Mohammed Shafeek tuvvur

Mohammed Shafeek tuvvur

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Mohammed Shafeek tuvvur, Public Figure, .

All religious people living in India are brothers and sisters and we will always keep away those who talk religious communalism among us and constantly fight against them.

10/12/2022

വലിയ ഭാഗവും പടിഞ്ഞാറൻ ഏഷ്യയിലെ ഒരു കടൽത്തീരമില്ലാത്ത പ്രദേശവുമാണ് വെസ്റ്റ് ബാങ്ക് (ജുഡിയയും സമേരിക്കയും). 1949-ലെ വെടിനിർത്തൽ പ്രകാരം ‌ജോർദാനിനും ഇസ്രായേലിനും ഇടയിലെ അതിർത്തി രേഖയാണ്) ഈ പ്രദേശത്തിന്റെ പടിഞ്ഞാറും വടക്കും തെക്കുമുള്ള അതിർത്തികൾ. കിഴക്ക് ജോർദ്ദാൻ സാമ്രാജ്യത്തിന്റെ അതിർത്തിയാണ്. ഇത് ജോർദ്ദാൻ നദിയാണ്. ചാവുകടലിന്റെ പടിഞ്ഞാറൻ തീരവും ഈ പ്രദേശത്തിന്റെ അതിർത്തിയുടെ ഭാഗമാണ്. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഉപദേശകസ്വഭാവമുള്ള റൂളിംഗ് പ്രകാരം (2004) ഇസ്രായേലും പലസ്തീൻ അഥോറിറ്റിയും തമ്മിൽ 1993-നു ശേഷം ഉണ്ടാക്കിയ ഉടമ്പടികളൊന്നും ഈ പ്രദേശവും കിഴക്കൻ ജെറുസലേമും ഇസ്രായെൽ കയ്യടക്കി വച്ചിരിക്കുന്ന അധിനിവേശപ്രദേശങ്ങൾ ഉൾപ്പെടുന്നു എന്ന വസ്തുതയെ ഇല്ലാതാക്കുന്നില്ല.

09/12/2022

കോളാമ്പി മനുജയുടെ മണ്ടത്തരങ്ങള്‍ (Full Video )Muhammed Issa Perumbavoor

09/12/2022

സ്വന്തം ജീവൻ പോലും പണയം വെച്ചായിരുന്നുവത്രെ പല മുസ്ലിം ഫാമിലികളും സ്വന്തം വീടുകളിൽ രഹസ്യമായി താമസിപ്പിച്ച് ജൂതന്മാരെ ഹിറ്റ്ലറിൽ നിന്ന്‌ രക്ഷപ്പെടുത്തിയത്..... ഇപ്പോൾ മുസ്ലിങ്ങളെ കൊല്ലുന്നത് കൊണ്ട് മാത്രം ജൂത സ്നേഹം കൂടിയ സംഘി.കൃ സംഘി , യുക്തി മോർച്ച മനൂജമാർക്ക് ഇതൊക്കെ അറിയുമോ ആവോ

09/12/2022

അദ്ദിക്റിനെ വിസ്മരിച്ചുകൊണ്ട് പ്രകൃതിക്ക് വിരുദ്ധവും പൈശാചികവുമായ ജീവിതമാണ് ഇജാസ് ഉള്‍പ്പെടെ ലോകത്തെല്ലായിടത്തും ഇന്ന് അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ നയിച്ചുകൊണ്ടിരിക്കുന്നത്. രക്തം ചിന്തല്‍, തീവ്രവാദം, നശീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി അതിരുകവിഞ്ഞതും പ്രകൃതിയെ നശിപ്പിക്കുന്നതുമായ ജീവിതത്തിലാണ് അവര്‍ മുഴുകിയിരിക്കുന്നത്. ലോകത്തെവിടെയെല്ലാമാണോ ഈ ജനതയുടെ സാന്നിധ്യം കൂടുതലുള്ളത്, അവിടെയെല്ലാം ശാന്തിയും സമാധാനവും ഇല്ലാത്ത, തീവ്രവാദവും രക്തച്ചൊരിച്ചിലും നിറഞ്ഞ ഏറ്റവും മോശപ്പെട്ട ജീവിതമാണ് കണ്ടുവരുന്നത്. ഇതിന്‍റെ മൂര്‍ദ്ധന്യാവസ്ഥയിലാണ് സൗദിയിലെ മക്കയും മദീനയും അടങ്ങിയ ഇജാസില്‍ ലോകവിശ്വാസികള്‍ക്ക് നേതൃത്വം നല്‍കുന്ന ഇമാമായി മഹ്ദി പ്രത്യക്ഷപ്പെടുന്നത്. മദീനയിലുള്ള പ്രവാചകന്‍റെ പള്ളിയിലാണ് മഹ്ദി ആദ്യം പ്രത്യക്ഷപ്പെടുക. എന്നാല്‍ അദ്ദിക്റിനെ സത്യാസത്യ വിവേചന മാനദണ്ഡമായി ഉപയോഗപ്പെടുത്താത്തതുകാരണം മഹ്ദിയെ ഒരു തീവ്രവാദിയായി പരിഗണിച്ച് അവര്‍ തിരസ്കരിക്കുകയാണ് ചെയ്യുക. പിന്നീട് അദ്ദേഹം മക്കയിലെത്തും. അവിടെയും നിലവിലുള്ള ഇമാം അടക്കമുള്ള മസ്ജിദുല്‍ ഹറമിന്‍റെ കൈകാര്യകര്‍ത്താക്കളാല്‍ തിരസ്കരിക്കപ്പെടുന്നതാണ്. എന്നാല്‍ ഇറാഖ്, ഈജിപ്ത്, ലബനോന്‍, ഫലസ്തീന്‍, സിറിയ പോലുള്ള ആഭ്യന്തരകലാപം നടന്നുകൊണ്ടിരിക്കുന്ന രാഷ്ട്രങ്ങളില്‍ നിന്ന് മസ്ജിദുല്‍ ഹറമില്‍ അഭയം തേടിയ വിശ്വാസികള്‍ മഹ്ദിയെ അംഗീകരിക്കുകയും മഹ്ദിയുമായി അനുസരണപ്രതിജ്ഞ ചെയ്യുന്നതുമാണ്. സൗദി ഭരണാധികാരികളും മഹ്ദിയെ ഒരു തീവ്രവാദിയായിട്ടാണ് പരിഗണിക്കുക. അതുകൊണ്ട് അവര്‍ സിറിയന്‍ ഭരണാധികാരിയുമായി ബന്ധപ്പെട്ട് അവരുടെ പൗരന്മാര്‍ മഹ്ദിയുമായി അനുസരണപ്രതിജ്ഞ ചെയ്ത വിവരം അറിയിക്കുകയും അവരെ ബലമായി പിടിച്ചുകൊണ്ടുപോകാന്‍ ആവശ്യപ്പെടുകയും ചെയ്യും. തുടര്‍ന്ന് സിറിയയില്‍ നിന്നുള്ള ഒരു സേനാവ്യൂഹം റോഡുമാര്‍ഗം മക്കയിലേക്ക് പുറപ്പെടുമെങ്കിലും വഴിയില്‍ വെച്ച് അവര്‍ ഭൂമിയില്‍ താഴ്ന്നുപോവുകയാണുണ്ടാവുക. കാര്യകാരണ ബന്ധത്തിനതീതമായി വിശ്വാസികളെ അല്ലാഹു രക്ഷപ്പെടുത്തുമെന്ന 10: 103; 40: 51; 30: 47 സൂക്തങ്ങളില്‍ പറഞ്ഞ വിശ്വാസികളോടുള്ള വാഗ്ദാനം സത്യപ്പെടുത്തിക്കൊണ്ടുള്ള സര്‍വലോകനാഥന്‍റെ ഈ ചര്യ സൗദി അറേബ്യ, അമേരിക്ക, ഇസ്റാഈല്‍ ഉള്‍പ്പെടെയുള്ള ലോകം മുഴുവനും മഹ്ദിയുടെ നേതൃത്വത്തെ അംഗീകരിക്കാന്‍ നിര്‍ബന്ധിതമാകുന്നതുമാണ്. അങ്ങനെ ഇജാസ് ഇമാം മഹ്ദിയുടെ നേതൃത്വത്തിന്‍ കീഴില്‍ വരുന്നതുമാണ്. 'പാമ്പ് മാളത്തിലേക്ക് ഉള്‍വലിയുന്നതുപോലെ ലോകത്തെല്ലായിടത്തുമുള്ള വിശ്വാസികള്‍ ഇജാസില്‍ ഒരുമിച്ചുകൂടും' എന്ന് പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ചതിനെ സത്യപ്പെടുത്തിക്കൊണ്ട് ജാതി-മത-വര്‍ണ-ഭാഷ-ദേശ-ലിംഗ ഭേദമന്യെ ലോകത്തെല്ലായിടത്തുമുള്ള വിശ്വാസികള്‍ ഇജാസിലേക്ക് ചേക്കേറുന്നതാണ്. തുടര്‍ന്ന് 39: 69, 75 സൂക്തങ്ങളില്‍ പറഞ്ഞ വിധിദിവസത്തിലെ വിചാരണാ മാനദണ്ഡവും സത്യവുമായ അദ്ദിക്ര്‍ എന്ന അജയ്യഗ്രന്ഥം വിവിധ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുകയും ലോകത്തെല്ലായിടത്തും പ്രചരിപ്പിക്കപ്പെടുന്നതുമാണ്. ശേഷം വിചാരണ കൂടാതെ സ്വര്‍ഗത്തില്‍ പോകുന്ന അവസാനത്തെ സാബിഖും ലോകത്തുനിന്ന് പോകുന്നതോടുകൂടി ഭൂമിയുടെ തിരിച്ചുകറക്കം സംഭവിക്കുന്നതാണ്. സൂര്യന്‍ പടിഞ്ഞാറുനിന്ന് ഉദിക്കുന്ന, ഇന്നത്തെ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ആ ദിനത്തിലാണ് അന്തിക്രിസ്തുവായ മസീഹുദ്ദജ്ജാല്‍ അഥവാ അധര്‍മ മൂര്‍ത്തിയായ കലി പ്രത്യക്ഷപ്പെടുക.

Download Adhikr 👇

https://play.google.com/store/apps/details?id=com.app.gaadhikr

www.straightpathonline.com

09/12/2022

ഇസ്ലാംമത വിശ്വാസിയെ സംബന്ധിച്ചെടുത്തോളം 5 നേരമുള്ള നിസ്കാരം ( പ്രാർത്ഥന ) ഫർളാണ് ...
ഇനി ഫർള് ജിഹാദ് ആകേണ്ട .
ഫർള് ( നിർബന്ധം ) എന്നർത്ഥം
ഹലാൽ ( അനുവദനീയം ) എന്നർത്ഥം .
ഏക ഇലാഹായ അള്ളാഹുവിലുംസന്ദേശകനായ മുഹമ്മദ് നബി ( സ) യിലും ശഹാദത്ത് കലിമ ചൊല്ലി അർത്ഥം അറിഞ്ഞു മനസ്സിൽ ഉറപ്പിച്ചു ചൊല്ലിയ അടിയുറച്ചു വിശ്വസിക്കുന്ന ഇസ്ലാംമത വിശ്വാസികൾക്ക് സ്വന്തത്തിനോട് ചോദിച്ചു തീരുമാനമെടുക്കാം . നിസ്കാരം നിർബന്ധമാണ് അതിന്റെ അടിസ്ഥാനത്തിൽ പണ്ഡിതൻമാർ പറയേണ്ടതും ഓർമ്മപ്പെടുത്തേണ്ടതും അവരുടെ ബാധ്യതയാണ് . ആർക്ക് വേണമെങ്കിലും വാക്കുകൾ സ്വീകരിക്കാം , സ്വീകരിക്കാതിരിക്കാം .അവരവരുടെ ഇഷ്ടം . പക്ഷെ ഇസ്ലാം മതവിശ്വാസികളെ സംബന്ധിച്ചെടുത്തോളം കാര്യം മനസ്സിലാക്കുന്നവർ മനസ്സിലാക്കും .സ്വീകരിക്കുന്നവർ സ്വീകരിക്കും . ഇതര സമുദായ സഹോദരങ്ങൾ കാര്യങ്ങൾ മനസിലാക്കുക . ഇവിടെ പ്രിയ സഹോദരങ്ങളായ നിങ്ങളെ ആരെയും കുറ്റപ്പെടുത്തിയിട്ടില്ല . നിങ്ങൾക്കിതൊക്കെ കേൾക്കുമ്പോൾ ഇത് വരെയും പഴയകാലത്ത് നിന്ന് വരാത്തവരായോ മറ്റും തോനുന്നു എങ്കിൽ അത് നിങ്ങളുടെ കുറ്റമാണ് . കാരണം ഇസ്ലാമിലെ നിയമങ്ങൾക്കോ ഖുർആനിലേ ആശയങ്ങൾക്കോ എത്ര വർഷം കഴിഞ്ഞാലും മാറ്റം വരില്ല . ചിലര് അവരവരുടെ ഇഷ്ട്ടാനുസരണം മാറ്റം വരുത്തുന്നത് കൊണ്ട് അതിനർത്ഥം ഇസ്ലാം മാറുന്നു എന്നല്ല . അവർ അവർക്ക് വേണ്ടി മാറ്റുന്നു എന്ന് മാത്രമാണ് .

08/12/2022

മോദിയും ബിജെപിയും മുസ്ലിമിന്റെ ശത്രുവും ഹിന്ദുവിന്റെ രക്ഷകരുമാണെന്ന് തെറ്റിദ്ധരിക്കണ്ട ... ഇവരാരും മുസ്ലിമോ ഹിന്ദുവിനെതിരോ ആയിരുന്നില്ല . മോദിയെ എതിർത്തു എന്നതാണ് ഇവരെ വേട്ടയാടാനുള്ള ഒറ്റ കാരണം ...

ഐക്യദാർഢ്യം ... ❤️

08/12/2022

നിങ്ങളുടെ കൈയ്യിൽ ഒരു ആപ്പിൾ ഉണ്ടെന്ന് കരുതുക . അതിനെ നിങ്ങൾ മൂന്ന് തുല്യ ഭാഗങ്ങളായി മുറിയ്ക്കുന്നു . അതിൽ രണ്ടെണ്ണം നിങ്ങളുടെ മകന് കൊടുക്കുന്നു . ഒരെണ്ണം മകൾക്കും . മകന് കിട്ടിയ രണ്ട് ഭാഗങ്ങൾ നിങ്ങൾക്കും ഭാര്യയ്ക്കും അവന്റെ ഭാര്യയ്ക്കും മൂന്ന് മക്കൾക്കുമായി വീതിക്കാൻ പറയുന്നു . കൂടാതെ , മകന് കിട്ടിയതിൽ നിന്ന് സഹോദരിയുടെ വിവാഹസമയത്ത് അവൾക്ക് കുറച്ചു കൊടുക്കണമെന്ന് നിങ്ങൾ അവനെ പറഞ്ഞേൽപ്പിയ്ക്കുന്നു . നിങ്ങളുടെ മകൾക്കോ , അവളുടെ ആപ്പിൾ കഷ്ണം ആർക്കും പങ്കിടാതെ മുഴുവൻ കഴിയ്ക്കാം . ഒപ്പം ആങ്ങളയുടെ ആപ്പിളിന്റെ ഒരു ചെറിയ ഓഹരിയും അവൾക്ക് കിട്ടും .

വിവരമറിഞ്ഞ മതേതര പുരോഗമന - സ്ത്രീശാക്തീകരണ സംഘികൾ നിങ്ങളെ സ്ത്രീവിരോധി , മിസോജനിസ്റ്റ് , പേറ്ററിയാർക്കൽ പ്രാകൃത മനുഷ്യൻ എന്ന് വിളിയ്ക്കും . രണ്ട് ഭാഗം മകന് കൊടുത്തപ്പോൾ മകൾക്ക് വെറും ഒന്ന് മാത്രം കൊടുത്ത അസുരൻ എന്ന് വിധിയ്ക്കും . സ്ത്രീകളെ പുരുഷനേക്കാൾ വില കുറച്ചു കാണുന്ന ആറാം നൂറ്റാണ്ടുകാരൻ എന്ന പേരും അവർ നിങ്ങൾക്ക് നൽകും .

എന്നാൽ , ഇസ്ലാം പറയും നിങ്ങൾ നീതിമാനായ പിതാവാണെന്ന് . എണ്ണത്തിൽ കൂടുതൽ ആപ്പിൾ കിട്ടിയെങ്കിലും ചുറ്റുമുള്ളവർക്കെല്ലാം പങ്കു വെച്ച ശേഷം മകന് മിക്കവാറും സ്വന്തം വിശപ്പ് മാറ്റാൻ ആപ്പിൾ വേറെ കടം വാങ്ങേണ്ടി വരും . പക്ഷെ , എണ്ണത്തിൽ കുറവെങ്കിലും മകൾക്കുള്ളത് മുഴുവൻ അവൾക്ക് മാത്രം എന്ന് പറഞ്ഞു കൊടുത്ത നിങ്ങൾ തത്വത്തിൽ മകൾക്ക് മകനെക്കാൾ പരിഗണന കൊടുത്ത അച്ഛൻ കൂടിയാണ് .

So , to all the haters and Islamaphobes out there m ഇനിയും പിടികിട്ടാത്തവർ ഒന്നുകിൽ പോയി കണക്ക് പഠിയ്ക്കുക അല്ലെങ്കിൽ ഒരാപ്പിൾ എടുത്ത് മൂന്നായി മുറിച്ച് ആർക്കും കൊടുക്കാതെ ശാപ്പിട്ട് ഒരല്പം വെള്ളവും മോന്തി കിടന്നുറങ്ങുക . ഇസ്ലാമിന്റെ നിയമം തീരുമാനിയ്ക്കുന്നത് ഖുർആനാണ് കുടുംബശ്രീയ അല്ല .

08/12/2022

ഗുജറാത്ത് കൂട്ടക്കൊല നിങ്ങൾ മറന്നു പോയോ നരേന്ദ്രമോദിയും പരിവാരങ്ങളും ഗുജറാത്തിൽ നടത്തിയത് മുസ്ലിം വംശഹത്യ മാത്രമല്ല മറിച്ച് ബിജെപിക്ക് അനുകൂലമല്ലാത്ത ആയിരക്കണക്കിന് വോട്ടർമാരെയും അവരിൽനിന്ന് പിറന്ന് പ്രായപൂർത്തിയെത്തി വോട്ടവകാശം നേടി വരാൻ ഇരിക്കുന്നവരെയും ആണ് അനുകൂലമായി വോട്ട് ചെയ്യാത്ത വോട്ടർമാരെ കൊന്നൊടുക്കിയിട്ട് ഒരു ഉളുപ്പും ഇല്ലാതെ അവർ പറയുന്നു ഞങ്ങൾ വിജയിച്ചു എന്ന്

ഗുജറാത്തിൽ വംശഹത്യ നടത്തിയത് പോലെ എല്ലാ സംസ്ഥാനങ്ങളിലും നടത്താൻ സാധിക്കാത്തതുകൊണ്ട് ഹിന്ദുത്വ രാഷ്ട്രീയം പറഞ്ഞുകൊണ്ട് ഇന്ത്യയിലെ ഭൂരിപക്ഷ സമുദായത്തിന്റെ വോട്ട് ലക്ഷ്യം വെച്ച് അവർ വർഗീയത പ്രചരിപ്പിക്കുന്നു

കേന്ദ്രഭരണം കോൺഗ്രസിന്റെ കയ്യിൽ ആയിരുന്നപ്പോൾ ഞങ്ങളുടെ അപ്പാപ്പന്മാർ ആയിട്ട് തന്നെ ഞങ്ങൾ കോൺഗ്രസുകാർ ആണ് എന്ന് വീരവാദം പറഞ്ഞിരുന്ന ക്രൈസ്തവരിൽ ന്യൂനപക്ഷം വരുന്ന ചില ആളുകൾ ആർഎസ്എസിന്റെയും ബിജെപിയുടെയും കൈകളിലേക്ക് അധികാരം മാറിയപ്പോൾ അവർ ബിജെപിയുടെ അനുയായികൾ ആയി മാറി ആർഎസ്എസിന്റെ വർഗീയതയ്ക്ക് കുടപിടിക്കുന്നു

ആർഎസ്എസിനും ബിജെപിക്കും അനുകൂലമായി നിന്നാൽ എന്തെങ്കിലും ഒക്കെ കിട്ടും എന്ന് മോഹിച്ചു കൊണ്ട് രാഷ്ട്രപിതാവിനെ കൊന്നവന്റെ കഴുത്തിൽ പൂമാല ഇടുന്ന ആർഎസ്എസ് രാജ്യദ്രോഹികൾക്ക് ഇഷ്ടമല്ലാത്ത മുസ്ലീങ്ങളോട് ഇന്ന് ചില ക്രൈസ്തവരും വർഗീയത കാണിക്കുകയാണ്

പണ്ട് ലോകത്തിൻറെ മൊത്തം സമ്പത്തിന്റെ 24 ശതമാനം സമ്പത്ത് ഉണ്ടായിരുന്ന ഇന്ത്യയിലേക്ക് ബ്രിട്ടീഷിൽ നിന്ന് വന്ന കൈസ്തവർ കൊള്ളയടിച്ച് ഇന്ത്യയെ ദരിദ്ര രാജ്യം ആക്കി മാറ്റിയവപ്പോൾ അവരുടെ ശൂ നക്കിയവർക്ക് ഇന്ന് നിങ്ങളും തിരിച്ച് ഷൂ നക്കി കൊടുത്തുകൊണ്ട് ഈ രാജ്യത്തെ കരിമ്പിൻ ചണ്ടി പോലെ ആക്കിയ നിന്റെയൊക്കെ പൂർവികരുടെ പഴയകാല ഓർമ്മ പുതുക്കുകയാണെങ്കിൽ ഒന്ന് ഓർത്തുവെച്ചോ

നിങ്ങളും അവർക്ക് പ്രിയപ്പെട്ടവർ അല്ല എന്തിന് ഏറെ പറയുന്നു. ഹിന്ദു ആണ് എന്ന് സ്വയം വിശ്വസിക്കുന്നവരിൽ ജാതിയിൽ താഴ്ന്നവരും അവർക്ക് പ്രിയപ്പെട്ട അവർ അല്ല ഇന്ന് ഞാൻ നാളെ നീ ഇത് നിന്റെ മനസ്സിൽ ഉണ്ടായിരിക്കണം

08/12/2022

ക്രിസങ്കികളെ കണ്ടം വഴി ഓടിക്കോ...വർഗീയതയെ പൊളിച്ചടുക്കി ഫാദർ പോൾ

08/12/2022
08/12/2022

അച്ച് നിരത്തി മുസ്ലിം സമുദായത്തിന്റെ പേരും വലിച്ചിഴച്ച് കള്ളങ്ങൾ എഴുതിപ്പിടിപ്പിക്കുന്ന മാമാ മാധ്യമങ്ങൾ ഈ യാഥാർത്ഥ്യങ്ങളെ ഒന്നും കാണാൻ പോകുന്നില്ല ഇവരൊന്നും ജിഹാദികൾ അല്ല മറിച്ച് ബ്രിട്ടീഷുകാരന്റെ ഷൂ നക്കിയവരുടെ പിൻഗാമികളാണ്

08/12/2022

"ഹിന്ദുക്കളേ, ബ്രിട്ടീഷുകാരോട് പോരാടി നിങ്ങളുടെ ഊർജ്ജം പാഴാക്കരുത്. മുസ്ലീങ്ങളും ക്രിസ്ത്യാനികളും കമ്മ്യൂണിസ്റ്റുകാരുമായ നമ്മുടെ ആഭ്യന്തര ശത്രുക്കളോട് പോരാടാൻ നിങ്ങളുടെ ഊർജ്ജം സംരക്ഷിക്കുക. " എം എസ് ഗോൾവാൾക്കർ കേരള വിപ്ലവത്തെ അപലപിച്ചു.

08/12/2022

എന്നിട്ടും തീവ്രവാദികൾ എന്ന വിളിമാത്രം ബാക്കി ...
വെള്ളിയാഴ്ച മതം മാറുന്നവരും
ഇസ്ലാമിന്റെ സഹിഷ്ണുതയും
പുരോഹിതന്മാരുടെ അസഹിഷ്ണുതയും
ചിലത് പറയാനുണ്ട്

08/12/2022

ഇസ്ലാമിൽ സ്ത്രീക്ക് മാത്രം ഉള്ള അവകാശം ഉണ്ട് പുതൃ സ്വത്ത് അവകാശം : Dr Alexander Jacob

08/12/2022

നമ്മുടെ രാമസിംഹൻ ചേട്ടൻ എവിടെപ്പോയി? ആരെങ്കിലും കാണാറുണ്ടോ

08/12/2022

ഖത്തറിൽ 8 ലോകകപ്പ് ഫുട്ബോൾ സ്റ്റേഡിയങ്ങൾ നിർമ്മിക്കാൻ ചെലവാക്കിയത് 650 കോടി യു എസ് ഡോളർ .
ബ്രസീലിൽ മാറക്കാന സ്റ്റേഡിയത്തിന് 2013 ലെ കണക്കനുസരിച്ച് ചെലവായത് 114 കോടി യു എസ് ഡോളർ.
2030 ലെ ഫിഫ ലോകകപ്പ് ആതിയേത്വം സ്വപ്നം കാണുന്ന മൊറോക്കോ 93000 കാണികളെ ഉൾക്കൊള്ളാൻ കഴിയുന്ന മൂന്നാമത്തെ വലിപ്പമേറിയ കാസാ ബ്ലാങ്കാ സ്റ്റേഡിയത്തിൻ്റെ പണിപ്പുരയിലാണ്.

ഇങ്ങ് ഇന്ത്യയിൽ 2930 കോടി ചെലവിട്ട്
സർദാർ പട്ടേൽ ഏകതപ്രതിമ. അയോധ്യയിലെ വരാൻ പോകുന്ന രാമ പ്രതിമയ്ക്ക് ചെലവിടുന്നത് 2500 കോടി,
ഹൈദരാബാദിലെ തുല്യത്യാ പ്രതിമയ്ക്ക് ചെലവ്1000 കോടി.. അങ്ങനെയങ്ങനെ ...

നമ്മൾ പ്രതിമ നിർമ്മിച്ച് ഭക്തരെ വാർക്കുന്നു. അവർ സ്റ്റേഡിയങ്ങൾ നിർമ്മിച്ച് പ്രതിഭകളെ വളർത്തുന്നു. ഫലമോ ഇന്ത്യയെക്കാൾ GDP റാങ്കിംഗിൽ പിന്നിലുള്ള കഷ്ടി കേരള ത്തിൻ്റെ ജനസംഖ്യ മാത്രമുള്ള മൊറോക്കോയടക്കമുള്ള രാജ്യങ്ങൾ ലോകകപ്പിൻ്റെ ക്വാർട്ടറിൽ കളിക്കുന്നു.
നമ്മൾ ഗാലറികളിൽ കളി കാണുന്നു.
ലോകം ഇന്ത്യയെ അടയാളപ്പെടുത്താത്ത ഒരു ലോകകപ്പ് കാലം കൂടി കഴിയുന്നു. നമ്മൾ ഈ ഭൂപടത്തിലേ ഇല്ല, ആ പുല്ലാവൂർ പുഴ മാത്രം നമ്മളെ അടയാളപ്പെടുത്തുന്നു.

07/12/2022

സത്യം വിളിച്ചു പറയുമ്പോൾ വർഗീയത കാണിക്കുന്നവർ മെസഞ്ചറിൽ വന്ന് എന്നെ തെറിവിളിച്ചത് കൊണ്ട് ഞാൻ പരാജയപ്പെടുകയില്ല

എനിക്ക് വെറും 1.51 K ഫോളോവേഴ്സ് മാത്രമായിരിക്കാം എൻറെ പേജ് സന്ദർശിച്ചവർ 354 മില്യൻ ആളുകളും എൻറെ പോസ്റ്റ് വായിച്ചവർ 416 മില്യൻ ആളുകളും ആണ് ആരെയും ഭയക്കാതെ സത്യം വിളിച്ചു പറയുന്നതുകൊണ്ടാണ് ഇത്രയും ആളുകൾ എൻറെ പോസ്റ്റുകളും പേജും സന്ദർശിക്കുന്നത്

മലയാളികളിലേക്ക് മാത്രമല്ല എൻറെ പോസ്റ്റുകൾ എത്തുന്നത് സംശയിക്കേണ്ട ഏതൊരു ഭാഷയിലുള്ള പോസ്റ്റും തന്റെ ഭാഷയിലേക്ക് കൺവേർട്ട് ചെയ്തുകൊണ്ട് വായിക്കാൻ പറ്റുന്ന സംവിധാനം ഫേസ്ബുക്കിൽ ഉണ്ട്

എനിക്ക് വേണ്ടത് ലൈക്കും ഷെയറും കമന്റും അല്ല എൻറെ വാക്കുകൾ എത്ര ആളുകളിലേക്ക് എത്തി എന്നിടത്താണ് എന്റെ വിജയം

07/12/2022

👉 ഞാൻ അറിഞ്ഞ ഇസ്ലാം... 👈
പർദ്ദയും മഫ്ത്തയും വസ്ത്ര സ്വാതന്ത്ര്യത്തിൽ പെടുമെന്ന് മനസ്സിലാക്കാൻ കുറച്ച് സമയം എടുത്തു...
അഞ്ജലി മോഹൻ

07/12/2022

ജോസഫ് മാഷിൻറെ ചിറകറിഞ്ഞവർ : Paul zakariya

07/12/2022

ഇന്ത്യയിലെ മുസ്ലിംകളെ എന്ത് ചെയ്യണം? നവനാസ്തികരോട് ഒരു ചോദ്യം : Sree chitran

07/12/2022

ജാതി വിവേചനത്തിന്റെ കാണാച്ചരടുകൾ ...

06/12/2022

കേരളത്തിൽ ഏറ്റവും കൂടുതൽ അനുയായികളുള്ള രണ്ടാമത്തെ വലിയ മതമാണ് ഇസ്ലാം. 2011-ലെ സെൻസസ് അനുസരിച്ച് കേരളത്തിലെ 26.6% പേർ ഇസ്ലാം മതവിശ്വാസികളാണ്.[1] കേരളവും, അറേബിയായും തമ്മിലുള്ള വ്യാപാര ബന്ധങ്ങൾക്ക് ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുണ്ടെന്ന് കരുതപ്പെടുന്നു. ഇസ്ലാം മതത്തിന്റെ ഉദയത്തിനു മുൻപേ, അതായത് പ്രവാചകൻ മുഹമ്മദ്‌ നബിയുടെ ജനനത്തിനും മുൻപേ മിഡിൽ ഈസ്റ്റിൽ നിന്നും വ്യാപാരികൾ കേരളത്തിൽ എത്തിയിരുന്നു എന്ന് കാണാം. ഉത്തരേന്ത്യയിൽ മദ്ധ്യേഷ്യൻ ഗോത്രങ്ങളിലൂടെ ഈ മതം എത്തിപ്പെടുന്നതിനു മുൻപുതന്നെ കേരളത്തിന്റെ തീരങ്ങളിൽ അറബ് വ്യാപാരികളിലൂടെ ഇസ്ലാം എത്തിപ്പെട്ടിരുന്നു.

പ്രവാചകൻ മുഹമ്മദിന്റെ കാലത്തിനു മുൻപുതന്നെ അറേബ്യയും കേരളവും തമ്മിൽ വ്യാപാരബന്ധങ്ങളുണ്ടായിരുന്നു. എ.ഡി. ഏഴാം നൂറ്റാണ്ടിലോ എട്ടാം നൂറ്റാണ്ടിലോ അറബ് വ്യാപാരികൾ ഈ പ്രദേശത്ത് ഇസ്ലാം മതം എത്തിച്ചിട്ടുണ്ടാവാം.കൊടുങ്ങലൂരിൽ പണിത ചേരമാൻ പെരുമാൾ മസ്ജിദ് ഇന്ത്യയിലെ തന്നെ ആദ്യത്തെ മുസ്ലിം പള്ളിയാണ്.പ്രവാചകനായ മുഹമ്മദ്‌ നബിയുടെ കീർത്തി അറബ് വ്യാപാരികളിൽ നിന്നുമറിഞ്ഞു ആകൃഷ്ടനായ അവസാനത്തെ പെരുമാൾ രാജ്യഭരണം അനന്തരവന്മാർക്കും, സാമന്തന്മാർക്കും വീതിച്ചു നൽകി ഇസ്ലാം മതം ആശ്ലേഷിക്കാനായി സൗദി അറേബിയയിലേക്ക് പുറപ്പെട്ടുവെന്നും വഴി മദ്ധ്യേ സലാലയിൽ വെച്ചു മരണമടഞ്ഞു എന്നും കരുതപ്പെടുന്നു. ജൂതന്മാരെയും ക്രിസ്ത്യാനികളെയും പോലെ അറബികളും കൊടുങ്ങല്ലൂരിൽ താമസമുറപ്പിക്കുകയും പട്ടണത്തിന്റെ ഒരു ഭാഗത്ത് ത‌ങ്ങളുടെ കോളനി സ്ഥാപിക്കുകയും ചെയ്തു. പാരമ്പര്യവിശ്വാസമനുസരിച്ച് ചേര രാജാക്കന്മാരിൽ അവസാനത്തെയാളായിരുന്ന ചേരമാൻ പെരുമാൾ ഇസ്ലാം മതം സ്വീകരിക്കുകയും ഹജ്ജ് കർമ്മം അനുഷ്ടിക്കുകയും ചെയ്തത് ഇസ്ലാം മതത്തിന്റെ പ്രചാരത്തിന് കാരണമായി.[2]

കേരളത്തിൽ മുസ്ലിം മതം ഏറ്റവുമധികം വളർച്ച പ്രാപിച്ചത് കോഴിക്കോടായിരുന്നു. കോഴിക്കോട് സാമൂതിരിമാരുടെ അനുഗ്രഹാശിസ്സുകളോടെയായിരുന്നു ഇസ്ലാം മതത്തിന്റെ വളർച്ച എന്ന് ചരിത്രം പറയുന്നു. അറബികളായ മുസ്ലിം വ്യാപാരികൾക്ക്

സാമൂതിരിമാരുമായുണ്ടായിരുന്നത് വളരെ ഊഷ്മളമായ സൗഹൃദമായിരുന്നു.സാമൂതിരി-അറബ് വ്യാപാരി ബന്ധം പരസ്പരാശ്രിതമായിരുന്നു. അറബികളുമായുള്ള വ്യാപാര ബന്ധങ്ങൾ സാമൂതിരിയുടെ രാജ്യത്തെ സമ്പൽ സമൃദ്ധമാക്കിയിരുന്നു. കോഴിക്കോട് രാജാക്കന്മാരായിരുന്ന പോളാർതിരിമാരെ അട്ടിമറിച്ചു ഭരണം നേടിയെടുക്കാൻ സാമന്തന്മാരായിരുന്ന സാമൂതിരിമാരെ സഹായിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചത് മുസ്ലിങ്ങളായിരുന്നുവെന്നതും സാമൂതിരിക്ക് മുസ്ലിങ്ങളോടുള്ള വാല്സല്യത്തിന് കരണമായിരുന്നിരിക്കണം. കോഴിക്കോട് സാമൂതിരിമാരുടെ സംരക്ഷണവും കേരളത്തിൽ ഇസ്ലാം മതത്തിന് പ്രചാരം ലഭിക്കുന്നതിന് കാരണമായി.[2] മുസ്ലീങ്ങൾക്ക് രാജ്യത്തിൽ പ്രബലമായ ശക്തിയുണ്ടായിരുന്നു. സാമൂതിരിയുടെ സഭയിലും അവർക്ക് വലിയ സ്ഥാനമാണുണ്ടായിരുന്നത്.ഷാ ബന്ദർ കോയയെ പോലുള്ള മുസ്ലിങ്ങൾ സാമൂതിരിയുടെ ഭരണത്തിൻ കീഴിൽ മന്ത്രിപദം അലങ്കരിച്ചിരുന്നു.ഉന്നത കുലജാതരും, ധനാഢ്യരുമായിരുന്ന അറബ് വ്യാപാരികൾക്ക് സാമൂതിരിമാർ സ്വന്തം നാട്ടിലെ നായർ യുവതിയുമായുള്ള വിവാഹ ബന്ധങ്ങൾ പ്രോത്സാഹിപ്പിച്ചിരുന്നു.ഇതിൽ പിറക്കുന്ന ആൺകുട്ടികൾ പിതാവിന്റെ മതം പിന്തുടരണം എന്ന രാജശാസനവുമുണ്ടായിരുന്നു.ഇതല്ലാതെ അറബ് വ്യാപാരികളുടെ സ്ഥാപനങ്ങളിൽ ജോലി ചെയ്തിരുന്നവരിൽ പലരും മതത്തിൽ ആകൃഷ്ടരായതോടെ ഇസ്ലാം മതം പതിയെ കേരളത്തിൽ വികാസം പ്രാപിച്ചു. അവർക്ക് വേണ്ട സഹായങ്ങൾ സാമൂതിരിമാരുടെ കരങ്ങളാൽ നൽകപ്പെട്ടു.അടുത്ത ഘട്ടത്തിൽ മുസ്ലിം മതത്തിലേക്ക് ഒരുമിച്ചുള്ള പരിവർത്തനങ്ങൾ നടക്കുന്നത് പോർച്ചുഗീസുകാരുടെ ആക്രമണങ്ങൾ പതിവായപ്പോഴാണ്. സമുദ്രയാത്ര മതപരമായ കാരണങ്ങളാൽ നിഷിദ്ധമാക്കപ്പെട്ടിരുന്ന സാമൂതിരിയുടെ നായർ പടയാളികളിൽ പലരും സാമൂതിരിയുടെ ആഹ്വാന പ്രകാരം മുസ്ലിമാവുകയും, കുഞ്ഞാലിയുടെ നാവിക സേനയിൽ അംഗങ്ങളാവുകയും ചെയ്യ്തു. നിരവധി മുക്കുവരും ഇത് പോലെ മാർക്കം കൂടി ഇസ്ലാമിലേക്ക് ചേർന്നു. 1498-ൽ പോർച്ചുഗീസുകാരുടെ വരവ് മുസ്ലീം സമുദായത്തിന്റെ സ്വാധീനം കുറയാൻ കാരണമായി. പിന്നീടുള്ള കോളനിഭരണകാലത്ത് അയിത്തം, തീണ്ടിക്കൂടായ്മ പോലുള്ള സാമൂഹിക ദുരാചാരങ്ങളിൽ നിന്നും മോചനമാഗ്രഹിച്ച അവർണർ "കീഴ്ജാതി" ഹിന്ദു വിഭാഗങ്ങൾ ഇസ്ലാം മതത്തിൽ ചേർന്നത് ഇസ്ലാമിന്റെ വളർച്ചയ്ക്ക് കാരണമായി. പതിനെട്ടാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ കേരളത്തിലെ മുസ്ലീങ്ങളിൽ ഭൂരിപക്ഷവും ഭൂരഹിതരായ കൃഷിക്കാരും,ചെറുകിട കച്ചവടക്കാരുമായിരുന്നു. ഈ സ്ഥിതിക്ക് മാറ്റമുണ്ടായത് പതിനെട്ടാം നൂറ്റാണ്ടിൽ മൈസൂർ രാജ്യം നടത്തിയ ആക്രമണങ്ങളോടെ കാര്യമായ മാറ്റങ്ങൾ ഒന്നും സംഭവിച്ചില്ല. ടിപ്പു സുൽത്താൻ ഒരിക്കലും മതം അടിസ്ഥാനമാക്കി പദവികൾ നൽകിയിരുന്നില്ല. അദ്ദേഹത്തിന്റെ മന്ത്രിമാരടക്കം ഉന്നത ഉദ്യോഗസ്ഥർ കൂടുതലും ബ്രാഹ്മണരും,ഹൈന്ദവരുമായിരുന്നു. 1766-നു ശേഷം കാൽ നൂറ്റാണ്ടോളം മുസ്ലീങ്ങളായിരുന്നു മലബാർ പ്രദേശത്തെ പ്രബല വിഭാഗം. ബ്രിട്ടീഷുകാരുടെയും ഹിന്ദു രാജാക്കന്മാരുടെയും സഖ്യം 1792-ൽ വിജയം നേടിയത് മുസ്ലീങ്ങൾ ഒരിക്കൽക്കൂടി സാമൂഹികമായി കീഴ്പ്പെടുന്നതിന് കാരണമായി.[3]

ഈ സാഹചര്യങ്ങൾ മാപ്പിള കലാപങ്ങൾ (1836-1919), മാപ്പിള ലഹള (1921-2) എന്നിങ്ങനെയുള്ള കലാപങ്ങൾക്ക്കാരണമായി.[3] കഴിഞ്ഞ നൂറ്റാണ്ടിൽ കേരളത്തിലെ മുസ്ലീം സമുദായത്തിൽ കാര്യമായ സാമൂഹിക മാറ്റങ്ങളുണ്ടായിട്ടുണ്ട്.[4]

1930-കളിൽ അറേബ്യൻ മുനമ്പിൽ എണ്ണ നിക്ഷേപങ്ങൾ കണ്ടെത്തിയതും 1950-കളുടെ ആദ്യം മുതൽ വൻതോതിൽ ഇത് കുഴിച്ചെടുക്കപ്പെടാൻ തുടങ്ങിയതും ഈ പ്രദേശത്തിന്റെ സാമ്പത്തികാവസ്ഥയ്ക്ക് വൻ മാറ്റങ്ങളുണ്ടാക്കി. 1972-1983 കാലഘട്ടത്തിൽ കേരള മുസ്ലീങ്ങളും മറ്റു മതവിഭാഗത്തിൽ പെട്ടവരും വൻതോതിൽ ഗൾഫ് രാജ്യങ്ങളിലേയ്ക്ക് തൊഴിൽ തേടി പോകാൻ തുടങ്ങി. ഈ കുടിയേറ്റം ഇപ്പോഴും തുടരുന്നുണ്ട്. ഇവർ തൊഴിലാളികളായും, വീട്ടുപണിക്കാരായും, അവിദഗ്ദ്ധജോലിക്കാരായും മറ്റുമാണ് അധികവും ജോലി ചെയ്യുന്നത്. 2008-ൽ ഗ‌ൾഫ് രാജ്യങ്ങളിൽ 25 ലക്ഷത്തിലധികം മലയാളികൾ ജോലി ചെയ്യുന്നുണ്ടായിരുന്നു. വർഷം തോറും 6.81 ബില്യൺ ഡോളറാണ് ഇവർ നാട്ടിലേയ്ക്കയക്കുന്നത്. 2008-ൽ ഇന്ത്യയ്ക്ക് ഇത്തരത്തിൽ ലഭിച്ച വിദേശനാണ്യത്തിന്റെ 15% വരും ഇത്

06/12/2022

ലോക ചരിത്രത്തിൽ തന്നെ കാണുമോ ഇതുപോലൊരു കോടതി വിധി !! തകർത്തതിനെക്കാൾ ക്രൂരമായിരുന്നു നീതിയുടെ കാഴ്ചപ്പാടും !!

06/12/2022

ഇന്ത്യയിലെ മുസൽമാൻ ഹിന്ദുക്കളോടും ഇന്ത്യയോടും വർഗീയത കാണിക്കുന്നില്ല പക്ഷേ ഹിന്ദുത്വയോട് വർഗീയത കാണിക്കും. ഹിന്ദുത്വ എന്നത് സനാതന ധർമ്മത്തിന്റെ ആയിരത്തിൽ ഒരംശം പോലും മാനവികത പുലർത്തുന്നില്ല

സ്വന്തം സമുദായത്തിൽ പെട്ടവരെ പോലും ജാതിയിൽ താഴ്ന്നവരെ കാലിൽ ഇടുന്ന ചെരിപ്പിന്റെ വിലപോലും കൊടുക്കാത്തവരായിരുന്നു ആ കാലഘട്ടത്തിൽ നിന്ന് അത്തരം പ്രവർത്തികളിൽ നിന്നും ജാതിയിൽ താഴ്ന്നവന് വില കിട്ടിയത് മറ്റുള്ളവർ ഇസ്ലാമിനെ ആകർഷിക്കാൻ തുടങ്ങിയത് കാരണവും ഇസ്ലാമിൻറെ ആശയം ഇവിടെ പടർന്നു പിടിച്ചത് കാരണവുമാണ്

അത് കാരണമായി സവർണ്ണരിൽ ചിലരുടെ വിഷം കലർന്ന ചിന്താഗതി ഇല്ലാതാക്കാൻ പറ്റി എന്നതാണ് നേട്ടം അതുകൊണ്ടാണ് സവർണർ രാജാക്കന്മാരെ പോലെ താഴ്ന്ന ജാതിയിൽ പെട്ടവരെ അടിമകളാക്കി സുഖിച്ചപ്പോൾ അതിന് തടസ്സം നിന്ന ഇസ്ലാമിനെ ഇന്നും വർഗീയതയോടെ കാണുന്നത്

തൃശ്ശൂരിൽ ബ്രിട്ടീഷുകാർ ഇവിടെ വന്നാൽ സ്വർഗ്ഗരാജ്യം തീർക്കാം എന്ന് സ്വപ്നം കണ്ട് തൃശ്ശൂരിലുള്ള ഹൈന്ദവ സഹോദരങ്ങളെ സ്വന്തം വീടുകളിൽ നിന്ന് ആട്ടിറക്കിയ ഒരു ചരിത്രം ഉണ്ട് ഇന്ത്യക്ക് ആ സഹോദരങ്ങൾക്ക് സംരക്ഷണം നൽകാൻ മലപ്പുറം പൂക്കോട്ടൂരിൽ നിന്ന് മുസ്ലിം സഹോദരങ്ങൾ തൃശ്ശൂരിലേക്ക് പോയി അന്ന് ക്രൈസ്തവ തീവ്രവാദികൾക്ക് മുട്ടുമടക്കേണ്ടി വന്നു

അതിൻറെ എല്ലാം പകപോക്കലിന്റെ ഭാഗമായി ആണ് 1750 ജനിച്ച ഡിപ്പു സുൽത്താൻ ജനിച്ചിട്ട് 300 വർഷം പോലും ആയിട്ടില്ല എന്നിരിക്കെ ചില കാപ്പിപ്പൊടി അച്ഛന്മാർ 515 വർഷങ്ങൾക്കു മുമ്പ് ജനിച്ചിട്ടില്ലാത്ത ഡിപ്പു സുൽത്താൻ ക്രൈസ്തവ ദേവാലയങ്ങൾ ആക്രമിച്ചു എന്നെല്ലാം തള്ളിവിടുന്നത്

അതിന് ഹിന്ദുവിനോട് വലിയ സ്നേഹം നടിച്ച് മുതലക്കണ്ണീരൊഴുക്കി ഇസ്ലാമിനെ ഒരു പൊതു ശത്രുവായി സൃഷ്ടിച്ചെടുത്തുകൊണ്ട് ശത്രുവിന്റെ ശത്രു മിത്രം എന്ന നിലപാട് ഈ രാജ്യത്ത് കൊണ്ടുവരുന്നതിന് വേണ്ടി ഒന്നിച്ചു നിൽക്കുകയും ചെയ്യുക എന്നുള്ളത് ബ്രിട്ടീഷുകാരന്റെ കുതന്ത്രമാണ്

ഒടുവിൽകൂടെ നിന്നവരെ തിരിഞ്ഞു കുത്തുകയും ചെയ്യാൻ പഠിപ്പിച്ച ബ്രിട്ടീഷുകാരന്റെ കുബുദ്ധിയാണ് ഇന്ന് ആർഎസ്എസും സംഘപരിവാറും
പയറ്റിക്കൊണ്ടിരിക്കുന്നത്

06/12/2022

നന്ദനക്കുട്ടിക്ക് അഭിനന്ദനങ്ങൾ.

ഈ ലോകത്ത് സൃഷ്ടിയെടുത്ത ഓരോ ചരാചര വസ്തുക്കളിലും അനുകൂലവും പ്രതികൂലവും ഈശ്വരഭാവത്തോടെ നിലകൊള്ളുന്നതായി കാണാം.
അതു കൈകാര്യം ചെയ്യുന്നവരുടെ മനോബുദ്ധിഭാവങ്ങൾക്കനുസൃതമായിട്ടാണ് നന്മയും തിന്മയും ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത്.
ഏതൊരു
വിശുദ്ധ ഗ്രന്ഥങ്ങളെയും പുരോഹിത വിഭാഗങ്ങൾ സ്വാർത്ഥങ്ങൾക്കായി വ്യാഖ്യാനിക്കുമ്പോൾ ലോകത്ത് അനർത്ഥങ്ങൾ ഉണ്ടാകുന്നതായും പൗരോഹിത്യ മേഖല അർത്ഥങ്ങളാൽ സംപുഷ്ടമാകുന്നതും കാണാം. അതിന് വിഘാതമായി വരുമ്പോഴാണ് പൗരോഹിത്യ മേഖല ഇടപെടുന്നത്.ആ ഇടപെടൽ വിശുദ്ധ ഗ്രന്ഥത്തോടുള്ള ആദരവിന് ക്ഷീണം തട്ടുന്ന തരത്തിലാകുന്നു. അതാണ് ഇവിടെ സംഭവിച്ചത്.അത് അദ്ദേഹത്തിന്റെ മനശ്ശുദ്ധിയുടെ പോരായ്മയായി കണക്കാക്കാം
കുട്ടി പറഞ്ഞ പോലെ മനശ്ശുദ്ധിയോടു കൂടി ഗുരുനാഥന്മാർ പറഞ്ഞ കാര്യങ്ങൾ പഠിച്ച് ലോകത്ത് പ്രാവർത്തികമാക്കുമ്പോൾ ആ തത്വസംഹിതസമാധനവും ശാന്തിയും ലോകത്ത് പ്രദാനം ചെയ്യും. ഏവർക്കുംഅതിനു കഴിയുമാറാകട്ടെ.
പാർവ്വതിയുടെയും നന്ദനയുടെയും പ്രകടനം നന്നായിട്ടുണ്ട്. ജ്ഞാനമാണ് മുക്തി സമാധാനം അതോടൊപ്പം ഭക്തിയും വിശ്വാസവും സ്നേഹവും വർദ്ധിക്കും.
മനസ്സ് പ്രപഞ്ചശക്തിയിൽ ലയിക്കുമ്പോൾ പൂർണ്ണമായും പരിശുദ്ധമാകും. അതാണ് എല്ലാ മതങ്ങളും മുന്നോട്ട് വെക്കുന്നത്.
ജ്ഞാനം ലോകനന്മക്ക് ഉതകുമാറാകട്ടെ. രണ്ടു പേർക്കും ഈശ്വരാനുഗ്രഹത്തിനായി പ്രാർത്ഥിക്കുന്നു.
"ലോകാസ്സ മസ്താസ്സുഖിനോ ഭവന്തു ".

05/12/2022

ഖത്തറിലെ ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ നടക്കുന്ന ഏതെങ്കിലും ഒരു വേദിയിൽ ഖത്തർ അമീര്‍ ഷെയ്ഖ്: തമീം-ന്‍റെ ചിത്രം കണ്ടിട്ടുണ്ടോ ആരെങ്കിലും..

ആ വേദി ഇന്ത്യയിലായിരുന്നെങ്കിലോ,
ശുചിമുറിയിൽ വരെ ഒരാളുടെ ഫോട്ടാ ഉണ്ടാകും..🤭😄

05/12/2022

*കുരുടൻ ആനയെ മനസ്സിലാക്കിയത്*
പോലെ എന്നൊരു ചൊല്ലുണ്ട്,
സ്വാതന്ത്ര ചിന്തകരുടെ പ്രോഗ്രാമുകൾ പരമാവധി ശ്രവിക്കുന്ന ഒരാളെന്ന നിലയിൽഎനിക്ക് മനസ്സിലായത് ഇടമുറക് മുതൽ മനുജ വരെയുള്ളവരുടെ നിലപാടുകൾക്കും,പ്രഭാഷണങ്ങൾക്കും കാതലായ വിത്യാസം ഒന്നും ഇല്ല.
മനുഷ്യൻ, സസ്യങ്ങൾ, പ്രവഞ്ചവും നക്ഷത്രങ്ങളും, പാർവ്വതം, സാമുധ്രം തുടങ്ങിയ പ്രതിഭാസങ്ങളെ കുറിച്ച് ഇവർക്കു തന്നെ അക്ഞ്ഞതയാണ്, ഇവർ കെട്ടിഘോഷിക്കുന്ന *യുക്തി*ഉപയോഗിച്ചു ഒരു പാടുപേർ ഗവേഷണം നടത്തിയിട്ടും ഒരു ഉറുമ്പിന്റെ ഉല്പത്തിയെപറ്റി പോലും വ്യക്തമായ നിലപാടിൽ എത്താൻ കഴിയാത്തവർ ആണ് മനുഷ്യൻ പരിണമിച്ചു എന്ന് നാവിട്ടടിക്കുന്നത്. മതവും, ജാതിയും ഒക്കെ പിന്നെയല്ലേ.
ഇസ്ലാം ഒരു മനുഷ്യനിലും നിർബന്ധിച്ചു കൊണ്ടു വിശ്വാസം അടിച്ചേല്പിക്കുന്നില്ല എന്ന് ഇസ്‌ലാമിനെ മുൻധാരണ ഇല്ലാതെ മനസ്സിലാക്കാൻ ശ്രമിച്ചാൽ വ്യക്തമാണ്.
ഖുർആൻ മനുഷ്യന്റെ ജീവിതവുമായി ബന്ധപ്പെട്ട വ്യക്‌തതയാണ് വിവരിക്കുന്നത്.
ഒരു സ്ത്രീയെ സംബന്ധിച്ച് അവൾക്കു സുരക്ഷിതത്വം എന്ന് തോന്നുന്ന വസ്ത്രം ധരിക്കാൻ സാഹചര്യം ഉണ്ടാവണം. അത് വേണ്ട എന്ന് ചിലർ വാശി പിടിക്കുമ്പോൾ നഗ്നത പ്രദർശിപ്പിക്കുന്നത് കൊണ്ടു സ്ത്രീക്ക് ഉണ്ടാവുന്ന ഗുണം കൂടി പറയണം.
എന്നാലേ യുക്തി വാതം ആവുകയുള്ളു.
അല്ലാത്തത്തിന്റെ പേര് വേറെയാണ്.

04/12/2022

പലരും നോമിനോട് പാക്കിസ്ഥാനിൽ പോടാ എന്ന് പറയുന്നു അപ്പോൾ നോമിന് ഒരു സംശയം ഈ പാക്കിസ്ഥാൻ നിൻറെയൊക്കെ തന്തയുടെ വകയാണോ നോമിന് അറിയാൻ വയ്യാത്തോണ്ട് ചോദിക്ക്യാ ഇശ്ശി സംശയോണ്ടെ

നോമിന്റെ പിൻഗാമികൾ മുഴുവനും ഇന്ത്യയിൽ തന്നെ ജനിച്ചവരാണ് എന്നാൽ ഇവിടെയുള്ള സവർണ്ണവർഗ്ഗം അധിനിവേശം നടത്തി കടന്നുവന്നവരാണ് അവരിൽ ആരും താഴ്ന്ന കുലത്തിൽ പിറന്നിട്ടില്ല്യാ ഹൈ എന്തിനേറെ പറയണു സവർണ്ണന്റെ കുട്ട്യോള് പഠിക്കുമ്പോൾ കീഴ്ജാതി കാരൻറെ കുട്ട്യോള് പഠിക്കാൻ പാടില്ല എന്നും പറഞ്ഞ് ആട്ടിയോടിച്ചവരല്ലേ നിങ്ങള്

പിന്നെ മുസ്ലീങ്ങൾ എന്ന് പറയുന്ന നോമിൻറെ ആൾക്കാർ സവർണ്ണന്മാർ ഇവിടെ വന്ന് അടിച്ചമർത്തി എല്ലാം കൈക്കുള്ളിൽ ആക്കുന്നതിന് മുൻപ് തന്നെ ഇവിടെ ഉണ്ടായർന്ന അടിസ്ഥാന വർഗ്ഗത്തിൽ പെട്ട ഈ രാജ്യത്ത് തന്നെ ഉണ്ടായിരുന്നവരിൽ നിന്ന് പരമ്പരയായി വന്നവരാണ് അക്കാര്യത്തിൽ നോമിന് അഭിമാനിക്കാം

നിങ്ങളിൽ ജാതിയിൽ താഴ്ന്നവരെ കൂട്ടി തൊടീക്കില്ലാലൊ അതുകൊണ്ട് ഇസ്ലാം വിശ്വാസം അറേബ്യയിൽ നിന്ന് വന്നതാണെങ്കിലും മതവിശ്വാസികൾ ഇവിടെത്തന്നെ ജനിച്ചവരാ. സവർണ്ണനെ പോലെ രാജ്യം വിട്ടു വന്ന് അടിച്ചമർത്തി അധികാരം കയ്യിലാക്കിയവരല്ല ഇത്രയൊക്കെ പറഞ്ഞിട്ടും ഉണ്ണിക്ക് അങ്ങട് മനസ്സിലായില്ല്യാന്നുണ്ടോ

04/12/2022

രാഷ്ട്രപിതാവിനെ കൊന്ന, ലക്ഷക്കണക്കിന് മനുഷ്യരുടെ കൂട്ടക്കുരുതിയ്ക്ക് വിഭജന സമയത്ത്‌ കളമൊരുക്കിയ, ഗോമാംസത്തിന്റെയും ഭാഷാ സമരങ്ങളുടെയും പേരിൽ രാജ്യത്ത്‌ നിരവധി കലാപങ്ങൾ നടത്തിയ, മുസ്ലീമുകളെയും കൃസ്ത്യാനികളെയും രാജ്യത്തിൻറെ ആഭ്യന്തര ശത്രുക്കളായി കാണുന്ന ക്ഷുദ്രശക്തികൾ എന്ന ദുഷ്‌പേര് ചുമന്നു കൊണ്ട് നടന്ന ഒരു കാലം RSSന് ഉണ്ടായിരുന്നു എന്ന് ഇന്നെത്ര പേർക്കറിയാം? മാന്യന്മാർ കൂട്ടിതൊടാൻ വിസമ്മതിച്ച സമയത്ത്‌ അവർക്ക് രക്ഷയായി വന്നത് ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച അടിയന്തിരാവസ്ഥയാണ്. ജനാധിപത്യത്തിനും മനുഷ്യാവകാശത്തിനും വേണ്ടിയുള്ള പോരാട്ടത്തിൽ അവർ ഉടൻ ചാടിയിറങ്ങി, അറസ്റ്റ് വരിച്ചു. ജയപ്രകാശ് നാരായൺ എന്ന അടിയുറച്ച ഗാന്ധിയൻ അവരെ ചേർത്ത് പിടിച്ചു. ഇന്ദിരയെ മറിച്ചിട്ട് ജനതാ പാർട്ടി മന്ത്രിസഭാ ഉണ്ടാക്കിയപ്പോൾ അവരുടെ നേതാക്കന്മാർ കേന്ദ്രമന്ത്രിമാരായി. പിന്നീട് എന്ത് സംഭവിച്ചു?

ജനതാപാർട്ടിയെ പരിപൂർണ്ണമായും ഹിന്ദുത്വ ശക്തികൾ വിഴുങ്ങി. ഇന്നിപ്പോൾ ജനത പാർട്ടി എന്നൊരു സാധനം കണ്ടെടുക്കുന്നവർക്ക് സമ്മാനം നൽകേണ്ട അവസ്ഥയിലുമായി. പക്ഷെ ഹിന്ദുത്വ രാഷ്ട്രീയം രാജ്യത്തെയാകമാനം വിഴുങ്ങി. അതിനിഷ്ടൂരമായ വർഗ്ഗീയതയുടെ സാമ്രാജ്യങ്ങൾ ഒന്നൊന്നായി കീഴടക്കവേ എല്ലാ ആരോപണങ്ങളെയും ഇന്നും RSS തരണം ചെയ്യുന്നത് ഇന്ദിരയുടെ ഫാഷിസത്തെ ചെറുത് തോൽപ്പിച്ച ജനാധിപത്യത്തിന്റെ കാവലാളുകൾ എന്ന മറ സൃഷ്ടിച്ചുകൊണ്ടാണ്. ഇപ്പോൾ അധികാരം നേടിയപ്പോഴോ ഇന്ദിരയെ നാണം കെടുത്തുന്ന ജനാധിപത്യ ധ്വംസനം നടത്തുന്നു. ജയ്പ്രകാശ് നാരായൺ എന്ന മഹാസാത്വികനായ നേതാവ് അന്നിത് സ്വപ്നം കണ്ടിരുന്നോ?

മൻമോഹൻ സിംഗ് സർക്കാരിന്റെ കുംഭകോണങ്ങൾക്കെതിരെ അണ്ണാ ഹസാരെ എന്ന ഗാന്ധിതൊപ്പിക്കാരനെ മുന്നിൽ നിർത്തി RSS കളിച്ച കളിയിൽ രാജ്യത്തെ എല്ലാ മതേതര-പുരോഗമന-മനുഷ്യാവകാശ - സ്ത്രീസംരക്ഷണ കുത്തകക്കാരും വെറുതെ ചെന്ന് വീഴുന്നത് നാം കണ്ടില്ലേ? ഗുജറാത്തിൽ മുസ്ലീമുകളുടെ രക്തക്കറയിൽ വിദേശ രാജ്യങ്ങൾ വീസ പോലും നിഷേധിചു നിന്ന കാലത്താണ് ഗുജറാത്ത് മോഡൽ എന്ന തട്ടിപ്പുമായി നരേന്ദ്ര മോദി നേരത്തെ പറഞ്ഞ അഴിമതി വിരുദ്ധ സമരത്തിൽ പങ്കാളിയാവുന്നത്. അതിന്റെ ഫലമോ? ഒപ്പം സമരം ചെയ്ത മതേതരന്മാരെയെല്ലാം അപ്പാടെ വിഴുങ്ങി RSS അധികാരത്തിലെത്തി, തങ്ങളുടെ മതരാഷ്ട്രീയത്തെ ദേശീയതയുടെ തുല്യം ചാർത്തി സർക്കാർ ചിലവിൽ മുന്നോട്ട് കൊണ്ടുപോകുന്നു.

ലവ് ജിഹാദ് എന്ന വംശീയ മുദ്രാവാക്യവുമായി കൃസ്താനികളിൽ ഒരു വിഭാഗത്തെ മുസ്ലീമുകൾക്കെതിരായി പാലാ ബിഷപ്പ് സംഘടിപ്പിയ്ക്കുന്നതും നാം കണ്ടു. ബിഷപ്പിൻറെ കൈയ്യിൽ നിന്ന് ആരോപണം ഏറ്റെടുത്ത RSS ഗോദീ മീഡിയ വഴി ഇന്ത്യയൊട്ടാകെ അതിന് പ്രചാരണം നൽകി. കഥയറിയാതെ ആട്ടം കണ്ട ക്രിസന്ഘികൾ ഇപ്പോൾ വടക്കേ ഇന്ത്യയിലും എന്തിന് കർണ്ണാടകത്തിൽ പോലും സംഘികൾ ചർച്ചകളും പ്രാർത്ഥനാ സഭകളും തല്ലിപ്പൊളിയ്ക്കുന്നത് നോക്കി തലയിൽ കൈയും വെച്ചിരിയ്ക്കുന്നു.

സ്‌കൂളിൽ പോയ കുഞ്ഞുങ്ങളുടെ ഹിജാബിൽ ഹിന്ദുത്വഭ്രാന്തന്മാർ കൈ വെച്ചപ്പോൾ കൈയെടുക്കെടാ എന്ന് പറഞ്ഞു കൊണ്ട് സ്വന്തം മക്കളുടെ പ്രായമുള്ള ആ കുഞ്ഞുങ്ങളെ ചേർത്തു നിർത്തുന്നതിന് പകരം പുരോഗമന-മതേതര-സ്ത്രീശാക്തീകരണ ലോബി എന്താണ് ചെയ്തത് എന്ന് നിങ്ങൾ ഇനിയും മറന്നിരിയ്ക്കാൻ ഇടയില്ല. സ്‌കൂൾ മതേതരസ്വർഗ്ഗമാണെന്നും അവിടെ ഹിജാബിട്ട കട്ടുറുമ്പുകൾ കയറിയാൽ ഇന്ത്യൻ മതേതരത്വം തകർന്നു വീഴുമെന്നും പുലമ്പിയ വിഡ്ഢയാസുരന്മാർ അത് സംഘ പരിവാറിന് നൽകിയേക്കാവുന്ന മൈലേജ്‌ എത്രയാണെന്ന് ചിന്തിയ്ക്കാതെ ചെയ്തതാണ് എന്ന് ഞാൻ കരുതുന്നില്ല. മതേതര സമൂഹത്തിന്റെ ഈ ഉദാസീനത (secular apathy) സാംസ്കാരികമായി നമ്മുടെ കുഞ്ഞുങ്ങളുടെയും ഒരു വലിയ സമൂഹത്തിന്റെയും ആത്മവിശ്വാസത്തിന് ഏൽപ്പിച്ച ആഘാതം എത്രയെന്ന് നാം വല്ലപ്പോഴും ഒന്ന് വിലയിരുത്തേണ്ടതാണ്.

വിഴിഞ്ഞം സമരത്തിന്റെ മുൻനിരയിൽ ആനാവൂർ നാഗപ്പനൊപ്പം തോളുരുമ്മി നിൽക്കുന്ന വി.വി.രാജേഷിന്റെ ചിത്രം നിങ്ങൾ മറന്നു കാണാനിടയില്ല. അദാനിയുടെ പണത്തിന് മേലെ മിച്ചമൂല്യ സിദ്ധാന്തമോ മനുസ്മൃതിയോ പറക്കില്ല എന്ന സത്യം ഉറക്കെ പ്രഖ്യാപിച്ചു കൊണ്ടുള്ള ആ നിൽപ്പ് ഇപ്പോൾ ലത്തീൻ സഭയെ തീവ്രവാദികൾ എന്ന മാർക്സിസ്റ്റ് ചാപ്പയ്ക്കുള്ള ഹിന്ദു ഐക്യവേദിയുടെ അടിയൊപ്പിൽ വരെ ചെന്നെത്തി നിൽക്കുന്നു. വികസനത്തിനായി കൈകോർക്കുന്ന സിപിഎം-ബിജെപി സംഘടിത സമരത്തിന്റെ പരിണത ഫലമെന്താവുമെന്ന് തലയിൽ ആൾ താമസമുള്ളവർക്ക് ഊഹിയ്ക്കാവുന്നതേയുള്ളൂ. സഭയുടെ ശത്രുതയിൽ തീരദേശത്ത്‌ സി.പി.എം തകരും, കൃസ്ത്യൻ വിരോധം വോട്ടാക്കി മാറ്റി ബിജെപി കുറച്ചു കൂടി വളരും. അത്രന്നെ.

ഇത്രയും പറഞ്ഞത് LGBTQ സമൂഹത്തെ ഖത്തർ കൊല്ലാക്കൊല ചെയ്യുന്നു എന്ന വ്യാജവേദന പങ്കു വെയ്ക്കുന്ന സംഘ പരിവാർ പ്രൊഫൈലുകൾക്ക് ലൈക്കും ഷെയറും വെറുതെ നൽകി പ്രോത്സാഹിപ്പിക്കുന്ന പുരോഗമന നിലവിളിക്കാർക്കുള്ള മുന്നറിയിപ്പ് എന്ന നിലയ്ക്കാണ്. ഖത്തറിൽ നിങ്ങളുടെ sexual orientation എന്താണെന്ന് ആരും സ്ക്രീൻ ചെയ്യുന്നില്ല, വീടിനുള്ളിലോ ഹോട്ടൽ റൂമിലോ സർവെയ്ലെൻസ് ക്യാമറ വെച്ച് നിങ്ങൾ ആരുമായി ബന്ധപ്പെടുന്നു എന്ന് ഒളിഞ്ഞു നോക്കുന്നില്ല, എയർപോർട്ടിൽ നിങ്ങളുടെ heterosexual orientation പ്രഖ്യാപിക്കുന്ന അഫിഡവിറ്റ് നൽകേണ്ടതില്ല. പിന്നെന്ത് കുന്തമാണ് ഖത്തർ ചെയ്യുന്നു എന്ന് നിങ്ങൾ പറയുന്ന ഈ മനുഷ്യാവകാശ ധ്വംസനം? സ്വന്തമായി ഒരു സംസ്കാരമുള്ള, അതിൽ അഭിമാനിയ്ക്കുന്ന ഒരു രാജ്യത്തെ നിയമങ്ങളെ നിങ്ങൾ മുഴക്കുന്ന മുദ്രാവാക്യത്തിന്റെ സമ്മർദ്ദത്തിൽ വെള്ളം ചേർത്ത്‌ ഇല്ലാതാക്കി കണ്ണുപൊട്ടിയ പുരോഗമനത്തിന്റെ ആകാശ ഗോപുരങ്ങൾ പണിയാൻ ഇറങ്ങിപ്പുറപ്പെട്ട ഇന്ത്യയെപ്പോലെ ഖത്തർ നിന്ന് തരുമെന്ന് കരുതിയെങ്കിൽ നിങ്ങൾക്ക് തെറ്റി. കാരണം അവിടത്തെ ഭരണാധികാരിയ്ക്ക് ഒരുത്തന്റെയും വോട്ട് വേണ്ട.

ലൈംഗികന്യൂനപക്ഷങ്ങളെ മനുഷ്യരായിപ്പോലും കരുതാത്ത ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ പുരോഗമനത്തിന്റെ പുതപ്പിട്ടു മൂടി വെറും ഇസ്ലാമോഫോബിക് രാഷ്ട്രീയ ലാഭത്തിനായി കളത്തിലിറങ്ങിയിട്ടുള്ള സംഘ പരിവാർ പ്രൊഫൈലുകളെ സ്വന്തം നില മറന്ന് തലയിലേറ്റി നടന്നാൽ ആദ്യം ഉദാഹരിച്ച സംഭവങ്ങളിൽ അവരെ വിശ്വസിച്ചു കൂടെ നിർത്തിയവരുടെ ഗതി നിങ്ങൾക്കും വരുമെന്നുറപ്പ്.

തല മറന്ന് എണ്ണ തേയ്ക്കരുത്.

Videos (show all)

കോളാമ്പി മനുജയുടെ മണ്ടത്തരങ്ങള്‍ (Full Video )Muhammed Issa Perumbavoor
ക്രിസങ്കികളെ കണ്ടം വഴി ഓടിക്കോ...വർഗീയതയെ പൊളിച്ചടുക്കി ഫാദർ പോൾ
എന്നിട്ടും തീവ്രവാദികൾ എന്ന വിളിമാത്രം ബാക്കി ...വെള്ളിയാഴ്ച മതം മാറുന്നവരുംഇസ്ലാമിന്റെ സഹിഷ്ണുതയുംപുരോഹിതന്മാരുടെ അസഹിഷ...
ഇസ്ലാമിൽ സ്ത്രീക്ക് മാത്രം ഉള്ള അവകാശം ഉണ്ട് പുതൃ സ്വത്ത് അവകാശം : Dr Alexander Jacob
👉       ഞാൻ അറിഞ്ഞ ഇസ്ലാം...    👈പർദ്ദയും മഫ്ത്തയും വസ്ത്ര സ്വാതന്ത്ര്യത്തിൽ പെടുമെന്ന് മനസ്സിലാക്കാൻ കുറച്ച് സമയം എടുത്...
ജോസഫ് മാഷിൻറെ ചിറകറിഞ്ഞവർ : Paul zakariya
ഇന്ത്യയിലെ മുസ്ലിംകളെ എന്ത് ചെയ്യണം? നവനാസ്തികരോട് ഒരു ചോദ്യം : Sree chitran
ജാതി വിവേചനത്തിന്റെ കാണാച്ചരടുകൾ ...
നാം എത്ര അഹങ്കരിച്ചാലും അവസാനം എത്തുന്നത് ഈ ആറടി മണ്ണിൽ ആണ്അള്ളാഹു നമ്മളെ എല്ലാവരെയും ഈമാനോട് കൂടി മരിപ്പിക്കട്ടെ ആമീൻ 🤲...
സിപിഎമ്മിന് ആർഎസ്എസ് ബന്ധമുണ്ട് എന്ന് ആരോപിച്ച് സിപിഎം ലോക്കൽ ഏരിയ സെക്രട്ടറിയുടെ പരാമർശം 🤔🤔🤔

Telephone

Website