Sacred Heart Church Thazhathangady

Sacred Heart Church Thazhathangady

താഴത്തങ്ങാടി തിരുഹൃദയപ്പള്ളി ( കൊച്ചു പള്ളി )

Photos from Sacred Heart Church Thazhathangady's post 02/02/2021
Photos from Sacred Heart Church Thazhathangady's post 02/02/2021

Completing the 25th Years of Wedding...
Best Wishes from SH Church Family...

Photos from Sacred Heart Church Thazhathangady's post 02/02/2021

Completing the 50th Year of Wedding....
Best Wishes from the SH Church Family...

Photos from Sacred Heart Church Thazhathangady's post 30/01/2021

Jubilee Perunal 2021...🥳🥳🥳

05/04/2020

Hosana...

08/02/2020

Sacred Heart Church Thazhathangady's cover photo

08/02/2020

Sacred Heart Church Jubilee Song...

Jubilee Song...

08/02/2020

Jubilee Song

08/02/2020

Jubilee Prayer

08/02/2020

Novena for Sacred Heart...

25/01/2020

പെരുന്നാൾ 2020

താഴത്തങ്ങാടി തിരുഹൃദയ പള്ളിയിൽ 100 റാം വർഷ തിരുനാൾ...

30/05/2019

അറിയിപ്പ്

ഈശോ മിശിഹായ്ക്കു സ്തുതിയായിരിക്കട്ടെ . പ്രിയപ്പെട്ടവരേ , പന്തക്കുസ്താ തിരുന്നാളിന് ഒരുക്കമായി നമ്മുടെ കര്‍ത്താവിന്‍റെ സ്വര്‍ഗാരോഹണ തിരുന്നാള്‍ ആഘോഷിക്കുന്ന മേയ് 30 മുതല്‍ ജൂണ്‍ 8 വരെ വൈകുന്നേരം 5 മണി മുതല്‍ 7 മണിവരെ മധ്യസ്ഥപ്രാര്‍ഥനയും ആരാധനയും നമ്മുടെ ഇടവകപ്പള്ളിയില്‍ വച്ച് നടത്തുന്നു. ആദിമസഭയില്‍ ശ്ലീഹന്മാര്‍ പരിശുദ്ധ അമ്മയോടൊപ്പം പരിശുധാന്മാവിന്‍റെ അഭിഷേകത്തിനായി പത്തുനാള്‍ പ്രാര്‍ഥനയില്‍ കഴിഞ്ഞത് പോലെ നമ്മുടെ സഭ മുഴുവന്‍ ഈ കാലയളവില്‍ പ്രാര്‍ഥനയില്‍ ഒരുക്കത്തോടെ ആയിരിക്കും കഴിയുക . സഭയോടൊപ്പം നമുക്കും ഈ ആരാധനയില്‍ പങ്കുചേര്‍ന്നു അനുഗ്രഹങ്ങള്‍ പ്രാപിക്കാം .എല്ലാവരെയും സ്നേഹപൂര്‍വ്വം ഇടവകപ്പള്ളിയിലേക്ക് സ്വാഗതം ചെയ്യുന്നു . നമ്മുടെ ഇടവകയിലെ പ്രൊ-ലൈഫ് സെല്ലിന്‍റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഈ പ്രാര്‍ഥനാ യജ്ഞം അനുഗ്രഹപ്രദം ആകുവാന്‍ നമുക്ക് ഒത്തൊരുമയോടെ പ്രാര്‍ഥിക്കാം. :)

27/01/2019

PERUNAL 2019.....

22/12/2018

ലഹരി വിമുക്ത കൗമാരം സഭയുടെയും രാഷ്ട്രത്തിന്റെയും സമ്പത്ത്

08/11/2018
13/04/2018

അച്ചാറിട്ടു പള്ളി പണിത കഥ വായിക്കൂ

പെരുവന്താനം അമലഗിരി സെന്‍റ് തോമസ് ഇടവകയിൽ അച്ചാർ കൂട്ടി പള്ളി പണിത സംഭവം നാട്ടിലും മറുനാട്ടിലും വാർത്തയായിരിക്കെ, വികാരി ഫാ. വർഗീസ് കൊച്ചുപുരയ്ക്കലിനു പറയാൻ ഒന്നു മാത്രം. അധ്വാനമാണ് ആരാധന. ഒരുമയുണ്ടെങ്കിൽ ഒരു കോടിയുടെ പള്ളിപണി തീർക്കാൻ ഏഴു മാസം ധാരാളം മതി. അതും നയാപൈസ കടമില്ലാതെ. അധ്വാനിക്കാൻ മനസുണ്ടെങ്കിൽ ആരുടെയും മുഖം ചുളിയാതെ പണമുണ്ടാക്കാൻ വഴി ദൈവം കാണിച്ചുതരും. മുറ്റത്തും തൊടിയിലും ചീഞ്ഞുപോകുന്ന നാടൻ വിഭവങ്ങൾ അച്ചാറാക്കി മാറ്റിയപ്പോൾ അതിനുണ്ടായ രുചിയാണ് ഞങ്ങൾക്ക് പിൻബലമായത്.

കോട്ടയം- കുമളി ദേശീയപാതയിൽ പെരുവന്താനം മലയുടെ രണ്ടു കിലോമീറ്റർ ഉള്ളിലേക്കു കടന്നാൽ 110 കുടുംബങ്ങളും 400 വിശ്വാസികളുമുള്ള അമലഗിരിയിലെത്താം. ബലക്ഷയത്താൽ ഭിത്തി കീറി, ഭൂമികുലുക്കത്തിൽ കുരിശിളകി മുഖശോഭ മങ്ങിയ പള്ളിയുടെ സ്ഥാനത്താണ് മനോഹരമായ ഈ പുത്തൻ കൊച്ചു ദേവാലയം തലയുയർത്തിയിരിക്കുന്നത്. ആകാശത്തോളം ഉയർന്ന കുന്നിൻചരുവിൽ ഇടവകക്കാർ വിശ്വാസത്തിന്‍റെ അടയാളമായി 200 ദിവസംകൊണ്ടൊരു പള്ളി പണിതെന്നു പറയുന്പോൾ അദ്ഭുതം എന്നേ പറയേണ്ടതുള്ളു.

പാവങ്ങളും കൂലിപ്പണിക്കാരും മാത്രമുള്ള മലയടിവാരത്താണ് നിശബ്ദമായ അച്ചാർവിപ്ലവത്തിലൂടെ ജനം പള്ളി പണിതത്. കയ്യാലപ്പണി, തേയിലനുള്ള്, മേസ്തിരിപ്പണി, പറന്പിൽകിള തുടങ്ങിയ ജോലികളാൽ അതിജീവനം നടത്തുന്ന പാവങ്ങളുടെ ഗ്രാമമാണിത്. ഇടവകയിൽ സർക്കാർ ജോലി ഒരാൾക്കു മാത്രമേയുള്ളു.സ്ത്രീകളേറെയും തൊഴിലുറപ്പുപണി ചെയ്യുന്നവർ. പകൽ തോട്ടങ്ങളിൽ അധ്വാനവും രാത്രി തയ്യലും നടത്തിയിട്ടും കുടുംബം പോറ്റാൻ ക്ലേശിക്കുന്ന ദരിദ്രസമൂഹമാണ് കുടിയേറ്റഗ്രാമത്തിൽ ഏറെപ്പേരും.

പണമായി നൽകാൻ മടിശീലയിൽ ഒന്നുമില്ല, പള്ളിക്കു മനസോടെ നൽകാനുള്ളത് അധ്വാന സംഭാവന മാത്രം എന്ന ചിന്തയിൽ കഴിഞ്ഞിരുന്ന ജനത കഴിഞ്ഞ ജൂണിലെ പള്ളിപ്പൊതുയോഗത്തിലാണ് രണ്ടും കൽപ്പിച്ചൊരു തീരുമാനമെടുത്തത്.

പുതിയ പള്ളി പണിയണം. ആദ്യമായി വികാരി പദവിയിൽ നിർമലഗിരിയിൽ ചുമതലയേറ്റ കൊച്ചച്ചൻ ഫാ. വർഗീസ് കൊച്ചുപുരയ്ക്കൽ ജനത്തോടു പറഞ്ഞു. പള്ളി പണിയാൻ ഞാൻ ഒപ്പമുണ്ടാകും. പക്ഷേ ഒരു കോടിയോളം രൂപ എങ്ങനെ നാം സ്വരൂപിക്കും.

അവിശ്വാസിയാകാതെ വിശ്വാസിയായിരിക്കാൻ ക്രിസ്തു നൽകിയ ഉദ്ബോധനത്തിലൂടെ ഭാരതമണ്ണിലെത്തി വിശ്വാസം പ്രഘോഷിച്ച തോമാശ്ലീഹായിൽ വിശ്വാസമർപ്പിച്ച ഇടവകക്കാർ വികാരിയച്ചനു വാക്കുകൊടുത്തു; പട്ടിണി കിടക്കേണ്ടിവന്നാലും പള്ളി പണിയാൻ ഞങ്ങൾ അച്ചനൊപ്പമുണ്ടാകും. പള്ളി പണിയാൻ കാലങ്ങളായി അമലഗിരി ഇടവക സ്വരൂപിച്ചുവച്ചിരുന്ന 12 ലക്ഷം രൂപകൊണ്ട് പണി തീരുമോ. പള്ളി പണിയുന്നതിനൊപ്പം പള്ളിമുറ്റം മോടിയാക്കണം, വൈദികമന്ദിരം കേടുപാടുതീർക്കണം.

കലപ്പയിൽ കൈവച്ചാൽപിന്നെ പിന്നോട്ടു നോക്കരുതെന്നാണ് പ്രമാണം. കഴിഞ്ഞ ദുക്റാനപ്പെരുന്നാളിന് പള്ളിക്കു കല്ലിട്ടതിനുശേഷം ഇടവകയിലെ 400 വിശ്വാസികളും മനസിലൊരു പ്രതിജ്ഞ ചൊല്ലി- പള്ളി പണി തീരുംവരെ പിന്നോട്ടുപോകില്ല. കൂലിവേലയ്ക്കൊപ്പം പള്ളിവേലയും ചെയ്യും. കൂലി വരുമാനത്തിൽ എന്നും ഒരു വിഹിതം പള്ളിക്ക്. പള്ളി പണി തീരുംവരെ വീട്ടിൽ ആഘോഷം വേണ്ട, ആർഭാടം വേണ്ട.

കുടുംബശ്രീ അയൽക്കൂട്ടങ്ങളുടെ സ്വാശ്രയപാഠങ്ങളുൾക്കൊണ്ട വനിതകൾ പറഞ്ഞു. മാതൃദീപ്തിയുടെ ആഭിമുഖ്യത്തിൽ ഞങ്ങൾ വസ്ത്രങ്ങൾ തയ്ച്ച് സമീപത്തെ പള്ളികൾതോറും വിൽക്കാം. പിതൃവേദി നേതൃത്വത്തിൽ പുരുഷൻമാർ പറഞ്ഞു. കല്ലും മണ്ണും തടിയും ചുമക്കാൻ ഒരാളെപ്പോലും കൂലിക്കു നിറുത്തേണ്ടതില്ല, കായികാധ്വാനം പൂർണമായി ശ്രമദാനമായി ഞങ്ങൾ നടത്തും.

ആവുന്ന ജോലി ചെയ്ത് പള്ളി മുറ്റത്തുതന്നെ കിടന്നോളാമെന്നായി മിഷൻലീഗിലെയും അൾത്താര ബാലസഖ്യത്തിലെയും കുട്ടികൾ. ഇടവകകൂട്ടായ്മയുടെ ശാക്തീകരണത്തിനു ചൈതന്യം പകർന്ന് ഇടവകയിലെ തിരുഹൃദയ സന്യാസിനികളും മുന്നിൽ നിലകൊണ്ടു.

തൊഴിലാളികളായ സ്ത്രീകൾ ഉണ്ണാതെയും ഉറങ്ങാതെയും വീടുകളിൽ തയ്യൽ തുടങ്ങി. ഇവർ തുന്നിയ റെഡിമെയ്ഡ് ഉടയാടകളുമായി ഇടവകയിലെ മറ്റു സ്ത്രീകൾ അയൽഗ്രാമങ്ങളിലെ വീടുകൾ കയറിയിറങ്ങി. ഒരു പള്ളി പണിയാനുള്ള വിശ്വാസികളുടെ ആഗ്രഹത്തിന് ജാതിമതഭേദമെന്യേ അകമഴിഞ്ഞ സഹകരണമുണ്ടായി. ഒരു മാസത്തിനുള്ളിൽ ഒന്നര ലക്ഷം രൂപയുടെ ഉടയാട വിറ്റതായിരുന്നു പള്ളിപണിക്കുള്ള ആദ്യമൂലധനം. തയ്യൽകൊണ്ടുമാത്രം തീരില്ല പള്ളിയെന്നു കണ്ടപ്പോൾ ഇടവകക്കാർ കണ്ടെത്തിയ വരുമാന മാർഗമാണ് അച്ചാറുണ്ടാക്കി വിൽപന.

അച്ചാറുണ്ടാക്കാനുള്ള വിഭവങ്ങൾ എങ്ങനെ വാങ്ങും, എവിടെ വിൽക്കും എന്നതായി ഇടവകക്കാരുടെ ചിന്ത. കൈപ്പുണ്യമുള്ള ഒരു നിര അമ്മമാർ മുന്നോട്ടിറങ്ങി പറഞ്ഞു, രുചികരമായി അച്ചാർ ഞങ്ങളുണ്ടാക്കിത്തരാം. ആണുങ്ങൾ പറഞ്ഞു, അച്ചാർ വിൽപന ഞങ്ങളേറ്റു. കുട്ടികൾ പറഞ്ഞു അച്ചാറുണ്ടാക്കാനുള്ള വിഭവങ്ങളെത്തിക്കാൻ ഞങ്ങളും കൂടെ. ഇടവക ട്രസ്റ്റിമാരായ സണ്ണി മുതുകാട്ടിൽ, ജോസഫ് പുല്ലാട്ട് എന്നിവരുടെ നേതൃത്വംകൂടിയായപ്പോൾ ശ്രമദാനത്തിനു വേഗമേറി.

സ്വന്തം വീട്ടിലെ വിഭവങ്ങൾ ശേഖരിച്ച് അച്ചാറുണ്ടാക്കിയാൽ മാർക്കറ്റിൽനിന്ന് അധികം സാധനങ്ങൾ വാങ്ങേണ്ടിവരില്ലല്ലോ. അങ്ങനെ വീടുകളിൽനിന്ന് നെല്ലിക്ക, ജാതിക്ക, മാങ്ങ, ചാന്പങ്ങ, ഇഞ്ചി, വാഴപ്പിണ്ടി, മത്തങ്ങ, കുന്പളങ്ങ, ചേന തുടങ്ങിയവയൊക്കെ ശേഖരിച്ച് അച്ചാറുണ്ടാക്കി. പാക്കിംഗിനുള്ള സജ്ജീകരണങ്ങളും പള്ളിമുറിയിൽ സജ്ജമാക്കി.

തൊഴിലുറപ്പുജോലിയും തേയില നുള്ളും കഴിഞ്ഞ് വൈകുന്നേരങ്ങളിൽ സ്ത്രീകൾ വാർഡുകൂട്ടായ്മകളിൽ ഒരുമിച്ചു പാചകം നടത്തി. അച്ചാറിനുള്ള വിഭവങ്ങളൊക്കെ എത്തിക്കാനും പാക്കിംഗിനും പുരുഷൻമാരും സജീവമായി. സഹപാഠികളുടെ വീടുകളിലും അയൽഗ്രാമങ്ങളിലും നിന്നു ചാന്പയ്ക്കയും മാങ്ങയും ജാതിക്കയും പറിച്ചുകൊണ്ടുവന്നിരുന്ന കുട്ടികളുടെ അധ്വാനം മുതിർന്നവർക്ക് ആത്മവിശ്വാസം പകർന്നു.

ഇറച്ചി, മീൻ, വെളുത്തുള്ളി അച്ചാറുകൾ വേറെയും. അരകിലോ, കാൽകിലോ വീതം പാക്കുകൾ. ഞായറാഴ്ചകളിൽ ഇടവകക്കാർ ഗ്രൂപ്പുകളായി അച്ചാർ കുപ്പികൾ തലയിലും പുറത്തും ചുമന്ന് വിവിധ ഇടവകകളിലേക്ക് പുറപ്പെട്ടു. ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, പാലാ, ഇടുക്കി രൂപതകളിലെ വിവിധ പള്ളികളിലായിരുന്നു വിൽപന. കൃത്രിമത്വമില്ലാത്ത രുചിയുള്ള അമലഗിരി അച്ചാറുമായി എത്തേണ്ട താമസം വാങ്ങാൻ ഓരോ പള്ളിയിലും ജനം തിക്കിത്തിരക്കി. അച്ചാർ വിൽപന സജീവമായപ്പോൾ വസ്ത്രങ്ങളുടെ വിൽപന തത്്കാലം വേണ്ടെന്നുവച്ചു.

സ്വന്തമായൊരു ദേവാലയം പണിതീർക്കാൻ കൊതിച്ചെത്തിയ അമലഗിരിക്കാരെ സഹോദരവായ്പോടെ വിവിധ രൂപതകളിലെ 55 ഇടവകക്കാർ വരവേറ്റു. അച്ചാറുകൾ വിൽക്കാതെ തിരികെ കൊണ്ടുപോകേണ്ട സാഹചര്യം ഒരിടത്തുമുണ്ടായില്ല.

ഒറ്റ ദിവസം മൂന്നര ലക്ഷം രൂപയുടെ അച്ചാർ വിറ്റ പള്ളികളുണ്ടെന്ന് പറയുന്പോൾ ഫാ. വർഗീസ് കൊച്ചുപുരയ്ക്കലിന് സ്വന്തം ജനത്തെക്കുറിച്ച് അഭിമാനം. രണ്ടും രണ്ടരയും ലക്ഷം രൂപയ്ക്ക് അച്ചാർ വാങ്ങിയവരും വിദേശത്ത് മക്കൾക്ക് കൊടുത്തയച്ചവരുമായ ഇടവകക്കാരുണ്ട്. അച്ചാർ ചോദിച്ച് അമലഗിരി കുന്നു കയറിവന്നവരുമുണ്ട്. അങ്ങനെ കഴിഞ്ഞ ആറേഴു മാസം വിശ്വാസികൾ അച്ചാർ വിറ്റു നടന്നപ്പോൾ പള്ളിയുടെ മുഖവാരം പുതിയ ഉയരങ്ങളിലെത്തിക്കൊണ്ടിരുന്നു.

അച്ചാറുണ്ടാക്കാൻ മുളകും ഉപ്പുമൊക്കെ സംഭാവന നൽകിയ വ്യാപാരികളും ചാന്പയ്ക്കയും ചേനയുമൊക്കെ ദാനം നൽകിയ അക്രൈസ്തവരും കാണിച്ച കാരുണ്യം വലുതാണ്- ഇടവകക്കാരെ ഒരുമയിൽ നയിക്കാൻ മുൻനിരയിലുള്ള സിസ്റ്റർ സിൽവി എസ്എച്ച് പറഞ്ഞു.

ഇടവകക്കാർ കരുതിവച്ചിരുന്ന 12 ലക്ഷവും അച്ചാർ വിറ്റുകിട്ടിയ 35 ലക്ഷവും വസ്ത്രം വിറ്റുണ്ടാക്കിയ ഒന്നര ലക്ഷവും കൂടെ ഇടവകക്കാർ ദിവസവും കുടുക്കകളിൽ കരുതി വച്ച ദശാംശവും ചേർന്നപ്പോൾ നോക്കിനിൽക്കെ അമലഗിരിക്കാർ പുത്തൻപള്ളി സ്വന്തമാക്കി. നയാപൈസ കടമില്ലാതെ ഒരു കോടിയോളം രൂപ ചെലവിൽ മനോഹരമായ പള്ളി ഒൻപതാം മാസം അമലഗിരി കുന്നിൽ പൂർത്തിയായിരിക്കുന്നു. പ്രായം എണ്‍പതു പിന്നിട്ടവരും ഒന്നാം ക്ലാസിൽ പഠനം തുടങ്ങിയവരുമൊക്കെയുണ്ട് അധ്വാനം ആരാധനയായി അർപ്പിച്ച് ഈ പള്ളിമുറ്റത്ത്.

പകൽ കൂലിവേല കഴിഞ്ഞ് രാത്രി പള്ളിപ്പുരയിടത്തിലെ കല്ല് ഇടവകക്കാർ തനിയെ പൊട്ടിച്ച് ചുമന്നടുപ്പിച്ചു. മൂന്നു കിലോമീറ്റർ ദുർഘടപാതയിലൂടെ തടി തലയിൽ ചുമന്നുകൊണ്ടുവന്നു. മണ്ണും ഇഷ്ടികയും കന്പിയുമൊക്കെ ഒന്നര മൈൽ തലച്ചുമടായി എത്തിച്ചത് സ്ത്രീകളും പുരുഷൻമാരും ചേർന്നാണ്. പള്ളിമുറ്റത്തെ കൽക്കെട്ട് നിർമിച്ചത് ഇടവകക്കാരായ കല്ലാശാരിമാർതന്നെ.

ഇന്ന് പുതുഞായർ തിരുനാൾ ദിനത്തിൽ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ മാത്യു അറയ്ക്കലും സഹായ മെത്രാൻ മാർ ജോസ് പുളിക്കലും ചേർന്ന് അമലഗിരിയിലെ പുത്തൻ പള്ളി വെഞ്ചരിക്കും. അച്ചാർ വിറ്റുണ്ടാക്കിയ സ്വന്തം പള്ളിക്കു മുന്നിൽ അഭിമാനത്തോടെ നിലകൊള്ളുകയാണ് അധ്വാനം കൈമുതലാക്കിയ അമലഗിരി ഇടവകജനം.

റെജി ജോസഫ്.

12/04/2018

വിശ്വാസോല്‍സവം സമാപന റാലി .

13/02/2018

Karuna Kontha malayalam HD and 3D

ഈശോയുടെ അതിദാരുണമായ പീഡാ സഹനങ്ങളെ ധ്യാനിച്ച്‌ കൊണ്ട് ഈ നോമ്പ് കാലം മുഴുവന്‍ നമുക്ക് കുരിശിന്‍റെ വഴിയെ നടക്കാം . നമ്മുടെ പ്രഭാതങ്ങള്‍ കൂടുതല്‍ അനുഗ്രഹദായകമാക്കാം . എല്ലാദിവസവും പ്രഭാതത്തില്‍ 6 മണിക്ക് കുരിശിന്‍റെ വഴി . തുടര്‍ന്ന് വിശുദ്ധ കുര്‍ബാന . നമ്മുടെ നിയോഗങ്ങളെ മിശിഹായുടെ കുരിശോട് ചേര്‍ത്തുവച്ചു നമുക്ക് നമ്മുടെ പള്ളിയില്‍ ഒന്ന് ചേര്‍ന്ന് അവനോടൊപ്പം സഞ്ചരിക്കാം
https://www.youtube.com/watch?v=eZVDEBX-Tts

10/02/2018

*സൗമാ റമ്പാ*

നമ്മുടെ ആരാധനാവത്സരത്തിൽ ഉയിർപ്പുതിരുനാളിനു മുൻപ്‌, ഏഴ് ആഴ്ച നീണ്ടു നിൽക്കുന്ന കാലഘട്ടത്തെയാണ് 'സൗമാ റമ്പാ' (സുറിയാനി പദം) അത്ഥവാ 'വലിയ നോമ്പ്' എന്ന് വിളിക്കുന്നത്. ആരാധനാവത്സരത്തിന്റെ കേന്ദ്രമായ ഈശോയുടെ പീഡാസഹനത്തിന്റെയും സ്ലീവയിലെ മരണത്തിന്റെയും ഉത്ഥാനത്തിന്റെയും ഓർമ്മ ആചരിക്കുന്ന വലിയ ആഴ്ച കൊണ്ടാടുവാൻ തിരുസഭയൊന്നാകെ ഒരുങ്ങുന്ന ഉപവാസത്തിന്റെയും പ്രാർത്ഥനയുടെയും ദിനങ്ങളാണ് വലിയ നോമ്പ്.

ഒന്നാം ഞായർ, 'തിരിഞ്ഞു നോക്കുക' എന്നർത്ഥംവരുന്ന 'പേത്തൂർത്ത' എന്നാണ് അറിയപ്പെടുന്നത്. നോമ്പുകാലത്തു നമ്മുടെ ജീവിതത്തിൽ പ്രത്യേകമായി നിലനിർത്തേണ്ട ആത്മപരിശോധനയുടെയും അനുരഞ്ജനത്തിന്റെയും ചൈതന്യത്തിലേയ്ക്കാണ് പേത്തൂർത്ത ആചരണം വിരൽചൂണ്ടുന്നത്.

ഉയിർപ്പുതിരുനാളിനു മുൻപ് ഏഴ് ആഴ്ചകണക്കാക്കി, ഒന്നാം ആഴ്ചയിലെ തിങ്കളാഴ്ച ആണ് 'സൗമാ റമ്പാ' (വലിയ നോമ്പ്) ആരംഭിക്കുന്നത്. നോമ്പിന്റെ ഈ ആദ്യ ദിനം ഉപവാസമനുഷ്ഠിച്ചുകൊണ്ടാണ് ആചരിക്കുന്നത്. ഞായറാഴ്ച വൈകുന്നേരം റംശാ നമസ്‌ക്കാരത്തോടെ ആരംഭിക്കുന്ന ഉപവാസം തിങ്കളാഴ്ച വൈകുന്നേരം റംശാ നമസ്‌ക്കാരത്തിനു ശേഷം അവസാനിക്കുന്നു.
നോമ്പ് ആരംഭ ദിനത്തിലെ ചാരം പൂശൽ കർമ്മം (കുരിശുവര) റോമൻ (ലത്തീൻ) പരമ്പര്യത്തിൽ നിന്നും കടമെടുത്തിട്ടുള്ളതാണ്. രഹസ്യങ്ങൾ അറിയുന്ന സ്വർഗ്ഗീയ പിതാവിന്റെ മുൻപിൽ രഹസ്യമായി ഉപവാസവും പ്രാർത്ഥനയും ദാനധർമ്മവും അനുഷ്ഠിക്കണമെന്ന് നമ്മുടെ കർത്താവീശോ പഠിപ്പിച്ചിരിക്കുന്നു (മത്തായി 6,1-18). ചാരം പൂശൽ പഴയ ഉടമ്പടിയിലെ ഉപവാസശൈലിയിൽ നിന്നും വന്നിട്ടുള്ളതാണ്.

നമ്മുടെ കർത്താവിന്റെ നാല്പതു ദിവസത്തെ മരുഭൂമി ഉപവാസമാണ് സൗമാ റമ്പായ്ക്ക് അടിസ്ഥാനവും പ്രചോദനവുമായി നിലകൊള്ളുന്നത്. തത്ത്വത്തിൽ നാല്പതു ദിവസമാണ് നോമ്പ്. ആണ്ടുവട്ടത്തിലെ എല്ലാ ഞായറാഴ്ചകളും നമ്മുടെ കർത്താവിന്റെ ഉത്ഥാനത്തിന്റെ ആഘോഷമായതിനാൽ ഉപവാസമില്ല. പീഡാനുഭവ വെള്ളിയും വലിയശനിയും തീവ്ര ഉപവാസത്തിന്റെയും പ്രാർത്ഥനയുടെയും പ്രത്യേക ദിനങ്ങളാണ്. ഇപ്രകാരം, ആറ് ആഴ്ചകളിൽ ആറ് ദിവസങ്ങൾ വീതം മുപ്പത്തിയറ് ദിവസങ്ങൾ, ഏഴാം ആഴ്ചയിലെ തിങ്കൾ മുതൽ പെസഹാവ്യഴം ഉൾപ്പെടെ നാലുദിവസങ്ങൾ; ആകെ നാല്പ്പതു ദിനങ്ങൾ. എന്നാൽ മാർ തോമാ നസ്രാണികൾ പരമ്പരാഗതമായി നോമ്പുകാലം മുഴുവൻ ഉപവാസം/ മാംസവർജ്ജനം അനുഷ്ഠിച്ചു പോരുന്നു. അതുകൊണ്ട് സൗമാ റമ്പാ (വലിയ നോമ്പ്) അൻപതു നോമ്പ് എന്നും അറിയപ്പെടുന്നു.

*നോമ്പാചരണം*

*1. പ്രാർത്ഥന*
തന്റെ ഏകപുത്രനെ മരണത്തിനു വിട്ടുകൊടുത്തുകൊണ്ട്‌ പാപത്തിലേയ്ക്കു ചായ്ഞ്ഞിരുന്ന നമ്മുടെ മനുഷ്യ പ്രകൃതിയെ മഹത്ത്വമണിയിച്ച ബാവാതമ്പുരാന്റെ അനന്തമായ സ്‌നേഹവും കൃപയും കാരുണ്യവും ധ്യാനിച്ച് നന്ദി അർപ്പിക്കേണ്ട പ്രത്യേക കാലമാണിത്. ഈ പ്രാർത്ഥനയാണ് നോമ്പാചരണത്തെ നയിക്കേണ്ടത്. വിശുദ്ധ കുർബാനയർപ്പണം, യാമപ്രർത്ഥനകൾ, തിരുവചന വായനയും ധ്യാനവും (പ്രത്യേകമായി ഈശോയുടെ പീഡാസഹനങ്ങളെ വിവരിക്കുന്ന സുവിശേഷ ഭാഗങ്ങൾ), എന്നിവ നോമ്പാചരണത്തിന് ഊർജ്ജം പകരുന്ന കൃപയുടെ ഉറവിടങ്ങളാണ്. മൗനം/നിശ്ശബ്ദത നോമ്പാചരണത്തെ ഏറെ സഹായിക്കുന്ന ഘടകമാണ്. ''മുറിയിൽ കടന്ന് കതകടച്ചു പ്രാർത്ഥിക്കുക'' (മത്തായി 6,6) എന്നതിന് ആന്തരീക നിശ്ശബ്ദതയിൽ പ്രാർത്ഥിക്കുക എന്നും അർത്ഥമുണ്ട്. 'ഹൃദയ പ്രർത്ഥന' അഥവാ 'ഈശോ നാമജപം' എന്നറിയപ്പെടുന്ന, " _മാറൻ ഈശോ മിശിഹായേ, ആലാഹായുടെ പുത്രാ, പാപിയായ എന്റെ മേൽ കൃപയായിരിക്കണമേ_'' എന്ന പ്രാർത്ഥന ആവർത്തിച്ച് ഉരുവിടുന്നത് പൗരസ്ത്യ സഭാപിതാക്കന്മാർ നമ്മെ പഠിപ്പിച്ചിരിക്കുന്ന അതിപുരാതനമായ പ്രാർത്ഥനാരീതിയാണ്. നോമ്പുകാലം ലക്ഷ്യം വയ്ക്കുന്ന അനുതാപത്തിന്റെയും എളിമപ്പെടലിന്റെയും ചൈതന്യം സ്വന്തമാക്കുവാൻ ഈ ആന്തരീക പ്രാർത്ഥന നമ്മെ സഹായിക്കും.

*2. മാംസവർജ്ജനം, ഉപവാസം*

''ഉപവാസത്തിന്റെ സ്‌നേഹിതർ'' എന്നാണ് പാശ്ചാത്യ മിഷനറിമാർ മാർ തോമാ നസ്രാണികളെ വിശേഷിപ്പിച്ചിരുന്നത്. നോമ്പിൽ മാംസം, മത്സ്യം, മുട്ട, പാൽ, പാലുല്പന്നങ്ങൾ, ഇഷ്ടവിഭവങ്ങൾ എന്നിവ ഭക്ഷിക്കാറില്ല. നോമ്പാചരണത്തിന്റെ ചൈതന്യത്തിൽ ദമ്പതികൾ പരസ്പര സമ്മതത്തോടെ ദാമ്പത്യ ധർമ്മം അനുഷ്ഠിക്കുന്നതിൽനിന്നുംവിട്ടുനിൽക്കുന്നതും (1 കൊറി 7,5); മദ്യപാനം, പുകവലി, മറ്റു ദുഃശ്ശീലങ്ങൾ എന്നിവ നോമ്പാരംഭത്തിൽ തന്നെ എന്നേയ്ക്കുമായി ഉപേക്ഷിക്കുന്നതും പതിവാണ്.

ഉപവാസത്തിന്റെ അനുഷ്ഠാനം ഇപ്രകാരമാണ്: തലേന്ന് വൈകുന്നേരം ആറുമണിക്കു മുൻപ് അത്താഴം കഴിക്കുന്നു. ആറുമണിക്ക് റംശാ നമസ്‌കാരത്തോടെ ഉപവാസം ആരംഭിക്കുന്നു. പിറ്റേന്ന് വൈകുന്നേരം ആറുമണിക്ക് റംശാ നമസ്‌കാരത്തിനുശേഷം അത്താഴം. ''നിങ്ങൾ ഉപവസിക്കുമ്പോൾ കപടനാട്യക്കാരെപ്പോലെ വിഷാദം ഭാവിക്കരുത്. തങ്ങൾ ഉപവസിക്കുന്നുവെന്ന് അന്യരെ കാണിക്കാൻ വേണ്ടി അവർ മുഖം വികൃതമാക്കുന്നു. സത്യമായി ഞാൻ നിങ്ങളോടു പറയുന്നു: അവർക്കു പ്രതിഫലം ലഭിച്ചുകഴിഞ്ഞു. എന്നാൽ, നീ ഉപവസിക്കുന്നത് അദൃശ്യനായ പിതാവല്ലാതെ മറ്റാരും കാണാതിരിക്കുന്നതിന്, ശിരസ്‌സിൽ തൈലം പുരട്ടുകയും മുഖം കഴുകുകയും ചെയ്യുക. രഹസ്യങ്ങൾ അറിയുന്ന പിതാവ് നിനക്കു പ്രതിഫലം നൽകും'' (മത്തായി 6, 16-18).

*3. അനുരഞ്ജനം, അനുതാപം*
വഴക്കുകൾ, വൈരാഗ്യം, ശത്രുത, പ്രതികാരചിന്ത, മുതലായ തിന്മകൾ നീക്കി സഹോദരങ്ങളോട് അനുരഞ്ജനപ്പെടേണ്ട കാലമാണ് നോമ്പിന്റേത്. എന്തെന്നാൽ, ''കാണപ്പെടുന്ന സഹോദരനെ സ്‌നേഹിക്കാത്തവനു കാണപ്പെടാത്ത ദൈവത്തെ സ്‌നേഹിക്കാൻ സാധിക്കുകയില്ല'' എന്ന് നമ്മുടെ കർത്താവിന്റെ തിരുമനസ്സനുസരിച്ച് യോഹന്നാൻ ശ്ലീഹാ നമ്മെ പഠിപ്പിച്ചിരിക്കുന്നു (1 യോഹ 4, 20).
അനുരഞ്ജനകൂദാശ സ്വീകരിച്ച് സ്വയം വിശുദ്ധീകരിക്കേണ്ടതും നോമ്പാചരണത്തിന്റെ അവശ്യ ഘടകമാണ്. ധൂർത്തപുത്രനേപ്പൊലെ പിതാവിന്റെ വീട്ടിലേയ്ക്കു തിരിച്ചു ചെല്ലേണ്ട അനുതാപത്തിന്റെയും മാനസാന്തരത്തിന്റെയും കാലമാണത്. അങ്ങനെ കഴുകി ശുദ്ധമാക്കപ്പെട്ട ഹൃദത്തോടും വെടിപ്പാക്കപ്പെട്ട മനഃസാക്ഷിയോടുംകൂടി വേണം ഉയിർപ്പു തിരുനാളിനായി ഒരുങ്ങാൻ.

*4. ദനധർമ്മം*
മാംസവർജ്ജനത്തിലൂടെയും ഉപവാസത്തിലൂടെയും നീക്കിവയ്ക്കപ്പെടുന്ന തുക ദാനധർമ്മം ചെയ്യേണ്ടതാണ്. ആഹാരം, വസ്ത്രം, പാർപ്പിടം, മരുന്ന്, വിദ്യാഭ്യാസം മുതലായ അടിസ്ഥാന ആവശ്യങ്ങളിൽ മറ്റുള്ളവരെ സഹായിക്കുവാൻ സംഘടിതമായും വ്യക്തിപരമായും പരിശ്രമിക്കണം. മറ്റുള്ളവർക്കു വേണ്ടി എന്തുചെയ്തു എന്നുള്ളതാണ് അന്ത്യവിധിയുടെ മാനദണ്ഡം (മത്തായി 25, 31-46).

*5. ദിവംഗതരായവരുടെ ഓർമ്മയും അവർക്കായുള്ള പ്രാർത്ഥനയും*
സൗമാ റമ്പാ ആരംഭിക്കുന്നതിന്റെ തലേ വെള്ളിയഴ്ച (ദനഹാക്കാലം അവസാന വെള്ളി) നമ്മിൽ നിന്നും വേർപെട്ട് കർത്താവിൽ നിദ്രപ്രാപിച്ച സകലരെയും ഓർമ്മിക്കുന്നു. നോമ്പുകാലവുമായി ബന്ധപ്പെട്ട് രണ്ട് കാര്യങ്ങൾ ഇതു ലക്ഷ്യം വയ്ക്കുന്നുണ്ട്. ഒന്ന്: നോമ്പുകാലം മുഴുവനും നമ്മുടെ ജീവിതത്തിന്റെ നിസ്സാരതയെ ധ്യാനിച്ച് അനുതപിക്കാനും ഈശോയുടെ ഉത്ഥാനത്തിൽ ദൃഷ്ടികളുറപ്പിച്ച് നാം നോക്കിപ്പാർത്തിരിക്കുന്ന നിത്യജീവൻ സ്വന്തമക്കാൻ പ്രത്യാശയോടെ ഒരുങ്ങാനും നമ്മെ സഹായിക്കുന്നു. രണ്ട്: നമ്മിൽ നിന്നും വേർപിരിഞ്ഞുപോയവരെ പ്രർത്ഥന, ഉപവാസം, ദാനധർമ്മം എന്നീ സുകൃതങ്ങൾ അനുഷ്ഠിച്ചുകൊണ്ട് നോമ്പുകാലത്തിൽ ഓർമ്മിക്കണം. അവരുടെ കബറിടം സന്ദർശിച്ച് മരിച്ചവരുടെ ഉയിർപ്പിലുള്ള നമ്മുടെ വിശ്വാസം ഏറ്റു പറഞ്ഞ് അവർക്കുവേണ്ടി പ്രാർത്ഥിക്കണം.

*"അവിടുത്തെ സന്നിധിയിൽ നിങ്ങളുടെ ഹൃദയങ്ങൾ തുറക്കുവിൻ. ഉപവാസവും പ്രാർത്ഥനയും അനുതാപവും വഴിമിശിഹായെയും അവിടുത്തെ പിതാവിനെയും പരിശുദ്ധാത്മാവിനെയും നമുക്കു പ്രസാദിപ്പിക്കാം."*
(സീറോ-മലബാർ കുർബാന, രണ്ടാം ദിവ്യരഹസ്യഗീതം)
(കടപ്പാട് ഫാ.ബോസ് സി എം ഐ )

08/02/2018

വലിയ നോന്പിന് ഒരുങ്ങാന്‍ സഹായിക്കുന്ന ആത്മീയവായന
(ശാന്തമായിരുന്ന് മനസ്സിരുത്തി വായിക്കുക)

പശ്ചാത്താപബോധം നല്കണമേ
(മാര്‍ അപ്രേം)

എന്‍റെ രക്ഷകനായ ക്രിസ്തുവേ, അവിടുത്തെ മഹത്ത്വത്തിന്‍റെ സാന്നിദ്ധ്യത്തില്‍ ഞാന്‍ എന്‍റെ വീഴ്ചകളെല്ലാം ഏറ്റുപറയും. അവിടുത്തെ കാരുണ്യത്തിനനുസരിച്ച് എനിക്ക് പകര്‍ന്നുതന്ന എണ്ണമറ്റ അനുഗ്രഹങ്ങളെല്ലാം ഞാന്‍ ഏറ്റുപറയും.

അമ്മയുടെ ഗര്‍ഭാശയം മുതലേ ഞാന്‍ അങ്ങയെ ദുഖിപ്പിച്ചു തുടങ്ങി. അവിടുത്തേ കൃപയെ ഞാന്‍ തീര്‍ത്തും അവഗണിച്ചു. എന്‍റെ ആത്മാവിന്‍റെ കാര്യത്തില്‍ ഞാന്‍ തികച്ചും അശ്രദ്ധനായിരുന്നു. എങ്കിലും വലിയ കരുണയോടെ, എന്‍റെ ഗുരോ, അവിടുന്നെന്നെ പരിഗണിച്ചു. അങ്ങേ കൃപ എന്‍റെ ശിരസ്സിനെ ഉയര്‍ത്തി നിര്‍ത്തി. പാപങ്ങള്‍ പക്ഷേ, ദിനം തോറും അതിനെ വലിച്ചുതാഴ്ത്തുന്നു.

ദുശ്ശീലങ്ങള്‍ കെണിപോലെ എന്നെ കുരുക്കുന്നു. തിന്മയുടെ ആഴത്തിലേക്ക് ഞാന്‍ താണുപോകുന്നു. ശത്രു എനിക്ക് ദിവസേന പുതിയ വിലങ്ങുകള്‍ തരുന്നു. കാരണം അവയെല്ലാം എന്നെ സന്തോഷിപ്പിക്കുന്നുവെന്ന് അവനറിയാം.

എന്നെ ബന്ധനസ്ഥനാക്കുന്നത് എന്‍റെ തന്നെ ആഗ്രഹങ്ങളാണ്. അവ എന്നില്‍ ലജ്ജയും അപമാനബോധവും വളര്‍ത്തേണ്ടതാണ്. ശത്രു എനിക്ക് വച്ചുനീട്ടുന്ന വിലങ്ങുകളാല്‍ ഞാന്‍തന്നെ എന്നെ കെട്ടിവരിഞ്ഞിരിക്കുന്നു എന്നത് ഭയാനകമാണ്. എനിക്ക് സുഖം നല്കുന്ന ഭോഗലാലസമായ ചെയ്തികളാല്‍ ഞാന്‍ തന്നെ എന്നെ നശിപ്പിച്ചുകൊണ്ടിരിക്കുന്നു.

ഈ വിലങ്ങുകള്‍ എത്ര ഭീകരമാണെന്ന് എനിക്കറിയാമെങ്കിലും കൂലീനതയുടെ ആവരണത്തിനുപിന്നില്‍ ഞാനവയെ സമര്‍ത്ഥമായി ഒളിപ്പിക്കുന്നു. കാണേണ്ടവര്‍ അവയെ കണ്ടുപിടിക്കുന്നില്ല. സുന്ദരമായ വസ്ത്രങ്ങളാണ് ഞാന്‍ ധരിക്കുന്നത്, പക്ഷേ എന്‍റെ ആത്മാവ് ലജ്ജാകരമായ ചിന്തകളില്‍ കെട്ടുപിണഞ്ഞുകിടക്കുന്നു. എന്നെ കാണുന്നവര്‍ക്ക് ഞാന്‍ ആദരണീയനാണ്, എന്നാല്‍ ഉള്ളിലാകട്ടെ എല്ലാ ആഭാസവും നിറഞ്ഞിരിക്കുന്നു.

എന്‍റെ മനസ്സാക്ഷി നിരന്തരം എന്നെ കുറ്റപ്പെടുത്തുന്നുണ്ട്. എന്നെ തളച്ചിടുന്ന വിലങ്ങുകളില്‍ നിന്നെല്ലാം മോചിതനാകണമെന്നാണ് എന്‍റെ ആഗ്രഹം. ദിവസംതോറും ഞാന്‍ അതിനെപ്പറ്റി ഖേദിക്കുകയും നെടുവീര്‍പ്പിടുകയും ചെയ്യുന്നുണ്ട്. എങ്കിലും എക്കാലത്തും ആ കുരുക്കുകളില്‍ കെട്ടപ്പെട്ടു തന്നെ കഴിയുന്നു.

ദിനംതോറുമുള്ള എന്‍റെ പശ്ചാത്താപവും പ്രായ്ശ്ചിത്തവും എത്രയേറെ പരിതാപകരമാണ്. കാരണം അതിനൊരു അടിസ്ഥാനമില്ല. ദിവസം തോറും കെട്ടിടത്തിനു ഞാന്‍ അടിത്തറ കെട്ടുന്നു. സ്വന്തം കൈകൊണ്ടുതന്നെ അടുത്ത നിമിഷം ഞാനതുപൊളിച്ചു മാറ്റുകയും ചെയ്യും.

എന്‍റെ പശ്ചാത്താപം ഇനിയും ഒരു നല്ല തുടക്കത്തിലേക്ക് നയിച്ചിട്ടില്ല. ദുഷ്ടവും അധാര്‍മ്മികവുമായവക്ക് ഇനിയും എന്നില്‍ അന്ത്യമായിട്ടില്ല. ഭോഗേച്ഛുവായ എന്‍റെ വികാരങ്ങള്‍ക്കും എന്നെ നശിപ്പിക്കുന്ന എന്‍റെ ശത്രുവിന്‍റെ ദുഷ്ടമായ ഇച്ഛാശക്തിക്കും ഞാന്‍ അടിമയായിത്തീര്‍ന്നുകഴിഞ്ഞു.

കരുണാമയനായ ദൈവമേ, എന്‍റെ പാപങ്ങളെപ്പറ്റി എക്കാലത്തും തിരുമുന്പില്‍ കരഞ്ഞുകൊണ്ടിരിക്കാന്‍ വറ്റാത്ത കണ്ണീര്‍ ആരില്‍ നിന്ന് ലഭിക്കും. നിമിഷംതോറും എന്‍റെ ആത്മാവില്‍ അലയടിക്കുന്ന പാപത്തിരകളില്‍ നിന്ന് എന്നെ രക്ഷിച്ചടുപ്പിക്കാന്‍ അങ്ങയുടെ കൃപയെ അയച്ചുതരണമേ. വച്ചുകെട്ടി സുഖപ്പെടുത്താവുന്ന മുറിവുകളേക്കാള്‍ ആഴമുള്ളതാണ് എന്‍റെ ആഗ്രഹങ്ങള്‍.

കര്‍ത്താവേ, അവിടുത്തെ കരുണയില്‍ ഞാന്‍ പ്രത്യാശയര്‍പ്പിക്കുന്നു. അവിടുത്തെ പാദത്തില്‍ വീണു ഞാന്‍ കേണപേക്ഷിക്കുന്നു. എനിക്ക് പശ്ചാത്താപത്തിന്‍റെ ആത്മാവിനെ തരണമേ. അധര്‍മ്മത്തിന്‍റെ ഇരുട്ടറയില്‍ നിന്ന് എന്നെ സ്വതന്ത്രനാക്കണമേ. ദുഷ്കര്‍മ്മങ്ങളെപ്പറ്റി അനുതപിക്കാന്‍ അവസരം കിട്ടാത്ത ന്യായവിധിയിലേക്ക് യാത്രയാകുന്നതിനുമുന്പ് ആത്മാവിനെ പ്രകാശിപ്പിക്കാന്‍ എന്നെ അനുവദിച്ചാലും.

(മാര്‍ അപ്രേമിന്‍റെ ആദ്ധ്യാത്മികസങ്കീര്‍ത്തനങ്ങളില്‍ നിന്ന് . . .)

തയ്യാറാക്കിയത്
നോബിള്‍ തോമസ് പാറക്കല്‍

വലിയ നോന്പിന് ഒരുങ്ങാന്‍ സഹായിക്കുന്ന ആത്മീയവായന
(ശാന്തമായിരുന്ന് മനസ്സിരുത്തി വായിക്കുക)

പശ്ചാത്താപബോധം നല്കണമേ
(മാര്‍ അപ്രേം)

എന്‍റെ രക്ഷകനായ ക്രിസ്തുവേ, അവിടുത്തെ മഹത്ത്വത്തിന്‍റെ സാന്നിദ്ധ്യത്തില്‍ ഞാന്‍ എന്‍റെ വീഴ്ചകളെല്ലാം ഏറ്റുപറയും. അവിടുത്തെ കാരുണ്യത്തിനനുസരിച്ച് എനിക്ക് പകര്‍ന്നുതന്ന എണ്ണമറ്റ അനുഗ്രഹങ്ങളെല്ലാം ഞാന്‍ ഏറ്റുപറയും.

അമ്മയുടെ ഗര്‍ഭാശയം മുതലേ ഞാന്‍ അങ്ങയെ ദുഖിപ്പിച്ചു തുടങ്ങി. അവിടുത്തേ കൃപയെ ഞാന്‍ തീര്‍ത്തും അവഗണിച്ചു. എന്‍റെ ആത്മാവിന്‍റെ കാര്യത്തില്‍ ഞാന്‍ തികച്ചും അശ്രദ്ധനായിരുന്നു. എങ്കിലും വലിയ കരുണയോടെ, എന്‍റെ ഗുരോ, അവിടുന്നെന്നെ പരിഗണിച്ചു. അങ്ങേ കൃപ എന്‍റെ ശിരസ്സിനെ ഉയര്‍ത്തി നിര്‍ത്തി. പാപങ്ങള്‍ പക്ഷേ, ദിനം തോറും അതിനെ വലിച്ചുതാഴ്ത്തുന്നു.

ദുശ്ശീലങ്ങള്‍ കെണിപോലെ എന്നെ കുരുക്കുന്നു. തിന്മയുടെ ആഴത്തിലേക്ക് ഞാന്‍ താണുപോകുന്നു. ശത്രു എനിക്ക് ദിവസേന പുതിയ വിലങ്ങുകള്‍ തരുന്നു. കാരണം അവയെല്ലാം എന്നെ സന്തോഷിപ്പിക്കുന്നുവെന്ന് അവനറിയാം.

എന്നെ ബന്ധനസ്ഥനാക്കുന്നത് എന്‍റെ തന്നെ ആഗ്രഹങ്ങളാണ്. അവ എന്നില്‍ ലജ്ജയും അപമാനബോധവും വളര്‍ത്തേണ്ടതാണ്. ശത്രു എനിക്ക് വച്ചുനീട്ടുന്ന വിലങ്ങുകളാല്‍ ഞാന്‍തന്നെ എന്നെ കെട്ടിവരിഞ്ഞിരിക്കുന്നു എന്നത് ഭയാനകമാണ്. എനിക്ക് സുഖം നല്കുന്ന ഭോഗലാലസമായ ചെയ്തികളാല്‍ ഞാന്‍ തന്നെ എന്നെ നശിപ്പിച്ചുകൊണ്ടിരിക്കുന്നു.

ഈ വിലങ്ങുകള്‍ എത്ര ഭീകരമാണെന്ന് എനിക്കറിയാമെങ്കിലും കൂലീനതയുടെ ആവരണത്തിനുപിന്നില്‍ ഞാനവയെ സമര്‍ത്ഥമായി ഒളിപ്പിക്കുന്നു. കാണേണ്ടവര്‍ അവയെ കണ്ടുപിടിക്കുന്നില്ല. സുന്ദരമായ വസ്ത്രങ്ങളാണ് ഞാന്‍ ധരിക്കുന്നത്, പക്ഷേ എന്‍റെ ആത്മാവ് ലജ്ജാകരമായ ചിന്തകളില്‍ കെട്ടുപിണഞ്ഞുകിടക്കുന്നു. എന്നെ കാണുന്നവര്‍ക്ക് ഞാന്‍ ആദരണീയനാണ്, എന്നാല്‍ ഉള്ളിലാകട്ടെ എല്ലാ ആഭാസവും നിറഞ്ഞിരിക്കുന്നു.

എന്‍റെ മനസ്സാക്ഷി നിരന്തരം എന്നെ കുറ്റപ്പെടുത്തുന്നുണ്ട്. എന്നെ തളച്ചിടുന്ന വിലങ്ങുകളില്‍ നിന്നെല്ലാം മോചിതനാകണമെന്നാണ് എന്‍റെ ആഗ്രഹം. ദിവസംതോറും ഞാന്‍ അതിനെപ്പറ്റി ഖേദിക്കുകയും നെടുവീര്‍പ്പിടുകയും ചെയ്യുന്നുണ്ട്. എങ്കിലും എക്കാലത്തും ആ കുരുക്കുകളില്‍ കെട്ടപ്പെട്ടു തന്നെ കഴിയുന്നു.

ദിനംതോറുമുള്ള എന്‍റെ പശ്ചാത്താപവും പ്രായ്ശ്ചിത്തവും എത്രയേറെ പരിതാപകരമാണ്. കാരണം അതിനൊരു അടിസ്ഥാനമില്ല. ദിവസം തോറും കെട്ടിടത്തിനു ഞാന്‍ അടിത്തറ കെട്ടുന്നു. സ്വന്തം കൈകൊണ്ടുതന്നെ അടുത്ത നിമിഷം ഞാനതുപൊളിച്ചു മാറ്റുകയും ചെയ്യും.

എന്‍റെ പശ്ചാത്താപം ഇനിയും ഒരു നല്ല തുടക്കത്തിലേക്ക് നയിച്ചിട്ടില്ല. ദുഷ്ടവും അധാര്‍മ്മികവുമായവക്ക് ഇനിയും എന്നില്‍ അന്ത്യമായിട്ടില്ല. ഭോഗേച്ഛുവായ എന്‍റെ വികാരങ്ങള്‍ക്കും എന്നെ നശിപ്പിക്കുന്ന എന്‍റെ ശത്രുവിന്‍റെ ദുഷ്ടമായ ഇച്ഛാശക്തിക്കും ഞാന്‍ അടിമയായിത്തീര്‍ന്നുകഴിഞ്ഞു.

കരുണാമയനായ ദൈവമേ, എന്‍റെ പാപങ്ങളെപ്പറ്റി എക്കാലത്തും തിരുമുന്പില്‍ കരഞ്ഞുകൊണ്ടിരിക്കാന്‍ വറ്റാത്ത കണ്ണീര്‍ ആരില്‍ നിന്ന് ലഭിക്കും. നിമിഷംതോറും എന്‍റെ ആത്മാവില്‍ അലയടിക്കുന്ന പാപത്തിരകളില്‍ നിന്ന് എന്നെ രക്ഷിച്ചടുപ്പിക്കാന്‍ അങ്ങയുടെ കൃപയെ അയച്ചുതരണമേ. വച്ചുകെട്ടി സുഖപ്പെടുത്താവുന്ന മുറിവുകളേക്കാള്‍ ആഴമുള്ളതാണ് എന്‍റെ ആഗ്രഹങ്ങള്‍.

കര്‍ത്താവേ, അവിടുത്തെ കരുണയില്‍ ഞാന്‍ പ്രത്യാശയര്‍പ്പിക്കുന്നു. അവിടുത്തെ പാദത്തില്‍ വീണു ഞാന്‍ കേണപേക്ഷിക്കുന്നു. എനിക്ക് പശ്ചാത്താപത്തിന്‍റെ ആത്മാവിനെ തരണമേ. അധര്‍മ്മത്തിന്‍റെ ഇരുട്ടറയില്‍ നിന്ന് എന്നെ സ്വതന്ത്രനാക്കണമേ. ദുഷ്കര്‍മ്മങ്ങളെപ്പറ്റി അനുതപിക്കാന്‍ അവസരം കിട്ടാത്ത ന്യായവിധിയിലേക്ക് യാത്രയാകുന്നതിനുമുന്പ് ആത്മാവിനെ പ്രകാശിപ്പിക്കാന്‍ എന്നെ അനുവദിച്ചാലും.

(മാര്‍ അപ്രേമിന്‍റെ ആദ്ധ്യാത്മികസങ്കീര്‍ത്തനങ്ങളില്‍ നിന്ന് . . .)

തയ്യാറാക്കിയത്
നോബിള്‍ തോമസ് പാറക്കല്‍

28/01/2018
27/01/2018
27/01/2018

Sacred Heart Church Thazhathangady

Parish Thirunal and Inauguration of Centenary (100th) Jubilee celebration year🎉🎉🎉🎉🎉

27/01/2018

Parish Thirunal and Inauguration of Centenary (100th) Jubilee celebration year🎉🎉🎉🎉🎉

15/11/2017

റംശാ

"സായാഹ്ന പ്രാര്‍ത്ഥനകള്‍" എന്നാണു് "റംശാ" എന്ന സുറിയാനി പദത്തിനര്‍ത്ഥം. സീറോ-മലബാര്‍ സഭയുടെ യാമപ്രാര്‍ത്ഥനാക്രമപ്രകാരം സായാഹ്നങ്ങളില്‍ ചൊല്ലേണ്ട പ്രാര്‍ത്ഥനകളാണിവ.

സൂര്യാസ്തമയത്തോടെ, സന്ധ്യക്ക് 6 മണിയോടുകൂടി രാത്രിയുടെ ഒന്നാം യാമത്തില്‍ നടത്തുന്ന റംശാ പ്രാര്‍ത്ഥനയോടു കൂടിയാണ് ആരാധനാ ദിവസം ആരംഭിക്കുന്നത്. കടന്നു വരുന്ന ദിവസം മുഴുവന്‍ കര്‍ത്താവിനു സമര്‍പ്പിക്കുകയാണ് പ്രാര്‍ത്ഥനയുടെ ലക്ഷ്യം. സന്ധ്യാസമയത്ത് ഈശോ ധാരാളം ആളകളെ സമാശ്വസിപ്പിച്ചതാണ് ഈ സമയത്തിന്‍റെ പ്രാധാന്യം. പകലിന്‍റെ അദ്ധ്വാനവും ക്ളേശവും നമ്മില്‍ ഉയര്‍ത്തുന്ന വിഹ്വലതകളുടെ മദ്ധ്യത്തില്‍ കര്‍ത്താവിങ്കല്‍ സുരക്ഷിതത്വവും സമാശ്വാസവും തേടി നാം അണയുകയാണ്. സായം കാലത്ത് സമാശ്വാസം തേടി എത്തിയവരുടെ ജീവിതത്തില്‍ അത്ഭുതകരമായി ഇടപെടുന്ന ഈശോയുടെ മിഴിവാര്‍ന്ന ചിത്രം സുവിശേഷം വരച്ചു കാട്ടുന്നുണ്ട്.

1. ഈശോ പത്രോസിന്‍റെ ഭവനത്തില്‍

ഈശോ പത്രോസിന്‍റെ ഭവനത്തില്‍ എത്തിയപ്പോള്‍ അവന്‍റെ അമ്മായിയമ്മ പനി പിടിച്ചു കിടക്കുന്നതു കണ്ടു. അവന്‍ അവളുടെ കയ്യില്‍ സ്പര്‍ശിച്ചു. പനി അവളെ വിട്ടുമാറി.
സായാഹ്നമായപ്പോള്‍ അനേകം പിശാചു ബാധിതരെ അവര്‍ അവന്‍റെ അടുത്തു കൊണ്ടുവന്നു. അവന്‍ ശുദ്ധാത്മാക്കളെ വചനം കൊണ്ടു പുറത്താക്കുകയും എല്ലാ രോഗികളേയും സുഖപ്പെടുത്തുകയും ചെയ്തു (മത്താ.8,14-17). നമുക്കും പ്രാര്‍ത്ഥനയിലൂടെ അവനില്‍ സമാശ്വാസം കണ്ടെത്താം.

2. കുരിശില്‍ നിന്നിറക്കി സംസ്കരിക്കുന്നു.

വൈകുന്നേരമായപ്പോള്‍ അരിമത്ഥിയാക്കാരന്‍ യൗസേപ്പ് അവിടെയെത്തി. യൗസേപ്പ് ശരീരമെടുത്ത് ശുചിയായ ഒരു തുണിയില്‍ പൊതിഞ്ഞ് പൊറയില്‍ വെട്ടിയുണ്ടാക്കിയ തന്‍റെ കല്ലറയില്‍ സംസ്കരിച്ചു (മത്താ.27,57-59). നമുക്കും ഈശോയോടൊപ്പം പകലിന്‍റെ ക്ളേശങ്ങളെല്ലാം സംസ്കരിച്ച് അവനില്‍ സമാധാനവും സന്തോഷവും കണ്ടെത്താം.

3. കൊടുങ്കാറ്റിനെ ശാന്തമാക്കല്‍.

അന്നു സായഹ്നമായപ്പോള്‍ അവന്‍ അവരോടു പറഞ്ഞു നമുക്ക് അക്കരയ്ക്കു പോകാം.....അപ്പോള്‍ ഒരു വലിയ കൊടുങ്കാറ്റുണ്ടായി....അവന്‍ ഉണര്‍ന്ന് കാറ്റിനെ ശാസിച്ചു കൊണ്ട് കടലിനോടു പറഞ്ഞു, അടങ്ങുക; ശാന്തമാകുക. കാറ്റു ശമിച്ചു (മര്‍ക്കോ.4;35,37-39). ഊശോ കടലിനെ ശാന്തമാക്കിയ സന്ധ്യാ സമയത്ത് നമുക്ക് മിശിഹായെ സമീപിച്ച് നമ്മുടെ പ്രശ്നങ്ങള്‍ ശാന്തമാക്കാനായി പ്രാര്‍ത്ഥിക്കാം.

4. ദേവാലയ ശുദ്ധീകരണം

അവന്‍ ജറുസലേമില്‍ പ്രവേശിച്ച് ദേവാലയത്തിനുള്ളിലേക്കു പോയി. ചുറ്റും നോക്കിക്കണ്ടശേഷം , നേരം വൈകിയിരുന്നതിനാല്‍, പന്ത്രണ്ടു പേരോടും കൂടെ ബഥാനിയായിലേക്കൂ പോയി (മര്‍ക്കോ.11;11). ദേവാലയം പരിശുദ്ധമായിരിക്കുന്നതു പോലെ നമ്മുടെ ശരീരത്തെയും നമുക്കു പരിശുദ്ധ മായ സൂക്ഷിക്കാം.

5. അപ്പം വര്‍ദ്ധിപ്പിച്ചത്.

പകല്‍ അസ്തമിച്ചു തുടങ്ങിയപ്പോള്‍ പന്ത്രണ്ടു പേരും അടുത്തു ചെന്ന് അവനോടു പറഞ്ഞു...ഭക്ഷണ സാധനങ്ങള്‍ വാങ്ങുന്നതിന് ജനങ്ങളെ പറഞ്ഞയയ്ക്കുക. അവന്‍ പ്രതിവചിച്ചു നിങ്ങള്‍ അവര്‍ക്ക് ഭക്ഷണം കൊടുക്കുവിന്‍......അപ്പോള്‍ അവന്‍ ആ അഞ്ച് അപ്പവും രണ്ടു മീനും എടുത്ത്, സ്വര്‍ഗ്ഗത്തിലേക്കു കണ്ണുകളുയര്‍ത്തി അവ ആശീര്‍വദിച്ചു മുറിച്ച് , ജനങ്ങള്‍ക്കു വിളമ്പാനായി ശിഷ്യന്മാരെ ഏല്പിച്ചു. എല്ലാവരും ഭക്ഷിച്ചു തൃപ്തരായി (ലൂക്കാ.9,12-17)
വിശക്കുന്ന ജനത്തോട് അലിവു തോന്നി അപ്പം വര്‍ദ്ധിപ്പിച്ച് അത്ഭുതം പ്രവര്‍ത്തിച്ച ഈശോയെ സമീപിച്ച് അന്നന്നത്തെ അപ്പത്തിനായി നമുക്കു യാചിക്കാം.

6.ശിഷ്യ ഗണത്തിനു മദ്ധ്യേ സമാധാനം ആശംസിച്ചു കടന്നു വന്നവന്‍.

ആഴ്ചയുടെ ആദ്യ ദിനമായ അന്നു വൈകിട്ട് ശിഷ്യന്മാര്‍ യഹൂദരെ ഭയന്ന് കതകടച്ചിരിക്കേ ഈശോ വന്ന് അവരുടെ മദ്ധ്യേ നിന്ന് അവരോടു പറഞ്ഞു,''നിങ്ങള്‍ക്ക് സമാധാനം''(യോഹ.20,19).
ഭയചകിതരായിരുന്ന പ്രിയ ശിഷ്യര്‍ക്കു സമാധാനം ആശംസിച്ചു കൊണ്ട്, ആഴ്ചയുടെ ആദ്യ ദിനം കടന്നു വന്ന ഈശോയെ പാര്‍ത്ത് , സയാഹ്ന പ്രാര്‍ത്ഥനയിലൂടെ നമുക്കു സമാധാനം കണ്ടെത്താം.

7. മുന്തിരിത്തോട്ടത്തിലെ ജോലിക്കാര്‍.

വൈകുന്നേരമായപ്പോള്‍ മുന്തിരിത്തോട്ടത്തിന്‍റെ ഉടമസ്ഥന്‍ കാര്യസ്ഥനോടു പറഞ്ഞു , ജോലി ക്കാരെ വിളിച്ച് അവസാനം വന്നവര്‍ക്കു തുടങ്ങി ആദ്യം വന്നവര്‍ക്കു വരെ കൂലി കൊടുക്കുക (മത്താ.20,8).
അവസാന മണിക്കൂറില്‍ വേലക്കെത്തിയവനു പോലുംമുഴുവന്‍ വേതനം നല്‍കിയ മുന്തിരിത്തോട്ടത്തിന്‍റെ ഉടമസ്ഥനേപ്പോലെ , നമുക്കും മറ്റുള്ളവരോടു കരുണയുള്ളവരാകാം.

8. ലോകത്തിന്‍റെ പ്രകാശം.

ഞാന്‍ ലോകത്തിന്‍റെ പ്രകാശമാണ്, എന്നെ അനുഗമിക്കുന്നവന്‍ ഒരിക്കലും അന്ധകാരത്തില്‍ നടക്കുകയില്ല , അവനു ജീവന്‍റെ പ്രകാശമുണ്ടായിരിക്കും,(യോഹ.8,12)എന്ന് അരുള്‍ ചെയ്ത ഈശോയെ അനുകരിച്ച് നമുക്ക് സന്ധ്യാ പ്രാര്‍ത്ഥനയിലൂടെ ലോകത്തിനു പ്രകാശം നല്‍കുന്നവരാകാം.

9. വിളക്ക്.

വിളക്കു കൊളുത്തി ആരും നിലവറയിലോ പറയുടെ കുഴിലോ വെയ്ക്കാറില്ല മറിച്ച് , അകത്തു പ്രവേശിക്കുന്നവര്‍ക്കു വെളിച്ചം കാണാന്‍ പീഠത്തിന്മേലാണു വെക്കുന്നത് (ലൂക്കാ.11,33) എന്നു പറഞ്ഞ ഈശോയെ അനുസ്മരിച്ച് , നമുക്ക് മറ്റുള്ളവര്‍ക്കു പ്രകാശം നല്‍കുന്നവരാകാം. ഇരുട്ട് നമ്മെ കീഴടക്കാന്‍ അനുവദിക്കാതെ, നമുക്കു ലോകത്തെ പ്രകാശിപ്പിക്കുന്നവരാകാം.
സന്ധ്യാ സമയത്ത് ദൈവാലയത്തില്‍ വൈദീകന്‍റെ നേതൃത്വത്തിലും, ഭവനത്തില്‍ കുടുംബ നാഥന്മാരുടെ നേതൃത്വത്തിലും ഒരുമിച്ചു ചേര്‍ന്ന് റംശാ നമസ്കാരത്തോടെ ആരാധനാ ദിവസം ആരംഭിച്ചിരുന്ന നമ്മുടെ പൂര്‍വ്വിക പാരമ്പര്യം നമുക്കു വീണ്ടെടുക്കാം. സ്വകാര്യ ഭക്താഭ്യാസങ്ങളേക്കാള്‍ , ദൈവ സന്നിധിയില്‍ എറ്റം സ്വീകാര്യമായ സഭയുടെ ലിറ്റര്‍ജി ആഘോഷിക്കുന്നവരായി നമുക്കു മാറാം

22/06/2017

ഈശോയുടെ തിരുഹൃദയത്തിരുന്നാള്‍

22/06/2017
20/06/2017

നന്ദി. എ ബി യച്ചാ .

01/06/2017

Timeline Photos

03/02/2017

Sacred Heart Church Thazhathangady

Want your place of worship to be the top-listed Place Of Worship in Kottayam?
Click here to claim your Sponsored Listing.

Videos (show all)

Sacred Heart Church Jubilee Song...

Telephone

Website

Address


Thazhathangady
Kottayam
686005

Opening Hours

Monday 6am - 8am
Tuesday 6am - 8am
Wednesday 6am - 8am
Thursday 6am - 8am
Friday 6am - 8am
Saturday 6am - 8am
Sunday 6am - 1pm