെണ്ണുങ്ങളും ക്ഷമിച്ചേനെ . ഇതിപ്പോൾ നമ്മുടെയൊക്കെ അറിവിൽ മുപ്പതും നാൽപ്പതും പെണ്ണുങ്ങളെയാണ് ഇവർ
മനസ്സില്ലാമനസ്സോടെ ബന്ധപ്പെട്ടത് .
രണ്ടാമൻ സോഷ്യൽ മീഡിയയിലെ ഒന്നാം നമ്പർ ട്രോൾ കമ്പനിയുടെ അഡ്മിൻ ആയിരുന്നു . നമ്മളൊക്കെ ഏറെ ഇഷ്ടപ്പെടുന്ന ട്രോൾ കമ്പനിയുമാണ് അത് . നമ്മൾക്ക് ഇഷ്ടമായാൽ പിന്നെ പെണ്ണുങ്ങൾക്കും ഇഷ്ടമാവാതിരിക്കില്ലല്ലോ . അങ്ങനെ പാവപ്പെട്ട കുറെ പെൺപിള്ളേർ അഡ്മിന്റെ ആരാധകരാവുകയും മൊബൈൽ നമ്പറുകൾ കൈമാറ്റം നടത്തുകയും ചെയ്തു . അഡ്മിന്റെ വീക്നെസ് പാതിരാകുർബാനയിലായിരുന്നു . അപ്പോഴാണ് അദ്ദേഹം കുമ്പസാരക്കൂട് തുറക്കുക .
സകലമാന പെണ്ണുങ്ങളുടെയും കുമ്പസാരം കേൾക്കുകയും അവർക്കുള്ള ഉപദേശങ്ങൾ കൊടുക്കുകയും ചെയ്തു . കുമ്പസാരത്തിൽ
തരിപ്പുകയറിയ പെൺപിള്ളേർ ശ്രീകാന്തിനോടോപ്പം കിടക്കയും പങ്കിട്ടു . അത്രേ ചെയ്തുള്ളൂ .അതിനാണ് ഇത്രേം വലിയ കേസുകൾ ഉണ്ടാക്കിയിരിക്കുന്നത് .
നിലമ്പൂറുകാരൻ വക്കീൽ കളിച്ച കളികൾ വേറെ ലെവെലിലാണ് . സോഷ്യൽ മീഡിയയിൽ അറുപത്തിനായിരത്തിൽ പരം ആരാധകരുള്ള ഹൈക്കോടതി വക്കീൽ സിപിഎമ്മിന്റെ മുന്നണി പോരാളി തന്നെയായിരുന്നു . സോഷ്യൽ മീഡിയയിൽ പ്രതികരിക്കുന്ന പലർക്കെതിരെയും കേസുകൾ കൊടുക്കാനും നടത്താനും മിടുക്കനായ ഹൈക്കോടതി വക്കീൽ ജയിച്ചു ജയിച്ചു മുന്നോട്ട് പോകുമ്പോൾ പണി പാലുംവെള്ളത്തിൽ കിട്ടുമെന്ന് സ്വപ്നത്തിൽ കരുതിയില്ല . ന്യുനപക്ഷ മതക്കാരനായ വക്കീൽ ആയതുകൊണ്ട് കേരളത്തിലെ കുറെ
വീട്ടമ്മമാർ , പലരും വിവാഹമോചനക്കേസുകൾ നടക്കുന്നവരും , ഭർത്താവ് മരിച്ചവരും , ഭർത്താവ് വിദേശത്തുള്ളവരുമൊക്കെയായ ഇടതു സഹയാത്രികരായ സ്ത്രീകളായിരുന്നു . ലേശം മലയാള സാഹിത്യം എഴുതുവാനും പറയുവാനും അറിയാമെങ്കിൽ പെണ്ണുങ്ങൾക്കും ചില
ധാരണകൾ ഉള്ളിൽ രൂപപ്പെടും .
അങ്ങനെ ധാരണകൾ രൂപപ്പെട്ട ഒരു പാവം ഈരാറ്റുപേട്ടക്കാരി , ഭർത്താവ് കുവൈറ്റിൽ അപകടത്തിൽ മരണപ്പെട്ട ശേഷം സ്വത്തുമായി ബന്ധപ്പെട്ട കേസുമായി വക്കീലിനെ സമീപിച്ചു . ആ പാവം പെണ്ണിനെ പറഞ്ഞുമയക്കി മലപ്പുറത്തെത്തിച്ചുകൊണ്ട് അവിടെ വാടകവീട് തരപ്പെടുത്തി . മക്കളെ വരെ ഇട്ടെറിഞ്ഞു വന്ന വീട്ടമ്മയുടെ നഗ്ന ചിത്രങ്ങൾ പകർത്തുവാനും വക്കീൽ സഖാവ് മറന്നില്ല . അദ്ദേഹം ബന്ധപ്പെട്ടു എന്ന് പറയുന്ന നാൽപ്പതോളം പെണ്ണുങ്ങളുടെയും നഗ്നവീഡിയോകൾ മൊബൈലിലും ഐക്ലൗഡിലും ഉണ്ടെന്നാണ് പോലീസ് നിഗമനം . ആ വീഡിയോകൾ കാണിച്ചു ഭീഷണിപ്പെടുത്തി തന്നെയാണ് പല വലിയ കുടുംബത്തിലെ പെണ്ണുങ്ങളെയും ഉപയോഗിച്ചിരുന്നത്
മലപ്പുറത്തെ ഒരു എംഎൽഎ യും മുൻ മന്ത്രിയുമാണ് ഇദ്ദേഹത്തെ ഈ നൂലാമാലകളിൽ നിന്നും രക്ഷപ്പെടുവാൻ ചരടുകൾ വലിക്കുന്നത് .
വക്കീലിന്റെ വളരെ അടുത്ത സുഹൃത്തുക്കളാണ് അദ്ദേഹത്തിനെതിരെ വാർത്തകൾ പുറത്തുവിട്ടുകൊണ്ടിരിക്കുന്നത് . അവരിൽ പലരും വീഡിയോകൾ കണ്ടവരുമാണെന്നാണ് അറിയുവാൻ കഴിയുന്നത് . അതുപോലെ അഡ്മിൻ പരിചയപ്പെട്ട ഒരു പെൺകുട്ടിയുടെ അടുത്ത സുഹൃത്തായ മറ്റൊരു പെൺകുട്ടിയെയും പരസ്പരം അറിയാതെ ഉപയോഗിച്ചപ്പോഴാണ് കാര്യങ്ങൾ വെളിയിൽ വന്നത് . നിങ്ങൾ എന്തുവേണേലും ചെയ്തോളൂ , പക്ഷെ മനുഷ്യനാവണം മനുഷ്യരാവണം !!!
ഭരണം അവസാനിക്കുന്നതിനു മുന്നേ ഒരു സഖാവായി മാറി വിലസാൻ മോഹിച്ചുകൊണ്ട് അഡ്വക്കേറ്റ് ദാസനും
സോഷ്യൽ മീഡിയയിലെ രാത്രികോളുകൾ രസം തന്നെയെന്ന് ആണയിട്ടു പറഞ്ഞുകൊണ്ട് വിജയൻ വെട്ടിയാരും
പണമെറിഞ്ഞാൽ പ്രാഞ്ചിയേട്ടന്മാർക്ക് അവാർഡുകൾ വിൽപ്പനക്ക് : അവാർഡുകൾ ഇല്ലാതെ ജനത്തിനും ജീവിക്കുവാൻ വയ്യാത്ത അവസ്ഥയിലാണ് കേരളത്തിന്റെ ആകെമൊത്തം കാര്യങ്ങൾ .കോവിഡ് എന്ന മഹാമാരി കേരളത്തിന് സമ്മാനിച്ച ഒന്നായിരുന്നു അവാർഡുകൾ : കൂടാതെ സിഎൻഎൻ ബിബിസി യുഎൻ മുതലായ സാമ്രാജ്യത്വ ശക്തികളുടെ ഇന്റവ്യൂകൾ : ഒപ്പം വോഗ്, ഡെബനോയർ പോലുള്ള മാഗസിനുകളിൽ മുഖചിത്രം . ഈ വക കളികളിലും അവാർഡുകളിലും പണം ഒളിഞ്ഞു കിടപ്പുണ്ടെന്ന് മാനസിലാക്കിയവർ ഇന്നിപ്പോൾ അവരുടെ ചാനലിന്റെ മറവിൽ അവാർഡുകൾ പ്രഖ്യാപിക്കുവാൻ പോകുന്നു .
ഇന്നിപ്പോൾ കേരളത്തിന് അത്യന്താപേക്ഷിതമായത് കോവിഡിനെ പിടിച്ചുകെട്ടലൊന്നുമല്ല . കോവിഡ് ഇങ്ങനെയൊക്കെ പോയാൽ മാത്രമേ കെ റെയിലും ലോകായുക്തയും അതുപോലെ അനുബന്ധ സംഭവങ്ങളും ജനത്തിൽ നിന്നും മറച്ചുവെക്കുവാനാകൂ . കേരളത്തിലെ ഇപ്പോഴത്തെ മണ്ടന്മാരായ ജനതയുടെ മനസ്സ് നൂറു ശതമാനം പഠിച്ചുകൊണ്ടുള്ള കളികൾക്കാണ് കേരളം ഭരിക്കുന്ന മാധ്യമ ഉപദേഷ്ടാവ്
കരുക്കൾ നീക്കി കൊണ്ടിരിക്കുന്നത് .ശരിക്കും പറഞ്ഞാൽ അദ്ദേഹമാണോ നമ്മുടെ നാട്ടിലെ സാമ്രാജ്യത്വ ചാരൻ എന്നുവരെ സംശയിക്കേണ്ടിയിരിക്കുന്നു .
നമ്മുടെ മുഖ്യമന്ത്രിക്ക് എങ്ങനെയെങ്കിലും കാര്യങ്ങൾ നടന്നുകണ്ടാൽ മതി എന്നാണ് അദ്ദേഹത്തിന്റെ ഒരു രീതി . അതുകൊണ്ടാണ് അദ്ദേഹം വരും വരായ്കകൾ നോക്കാതെ ലാവലിനിൽ കയറി ഒപ്പുവെച്ചത് . ആരൊക്കെ എതിർത്താലും ആരൊക്കെ പറഞ്ഞാലും കാര്യങ്ങൾ നടന്നു കാണണം എന്നുമാത്രമേ അദ്ദേഹത്തിനുള്ളൂ . ഈ ഒരു മനസ്സ് മനസിലാക്കിയാണ് മാധ്യമ ഉപദേഷ്ടാവ് എന്ന് പറയുന്ന വേന്ദ്രൻ അദ്ദേഹത്തെ ചികിത്സിപ്പിക്കുവാൻ അമേരിക്കയിൽ തന്നെ പറഞ്ഞുവിട്ടത് . കഴിഞ്ഞ കുറെ കാലങ്ങളായി കേരളത്തിൽ സംഭവിക്കുന്ന ഓരോരോ കാര്യങ്ങളിലും ഒരു സാമ്രാജ്യത്വ അടിമത്തം നിഴലിച്ചുകാണുന്നു .
ഒരു സാധാരണ പത്രക്കാരനായി ഡൽഹിയിൽ നിന്നും ഇറക്കുമതി ചെയ്ത ഇദ്ദേഹം നേരറിയാൻ നേരത്തെ അറിയിക്കുവാൻ ഒരു ജനതയുടെ ആത്മാവിഷ്കാരത്തിൽ കൈവെച്ചു . ആ പേരിൽ കേരളത്തിന്റെ മെഗാസ്റ്റാറിനെ അടക്കം ഒട്ടുമിക്ക പ്രാഞ്ചിയേട്ടന്മാരെയും സ്വന്തം ചൊൽപ്പടിയിൽ വരുത്തുന്ന അവസ്ഥയാക്കി . ഇതിന്നായി ദുബായും അബുദാബിയും ഖത്തറും ബഹ്‌റൈനും കുവൈറ്റുമൊക്കെ കയറിയിറങ്ങി തന്റെ സാമ്രാജ്യം വളർത്തി വലുതാക്കി .ചാനലിന്റെ പേരിൽ അവാർഡ് ഷോകളും സ്റ്റേജ് ഷോകളും നടത്തിക്കൊണ്ടിരുന്നു .
ഇതിന്നിടയിൽ എന്തോ ഒരു സാമ്രാജ്യത്വ കളിയുടെ ഭാഗമായി സാമ്രാജ്യത്വ ചാനലിലേക്ക് നുഴഞ്ഞുകയറി . ആ നുഴഞ്ഞുകയറ്റത്തിന്റെ
സദുദ്ദേശവും ദുരുദ്ദേശവും ആരും അധികം ചർച്ചകൾ ചെയ്തില്ല . ചുവരിൽ പന്തടിച്ചതുപോലെ പോയതിനേക്കാൾ വേഗതയിൽ തിരിച്ചു കയറി . പോകുമ്പോഴത്തെ യാത്രയയപ്പിൽ അദ്ദേഹത്തിന്റെ ബോസ് പ്രസംഗത്തിൽ പറഞ്ഞിരുന്നു ' എപ്പോൾ വേണേലും തിരിച്ചുവരാം ' എന്ന് . വളരെ വിജയപ്രദമായി നടന്നുകൊണ്ടിരിക്കുന്ന ചാനലിന്റെ കച്ചവട രഹസ്യങ്ങൾ മനസ്സിലാക്കുവാനാണോ , അതോ അവിടെ എന്തെങ്കിലും വിഷവിത്തുകൾ പാകുവാനാണോ എന്നൊന്നും ആർക്കുമറിയില്ല . ഒരു കാര്യം ഉറപ്പ് , ജനതയുടെ ആത്മാവിഷ്കാരമായ ചാനൽ കാഴ്ചക്കാരുടെ കാര്യത്തിൽ ദിനേനെ പിന്നോട്ട് പോയിക്കൊണ്ടിരുന്നു , അതുപോലെ കോടികൾ ഇറക്കിയവർക്ക് ഒരു നയാപൈസ
ലാഭമായോ അല്ലാതെയോ തിരിച്ചുകിട്ടിയിട്ടുമില്ല .
ഈ ഭരണം വന്ന അന്നുമുതൽ , 2016 മുതൽ ഓരോരോ വർഷവും ഓരോരോ കാരണങ്ങളുമായി ഇവരൊക്കെ ദുബായിലേക്കും അബുദാബിയിലേക്കും പറക്കുന്നു . എല്ലാ വർഷവും തിരിച്ചും മറിച്ചും അവാർഡുകൾ വിതരണം ചെയുന്നു . മുൻ വർഷങ്ങളിൽ അവാർഡുകൾ പണം കൊടുത്തു വാങ്ങിയവരിൽ പലരും ആത്മഹത്യാ ചെയ്‌തു , അതുപോലെ നിരവധിപേർ എല്ലാം ഉപേക്ഷിച്ചുകൊണ്ട് മുങ്ങി , പലരും കേസുകളുമായി മുന്നോട്ട് പോകുന്നു . അവാർഡുകൾ കൊടുത്ത മുഖ്യനും മെഗാസ്റ്റാറിനും അതുപോലെ സ്ഥിരം രണ്ടുമൂന്നു മുതലാളിമാർക്കും ഒരു കോട്ടവും സംഭവിച്ചിട്ടില്ല .
കേരളത്തിൽ ഇന്നേവരെ കണ്ടിട്ടില്ലാത്ത കോവിഡ് വ്യാപനവും അരക്ഷിതാവസ്ഥകളും ഗുണ്ടാ വിളയാട്ടും രാഷ്ട്രീയകൊലകളും
പോലീസ് രാജുമായി നീങ്ങുമ്പോൾ ചികിത്സക്ക് പോയ ഒരു മുഖ്യമന്ത്രി എന്തുകൊണ്ട് മറ്റൊരു രാജ്യത്ത് വിശ്രമിക്കുന്നു എന്നത് ചോദിക്കുവാനും പറയുവാനും ഒരു പത്രക്കാരനോ ചാനലുകാരനോ ഇല്ല എന്നത് തുടര്ഭരണത്തിനു ജനത്തിന് കിട്ടിയ ഒരു സമ്മാനമാണ് .
ദുബായിലെ ഗ്രാൻഡ് ഹയാത്ത് എന്ന പഞ്ചനക്ഷത്ര ഹോട്ടലിൽ വേറെ പാർട്ടിയിലെ ഏതെങ്കിലും മുഖ്യമന്ത്രി ഇങ്ങനെ വന്നു താമസിച്ചാൽ
ഇപ്പോഴത്തെ മുഖ്യമന്ത്രിയുടെ പാർട്ടിക്കാർ കേരളം കത്തിക്കുമായിരുന്നില്ലേ ? മൂന്നു ദിവസം വിശ്രമം എന്ന് വെച്ചാൽ ഒരാൾക്കും അങ്ങോട്ട് പ്രവേശമില്ല എന്നുതന്നെ . ഡീലുകൾ ഉറപ്പിക്കുവാനും പങ്കുവെക്കാനും ഇതിനേക്കാൾ നല്ല സൗകര്യം എവിടെയാണ് ലഭിക്കുക ?
അടുത്ത ആഴ്ച്ച മെഗാസ്റ്റാറും ആ പഞ്ചനക്ഷത്ര ഹോട്ടലിൽ എത്തിച്ചേരും . എന്നിട്ട് കേരളത്തിലേക്ക് കച്ചവടത്തിനായി ആളുകളെ ക്ഷണിക്കുന്നു എന്ന വ്യാജേന സ്വന്തം ചാനലിന്റെ പേരിൽ അവാർഡ് നൈറ്റ് ആസൂത്രണം ചെയ്തിട്ടുണ്ട് . ഇപ്പോൾത്തന്നെ നിരവധി പ്രാഞ്ചിയേട്ടന്മാരെ ഓരോരുത്തരായി വിളി തുടങ്ങിയിരിക്കുന്നു . മുഖ്യമന്ത്രിയുടെ കയ്യിൽ നിന്നും അവാർഡ് വാങ്ങാൻ നാല് ലക്ഷം രൂപയും മെഗാസ്റ്റാറിൽ നിന്നും അവാർഡ് വാങ്ങുവാൻ ആറു ലക്ഷം രൂപയും കേരളത്തിന്റെ കോടീശ്വരനിൽ നിന്നും വാങ്ങുവാൻ എട്ട് ലക്ഷം രൂപയും ആണ് ഓഫറുകൾ വെച്ചിട്ടുള്ളത് .
മലപ്പുറത്തുനിന്നും ക്യു നെറ്റ് നടത്തി കാശുണ്ടാക്കി ദുബായിൽ വിലസുന്ന ചെറുപ്പക്കാരും , അതുപോലെ ബിറ്റ് കോയിനിൽ പണം ഉണ്ടാക്കിയ കുറെപേരും മറ്റുള്ളവരിൽ നിന്നും ഇൻവെസ്റ്റ്‌മെന്റ് വാങ്ങി കളിക്കുന്ന കുറെപേരും ഒക്കെ അവാർഡുകൾ വാങ്ങിക്കുവാൻ തയാറായി കഴിഞ്ഞു . യാതൊരുവിധ മാനദണ്ഡങ്ങളുമില്ലാതെ പണമുള്ള ഏതൊരു ഏഴാംകൂലിക്കും അവാർഡുകൾ കൊടുക്കുന്ന ഈ സമ്പ്രദായം നടപ്പിലാക്കുന്നത് കേരളത്തിൽ നീതിയും ന്യായവും നടപ്പിലാക്കേണ്ട വ്യക്തികൾ തന്നെയാണെന്ന് കാണുമ്പൊൾ വെറുതെയല്ല ഇവന്മാരൊക്കെ ലോകായുക്തയെ ഇത്രമാത്രം പേടിക്കുന്നത് എന്നുവേണം കരുതുവാൻ .
ഇതുകഴിഞ്ഞാൽ അടുത്ത പേക്കൂത്ത് നടക്കുവാൻ പോകുന്നത് ലോക കേരളസഭയുടെ പേരിൽ , കേരളശ്രീ , കേരളഭൂഷൺ കേരളവിഭൂഷൺ എന്നിങ്ങനെയുള്ള സർക്കാർ അവാർഡുകളാണ് . ഈ അവാർഡുകൾക്ക് വിലയിട്ടിരിക്കുന്നത് കോടികളാണ് .
കോവിഡ് എങ്ങനെയെങ്കിലും ഒന്ന് ഒഴിഞ്ഞുകിട്ടിയാൽ നടത്തുവാൻ ഇരിക്കുന്ന ഈ അവാർഡുകൾക്ക് ഇപ്പോൾ തന്നെ അമേരിക്കയിൽ നിന്നും യൂറോപ്പിൽ നിന്നും ഗൾഫിൽ നിന്നും ആളുകളെ വലവീശി തുടങ്ങിക്കഴിഞ്ഞു .
ഈ മഹാമാരിക്കാലത്തും ഇങ്ങനെയൊക്കെ ചെയ്തുകൂട്ടുവാൻ എങ്ങനെ മനസ്സ് വരുന്നു എന്റെ കപ്പിത്താനെ !!!
മുഖ്യനെ പാന്റിടീച്ചതിൽ ഉപദേഷ്ടാവിന്റെ കറുത്തകരങ്ങൾ ആണെന്ന വിശ്വാസത്തിൽ സഖാവ് ദാസനും
വെക്കുന്ന വെടികളൊക്കെ എങ്ങനെ തിരിച്ചു വരുന്നു എന്ന് ചിന്തിച്ചുകൊണ്ട് സഖാവ് വിജയനും
പത്തുലക്ഷവും ഇരുപതുപക്ഷവും നിർബന്ധിതമായി വാങ്ങിക്കൊണ്ട് ഗൾഫിലെ കുറെയധികം പ്രാഞ്ചിയേട്ടന്മാർക്ക് ബിസിനസ്സ് അവാർഡുകൾ മുഖ്യമന്ത്രീയും മുഖ്യന്റെ പാർട്ടിയുടെ മെഗാസ്റ്റാറും ഒക്കെ സമ്മാനിച്ചപ്പോൾ അവാർഡുകൾ കിട്ടിയ പലരും ആത്മഹത്യാ ചെയ്തും , നാട്ടിലേക്ക് മുങ്ങിയും , കച്ചവടങ്ങൾ അവസാനിപ്പിച്ചും , കേസുകളിൽ അകപ്പെട്ടും ജീവിതം തള്ളിനീക്കുന്ന കാഴ്ച്ചകൾ കാണാവുന്നതാണ് . ദുബായിലെയും അബുദാബിയിലെയും ഷാർജയിലെയും ഒമാനിലെയും ഖത്തറിലെയും പാവപ്പെട്ട കോടീശ്വരന്മാർക്ക് നാട്ടിൽ വലിയ വലിയ കച്ചവട സൗകര്യങ്ങൾ നൽകാമെന്ന് വ്യാമോഹിച്ചാണ് അവാർഡുകൾ വീശിയത് . https://www.sathyamonline.com/news-dasanum-vijayanum-635747-2/
കേരളത്തിൽ എന്തൊരു വിഷയത്തിലും വളരെ മാന്യമായി ഇടപെട്ടിരുന്ന ഇന്നത്തെ നിയമന്ത്രി വരെ പറയുന്നു , ഇവിടെ എന്തിനാണീ ലോകായുക്ത ? . അത്രയ്ക്കും രാജീവ് എന്ന ആദർശപരിവേഷകന്റെ ചിന്താധാരണികളിൽ മസ്തിഷക പ്രച്ഛളനം ഉരുത്തിരിയിപ്പിക്കുവാൻ
ആ ഉപദേഷകവൃത്തങ്ങൾക്ക് സാധ്യമായി എന്ന് വേണം അനുമാനിക്കുവാൻ . കേരളം കണ്ടതിൽ വെച്ചേറ്റവും വലിയ ഫണ്ടിനെ വകമാറ്റി ചിലവഴിച്ച വകയിൽ ഒരു അന്വേഷണം ലോകായുക്ത നടത്തിക്കഴിഞ്ഞിരിക്കുന്നു . ഒന്നാം പ്രളയത്തിന് പാത്തുമ്മ ആടിനെ വിറ്റതും കുട്ടികൾ കാശികുടുക്ക പൊട്ടിച്ചതും ഗൾഫിലെ വേദനിക്കുന്ന കോടീശ്വരന്മാർ സംഭാവന ചെയ്തതും മുക്കുമുക്കി ആണെങ്കിലും സർക്കാർ ജോലിക്കാർ ശമ്പളത്തുക കൊടുത്തതും എല്ലാം ദുരിതാശ്വാസത്തിൽ എത്തിക്കാതെ ഓരോരോ ലോക്സഭാ മണ്ഡലത്തിലെയും വോട്ടർക്ക് തിരഞ്ഞെടുപ്പിൽ വോട്ടുകിട്ടുവാൻ ഉപയോഗിച്ചതും ബാക്കിയുള്ളവ അമക്കിയതും ഒക്കെ അന്വേഷണത്തിലാണ് . https://www.sathyamonline.com/news-dasanum-vijayanum-635391-2/
കോവിഡും ഒമിക്രോണും ഡെങ്കിക്കും മാത്രമല്ല, ഉരുള്‍പൊട്ടലിനും പ്രളയത്തിനും വരെയുള്ള ‘വാക്സി കേരളത്തിലെ ഇന്നത്തെ മുഖ്യമായ വിഷയങ്ങൾ, കോവിഡിനെയും ഒമൈക്രോണിനെയും മാറ്റിവെച്ചാൽ ‘ദിലീപിന്റെ അടുക്കളകാര്യങ്...
ഫസലിനെ കൊന്നുകളഞ്ഞു ഷർട്ട് എതിരാളികളുടെ ഓഫീസിൽ കൊണ്ടിട്ടുള്ള ഗൂഢാലോചനകൾ , അതിൽ നിന്നും നേതാക്കന്മാരെ രക്ഷപ്പെടുത്താൻ ഗൂഢാലോചനകൾ , ഷുക്കൂറിനെ കൊന്നതും ഗൂഢാലോചനയിൽ , അതുപോലെയുള്ള ഒട്ടുമിക്ക രാഷ്ട്രീയകൊലകളും ഗൂഢാലോചനകൾ തന്നെ . ഷുവൈബ് വധത്തിൽ കേരളം നിറഞ്ഞുനിൽക്കുമ്പോൾ ആരുടെയോ പീഢനത്താൽ മരണപ്പെട്ട മധുവിനെ എല്ലാവരും മറന്നു . ആരൊക്കെ മറന്നാലും കൊച്ചാപ്പയായ മമ്മുട്ടി മധുവിനെ മറക്കാൻ പാടില്ല . പുഷ്പനെ മറന്നാലും മധുവിനെ മറക്കല്ലേ .
ആ പാവത്തിനായി വാദിക്കുവാൻ സർക്കാരിന്റെ കൈവശം പ്രോസിക്യൂട്ടർ ഇല്ലത്രെ . എല്ലാ പ്രോസിക്യൂട്ടർ മാരും പ്രോസ്റ്റിറ്റിയൂറ്റർ മാരും ദിലീപിന്റെയും കാവ്യയുടെയും പിന്നാലെയാണ് . ഭക്ഷണം കിട്ടാതെ വിശന്നപ്പോൾ ഭക്ഷണം കട്ട് തിന്നു എന്നതിന്റെ പേരിൽ ജനങ്ങളും
(അല്ലാത്തവരും ) കൂടി തല്ലിക്കൊന്ന ആദിവാസി യുവാവിനെക്കാൾ മതിപ്പാണ് ബാലചന്ദ്രകുമാർ എന്ന ഒരുത്തന്റെ മൊഴിക്ക് . https://www.sathyamonline.com/news-dasanum-vijayanum-634936-2/
വിശപ്പകറ്റാന്‍ റൊട്ടി കട്ട മധുവിനേക്കാള്‍ മതിപ്പാണ് ബാലചന്ദ്രകുമാര്‍ എന്ന സിനിമാക്കാരന്‍ ‘ഗൂഢാലോചന’ എന്ന വാക്ക് കടൽ കടന്നു വന്നതാണെങ്കിലും സാക്ഷാൽ പരശുരാമൻ മേസ്തിരി വരെ ഒരു ഗൂഢാലോചനയിൽ പങ്കെടുത്തതി...
https://www.sathyamonline.com/news-dasanum-vijayanum-634107-2/
ന്യൂനപക്ഷ വര്‍ഗീയതയും ഭൂരിപക്ഷ വര്‍ഗീയതയും സോളാര്‍ വര്‍ഗീയതയും പിന്നെ പഴയ താക്കോല്‍ സ്ഥാന ഇനി കുറച്ചു ‘വർഗീയത’ പറയാം, ഇവിടെ ഒരു കോടതി വിധി വന്നിരിക്കുന്നു. കണ്ണേ കരളേ വിഎസ് നെതിരെ ഉമ്മൻചാണ്ടി എന്ന നസ്....
Click here to claim your Sponsored Listing.