Gousiyya Students Centre
GOUSIYYA STUDENTS CENTRE
sheikh jeelani islamic academy
its our students organization page.
https://youtu.be/JF9L7jMpHb8?si=oXXzpGMrq7nVfERz
ADHARATHIL KALIMA | new Quthubuzzaman song | MUHAMMAD SAEED | ALSHAN SHAHAD | ADHIL SULAIMAN #shorts ADHARATHIL KALIMA | new Quthubuzzaman song | MUHAMMAD SAEED | ALSHAN SHAHAD | ADHIL SULAIMAN കലിമ | ᴀᴅᴀʀᴀᴛʜɪʟ ᴋᴀʟɪᴍᴀ🤍 mew ϙᴜᴛʜᴜʙᴜᴢᴀᴍᴀɴ sᴏɴɢ🤍 Vocal🎙️ Muha...
𝚏𝚞𝚕𝚕 𝚟𝚒𝚍𝚎𝚘🎥🎶 𝚛𝚎𝚕𝚎𝚊𝚜𝚎 𝚝𝚘𝚍𝚊𝚢 5:00 𝚙𝚖
*പെരുന്നാൾ വരുന്നു....*
زندگی کو رمضان جیسا بنا لو ، موت عید جیسی ہوگی
"നിങ്ങളുടെ ജീവിതം റമദാൻ പോലെയാക്കൂ. എന്നാൽ നിങ്ങളുടെ മരണം പെരുന്നാൾ പോലെ ആകും"
-------------------------------
റജബിന്റെ പിറ താരങ്ങൾക്കിടയിൽ തെളിഞ്ഞ അന്ന് തുടങ്ങിയതാണ്. പിന്നീടങ്ങോട്ട് കാത്തിരിപ്പിന്റെ നാളുകളായിരുന്നു.
വിശുദ്ധിയുടെ ദിനരാത്രങ്ങൾ. വ്രതാനുഷ്ഠാനത്തിലായി, വിശുദ്ധ ഖുർആൻ പാരായണം ചെയ്തും ദിക്റിലായും കഴിച്ചുകൂട്ടിയ പകലുകൾ. തറാവീഹ് നിസ്കാരത്തിലും ഇബാദത്തിലുമായി ചിലവഴിച്ച രാത്രികൾ.
അന്ന് ശരീരവും മനസ്സും നോമ്പിലായിരുന്നു. അന്നപാനീയങ്ങളെ തൊട്ട് വയറും വ്യർത്ഥമായ വർത്തമാനങ്ങളെ തൊട്ട് വായും കാണാൻ പാടില്ലാത്തതിനെ തൊട്ട് കണ്ണും കേൾക്കാൻ പാടില്ലാത്തതിനെ തൊട്ട് കാതും നോമ്പ് പിടിച്ചപ്പോൾ , അനാവശ്യമായ വിചാരവികാരങ്ങളെ തൊട്ട് മനസ്സും നോമ്പ് പിടിച്ചു.
അപ്പോൾ ശരീരം തളരുന്നത് അനുസരിച്ച് മനസ്സ് വളർന്നു. ശരീരവും മനസ്സും അഴുക്കുകൾ നീങ്ങി ഒരുപോലെ ശുദ്ധമായി.
ആ പരിശുദ്ധിയുടെയും പവിത്രതയുടെയും ദിനരാത്രങ്ങൾ അവസാനിക്കാറായി. റജബിൽ തുടക്കമിട്ട കൃഷിയുടെ കൊയ്ത്താ യിരുന്നു ഇത്രയും കാലം.
ഇപ്പോഴിതാ കൊയ്ത്തു കാലവും തീരാറായി.
ശവ്വാലിന്റെ പൊന്നമ്പിളി മാനത്ത് പുഞ്ചിരിക്കുന്നതോടെ മനിതരുടെ മനസ്സിലും മുഖത്തും പുഞ്ചിരി വിരിയുന്നു.
പിറ്റേന്ന് പുതുവസ്ത്രം അണിഞ്ഞ് നല്ല അത്തർ പൂശി പെരുന്നാൾ നിസ്കാരം, പിന്നെ കൂട്ടുകാരുമൊത്ത് സൗഹൃദം പങ്കിടലും ഫോട്ടോ പിടുത്തവും, അതുകഴിഞ്ഞ് വിഭവസമൃദ്ധമായ ഭക്ഷണവും മധുരപലഹാരങ്ങളും, എങ്ങും സന്തോഷമയം...
ഒരുമാസത്തെ നോമ്പിന്റെ ക്ഷീണവും പ്രയാസങ്ങളും ഒരു ദിവസം കൊണ്ട് മാഞ്ഞുപോകുന്ന മായ കാഴ്ച.
പ്രിയമുള്ളവരെ,
ഇനി നിങ്ങൾ ഒന്ന് ചിന്തിച്ചു നോക്കൂ, നമ്മുടെ ജീവിതവും ഈ റമദാനും പെരുന്നാളും പോലെയാകേണ്ടേ.. ഒരുമാസം എല്ലാ വേണ്ടാത്ത വിചാരങ്ങളിൽ നിന്നും വികാരങ്ങളിൽ നിന്നും മനസ്സിനെയും ശരീരത്തെയും തടഞ്ഞുവെച്ച് അവസാനം പെരുന്നാൾ ദിനം വരുമ്പോൾ മനസ്സിനും ശരീരത്തിനും ഉണ്ടാകുന്ന സന്തോഷം, അത് നമ്മുടെ ജീവിതത്തിനും വേണ്ടേ..!
'പടച്ചോനെ പേടി ' റമളാനിൽ മാത്രം ഒതുങ്ങേണ്ടതാണോ .?
നാമൊക്കെ എന്തുറപ്പിന്റെ മേലിലാണ് ഈ ഭൂമുഖത്ത് ജീവിക്കുന്നത്. മരണം നിഴലുപോലെ നമ്മുടെ കൂടെ സഞ്ചരിക്കുന്നു എന്ന യാഥാർത്ഥ്യം നാം മനപ്പൂർവം വിസ്മരിക്കുകയല്ലേ..? നമ്മുടെ കാപട്യം വെച്ച് എത്ര കാലം നമുക്ക് പിടിച്ചുനിൽക്കാൻ ആകും..!
ഇല്ല..അള്ളാഹു നമുക്ക് കണക്കാക്കിയ അവധി എത്തിയാൽ പിന്നെ ഒരു നിമിഷം പോലും നമുക്ക് ഈ ഭൂലോകത്ത് നിലനിൽക്കാൻ ആവില്ല. അപ്രതീക്ഷിതമായി കടന്നുവരുന്ന മരണത്തേക്കാൾ ഭീകരനായി മറ്റെന്താണ് ഈ ഭൂമിയിൽ ഉള്ളത്..!
അതുകൊണ്ട് ഈ റമദാനിൽ നാം കാത്തു സൂക്ഷിച്ച വിശുദ്ധി അത് നമ്മുടെ ജീവിതത്തിലുടനീളം നമുക്ക് തുടർത്താനായാൽ നമ്മുടെ മരണം നമുക്ക് പെരുന്നാള് പോലെ ആഘോഷിക്കാം, അന്ന് നമുക്ക് സന്തോഷിക്കാം, നമ്മുടെ പ്രിയമുള്ളവരുടെ മുഖത്ത് നോക്കി പുഞ്ചിരിക്കാം..
മഹാനായ ബിലാൽ (റ) വഫാത്താകുന്ന സമയത്ത് ദുഃഖം സഹിക്കാൻ കഴിയാതെ ഭാര്യ പറഞ്ഞുവത്രേ "എന്തൊരു ദുഃഖമേ.."
എന്നാൽ ആ സമയത്ത് ബിലാൽ (റ) പറഞ്ഞു "എന്തൊരു സന്തോഷമേ, നാളെ ഞാൻ എൻറെ പ്രിയ ഹബീബ് (സ്വ) തങ്ങളെയും കൂട്ടരെയും കണ്ടുമുട്ടാൻ പോവുകയാണല്ലോ.."
മഹാനായ അബ്ദുല്ലാഹിബ്നു മുബാറക്ക് (റ) വഫാത്താകുന്നതിനു മുമ്പ് കണ്ണുതുറന്ന് ചിരിച്ചുകൊണ്ട് പറഞ്ഞുവത്രേ
لمثل هذا فليعمل العاملون
"അമൽ ചെയ്യുന്നവർ ഇതുപോലെത്തെതിന് (അവസ്ഥ കിട്ടാൻ) വേണ്ടി അമൽ ചെയ്യട്ടെ "
മഹാരഥന്മാർ ഇതുപോലെ പുഞ്ചിരിച്ചാണ് ഈ ലോകത്തുനിന്ന് വിടപറഞ്ഞു പോയത്.
കാരണം അവർ അവരുടെ ജീവിതം റമദാനിൽ എന്നതുപോലെ സദാസമയം റബ്ബിന്റെ ദിക്റിലായി, തൃപ്തിയിലായി ജീവിത വിശുദ്ധി കാത്തുസൂക്ഷിച്ച് ജീവിച്ചു.
അപ്പോഴവരുടെ മരണം അവനെ കണ്ടുമുട്ടുന്ന സന്തോഷ ദിനമായി, പെരുന്നാളായി.
നബി (സ)തങ്ങൾ പറഞ്ഞില്ലേ "നിങ്ങൾ എങ്ങനെ ജീവിക്കുന്നുവോ അങ്ങനെ മരണപ്പെടും"
കവിയുടെ ഭാഷയിൽ
"നമ്മുടെ ജീവിതം നാം റമദാൻ പോലെ ആക്കിയാൽ മരണം പെരുന്നാൾ പോലെയാകും"
എത്ര മനോഹരമായ വരികൾ..
______________________________
_മുഹമ്മദ് നമീർ, വളപുരം_
🌼🌼🌼🌼🌼🌼🌼🌼🌼
https://youtu.be/GKe6NZYzx44?si=8tdi5ySQYtAlRmpB
മുതഅല്ലിമിന്റെ മഹത്വത്തെക്കുറിച്ച് സംസാരിക്കുന്നു | ഹാഫിള് ജലാലുദ്ദീൻ കാരാപറമ്പ് നാടിനും സമൂഹത്തിനും സമുദായത്തിനും അനുഗ്രഹമാണ് മുതഅല്ലിമീങ്ങൾ, മുതഅല്ലിമിന്റെ മഹത്വത്തെക്കുറിച്ച് സംസാരിക്....
https://youtu.be/6DP_R5CKNYY?si=HqVKMfVUZF4lsI6P
നിസ്ക്കാരത്തിന്റെ മഹത്വങ്ങളെക്കുറിച്ച് സംസാരിക്കുന്നു | ഉസ്താദ് സുലൈമാൻ ഹുദവി, അഞ്ചച്ചവടി ഇസ്ലാം കാര്യങ്ങളിൽ രണ്ടാമത്തേതാണ് നിസ്കാരം. ശരീരം കൊണ്ട് ചെയ്യുന്ന സൽകർമ്മങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായതും. ആ നി.....
https://youtu.be/7mVtKLOz16I?si=jNMJf5ic7ZfVf_b0
ഇസ്ലാമിക പ്രബോധനത്തിനായി കേരളത്തിലെത്തിയ പരിശുദ്ധ സ്വഹാബികളെ കുറിച്ച് | മുഹമ്മദ് സിനാൻ കാര ദേശങ്ങൾ താണ്ടി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇസ്ലാമിക വെളിച്ചം എത്തിച്ചവരാണ് സ്വഹാബികൾ. കേരളത്തിന്റെ മണ്ണിലും ...
https://youtu.be/RVnFWWp-Xrs?si=nCuEeZj0sR5x0WgS
സഹവാസം: തെറ്റും ശരിയും എന്നതിനെ കുറിച്ച് സംസാരിക്കുന്നു | ഹാഫിസ് മുഹമ്മദ് സൽമാൻ ഇയ്യാട് വിശ്വാസത്തിൻറെ മാറ്റ് വർദ്ധിക്കാൻ സജ്ജന സഹവാസം അനിവാര്യവും ദുർജ്ജന സഹവാസം വെടിയേണ്ടതുമാണ്. സജ്ജന സഹവാസം ഉന്ന...
https://youtu.be/WDQirWMyNvE?si=cYPjn5iVYlWgnmBw
ശരീരം കൊണ്ട് ചെയ്യുന്ന സൽകർമ്മങ്ങളിൽ അതിശ്രേഷ്ഠമായ നിസ്കാരത്തെ കുറിച്ച് | മുഹമ്മദ് റാഫി ക ഇസ്ലാം കാര്യങ്ങളിൽ രണ്ടാമത്തേതാണ് നിസ്കാരം. ശരീരം കൊണ്ട് ചെയ്യുന്ന സൽകർമ്മങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായതും. ആ നി.....
https://youtu.be/ksLT62NIbMs?si=yU1WH5cnZ5uhTFPK
വിശുദ്ധ ഖുർആനിലെ അമാനുഷികതകളിലേക്കും അത്ഭുതങ്ങളിലേക്കും നമ്മെ നയിക്കുന്നു | സൈദ് മുഹമ്മദ് അത്ഭുതങ്ങളുടെ കലവറയാണ് ഖുർആൻ.മാറുന്ന ലോകത്ത് മാറാത്ത ശബ്ദമായി അത് നിലനിൽക്കുന്നു. ഈ വിശുദ്ധ ഗ്രന്ഥത്തിലെ അമാ.....
https://youtu.be/AYgzw2LHe64?si=3dTSTxYhsEPtCiDH
ഇമാം അലിയ്യു ബ്നു അബീത്വാലിബ് (റ) നെക്കുറിച്ച് സംസാരിക്കുന്നു | ഗുലാം മുഹമ്മദ് ശറഫുല്ലാഹ് ഹിജ്റയുടെ രാത്രി അല്ലാഹുവിന്റെ റസൂലിന് വേണ്ടി സ്വന്തം ജീവൻ സമർപ്പിച്ചവർ, പരിശുദ്ധമായ ദീനുൽ ഇസ്ലാമിന് വേണ്ടി .....
ഇമാം അലിയ്യു ബ്നു അബീത്വാലിബ് (റ) നെക്കുറിച്ച് സംസാരിക്കുന്നു | ഗുലാം മുഹമ്മദ് ശറഫുല്ലാഹ് ഹിജ്റയുടെ രാത്രി അല്ലാഹുവിന്റെ റസൂലിന് വേണ്ടി സ്വന്തം ജീവൻ സമർപ്പിച്ചവർ, പരിശുദ്ധമായ ദീനുൽ ഇസ്ലാമിന് വേണ്ടി .....
മക്കാ വിജയം ; ഒരു ഹൃദയ സ്പർശിയായ അവതരണം | മുഹമ്മദ് ഫവാസ് ചെമ്മലശ്ശേരി ചെയ്ത ക്രൂരതകൾക്കെല്ലാം പ്രതികാരം ചെയ്യാൻ കഴിവും അധികാരവുമുണ്ടായിരിക്കെ, അതെല്ലാം ക്ഷമിച്ച് മാപ്പു നൽകുക എന....
ആയിരം മാസത്തേക്കാൾ പുണ്യമുള്ള ലൈലത്തുൽ ഖദറിനെ കുറിച്ച് സംസാരിക്കുന്നു ഹാഫിള് ശംസുദ്ദീൻ കാ ലൈലത്തുൽ ഖദർ പ്രതീക്ഷിക്കേണ്ട രാവുകളാണ് വരാനിരിക്കുന്നത്. ആയിരം മാസത്തേക്കാൾ പുണ്യമുള്ള രാത്രി. അതിനെക്കുറി....
ബദ്ർ കടന്നു വരുമ്പോൾ...
—————————————
اللهُمَّ إِنْ تُهْلِكْ هَذِهِ الْعِصَابَةَ مِنْ أَهْلِ الْإِسْلَامِ لَا تُعْبَدْ فِي الْأَرْضِ
“അല്ലാഹുവേ..! മുസ്‌ലിംകളില്‍ പെട്ട ഈ ചെറു സംഘത്തെ നീ നശിപ്പിക്കുകയാണെങ്കില്‍ ഭൂമിയില്‍ നീ ആരാധിക്കപ്പെടുകയില്ല”
നബി ﷺ അവിടുത്തെ മേല്‍മുണ്ട് തോളുകളില്‍ നിന്ന് ഊര്‍ന്നു വീഴുന്നത് വരെ ആ പ്രാര്‍ത്ഥന തുടര്‍ന്നു.താഴെ വീണു കിടന്ന മേല്‍മുണ്ട് അവിടുത്തെ തോളിലേക്ക് എടുത്തു വെച്ചു കൊണ്ട് അബൂബക്ര്‍ (റ) നബി ﷺ യെ പിന്നില്‍ നിന്ന് കെട്ടിപ്പിടിച്ചു.
അദ്ദേഹം പറഞ്ഞു: “അല്ലാഹുവിന്റെ റസൂലേ, അങ്ങയുടെ റബ്ബിനോട് ചോദിച്ചത് മതി! അവന്‍ അങ്ങേക്ക് നല്‍കിയ വാഗ്ദാനം പൂര്‍ത്തീകരിക്കുക തന്നെ ചെയ്യും.”
* * * * * * * * * * * * * * * * *
അൽഹംദുലില്ലാ..
അല്ലാഹുവിൻറെ അപാരമായ അനുഗ്രഹം കൊണ്ട് വീണ്ടും ഒരു ബദ്ർ ദിനം കൂടി നമ്മിലേക്ക് ആഗതമായിരിക്കുന്നു. പരിശുദ്ധ ഖുർആൻ ബദ്റിനെ പരിചയപ്പെടുത്തുന്നത് ' യൗമുൽ ഫുർഖാൻ ' എന്നാണ്.
യുദ്ധത്തിന് പുറപ്പെടുന്നതിനു മുമ്പ് പരിശുദ്ധമായ കഅബാലയത്തിന്റെ ഖില്ല പിടിച്ചുകൊണ്ട് അബൂജഹൽ പ്രാർത്ഥിച്ചു : " ഈ യുദ്ധത്തിൽ നീ സത്യത്തെ വിജയിപ്പിക്കുകയും അസത്യത്തെ പരാജയപ്പെടുത്തുകയും ചെയ്യേണമേ.."
ആ പ്രാർത്ഥന പുലർന്നു. അസത്യത്തിനു മേൽ സത്യത്തിന് അല്ലാഹു ആധിപത്യം നൽകി.
ഇസ്ലാമിക ചരിത്രത്തിലെ അവിസ്മരണീയ മുഹൂർത്തമാണ് ബദ്ർ. ഏകനായ അല്ലാഹുവിനെയും അവന്റെ പ്രവാചകരെയും അംഗീകരിച്ചതിന്റെ പേരിൽ പീഡനം സഹിക്കവയ്യാതെ സ്വന്തം നാടും വീടും ഉപേക്ഷിച്ചുകൊണ്ട് പലായനം ചെയ്യപ്പെടേണ്ടി വന്ന ഒരു സമുദായത്തെ മുഴുവനായി ഉന്മൂലനം ചെയ്യാൻ ഇറങ്ങിത്തിരിച്ച അധർമ്മകാരികൾക്കെതിരെയുള്ള അതിജീവനത്തിന്റെ പോരാട്ടമായിരുന്നു ബദ്ർ. യഥാർത്ഥത്തിൽ ഒരു യുദ്ധം പ്രതീക്ഷിച്ചു കൊണ്ടായിരുന്നില്ല റസൂലും സ്വഹാബത്തും ഇറങ്ങി തിരിച്ചത്. മക്കയിൽ തങ്ങൾ ഇട്ടേച്ചുപോന്ന സമ്പത്ത് കവർന്നെടുത്ത് കച്ചവടം ചെയ്തു തങ്ങളെ തകർക്കാൻ ഇറങ്ങിത്തിരിച്ചവരെ തകർക്കുക എന്നുള്ളതായിരുന്നു അവരുടെ ലക്ഷ്യം. പക്ഷേ അല്ലാഹുവിൻറെ വിധി മറ്റൊന്നായിരുന്നു. ഇവിടെയാണ് ബദർ പ്രസക്തമാകുന്നത്. ഒരു ഏറ്റുമുട്ടലിനുള്ള ഒരുവിധ തയ്യാറെടുപ്പും ഇല്ലാതെ ഇറങ്ങിത്തിരിച്ച ഒരു കൂട്ടമാണ് അംഗസംഖ്യയാലും ആയുധബലത്താലും സർവ്വസന്നദ്ധരായ മൂന്നിരട്ടിയോളം വരുന്ന ശത്രുക്കളോട് എതിരിടേണ്ടിവന്നത്. അല്ലാഹുവിലുള്ള അചഞ്ചലമായ വിശ്വാസവും അവൻറെ പ്രവാചകരോടുള്ള അടങ്ങാത്ത അഭിനിവേശവും ആയിരുന്നു അവരുടെ കയ്യിലെ വജ്രായുധം.
സ്വഹാബാക്കൾ പറഞ്ഞില്ലേ : “ ബനൂ ഇസ്രാഈലുകാർ മൂസാ നബി (അ) മിനോട് പറഞ്ഞതുപോലെ ഞങ്ങൾ അങ്ങയോട് പറയില്ല. അങ്ങയെ സത്യം കൊണ്ട് നിയോഗിച്ച അല്ലാഹു തന്നെ സത്യം..! കാതങ്ങൾക്കകലെയുള്ള ബര്‍കുല്‍ ഗമാദിലേക്ക് പോയി യുദ്ധം ചെയ്യാൻ ആവശ്യപ്പെട്ടാലും ആ കാണുന്ന സമുദ്രത്തിലേക്ക് എടുത്തുചാടുവാൻ ഞങ്ങളോട് കൽപ്പിച്ചാലും ഞങ്ങളിൽ ഒരാളും പിന്നോട്ട് നിൽക്കുകയില്ല.”
ഗോത്ര ഗർവിന്റെയും വർഗ്ഗമേന്മയുടെയും സ്വരശരങ്ങളുമായാണ് ശത്രുക്കൾ പടക്കളത്തിലിറങ്ങിയത്. "മദീനയിലെ ദുർബല അസ്ഥികൂടങ്ങളെയല്ല ഞങ്ങൾക്കാവശ്യം , ഖുറൈശി തറവാട്ടിൽ ജനിച്ച ആൺകുട്ടികളെയാണ് "എന്ന അവരുടെ വെല്ലുവിളിക്ക് മുന്നിൽ അലി(റ)യെയും ഹംസ(റ)യെയും അബൂഉബൈ(റ)യെയും അയച്ചുകൊണ്ട് പ്രവാചകൻ (സ്വ) നൽകിയ മറുപടിയിൽ നിന്നാരംഭിച്ചു അസത്യത്തിനേറ്റ ആദ്യ തിരിച്ചടി. പിന്നീട് അരങ്ങേറിയത് അത്ഭുതങ്ങളായിരുന്നു. ഇസ്ലാമിക ആദർശത്തിന്റെ നൂലിൽ കോർത്തിണക്കപ്പെട്ട മുഹാജിറുകളും അൻസാറുകളും ഒത്തുചേർന്നപ്പോൾ, പിന്നെ മറുചേരിയിൽ നിൽക്കുന്നത് സ്വന്തം ബന്ധുക്കളും സുഹൃത്തുക്കളും ആയിട്ട് കൂടി സ്രഷ്ടാവുമായുള്ള ബന്ധത്തിന് അവർ ആദരവ് കൽപ്പിച്ചു. ഇസ്ലാമിക സമൂഹത്തിന്റെ ഈമാനികാവേശത്തിനു മുന്നിൽ തമസ്സിന്റെ ഉപാസകർ പിന്തിരിഞ്ഞോടിയപ്പോൾ ബാക്കിയായത് അസഹിഷ്ണുതയുടെ നാറിയ മനസ്സും പേറി നടന്ന എഴുപത് ജഡങ്ങൾ ആയിരുന്നു.
പിന്നീട് ഉണ്ടായ പല യുദ്ധങ്ങൾക്കും ഇല്ലാതിരുന്ന സവിശേഷത ബദ്റിന് ഉണ്ടായതുകൊണ്ടാണ് അല്ലാഹുവിൻറെ നേരിട്ടുള്ള സഹായം അവിടെ ഉണ്ടായത്. പരിശുദ്ധ ദീനിന്റെ സംരക്ഷണം അല്ലാതെ ദുൻയവിയായ ഒരു ലക്ഷ്യവും അവരുടെ മനസ്സിലുണ്ടായിരുന്നില്ല.
ബദ്റിൽ നിന്ന് ലോകത്തിന് ഒരുപാട് പാഠമുൾക്കൊള്ളാനുണ്ട്.
വിജയാഘോഷത്തിൽ എല്ലാം മതിമറന്നവരുടെ ചിത്രമല്ല ബദ്ർ നൽകുന്നത്. ഇസ്ലാമിൻറെ അടിവേരിളക്കാൻ ഇറങ്ങിപ്പുറപ്പെട്ടവരെ തടവുകാരായി പിടിക്കപ്പെട്ടപ്പോൾ തല വെട്ടണമെന്നാണ് പല സ്വഹാബിമാരും അഭിപ്രായപ്പെട്ടത്. എന്നാൽ തടവുകാരെ മോചനദ്രവ്യം വാങ്ങി വിട്ടയച്ച തിരുമേനി അതിനു സാധിക്കാത്തവരോട് മദീനയുടെ മക്കളെ എഴുത്തും വായനയും പഠിപ്പിക്കാനായിരുന്നു കൽപ്പിച്ചത്. രക്തച്ചൊരിച്ചിലല്ല മറിച്ചു ധർമ്മ സംസ്ഥാപനമാണ് ഇസ്ലാം എന്ന മഹത്തായ പാഠമാണ് പ്രവാചകൻ അവരെ പഠിപ്പിച്ചത്.
ഗോത്രഗർവിന്റെ ഉരുക്കുമുഷ്ടി കൊണ്ട് എതിരാളിയെ നിലംപരിശാക്കി എക്കാലത്തും വർഗ്ഗമേന്മയുടെ കൊടി പാറിക്കാമെന്ന ചിന്തക്ക് ഒരു അന്ത്യം ആവശ്യമായിരുന്നു. ബദ്ർ അത് സാധ്യമാക്കി. ഈ ആധുനിക കാലത്തും വർണ്ണത്തിന്റെയും വർഗ്ഗത്തിന്റെയും ജാതിയുടെയും പേരിൽ മനുഷ്യർക്കിടയിൽ അതിർ വരമ്പിടുമ്പോൾ 1400 വർഷങ്ങൾക്കു മുമ്പ് ഇസ്ലാം പഠിപ്പിച്ചു വിട്ട സാഹോദര്യത്തിന്റെ പാഠങ്ങൾ ഉൾക്കൊണ്ട് ആയിരങ്ങളാണ് ഇസ്ലാമിലേക്ക് കടന്നു വന്നു കൊണ്ടിരിക്കുന്നത്.
ബദ്റും ബദ് രീങ്ങളും എന്നും മുസ്ലിങ്ങൾക്ക് ഊർജ്ജവും അവലംബവും ആണ്.
അംഗബലമോ ആയുധശക്തിയോ അല്ല കാര്യങ്ങളുടെ ഗതി നിർണയിക്കുന്നതെന്ന് ബദ്ർ വരഞ്ഞുവെച്ചു. ഇസ്ലാമിന് നേരെ അധിനിവേശത്തിന്റെ അമ്പുകൾ അയച്ചവരെ എതിർത്തു തോൽപ്പിക്കാൻ അതെന്നും ആവേശം നൽകിയിട്ടുണ്ട്.
ഇന്ന് ഫലസ്തീനിന്റെ മണ്ണിൽ പതിനായിരക്കണക്കിനു നിരപരാധികൾ കൊല്ലപ്പെടുമ്പോൾ ബദ്ർ വീണ്ടും സ്മരിക്കപ്പെടുകയാണ്. “ നിങ്ങൾ വിശ്വാസികൾ ആണെങ്കിൽ ഭയപ്പെടുകയോ ശങ്കിക്കുകയോ വേണ്ട” എന്നർത്ഥം വരുന്ന സൂക്തമുണ്ട് വിശുദ്ധ ഖുർആനിൽ. അതുകൊണ്ട് ഏത് പ്രതിസന്ധിഘട്ടങ്ങളിലും പതറി പോകാതെ ഈമാൻ മുറുകെ പിടിക്കൽ ഈ സമുദായത്തിന് അത്യാവശ്യമാണ്. അവർക്ക് വിജയം സുനിശ്ചിതമായിരിക്കും.
"അക്രമികള്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നതിനെപ്പറ്റി അല്ലാഹു അശ്രദ്ധനാണെന്ന് നീ വിചാരിച്ച് പോകരുത്. കണ്ണുകള്‍ തള്ളിപ്പോകുന്ന ഒരു (ഭയാനകമായ) ദിവസം വരെ അവര്‍ക്കു സമയം നീട്ടികൊടുക്കുക മാത്രമാണ് ചെയ്യുന്നത് " എന്ന ഖുർആനിക സൂക്തം ഇതിലേക്ക് ചേർത്ത് വായിക്കേണ്ടതാണ്.....................................................................
_– മുഹമ്മദ് നമീർ, വളപുരം_
ഇസ്ലാമിക ചരിത്രത്തിലെ ഉജ്ജ്വല അദ്ധ്യായമായ ബദ്റിന്റെ ചരിത്രവും സന്ദേഷവും | സിറാജുദ്ദീൻ വട്ട ഇസ്ലാമിക ചരിത്രത്തിലെ ഉജ്ജ്വല അദ്ധ്യായമാണ് ബദ്ർ. ബദ്റും ബദ് രീങ്ങളും എന്നും നമുക്ക് പ്രചോദനമാണ്. അതിനെക്കുറി.....
മാനവികതക്ക് ഇസ്ലാം നൽകുന്ന സന്ദേശം എന്ന വിഷയത്തെക്കുറിച്ച്... സംസാരിക്കുന്നു | അഹമ്മദ് ഫൈറൂസ ഇസ്ലാം മാനവികതയുടെ മതമാണ്. മാനവികതക്ക് ഇസ്ലാം നൽകിയ സംഭാവനകൾ വളരെ വിലപ്പെട്ടതാണ്. മാനവികതക്ക് ഇസ്ലാം നൽകുന്ന ....
ബദ്ർ കടന്നു വരുമ്പോൾ...
—————————————
اللهُمَّ إِنْ تُهْلِكْ هَذِهِ الْعِصَابَةَ مِنْ أَهْلِ الْإِسْلَامِ لَا تُعْبَدْ فِي الْأَرْضِ
“അല്ലാഹുവേ..! മുസ്‌ലിംകളില്‍ പെട്ട ഈ ചെറു സംഘത്തെ നീ നശിപ്പിക്കുകയാണെങ്കില്‍ ഭൂമിയില്‍ നീ ആരാധിക്കപ്പെടുകയില്ല”
നബി ﷺ അവിടുത്തെ മേല്‍മുണ്ട് തോളുകളില്‍ നിന്ന് ഊര്‍ന്നു വീഴുന്നത് വരെ ആ പ്രാര്‍ത്ഥന തുടര്‍ന്നു.താഴെ വീണു കിടന്ന മേല്‍മുണ്ട് അവിടുത്തെ തോളിലേക്ക് എടുത്തു വെച്ചു കൊണ്ട് അബൂബക്ര്‍ (റ) നബി ﷺ യെ പിന്നില്‍ നിന്ന് കെട്ടിപ്പിടിച്ചു.
അദ്ദേഹം പറഞ്ഞു: “അല്ലാഹുവിന്റെ റസൂലേ, അങ്ങയുടെ റബ്ബിനോട് ചോദിച്ചത് മതി! അവന്‍ അങ്ങേക്ക് നല്‍കിയ വാഗ്ദാനം പൂര്‍ത്തീകരിക്കുക തന്നെ ചെയ്യും.”
* * * * * * * * * * * * * * * * *
അൽഹംദുലില്ലാ..
അല്ലാഹുവിൻറെ അപാരമായ അനുഗ്രഹം കൊണ്ട് വീണ്ടും ഒരു ബദ്ർ ദിനം കൂടി നമ്മിലേക്ക് ആഗതമായിരിക്കുന്നു. പരിശുദ്ധ ഖുർആൻ ബദ്റിനെ പരിചയപ്പെടുത്തുന്നത് ' യൗമുൽ ഫുർഖാൻ ' എന്നാണ്.
യുദ്ധത്തിന് പുറപ്പെടുന്നതിനു മുമ്പ് പരിശുദ്ധമായ കഅബാലയത്തിന്റെ ഖില്ല പിടിച്ചുകൊണ്ട് അബൂജഹൽ പ്രാർത്ഥിച്ചു : " ഈ യുദ്ധത്തിൽ നീ സത്യത്തെ വിജയിപ്പിക്കുകയും അസത്യത്തെ പരാജയപ്പെടുത്തുകയും ചെയ്യേണമേ.."
ആ പ്രാർത്ഥന പുലർന്നു. അസത്യത്തിനു മേൽ സത്യത്തിന് അല്ലാഹു ആധിപത്യം നൽകി.
ഇസ്ലാമിക ചരിത്രത്തിലെ അവിസ്മരണീയ മുഹൂർത്തമാണ് ബദ്ർ. ഏകനായ അല്ലാഹുവിനെയും അവന്റെ പ്രവാചകരെയും അംഗീകരിച്ചതിന്റെ പേരിൽ പീഡനം സഹിക്കവയ്യാതെ സ്വന്തം നാടും വീടും ഉപേക്ഷിച്ചുകൊണ്ട് പലായനം ചെയ്യപ്പെടേണ്ടി വന്ന ഒരു സമുദായത്തെ മുഴുവനായി ഉന്മൂലനം ചെയ്യാൻ ഇറങ്ങിത്തിരിച്ച അധർമ്മകാരികൾക്കെതിരെയുള്ള അതിജീവനത്തിന്റെ പോരാട്ടമായിരുന്നു ബദ്ർ. യഥാർത്ഥത്തിൽ ഒരു യുദ്ധം പ്രതീക്ഷിച്ചു കൊണ്ടായിരുന്നില്ല റസൂലും സ്വഹാബത്തും ഇറങ്ങി തിരിച്ചത്. മക്കയിൽ തങ്ങൾ ഇട്ടേച്ചുപോന്ന സമ്പത്ത് കവർന്നെടുത്ത് കച്ചവടം ചെയ്തു തങ്ങളെ തകർക്കാൻ ഇറങ്ങിത്തിരിച്ചവരെ തകർക്കുക എന്നുള്ളതായിരുന്നു അവരുടെ ലക്ഷ്യം. പക്ഷേ അല്ലാഹുവിൻറെ വിധി മറ്റൊന്നായിരുന്നു. ഇവിടെയാണ് ബദർ പ്രസക്തമാകുന്നത്. ഒരു ഏറ്റുമുട്ടലിനുള്ള ഒരുവിധ തയ്യാറെടുപ്പും ഇല്ലാതെ ഇറങ്ങിത്തിരിച്ച ഒരു കൂട്ടമാണ് അംഗസംഖ്യയാലും ആയുധബലത്താലും സർവ്വസന്നദ്ധരായ മൂന്നിരട്ടിയോളം വരുന്ന ശത്രുക്കളോട് എതിരിടേണ്ടിവന്നത്. അല്ലാഹുവിലുള്ള അചഞ്ചലമായ വിശ്വാസവും അവൻറെ പ്രവാചകരോടുള്ള അടങ്ങാത്ത അഭിനിവേശവും ആയിരുന്നു അവരുടെ കയ്യിലെ വജ്രായുധം.
സ്വഹാബാക്കൾ പറഞ്ഞില്ലേ : “ ബനൂ ഇസ്രാഈലുകാർ മൂസാ നബി (അ) മിനോട് പറഞ്ഞതുപോലെ ഞങ്ങൾ അങ്ങയോട് പറയില്ല. അങ്ങയെ സത്യം കൊണ്ട് നിയോഗിച്ച അല്ലാഹു തന്നെ സത്യം..! കാതങ്ങൾക്കകലെയുള്ള ബര്‍കുല്‍ ഗമാദിലേക്ക് പോയി യുദ്ധം ചെയ്യാൻ ആവശ്യപ്പെട്ടാലും ആ കാണുന്ന സമുദ്രത്തിലേക്ക് എടുത്തുചാടുവാൻ ഞങ്ങളോട് കൽപ്പിച്ചാലും ഞങ്ങളിൽ ഒരാളും പിന്നോട്ട് നിൽക്കുകയില്ല.”
ഗോത്ര ഗർവിന്റെയും വർഗ്ഗമേന്മയുടെയും സ്വരശരങ്ങളുമായാണ് ശത്രുക്കൾ പടക്കളത്തിലിറങ്ങിയത്. "മദീനയിലെ ദുർബല അസ്ഥികൂടങ്ങളെയല്ല ഞങ്ങൾക്കാവശ്യം , ഖുറൈശി തറവാട്ടിൽ ജനിച്ച ആൺകുട്ടികളെയാണ് "എന്ന അവരുടെ വെല്ലുവിളിക്ക് മുന്നിൽ അലി(റ)യെയും ഹംസ(റ)യെയും അബൂഉബൈ(റ)യെയും അയച്ചുകൊണ്ട് പ്രവാചകൻ (സ്വ) നൽകിയ മറുപടിയിൽ നിന്നാരംഭിച്ചു അസത്യത്തിനേറ്റ ആദ്യ തിരിച്ചടി. പിന്നീട് അരങ്ങേറിയത് അത്ഭുതങ്ങളായിരുന്നു. ഇസ്ലാമിക ആദർശത്തിന്റെ നൂലിൽ കോർത്തിണക്കപ്പെട്ട മുഹാജിറുകളും അൻസാറുകളും ഒത്തുചേർന്നപ്പോൾ, പിന്നെ മറുചേരിയിൽ നിൽക്കുന്നത് സ്വന്തം ബന്ധുക്കളും സുഹൃത്തുക്കളും ആയിട്ട് കൂടി സ്രഷ്ടാവുമായുള്ള ബന്ധത്തിന് അവർ ആദരവ് കൽപ്പിച്ചു. ഇസ്ലാമിക സമൂഹത്തിന്റെ ഈമാനികാവേശത്തിനു മുന്നിൽ തമസ്സിന്റെ ഉപാസകർ പിന്തിരിഞ്ഞോടിയപ്പോൾ ബാക്കിയായത് അസഹിഷ്ണുതയുടെ നാറിയ മനസ്സും പേറി നടന്ന എഴുപത് ജഡങ്ങൾ ആയിരുന്നു.
പിന്നീട് ഉണ്ടായ പല യുദ്ധങ്ങൾക്കും ഇല്ലാതിരുന്ന സവിശേഷത ബദ്റിന് ഉണ്ടായതുകൊണ്ടാണ് അല്ലാഹുവിൻറെ നേരിട്ടുള്ള സഹായം അവിടെ ഉണ്ടായത്. പരിശുദ്ധ ദീനിന്റെ സംരക്ഷണം അല്ലാതെ ദുൻയവിയായ ഒരു ലക്ഷ്യവും അവരുടെ മനസ്സിലുണ്ടായിരുന്നില്ല.
ബദ്റിൽ നിന്ന് ലോകത്തിന് ഒരുപാട് പാഠമുൾക്കൊള്ളാനുണ്ട്.
വിജയാഘോഷത്തിൽ എല്ലാം മതിമറന്നവരുടെ ചിത്രമല്ല ബദ്ർ നൽകുന്നത്. ഇസ്ലാമിൻറെ അടിവേരിളക്കാൻ ഇറങ്ങിപ്പുറപ്പെട്ടവരെ തടവുകാരായി പിടിക്കപ്പെട്ടപ്പോൾ തല വെട്ടണമെന്നാണ് പല സ്വഹാബിമാരും അഭിപ്രായപ്പെട്ടത്. എന്നാൽ തടവുകാരെ മോചനദ്രവ്യം വാങ്ങി വിട്ടയച്ച തിരുമേനി അതിനു സാധിക്കാത്തവരോട് മദീനയുടെ മക്കളെ എഴുത്തും വായനയും പഠിപ്പിക്കാനായിരുന്നു കൽപ്പിച്ചത്. രക്തച്ചൊരിച്ചിലല്ല മറിച്ചു ധർമ്മ സംസ്ഥാപനമാണ് ഇസ്ലാം എന്ന മഹത്തായ പാഠമാണ് പ്രവാചകൻ അവരെ പഠിപ്പിച്ചത്.
ഗോത്രഗർവിന്റെ ഉരുക്കുമുഷ്ടി കൊണ്ട് എതിരാളിയെ നിലംപരിശാക്കി എക്കാലത്തും വർഗ്ഗമേന്മയുടെ കൊടി പാറിക്കാമെന്ന ചിന്തക്ക് ഒരു അന്ത്യം ആവശ്യമായിരുന്നു. ബദ്ർ അത് സാധ്യമാക്കി. ഈ ആധുനിക കാലത്തും വർണ്ണത്തിന്റെയും വർഗ്ഗത്തിന്റെയും ജാതിയുടെയും പേരിൽ മനുഷ്യർക്കിടയിൽ അതിർ വരമ്പിടുമ്പോൾ 1400 വർഷങ്ങൾക്കു മുമ്പ് ഇസ്ലാം പഠിപ്പിച്ചു വിട്ട സാഹോദര്യത്തിന്റെ പാഠങ്ങൾ ഉൾക്കൊണ്ട് ആയിരങ്ങളാണ് ഇസ്ലാമിലേക്ക് കടന്നു വന്നു കൊണ്ടിരിക്കുന്നത്.
ബദ്റും ബദ് രീങ്ങളും എന്നും മുസ്ലിങ്ങൾക്ക് ഊർജ്ജവും അവലംബവും ആണ്.
അംഗബലമോ ആയുധശക്തിയോ അല്ല കാര്യങ്ങളുടെ ഗതി നിർണയിക്കുന്നതെന്ന് ബദ്ർ വരഞ്ഞുവെച്ചു. ഇസ്ലാമിന് നേരെ അധിനിവേശത്തിന്റെ അമ്പുകൾ അയച്ചവരെ എതിർത്തു തോൽപ്പിക്കാൻ അതെന്നും ആവേശം നൽകിയിട്ടുണ്ട്.
ഇന്ന് ഫലസ്തീനിന്റെ മണ്ണിൽ പതിനായിരക്കണക്കിനു നിരപരാധികൾ കൊല്ലപ്പെടുമ്പോൾ ബദ്ർ വീണ്ടും സ്മരിക്കപ്പെടുകയാണ്. “ നിങ്ങൾ വിശ്വാസികൾ ആണെങ്കിൽ ഭയപ്പെടുകയോ ശങ്കിക്കുകയോ വേണ്ട” എന്നർത്ഥം വരുന്ന സൂക്തമുണ്ട് വിശുദ്ധ ഖുർആനിൽ. അതുകൊണ്ട് ഏത് പ്രതിസന്ധിഘട്ടങ്ങളിലും പതറി പോകാതെ ഈമാൻ മുറുകെ പിടിക്കൽ ഈ സമുദായത്തിന് അത്യാവശ്യമാണ്. അവർക്ക് വിജയം സുനിശ്ചിതമായിരിക്കും.
"അക്രമികള്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നതിനെപ്പറ്റി അല്ലാഹു അശ്രദ്ധനാണെന്ന് നീ വിചാരിച്ച് പോകരുത്. കണ്ണുകള്‍ തള്ളിപ്പോകുന്ന ഒരു (ഭയാനകമായ) ദിവസം വരെ അവര്‍ക്കു സമയം നീട്ടികൊടുക്കുക മാത്രമാണ് ചെയ്യുന്നത് " എന്ന ഖുർആനിക സൂക്തം ഇതിലേക്ക് ചേർത്ത് വായിക്കേണ്ടതാണ്.....................................................................
_– മുഹമ്മദ് നമീർ, വളപുരം_
പാപ മോചനത്തിന്റെ പത്തും വിട പറയുമ്പോൾ
ഇത് മഗ്ഫിറത്തിന്റെ പത്ത്. തൗബ ചെയ്യുന്നവർക്ക് അല്ലാഹു ഓശാരമായി പാപം പൊറുത്തു കൊടുക്കുന്ന പത്ത്. ഈ വിശുദ്ധ മാസം സമാഗതമായിട്ട്, നാം നോമ്പെടുത്തു തുടങ്ങിയിട്ട് പതിനഞ്ചു ദിവസങ്ങൾ കഴിഞ്ഞു എന്ന് വിശ്വസിക്കാൻ തന്നെ പ്രയാസം തോന്നുന്നൂ അല്ലേ?.. അതെ, അതാണ് റമളാനിന്റെ പ്രത്യേകത. എത്ര പെട്ടെന്നാണ് ഈ മാസം നമ്മോട് വിട പറയുന്നതെന്ന കാര്യത്തിൽ പലപ്പോഴും പലരും അത്ഭുതപ്പെടാറുണ്ട്. കാരുണ്യ വർഷത്തിന്റെ വിശിഷ്ട പത്ത് ദിനങ്ങളിലൂടെ സഞ്ചരിച്ചാണ് നാമീ പത്തിൽ എത്തിച്ചേർന്നത്. ഇപ്പോഴിതാ പാപ ശുദ്ധീകരണത്തിന്റെ പത്ത് ദിനങ്ങളും നമ്മിൽ നിന്ന് കൊഴിഞ്ഞു പോയിക്കൊണ്ടിരിക്കുന്നു. ജീവിതത്തിൽ എത്രയെത്ര തെറ്റുകൾ ചെയ്തു പോയവരാണ് നാം, സ്വന്തത്തോട്, ബന്ധത്തോട് എന്തിന് പറയണം നമ്മെ പടച്ച, നമ്മെ പരിപാലിക്കുന്ന സർവലോക സൃഷ്ടാവിനോട് തന്നെ നാമെത്ര പാതകങ്ങൾ ചെയ്തു . അറിഞ്ഞും, അറിയാതെയും ചെയ്തുപോയത്, രഹസ്യമായും പരസ്യമായും, ചെയ്തത് ഒറ്റക്കും കൂട്ടമായും, ചെയ്തത് എല്ലാം നമ്മളെക്കാളേറെ അറിയുന്ന സർവ്വശക്തനായ അല്ലാഹുവിന്റെ അടുക്കലേക്കല്ലേ നമുക്കേവർക്കും നാളെ പോകേണ്ടത്. ഈ പാപഭാരം പേറി കൊണ്ടെങ്ങനെയാണ് നാളെ അവന്റെ മുന്നിൽ നമുക്ക് നിൽക്കാൻ കഴിയുക, എങ്ങനെയാണ് അവന്റെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ നമുക്ക് കഴിയുക. ഈ ചിന്തകൾക്ക് ശക്തി കൂടുന്തോറും മഗ്ഫിറത്തിന്റെ ആവശ്യകത നാം മനസ്സിലാക്കുന്നു. പാപപങ്കിലമായ ഐഹിക ജീവിതത്തിന്റെ ഇരുട്ടറകളിൽ നിന്നും പാരത്രിക ജീവിതത്തിന്റെ വെള്ളിവെളിച്ചത്തിലേക്ക് കുടിയേറേണ്ടതിന്റെ പ്രാധാന്യം നാം തിരിച്ചറിയുന്നു.
പ്രവാചകന്മാരെയും അവരെപ്പോലെയുള്ളവരെയും മാറ്റിനിർത്തിയാൽ ചരിത്രത്തിൽ തെറ്റ് ചെയ്യാത്തവരാരുണ്ട്?. അറിഞ്ഞോ, അറിയാതെയോ തെറ്റിൽ അകപ്പെട്ടു പോയവർ. എന്നാൽ ആരാണ് തെറ്റുകാരിൽ ഏറ്റവും ഉത്തമർ, അവർ പശ്ചാത്താപം തേടുന്നവരാണ്. പാപങ്ങളിൽ അകപ്പെട്ടുപോയ അടിമ തന്നോട് മാപ്പിരക്കുന്നതും കാതോർത്ത് വാന ലോകത്തെ വാതായനങ്ങളെല്ലാം മലർക്കെ തുറന്ന് വെച്ച് സർവ്വശക്തനായ നാഥൻ നമുക്കായി, നമ്മുടെ തൗബക്കായി കാത്തിരിക്കുന്ന ദിനങ്ങളിലാണ് നാം നിലകൊള്ളുന്നത്. ഈ അവസരം പാഴാക്കിക്കളയുന്നത് കളഞ്ഞുപോയ പാലിനെയോർത്ത് പരിതപിക്കുന്നതിനേക്കാൾ ഏറെ കഷ്ടമായിരിക്കും.
പ്രതിഫലം പ്രതീക്ഷിച്ചും പൂർണ്ണ വിശ്വാസമർപ്പിച്ചും ആരെങ്കിലും റമളാൻ മാസത്തിൽ വ്രതമനുഷ്ഠിച്ചാൽ അവന്റെ മുൻകാല തെറ്റുകൾ പൊറുക്കപ്പെടുമെന്ന് റസൂൽ صلى الله عليه وسلم പഠിപ്പിക്കുന്നുണ്ട്. അതുപോലെതന്നെ സർവ്വലോകസൃഷ്ടാവായ അല്ലാഹു നമ്മളോടായി എന്താണ് പറഞ്ഞത് :-
قل يا عبادي الذين اسرفوا على انفسهم لا تقنطوا من رحمه الله ان الله يغفر الذنوب جميعا انه هو الغفور الرحيم.
[സ്വന്തത്തോട് അതിക്രമം കാട്ടിയ എന്റെ അടിമകളെ, അല്ലാഹുവിന്റെ അനുഗ്രഹത്തെക്കുറിച്ച് നിങ്ങൾ ഭഗ്നരാവരുത്. അവൻ പാപങ്ങളത്രയും മാപ്പാക്കുക തന്നെ ചെയ്യും. ഏറെ പാപം പൊറുക്കുന്നവനും കരുണാമയനും അവൻ തന്നെ തീർച്ച!.] ഈ ആയത്തിലൂടെ അല്ലാഹുവിന്റെ കാരുണ്യമെത്രയാണെന്ന് നാം മനസ്സിലാക്കണം. അവനോട് അതിക്രമം കാണിച്ച ആളുകളെ പോലും അവൻ വിശേഷിപ്പിക്കുന്നത് 'എന്റെ അടിമകളെ' എന്നാണ്. പശ്ചാത്തപിക്കുകയും, വിശ്വസിക്കുകയും, സൽകർമ്മങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുന്നവർക്ക് അല്ലാഹു അവരുടെ തെറ്റുകൾ നന്മകളാക്കി പരിവർത്തനം നടത്തുമെന്ന് സൂറത്തുൽ ഫുർഖാനിലൂടെ നമുക്ക് മനസ്സിലാക്കാവുന്നതാണ്. അല്ലാഹുവിന്റെ അപാരമായ പാപമോചനമാണ് ഇതിലൂടെ നമുക്ക് വ്യക്തമാവുന്നത്. യഥാർത്ഥമായ രീതിയിൽ തൗബ ചെയ്യുന്നവർക്ക് പാപമോചനം മാത്രമല്ല അവൻ അല്ലാഹുവിനെ ധിക്കരിച്ച് ചെയ്ത പാപങ്ങളെല്ലാം സൽകർമ്മങ്ങളാക്കി തീർക്കും എന്ന ഒരു കാര്യം കൂടി ഇതിലൂടെ നമുക്ക് മനസ്സിലാകുന്നു.
തൗബ ചെയ്യുക വഴിയാണ് അല്ലാഹു നമുക്ക് ദോഷങ്ങൾ പൊറുത്തു നൽകുന്നത്. എത്ര വലിയ തെറ്റുകൾ ചെയ്താലും തൗബ ചെയ്യാൻ അവസരം ഉണ്ടെന്നതാണ് ഇസ്ലാമിക അധ്യാപനം. ബനൂ ഇസ്രായേല്യനായ ഒരു വ്യക്തിയുടെ കഥ ഇവിടെ ഏവർക്കും ഒരു പ്രചോദനമാണ്. 99 പേരെ വധിച്ച ഈ വ്യക്തി ഒടുവിൽ മാനസാന്തരപ്പെട്ട് ഒരു പണ്ഡിതനെ സമീപിച്ച് കൊണ്ട് ചോദിച്ചു:-" 99 പേരെ കൊന്ന വ്യക്തിയാണ് ഞാൻ എനിക്ക് തൗബ ചെയ്യാൻ അവസരമുണ്ടോ? ". അവസരമില്ലെന്നായിരുന്നു പണ്ഡിതന്റെ മറുപടി. അതോടെ അയാൾ പണ്ഡിതനെയും കൊന്ന് തന്റെ കൊലയുടെ എണ്ണം നൂറിലെത്തിച്ചു. എന്നാൽ ഇയാൾക്ക് വീണ്ടും മാനസാന്തരം ഉണ്ടായി. മറ്റൊരു പണ്ഡിതനെ സമീപിച്ച് തന്റെ കുറ്റം ഏറ്റുപറഞ്ഞ് തനിക്ക് തൗബയുണ്ടോ എന്ന് ചോദിച്ചപ്പോൾ തൗബക്ക് അവസരം ഉണ്ടെന്നായിരുന്നു ആ പണ്ഡിതൻ മറുപടി നൽകിയത്. ഒരു പ്രത്യേക നാട്ടിലേക്ക് പലായനം ചെയ്യുവാനും, അവിടെ അല്ലാഹുവിനെ ആരാധിക്കുന്ന ആളുകൾക്കൊപ്പം താമസിക്കാനും, തിന്മയുടെ കേന്ദ്രമായ തന്റെ നാട്ടിലേക്ക് ഒരിക്കലും മടങ്ങി വരരുതെന്നും പണ്ഡിതൻ അയാളോട് ഉപദേശിച്ചു.പക്ഷെ ആ സ്ഥലത്തേക്ക് പുറപ്പെട്ട ഈ വ്യക്തിക്ക് തന്റെ ലക്ഷ്യസ്ഥാനത്തേക്ക് എത്താനായില്ല. വഴിമധ്യേ അയാൾ മരണപ്പെട്ടു. അയാളുടെ ആത്മാവ് ആര് കൊണ്ടുപോകണമെന്ന കാര്യത്തിൽ റഹ്മത്തിന്റെയും, ശിക്ഷയുടെയും മലക്കുകൾ തർക്കത്തിലേർപ്പെട്ടു. ഈ സമയം മനുഷ്യരൂപത്തിൽ വന്ന മറ്റൊരു മലക്ക് ഈ വിഷയത്തിൽ തീർപ്പു പറഞ്ഞു:- "ഇയാൾ മരണപ്പെട്ട സ്ഥലത്തുനിന്ന് അളന്നു നോക്കൂ, ഏതു നാടിനോടാണോ ഇയാൾ അടുത്തുനിൽക്കുന്നത് ആ നാടിനോടാണ് ഇയാളുടെ ബന്ധം. അളന്നു നോക്കുമ്പോൾ നന്മയുടെ നാടിനോട് അടുത്തായാണ് കാണപ്പെട്ടത്. അതോടെ അയാളുടെ ആത്മാവ് റഹ്മത്തിന്റെ മലക്കുകളുടെ ചിറകിലേറി സ്വർഗീയ ആരാമത്തിലേക്ക് ഉയർന്നുപോയി. എത്ര വലിയ കൊടിയ തെറ്റുകൾ ചെയ്താലും അല്ലാഹുവിന്റെ മഗ്ഫിറത്ത് ഏതൊരാളെയും തേടിയെത്തുമെന്ന സന്ദേശമാണ് ഈ ഹദീസ് നമ്മെ പഠിപ്പിക്കുന്നത്.
ചുരുക്കത്തിൽ അല്ലാഹു ഏറെ പൊറുത്തു കൊടുക്കുന്നവനും, അങ്ങേയറ്റം കാരുണ്യവാനുമാണ്. ഒരു സത്യവിശ്വാസിയുടെ ദുആയും അവന്റെ പാപ ശുദ്ധീകരണത്തിന്റെ തേട്ടവുമാണ് ഈ കാരുണ്യം അവന് നേടി കൊടുക്കുന്നത്. ഇത് തിരിച്ചറിഞ്ഞ് അല്ലാഹുവിനെ മനസ്സിലാക്കലും , അവനിലേക്ക് ഖേദിച്ചു മടങ്ങാനുമുള്ള വഴികളെ പിൻപറ്റാലുമാകുന്നു ഒരു സത്യസന്ധനായ അടിമ എന്ന നിലക്ക് നാമൊക്കെ ചെയ്യേണ്ടത്. അല്ലാഹു ഈ മഗ്ഫിറത്തിന്റെ പത്തിൽ അവനിലേക്ക് ഖേദിച്ചു മടങ്ങാനും
اللهم اغفر لي يا رب العالمين
എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കാനും തൗഫീഖ് നൽകട്ടെ എന്ന് അവസാനമായി പ്രാർത്ഥിക്കുന്നു.
-- സകിയ്യ് പട്ടാമ്പി
COMING SOON
ബാധ്യതകൾ വിസ്മരിക്കുന്ന അധുനാധനയുഗത്തിൽ മാതാപിതാക്കളെ കുറിച്ച്... അവതരണം, ആദിൽ സുലൈമാൻ പൊന് ഭൗതികതയുടെ അതിപ്രസരണത്തിൽ ബന്ധങ്ങൾ മുറിച്ചുമാറ്റുന്ന, ബാധ്യതകൾ വിസ്മരിക്കുന്ന അധുനാധനയുഗത്തിൽ പ്രസക്തമായ വ...
ശൈഖ് അബൂ യസീദൽ ബിസ്താമി(റ)യെ കുറിച്ച് സംസാരിക്കുന്നു | ഇർഫാൻ അലി കൊട്ടാരം ആത്മീയ ചക്രവാളത്തിലെ ജ്വലിക്കുന്ന താരകം, ഔലിയാക്കളിൽ ഉന്നത വ്യക്തിത്വം ശൈഖ് അബൂ യസീദൽ ബിസ്താമി(റ)യെ കുറിച്ച്.......
https://youtu.be/-nwrntGBM1Q?feature=shared
നാളെ പരലോകത്ത് അല്ലാഹുവിന്റെ അര്‍ശിന്റെ തണൽ ലഭിക്കുന്നത് ആർക്ക്? | ഹാഫിള് ഫള്ലു റഹ്മാൻ മഞ്ചേ നാളെ പരലോകത്ത് അല്ലാഹുവിന്റെ അര്‍ശിന്റെ തണലൊഴികെ വേറെ യാതൊരു തണലും ഇല്ലാത്ത ദിവസം ഏഴ് വിഭാഗം ആളുകള്‍ക്ക് അല്.....
https://youtu.be/DlmGjSVCCnM?feature=shared
വെള്ളി, അനുഗ്രഹങ്ങൾ നിറഞ്ഞ ഈ ദിവസത്തെ കുറിച്ച് സംസാരിക്കുന്നു. മുഹമ്മദ് സിയാദ് വേങ്ങര അനുഗ്രഹങ്ങൾ പെയ്തിറങ്ങുന്ന വെള്ളിയാഴ്ചയെ കുറിച്ച്, ആഴ്ചയിൽ ഒരു തവണ നമ്മെ തേടിയെത്തുന്ന അതിന്റെ രാവിന്റെയും പ...
https://youtu.be/d86Qe9mFri8?feature=shared
ബീവി ഖദീജത്തുൽ കുബ്റാ. ആ പുണ്യ വനിതയെ കുറിച്ച് സംസാരിക്കുന്നു ഉനൈസ് വെള്ളാഞ്ചേരി പ്രവാചകരുടെ ആദ്യ പത്നി.ഇസ്ലാമിലേക്ക് ആദ്യം കടന്നു വന്ന മഹതി.പ്രവാചകന് വേണ്ടി സർവ്വതും സമർപ്പിച്ച സ്ത്രീ രത്ന.....
റഹ്മത്തിന്റെ പത്ത് വിട പറയുമ്പോൾ
റഹ്മാനും റഹീമുമായ സർവ്വലോക സ്രഷ്ടാവിന്റെ കാരുണ്യം മനുഷ്യനെന്നോ ജിന്നെന്നോ മൃഗമെന്നോ പ്രാണിയെന്നോ വ്യത്യാസമില്ലാതെ സർവ്വതിനെയും തേടിയെത്തുന്ന റഹ്മതിന്റെ പത്തിതാ വീണ്ടുമൊരു യാത്രയയപ്പ് ചോദിക്കുകയാണ്. അതുകൊണ്ടല്ലേ തിരുനബി (ص) തങ്ങൾ പറഞ്ഞത്: "ഈ മാസത്തിന്റെ ആദ്യദശകം കാരുണ്യത്തിന്റെയും രണ്ടാം ദശകം പാപമോചനത്തിന്റെയും അന്ത്യദശകം നരകത്തിൽ നിന്നുള്ള മോചനത്തിന്റെയുമാകുന്നു" എന്ന്.
ഈയൊരവസരത്തിൽ ഏതു വിധത്തിലാണ് നാമീ പത്തിനെ സ്വീകരിച്ചത്, ഏതു വിധത്തിലാണ് നാമിതിനെ യാത്രയാക്കുന്നത് എന്ന് ഓരോ മനുഷ്യനും അവന്റെ ശരീരത്തോടായി ചോദിക്കേണ്ടതുണ്ട്. നാളെ മഹ്ശറിൽ തനിക്കനുകൂലമായാണോ പ്രതികൂലമായാണോ ഈ പത്ത് സാക്ഷി നിൽക്കുക എന്നതും നാം സ്വയം വിലയിരുത്തേണ്ടതുണ്ട്.
അല്ലാഹുവിന്റെ കാരുണ്യം മന്ദമാരുതനായി ഭൂമിയിലേക്കു പെയ്തിറങ്ങുമ്പോൾ അതിൽ കുളിർ കൊള്ളണമെങ്കിൽ, തദനുസൃതമായുള്ള സൽകർമ്മങ്ങളിലും ഇബാദത്തുകളിലും നാം മുഴുകുകയും, അവന്റെ റഹ്മത്ത് ചോദിച്ചു വാങ്ങുകയും നാം ചെയ്യേണ്ടതുണ്ട്. ഇക്കാരണത്താലല്ലേ ഈ പത്തിലെല്ലാം
اللهم ارحمني يا أرحم الراحمين
എന്ന് നിരന്തരം നാം പ്രാർത്ഥിച്ചു കൊണ്ടിരുന്നത്.
നാമൊരു കാര്യം ഓർക്കണം, ജീവിത കാലമത്രയും ഇബാദത്തിലായി കഴിച്ചുകൂട്ടിയ ഒരുത്തനും അല്ലാഹുവിന്റെ റഹ്മത്തില്ലാതെ എവിടെയും എത്തുന്നില്ല. ഒരിക്കൽ നബി (ص) പറയുന്നു: "അറിയുക, നിങ്ങളിൽ ആരും തന്റെ ആരാധന കൊണ്ട് മാത്രം രക്ഷ പ്രാപിക്കുന്നില്ല" ഇതുകേട്ടപ്പോൾ സ്വാഹബത് ആശ്ചര്യപ്പെട്ടു ചോദിച്ചു: "അല്ലാഹുവിന്റെ ദൂതരേ അങ്ങും?" തിരുനബി പ്രതിവചിച്ചു: "ഇല്ല, അല്ലാഹു അവന്റെ ദയാവായ്പ്പുകളാൽ എന്നെ പൊതിഞ്ഞില്ലെങ്കിൽ എനിക്കും രക്ഷയില്ല. (مسلم)
നന്നേ ചെറുതെന്ന് നമുക്കു തോന്നുന്ന അല്ലാഹുവിന്റെ അനുഗ്രഹങ്ങൾക്കു പോലും ഇബാദത് കൊണ്ടു പകരം വീട്ടുവാൻ നമുക്ക് കഴിയുകയില്ല. പിന്നെങ്ങെനെയാണ് അവന്റെ കയ്യും കണക്കുമില്ലാത്ത ഔദാര്യങ്ങൾക്കും, അനുഗ്രഹങ്ങൾക്കും നാം ഇബാദത്തുകൾ പകരം കൊടുക്കുക. അല്ലാഹു പറഞ്ഞില്ലേ:
وان تعدوا نعمة الله لا تحصوها، ان الله لغفور رحيم.
(അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണി തിട്ടപ്പെടുത്തുവാൻ നിങ്ങൾക്കാവില്ല...)
എന്നിട്ടാണോ നമ്മുടെ പരിമിതമായ അമലുകൾ കൊണ്ട് നാം സ്വർഗം പുൽകാൻ പോകുന്നത്. പ്രവാചക ശ്രേഷ്ഠനടക്കം ദീനിന്റെ സർവ്വ നിബന്ധനകളും പാലിച്ചുപോന്ന മഹത്തുക്കൾ വരെ പറയുന്നു: അല്ലാഹുവിന്റെ കാരുണ്യമല്ലാതെ തങ്ങൾക്കു വേറെ രക്ഷയില്ലെന്ന്. അപ്പോൾ മൃഗതുല്യമായ ജീവിതം നയിക്കുന്ന നമ്മുടെ, ആധുനിക മനുഷ്യരുടെ അവസ്ഥയെന്താണ്? എങ്കിലും അല്ലാഹു റഹ്മാനും റഹീമുമാണ്. കണിശവും, പരുഷവുമായ പരിപാലനമല്ല അവന്റെത്. മറിച്ച്, സ്നേഹത്തിന്റെയും, കാരുണ്യത്തിന്റെയുമാണ്. അവന്റെ ശക്തിയെയും പ്രതാപത്തെയും വിവരിക്കുന്ന നാമങ്ങൾ ഒരുപാടുണ്ടെങ്കിലും അവന്റെ കാരുണ്യത്തിന്റെ നാമങ്ങളാണ് എങ്ങും അലയടിക്കുന്നത്. അവന്റെ കാരുണ്യത്തിന്റെ നൂറിൽ ഒരംശം മാത്രമേ ഈ ദുനിയാവിന്റെ സുഗമമായ ഒഴുക്കിനായി അവൻ എടുത്തിട്ടുള്ളൂ എന്നത് ശ്രദ്ധേയമായ കാര്യമാണ്.
ഈ വിഷയത്തിൽ നബി (ص) തങ്ങൾ പറയുന്നത് കാണുക: അല്ലാഹുവിനു നൂറ് റഹ്മത്തുകളുണ്ട്. അതിൽ ഒന്നുമാത്രം എടുത്ത് മനുഷ്യനും, ജിന്നുകളും, മൃഗങ്ങളും, പ്രാണികളും അടങ്ങുന്ന മുഴുവൻ ജീവജാലങ്ങൾക്കുമായി വീതിച്ചു തന്നു. അതൊന്നുകൊണ്ടുമാത്രമാണവർ പരസ്പരം കാരുണ്യത്തോടെ പെരുമാറുന്നതും സദയം നിലകൊള്ളുന്നതും. തന്റെ കുളമ്പു തട്ടി കിടാവിനു മുറിവു വീഴാതിരിക്കാൻ മൃഗം കാലുയർത്തുന്നതുപോലും. ബാക്കിയുള്ള തൊണ്ണൂറ്റിയൊമ്പതും അവൻ പരലോകത്തേക്കായി മാറ്റിവച്ചിരിക്കുകയാണ്. അന്ത്യനാൾ ആയാൽ മേൽപ്പറഞ്ഞ ഒരംശവും തിരിച്ചെടുത്ത് നൂറ് പൂർണമാക്കി സജ്ജനങ്ങൾക്കു മാത്രമായി ചൊരിഞ്ഞുനൽകും.
അതെ, അല്ലാഹു കരുണാമയനാണ്. അടിമകളുടെ അമലുകളിലെ ന്യൂനതകളും കുറവുകളും അവൻ പരിഗണിക്കുന്നില്ല. സ്വീകാര്യയോഗ്യമല്ലെങ്കിലും അവൻ സ്വീകരിക്കും. സ്വർഗ്ഗത്തിൽ പ്രവേശിക്കാൻ യോഗ്യനല്ലെങ്കിലും അവൻ പ്രവേശിപ്പിക്കും. നാം ദാനം ചെയ്യുന്നത് ഒരു അരിമണിയാണെങ്കിലും അവൻ പ്രതിഫലം നൽകും.
ഒരിക്കൽ ഒരു കാരക്ക ദാനം ചെയ്തപ്പോൾ സ്വീകരിക്കാൻ മടികാണിച്ച യാചകനോട് അബ്ദുറഹ്മാനുബ്നു ഔഫ് (റ) ചോദിച്ചു: "അണുവോളമുള്ളതാണെങ്കിലും അള്ളാഹു സ്വീകരിക്കും. പിന്നെന്തേ നീ സ്വീകരിക്കുന്നില്ല?" അല്ലാഹുവിന്റെ വാത്സല്യവും, കൃപയും കരുണയും മാതൃഹൃദയത്തെയും വെല്ലുന്നതാണ്. കുഞ്ഞിനു മുലയൂട്ടുന്ന ഒരു സ്ത്രീയെ ചൂണ്ടിക്കാണിച്ചുകൊണ്ട് അല്ലാഹുവിന്റെ റസൂൽ (സ്വ) ഒരിക്കൽ സ്വഹാബാക്കളോടായി ചോദിച്ചു: "ആ സ്ത്രീ അവളുടെ കുഞ്ഞിനെ തീയിൽ എറിയുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ?". " ഇല്ല, അവൾക്കതിനാവില്ല". സ്വഹാബത്ത് മറുപടി പറഞ്ഞു. "എന്നാൽ അവളെക്കാൾ കാരുണ്യവാനാണ് അല്ലാഹു നിങ്ങളോട്." (ബുഖാരി, മുസ്ലിം)
ഈ വിധം സ്നേഹ വാത്സല്യങ്ങളാലും, കാരുണ്യത്തിന്റെ നോട്ടങ്ങളാലും സമ്പുഷ്ടനായ അല്ലാഹുവിന്റെ അനുഗ്രഹവൃഷ്ടിയാണ് റമളാനിലെ ആദ്യത്തെ പത്തിന്റെ പ്രത്യേകത. അവന്റെ തിരുനോട്ടത്തിനു പാത്രമാവേണമേ എന്നുള്ള അഗാധമായ ആഗ്രഹവും, പരിശ്രമവും വിശ്വാസിക്കുണ്ടെങ്കിൽ, ആ കാരുണ്യത്തിന്റെ മന്ദമാരുതൻ അവനെ തലോടാതിരിക്കില്ല. തീർച്ച!
أللهم ارحمني يا أرحم الراحمين
അല്ലാഹുവേ! എന്നിൽ നീ കരുണ ചൊരിയേണമേ, ഏറ്റവും വലിയ കാരുണ്യവാനേ
وان تعدوا نعمة الله لا تحصوها ان الله لغفور رحيم.
(അല്ലാഹുവിൻറെ
അനുഗ്രഹങ്ങൾ നിങ്ങൾ എണ്ണുകയാണെങ്കിൽ അവയെ തിട്ടപ്പെടുത്താൻ നിങ്ങൾക്ക് സാധിക്കുകയില്ല. തീർച്ചയായും അല്ലാഹു പൊറുത്തു കൊടുക്കുന്നവനും കാരുണ്യവാനും ആകുന്നു)
എന്ന ആയത്ത് ഏവർക്കും ഒരു പ്രചോദനമായിത്തീരട്ടെ എന്ന് അവസാനമായി പ്രാർത്ഥിക്കുന്നു.
--സകിയ്യ് പട്ടാമ്പി--
https://youtu.be/djcBCJR_gCQ?feature=shared
സമൂഹത്തെ തകർക്കുന്ന LGBT പൊളിറ്റിക്സ് അപകടമാണ്. | സൽമാനുൽ ഫാരിസ് അമ്പലമാട് | സാമൂഹിക വ്യവസ്ഥിതിയുടെ ആണിക്കല്ലിനെ പ്പോലും ചോദ്യം ചെയ്യുന്ന LGBT രാഷ്ട്രീയ ധാരകളുടെ അപകടങ്ങൾ വ്യക്തമാക്കുന്ന,...
അറിവ്: ശരിയും തെറ്റും. അത് തേടൽ അനിവാര്യമോ |islamic speech malayalam |മുർശിദ് മറ്റത്തൂർ വിജ്ഞാനം അതൊരു മുസൽമാന്റെ കളഞ്ഞുപോയ സ്വത്താണ് അത് അവൻ എവിടെ കണ്ടാലും പൊറുക്കിയെടുക്കണം.ലോകം ഇന്ന് അധപതനത്തിന...
https://youtu.be/j2elo7IZoAw?feature=shared
എല്ലാവരും ഭയക്കുന്ന മരണത്തെ എങ്ങനെയാണ് മുഅ്മിനായ മനുഷ്യൻ പുഞ്ചിരിയോടെ നേരിടാനാകുന്നത് ? മരണം ഒരു യാഥാർത്ഥ്യമാണ്. എല്ലാവരും ഭയക്കുന്ന മരണത്തെ എങ്ങനെയാണ് മുഅ്മിനായ മനുഷ്യൻ പുഞ്ചിരിയോടെ നേരിടാനാകുന്....
ഹിജ്റ; ചരിത്രവും സന്ദേശവും, എന്നതിനെക്കുറിച്ച് മുഹമ്മദ് സഈദ് പത്തരിയാൽ സംസാരിക്കുന്നു... ഹിജ്റ, സഹനവും ത്യാഗവും പ്രചോദനവും നൽകിയ യാത്ര, വിശ്വാസ സംരക്ഷണത്തിന് പ്രവാചകരും അനുയായികളും നടത്തിയ യാത്രയെ ക....
Click here to claim your Sponsored Listing.
Videos (show all)
Category
Contact the school
Telephone
Website
Address
Tirur
679572
DSM , THALAKKATTUR
Tirur, 676307
DARUSSALAM OLD STUDENT FEDERATION C/O : DSM THALAKKATTUR
Edify International College Of Design Second Floor MARS Tower Alathiyur, Malappuram District
Tirur
Looking for a way to channel your creative energy and ideas into a career, Edify International College of Design is all set for you. Our programs have a strong focus on hands-on, s...
Near Rajeev Gandhi Municipal Stadium, T K Kunjimuhammed Haji Memorial Complex, Near
Tirur, 676107
2M Training Institute is a part of "2M Holdings India Pvt Ltd.", which is intended to provide industrial oriented training in Lift technology to produce skilled professionals wit...
Tirur, 676102
Integrated with E-Learning app "There's always a better way to learn" ~For classes 5 to 12 ~Individual coaching ~Micro-batches coaching