STOP news

STOP! listen and proceed. Socially on TOP!

27/09/2023

ഇന്ത്യയുടെ സുരക്ഷാ
ആശങ്കക്ക് പ്രാധാന്യം നൽകി
ചൈനീസ് ഗവേഷണ കപ്പലായ ഷിയാൻ 6 ശ്രീലങ്കയിൽ തങ്ങുന്നതിന് ശ്രീലങ്ക വിസമ്മതം അറിയിച്ചു.

ഇന്ത്യയുടെ സുരക്ഷക്കാണ് തങ്ങൾ പ്രാധാന്യം നൽകുന്നതെന്ന് ശ്രീലങ്കൻ വിദേശകാര്യമന്ത്രി അലി സാബ്രി വ്യക്തമാക്കി.
ചൈനീസ് ഗവേഷണ കപ്പലായ ഷിയാൻ 6 ശ്രീലങ്കയിൽ നങ്കൂരമിടുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യ ശ്രീലങ്കയെ ആശങ്ക അറിയിച്ചിരുന്നു. ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈന നടത്തുന്ന സൈനിക ഇടപെടലുകൾ ഇന്ത്യക്ക് ഭീഷണിയാകുമെന്നാണ് ആശങ്ക. ഇന്ത്യ ഉൾപ്പെടെയുള്ള സൗഹൃദരാജ്യങ്ങളുടെ സുരക്ഷാ ആശങ്ക പരിഗണിക്കുന്നത് തങ്ങളുടെ കടമയാണെന്നും അതിനാലാണ് ഈ തീരുമാനമെന്നും അലി സാബ്രി പറഞ്ഞു. വളരെ നാളത്തെ ചർച്ചകൾക്കു ശേഷമാണ് ഈ തീരുമാനമെന്നും ഇന്ത്യ കുറെകാലമായി അവരുടെ ആശങ്ക അറിയിക്കുന്നുണ്ടെന്നും അലി സാബ്രി പറഞ്ഞു. ഇന്ത്യ അടക്കമുള്ള പല സുഹൃദ് രാജ്യങ്ങളുടെയും അഭിപ്രായം അറിഞ്ഞു. ചില മാർഗനിർദേശങ്ങളനുസരിച്ചാണ് ഞങ്ങൾ ഈ തീരുമാനത്തിൽ എത്തിയത്.
ഒക്ടോബറിൽ ചൈനീസ് കപ്പലിനു ശ്രീലങ്കയിലേക്ക് പ്രവേശനം അനുവദിച്ചിട്ടില്ലെന്നും അദ്ദേഹം അലി സാബ്രി അറിയിച്ചു.

സുഹൃദ് രാജ്യമായ ഇന്ത്യയുടെ അശങ്ക ‍ഞങ്ങൾക്ക് വളരെ പ്രധാനമാണ്. ഞങ്ങൾ നേരത്തെ തന്നെ ഇത് വ്യക്തമാക്കിയതാണ്. പ്രദേശത്തെ സമാധാനമാണ് ഞങ്ങൾക്ക് പ്രധാനം. സാബ്രി അലി വ്യക്തമാക്കി.
വിദേശ രാജ്യങ്ങളുടെ കപ്പലുകൾ നങ്കൂരമിടുന്നതിൽ ചില മാർഗനിർദേശങ്ങളുണ്ടെന്ന് ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെയും വ്യക്തമാക്കി. ചൈനീസ് ഗവേഷണ കപ്പലായ ഷിയാൻ–6 ശ്രീലങ്കൻ തീരത്തെത്തുന്നതിൽ യുഎൻ അണ്ടർ സെക്രട്ടറി വിക്ടോറിയ നൂലന്റ് ശ്രീലങ്കൻ വിദേശകാര്യമന്ത്രി സാബ്രി അലിയെ നേരത്തെതന്നെ ആശങ്ക അറിയിച്ചിരുന്നു. കഴിഞ്ഞ വർഷം ചൈനീസ് ചാര കപ്പൽ ശ്രീലങ്കൻ തീരത്ത് നങ്കൂരമിട്ടതിനെ തുടർന്ന് ഇന്ത്യ ശക്തമായി പ്രതിഷേധിച്ചിരുന്നു.

09/02/2023

കാസർഗോഡ് മുസ്തഫ എന്നയാൾ ബൈബിൾ കത്തിച്ചതിനെതിരെ കഴിഞ്ഞ ദിവസം എറണാകുളം ഹൈക്കോർട്ടിന് സമീപവും,
മലപ്പുറം നിലമ്പൂരിലും കാസാ കൂട്ടായ്മ പ്രവർത്തകരും വിവിധ ക്രൈസ്തവ വിശ്വാസികളും പ്രതിഷേധ പ്രകടനം നടത്തി.

വിശ്വാസം വെല്ലുവിളികൾ നേരിടുമ്പോൾ ശക്തമായ രീതിയിൽ പ്രതിരോധിക്കാൻ മുന്നോട്ടിറങ്ങിയില്ല എങ്കിൽ ക്രിസ്ത്യൻ സമൂഹത്തിന് നിലനിൽപ് ഇല്ലാതാവുമെന്നും, ഭയം ക്രൈസ്തവ സമുദായത്തിന് ഒരു ഉപകാരവും നൽകില്ല എന്നും
ആരുടെയും പിന്തുണയില്ലാതെ ബൈബിൾ കത്തിച്ചതിനെതിരെ സധൈര്യം മുന്നോട്ടുവന്ന കാസയുടെ പ്രവർത്തകർക്കും അനുമോദനം പറഞ്ഞാണ് പ്രതിഷേധ യോഗം അവസാനിപ്പിച്ചത്.

28/01/2023

ഇന്ത്യ കണ്ട ഏറ്റവും മികച്ച സംവിധായകർ ആയ പ്രിയദർശൻ, വിവേക് രഞ്ജൻ അഗ്നോഹോത്രി തുടങ്ങി ആറ് സംവിധായകർ ഒന്നിക്കുന്ന സീരീസ് ‘വൺ നേഷൻ’ റിപ്പബ്ലിക്ക് ദിനത്തിൽ പ്രഖ്യാപിച്ചു.
‘ദി കശ്മീർ ഫയൽസ്’ സംവിധായകൻ വിവേക് രഞ്ജൻ ​​അഗ്നിഹോത്രി ട്വിറ്റർ വഴിയാണ് പ്രഖ്യാപനം നടത്തിയത്.

പ്രിയദർശൻ, ഡോ. ചന്ദ്രപ്രകാശ് ദ്വിവേദി, ജോൺ മാത്യു മാത്തൻ, മജു ബൊഹാര, സഞ്ജയ് പുരൺ സിംഗ് ചൗഹാൻ എന്നിവരാണ് മറ്റു അഞ്ച് സംവിധായകർ.

തന്റെ സഹസംവിധായകരുമായി ട്വിറ്റർ ഹാൻഡിൽ രണ്ട് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് വിവേക് ​​രഞ്ജൻ അഗ്നിഹോത്രി ഇങ്ങനെ കുറിച്ചു.
“ആറ് ദേശീയ അവാർഡ് ജേതാക്കൾ ചേർന്ന്, ഇന്ത്യയെ ONE NATION ആയി നിലനിർത്താൻ 100 വർഷക്കാലം തങ്ങളുടെ ജീവിതം സമർപ്പിച്ച,
വാഴ്ത്തപ്പെടാത്ത നായകന്മാരുടെ പറയാത്ത കഥകൾ പറയും,”.
വിഷ്ണു വർദ്ധൻ ഇന്ദുരിയും ഹിതേഷ് തക്കറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

18/10/2022

കേരളത്തിലെ പ്രധാനപ്പെട്ട അഞ്ച് ആര്‍എസ്എസ് നേതാക്കള്‍ക്ക് വൈ കാറ്റഗറി സുരക്ഷയൊരുക്കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. നിരോധിക്കിപ്പെട്ട തീവ്രവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്‌ഐ)യില്‍ നിന്ന് ഭീഷണിയുണ്ടാകുമെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് അഞ്ച് ആര്‍എസ്എസ് നേതാക്കള്‍ക്ക് സുരക്ഷയൊരുക്കിയത്. എന്‍ഐഎ നടത്തിയ റെയ്ഡില്‍ കേരളത്തിലെ പിഎഫ്‌ഐ നേതാവ് മുഹമ്മദ് ബഷീറിന്റെ വീട്ടില്‍ നിന്ന് അഞ്ച് ആര്‍എസ്എസ് നേതാക്കളുടെ പേരുകളുള്ള ഹിറ്റ്‌ലിസ്റ്റ് കണ്ടെത്തിയിരുന്നു.

ഇതേത്തുടര്‍ന്നാണ് കേരളത്തിലെ അഞ്ച് ആര്‍എസ്എസ് നേതാക്കള്‍ക്ക് 'വൈ' കാറ്റഗറി സുരക്ഷ നല്‍കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചത്. ആര്‍എസ്എസ് നേതാക്കളുടെ സുരക്ഷ ഉറപ്പാക്കാന്‍ അര്‍ധസൈനിക വിഭാഗത്തിന്റെ കമാന്‍ഡോകളെ വിന്യസിക്കും. മൊത്തം 11 സുരക്ഷ ഉദ്യോഗസ്ഥര്‍ സുരക്ഷ നല്‍കുന്നതിനായി ഷിഫ്റ്റുകളില്‍ പ്രവര്‍ത്തിക്കും. നിരവധി ഹിന്ദു നേതാക്കളുടെ പേരുകളടങ്ങിയ ഹിറ്റ്‌ലിസ്റ്റ് പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ നിന്ന് എന്‍ഐഎ കണ്ടെത്തിയിരുന്നു. എന്നാല്‍, നിരോധനത്തിനു പിന്നാലെ കേരളത്തിലെ കലാപം സൃഷ്ടിക്കാന്‍ പ്രമുഖരായ ആര്‍എസ്എസ് നേതാക്കളെ തീവ്രവാദ സംഘം ലക്ഷ്യമിടുമെന്ന വിവരത്തെ തുടര്‍ന്നാണ് കേന്ദ്രത്തിന്റെ മുന്‍കരുതല്‍. ആര്‍എസ്എസ് നേതാക്കളുടെ പേരുവിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ്‌ പ്രസിഡന്റ്‌ വത്സൻ തില്ലങ്കേരി ഉൾപ്പെടെ ഉണ്ടെന്ന് സൂചനയുണ്ട്.

29/09/2022

ഇന്ത്യയിലെ മുസ്ലിം സമൂഹം
പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തെ
സന്തോഷത്തോടെ സ്വാഗതം ചെയ്തെന്ന് ബിജെപി ദേശീയ ഉപാദ്ധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനം ധീരമായ നടപടിയാണ്.

പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കേണ്ടതില്ല എന്ന നിലയില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയും പ്രതിപക്ഷനേതാവും പ്രതികരിച്ചത് അവരുടെ തീവ്രവാദബന്ധമാണ് കാണിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷായുടെയും നേതൃശക്തിയെ കുറിച്ച് അജ്ഞതയുള്ളവരാണ് നിരോധനത്തില്‍ ആശങ്ക പ്പെടുന്നതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
മോദി സർക്കാർ വരും മുമ്പ് കശ്മീരില്‍ സൈന്യത്തിനെതിരെ കുട്ടികള്‍ വരെ കല്ലെറിഞ്ഞിരുന്നു. എന്നാല്‍ ഇന്ന് ഒരാളുടെ കൈ പോലും സൈന്യത്തിനെതിരെ ഉയരുന്നില്ല. പിഎഫ്ഐയുടെ ഒരു ചെറുവിരല്‍ പോലും ഇന്ത്യയുടെ സമാധാനത്തിനെതിരെ ഇനി ഉയരില്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

27/09/2022

ഹത്രാസ് കലാപ ഗൂഡാലോചന കേസില്‍ സിദ്ദിഖ് കാപ്പന്റെ കൂട്ടുപ്രതിയായി ഉത്തർ പ്രദേശിൽ ജയിലിലുള്ള ക്യാംപസ് ഫ്രണ്ട് ജനറല്‍ സെക്രട്ടറി റൗഫ് ഷെറീഫ് യു പി പൊലീസിന്റെ ചോദ്യം ചെയ്യലില്‍ കരഞ്ഞു വിളിച്ചു. സംഘടനാ രഹസ്യങ്ങള്‍ വെളിപ്പെടുത്തിയാല്‍ പോപ്പുലര്‍ ഫ്രണ്ടുകാര്‍ തന്നെ കൊല്ലുമെന്നു വരെ റൗഫ് കേണു പറഞ്ഞു. വേണ്ട രീതിയില്‍ ചോദ്യം ചെയ്തപ്പോള്‍ റൗഫ് സംഘടനാ രഹസ്യങ്ങള്‍ മണി മണിയായി പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ടിന്റെ ഫണ്ട് റൈസര്‍ ആയിരുന്നു റൗഫ് ഷെറീഫ്.

ഹത്രാസ് കേസില്‍ റൗഫ് നല്‍കിയ മൊഴിയിലെ പ്രസക്ത ഭാഗങ്ങള്‍:
ചാരിറ്റബിള്‍ സംഘടനയായ റിഹാബ് ഇന്റര്‍നാഷണലിന്റെ പേരിലാണ് പോപ്പുലര്‍ ഫ്രണ്ട് വിദേശത്തു നിന്നുള്ള സംഭാവനകള്‍ സമാഹരിച്ച് ഇന്ത്യയില്‍ എത്തിച്ചിരുന്നത്.
ഗ്രീന്‍ വാലി എന്ന വിദ്യാഭ്യാസ പ്രസ്ഥാനം മുസ്ലിം കുട്ടികളെ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കാനുള്ള സംവിധാനമാണ്.

അഡ്വക്കറ്റ് കൗണ്‍സില്‍, എന്‍ സി എച്ച് ആര്‍ ഒ സംഘടനകളെ ഉപയോഗിച്ചാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് നിയമ സഹായം ചെയ്യുന്നത്. തേജസില്‍ മാത്രമല്ല മറ്റു മാധ്യമ സ്ഥാപനങ്ങളിലും പി എഫ് ഐ ക്കാര്‍ ജോലി ചെയ്യുന്നുണ്ട്. പോപ്പുലര്‍ ഫ്രണ്ടിന്റെ രഹസ്യമായി പ്രവര്‍ത്തിക്കുന്ന സായുധ ചാവേര്‍ വിഭാഗം ഹിറ്റ് സ്‌ക്വാഡ് എന്നാണ് സംഘടനയില്‍ അറിയപ്പെടുന്നത്.
പി എഫ് ഐ ഡല്‍ഹി ഓഫിസ് മാനേജറായ കെ.പി.കമലാണ് ഹിറ്റ് സ്‌ക്വാഡുകളെ ഏകോപിപ്പിച്ച് ദൗത്യങ്ങള്‍ക്കായി നിയോഗിക്കുന്നത്.
പി എഫ് ഐ യുടെ സോഷ്യല്‍ മീഡിയ സെല്ലിലൂടെ ഇന്ത്യയെ ഇകഴ്ത്തി കാട്ടുന്നതും വര്‍ഗീയ വൈരം ഉളവാക്കുന്നതുമായ പ്രചരണം നിരന്തരം നടത്തുന്നുണ്ടെന്നും റൗഫ് വെളിപ്പെടുത്തി.

31/07/2022

Oഇന്ന് രാജ്യത്തിനും കൊച്ചിക്കും അഭിമാന ദിനം.

കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് രാജ്യത്തെ ആദ്യത്തെ തദ്ദേശീയ വിമാനവാഹിനിക്കപ്പൽ (IAC-1) INS VIKRANT ഇന്ന് ഇന്ത്യൻ നാവികസേനയ്ക്ക് ഔദ്യോഗികമായി കൈമാറി.

കൊച്ചി കപ്പൽശാലയുടെ വൻ കുതിച്ചുചാട്ടമായി ഇത് വിലയിരുത്തപ്പെടുന്നു.

നിരവധി യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും വഹിക്കാൻ ശേഷിയുള്ളതാണ് ഈ യുദ്ധക്കപ്പൽ.

26/07/2022

കാരക്കോണം മെഡിക്കല്‍ കോളേജ് സീറ്റിന് കോഴവാങ്ങിയതുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം നടക്കുന്നതിനിടെ വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച സിഎസ്‌ഐ ബിഷപ് ഡോ. ധര്‍മരാജ് റസാലത്തെ ഇഡി വിമാനത്താവളത്തില്‍ തടഞ്ഞു.

യുകെ- യിലേക്ക് കടക്കാന്‍ ശ്രമിക്കവേ എമിഗ്രേഷന്‍ സംഘമാണ് ആദ്യം ബിഷപ്പിനെ തടഞ്ഞത് ശേഷം ഇഡി സംഘം എത്തി ബിഷപ്പിന്റെ യാത്രക്ക് അനുമതി നിഷേധിക്കുകയായിരുന്നു. ബിഷപ്പിനെ ഇഡി സംഘം ചോദ്യം ചെയ്യുകയാണ്. വിദേശയാത്ര അരുതെന്ന ഇഡി നിര്‍ദേശം ലംഘിച്ചാണ് ബിഷപ്പ് യുകെയിലേക്ക് കടക്കാന്‍ ശ്രമിച്ചത്.

കാരക്കോണം
മെഡിക്കല്‍ കോളേജ് സീറ്റിന് കോഴവാങ്ങിയതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സിഎസ്‌ഐ ആസ്ഥാനത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ഇന്നലെ റെയ്ഡ് നടത്തിയിരുന്നു. നാല് സ്ഥലങ്ങളിലാണ് ഒരേ സമയത്താണ് ഇഡി പരിശോധന നടത്തിയത്.

മെഡിക്കല്‍ സീറ്റിനായി തലവരിപ്പണം വാങ്ങിയ ശേഷം അഡ്മിഷന്‍ നല്‍കിയില്ലെന്ന് ആരോപിച്ചാണ് കേസ്. കോളേജ് ചെയര്‍മാനും തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ 2014 ല്‍ സിപിഎം സ്ഥാനാര്‍ത്ഥിയായിരുന്ന ഡോ ബെനറ്റ് എബ്രഹാം, ബിഷപ് ധര്‍മ്മരാജ് റസാലം എന്നിവരടക്കമുള്ളവര്‍ കേസില്‍ പ്രതിയാണ്.

2016 മുതല്‍ മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് സിഎസ്‌ഐ സഭ തലവരിപ്പണം കൈപ്പറ്റിയെന്ന് പരീക്ഷാ മേല്‍നോട്ട സമിതിക്ക് മുന്നില്‍ ബിഷപ്പ് ധര്‍മരാജ് റസാലത്ത് നേരത്തെ സമ്മതിച്ചിരുന്നു. കേരളത്തിന് പുറത്ത് നിന്നുള്ള 14 വിദ്യാര്‍ത്ഥികള്‍ അടക്കം 24 കുട്ടികളില്‍ നിന്നായിരുന്നു ലക്ഷങ്ങള്‍ കോഴയായി വാങ്ങിയത്. 92 ലക്ഷം വരെയായിരുന്നു കോഴ വാങ്ങിയിരുന്നത്. കൂടാതെ ഓഡിറ്റ് നടത്തിയപ്പോള്‍ 28 കോടിയുടെ ക്രമക്കേടും കണ്ടെത്തിയിട്ടുണ്ട്.

കേസ് രജിസ്റ്റര്‍ ചെയ്തിട്ടും അന്വേഷണം കാര്യക്ഷമമല്ലെന്നാരോപിച്ച് വിദ്യാര്‍ത്ഥികള്‍ രംഗത്ത് വന്നിരുന്നു. പിന്നീട് ഹൈക്കോടതി ക്രൈംബ്രാഞ്ച് അന്വേഷണത്തിനും ഉത്തരവിട്ടിരുന്നു. അഴിമതി നിരോധന നിയമം, വിശ്വാസ വഞ്ചന, കബളിപ്പക്കല്‍, പണം തട്ടിയെടുക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയായിരുന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. പാളയം എല്‍എംഎസ് ആസ്ഥാനം അടക്കം മൂന്ന് സ്ഥലങ്ങളിലാണ് ഇഡി തെരച്ചില്‍ നടത്തിയത്.

19/07/2022

ആര്‍എസ്എസിനെക്കുറിച്ച് പറഞ്ഞു നടക്കുന്ന നേതാക്കളെ പഠിപ്പിക്കാന്‍ പാര്‍ട്ടി ഒരുങ്ങുന്നു. ദേശീയതലത്തില്‍ തയ്യാറാക്കുന്ന പാര്‍ട്ടി ക്ലാസിനുള്ള കരിക്കുലത്തില്‍ ആര്‍എസ്എസ് പഠനമാണ് പ്രധാന ഇനം.

മുൻപ് ആർഎസ്എസ്സ് എന്തെന്ന് പഠിക്കാൻ പാർട്ടി ആർഎസ്എസ്സിന്റെ ശാഖയിലേക്ക് സൂത്രത്തിൽ അയച്ചവരൊക്കെ, യഥാർത്ഥത്തിൽ ആർഎസ്സ്എസ്സ് എന്തെന്ന് മനസ്സിലാക്കുകയും, പിന്നീട് അവർ ആർഎസ്സ്എസ്സിന്റെ പ്രചാരകന്മാർ (മുഴുവൻ സമയ പ്രവർത്തകർ ) ആയി മാറിയത് ചരിത്രം. ഇതിൽ സാക്ഷാൽ ഇഎംഎസ് വരെ അയച്ചവർ വരെ ആർഎസ്സ്എസ്സ് പ്രചാരകന്മാർ ആയി പോയത് ചില്ലറ നാണക്കേടല്ല പാർട്ടിക്ക് ഉണ്ടാക്കിയത്‌.

ആര്‍.എസ്.എസ്. എന്താണെന്നും അതിന്റെ പ്രയോഗരീതിയും തിരിച്ചറിഞ്ഞ് ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് പ്രതിരോധത്തിന്റെ മാര്‍ഗം. അതിനാല്‍ പാര്‍ട്ടി വിദ്യാഭ്യാസത്തിന്റെ സിലബസ് പരിഷ്‌കരിക്കാനാണ് സിപിഎം കേന്ദ്രകമ്മിറ്റി തീരുമാനിച്ചത്. ഇക്കാര്യങ്ങള്‍ എല്ലാ പാര്‍ട്ടിഘടകങ്ങളിലും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പുതിയ സിലബസ് പഠിപ്പിക്കാനുള്ള സ്ഥിരം പാര്‍ട്ടി സ്‌കൂളായി ഡല്‍ഹിയിലെ ഹര്‍കിഷന്‍ സിങ് സുര്‍ജിത്ത് ഭവന്‍ പ്രവര്‍ത്തിക്കും.

ആര്‍.എസ്.എസിന്റെ പ്രവര്‍ത്തന രീതി കൂടാതെ ഹിന്ദുത്വത്തെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്തുന്ന പ്രയോഗരീതി എന്നിവയും സി.പി.എമ്മിന്റെ പാഠ്യപദ്ധതിയിലുണ്ടാകും. ആര്‍.എസ്.എസിനെയും ഹിന്ദുത്വത്തെയും സംബന്ധിച്ച് 'ക്ലാസ് നോട്ടി'ന് അന്തിമരൂപം നല്‍കാനുള്ള ചുമതല പാര്‍ട്ടികേന്ദ്രത്തിനാണ്. പാര്‍ട്ടി അംഗങ്ങളുടെ സംഘടനാബോധവും രാഷ്ട്രീയ വിദ്യാഭ്യാസവും മെച്ചപ്പെടുത്തണമെന്നാണ് കേന്ദ്രകമ്മിറ്റിയുടെ വിലയിരുത്തല്‍.
പാര്‍ട്ടിയില്‍ യുവാക്കളുടെ പങ്കാളിത്തം കൂടുന്നുണ്ടെങ്കിലും അവര്‍ക്ക് രാഷ്ട്രീയസംഘടനാ വിദ്യാഭ്യാസമില്ല. പുതിയ ചെറുപ്പക്കാരായ മുഴുവന്‍ പ്രവര്‍ത്തകരെയും പാര്‍ട്ടിക്ലാസിന്റെ ഭാഗമാക്കണമെന്നാണ് നിര്‍ദേശം. അവര്‍ക്ക് പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവുമായ പരിശീലനം നല്‍കണം എന്നും പാർട്ടി പറയുന്നു.

19/07/2022

കേരളത്തില്‍ ഹിന്ദുക്കള്‍ നൂനപക്ഷം ആയോയെന്ന് സുപ്രീംകോടതി.

9 സംസ്ഥാനങ്ങളിലെ ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കണമെന്ന ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീംകോടതി ഇക്കാര്യം ആരാഞ്ഞത്. , ഹിന്ദുക്കള്‍ ന്യൂനപക്ഷ പദവിയുടെ ആനുകൂല്യത്തിന് ശ്രമിച്ചിട്ടും നിരസിക്കപ്പെട്ട സംഭവങ്ങള്‍ കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും കോടതി നിര്‍ദേശിച്ചു. രണ്ടാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് ഹാജരാക്കാനും കോടതി ഉത്തരവിട്ടു.

കേസിന്റെ വാദത്തിനിടെ ഹിന്ദുക്കള്‍ ഭൂരിപക്ഷമില്ലാത്ത സ്ഥലങ്ങളില്‍ അവര്‍ക്ക് ന്യൂനപക്ഷ പദവി നല്‍കുന്നതില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തീരുമാനമെടുക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കി. ലക്ഷദ്വീപ്, മിസോറം, നാഗാലാന്‍ഡ്, മേഘാലയ, ജമ്മു കശ്മീര്‍, അരുണാചല്‍, മണിപ്പുര്‍, പഞ്ചാബ് എന്നിവിടങ്ങളിലെ ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കണമെന്ന ഹര്‍ജയിലാണ് ന്യൂനപക്ഷമന്ത്രാലയം സത്യവാങ്മൂലം സമര്‍പ്പിച്ചത്. അഭിഭാഷകന്‍ അശ്വനി ഉപാധ്യായയുടെ ഹര്‍ജിയിലായിരുന്നു കേന്ദ്രത്തിന്റെ മറുപടി. ജസ്റ്റിസുമാരായ യു യു ലളിത്, എസ് രവീന്ദ്ര ഭട്ട്, സുധാന്‍ഷു ധൂലിയ എന്നിവരുടെ ബഞ്ചാണ് കേസില്‍ വാദം കേള്‍ക്കുന്നത്.

കേരളം, അരുണാചല്‍ പ്രദേശ്,
പഞ്ചാബ്, കശ്മീര്‍, മിസോറാം, നാഗാലാന്‍ഡ്, മേഘാലയ, മണിപ്പൂര്‍, ലക്ഷദ്വീപ് തുടങ്ങി നിരവധി സംസ്ഥാനങ്ങളില്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷമായിട്ടും അവരുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ന്യൂനപക്ഷ പദവി നിഷേധിക്കപ്പെടുന്നുവെന്നും കോടതിയില്‍ വാദം ഉയര്‍ന്നു. ഇതോടെയാണ് 9 സംസ്ഥാനങ്ങളില്‍ ഏതെങ്കിലും ഹിന്ദു വിദ്യാഭ്യാസ സ്ഥാപനത്തിന് ന്യൂനപക്ഷ പദവി നിഷേധിക്കപ്പെട്ടതിന്റെ പ്രത്യേക ഉദാഹരണങ്ങളും എന്‍സിഎം റിപ്പോര്‍ട്ടും സമര്‍പ്പിക്കാന്‍ ഹര്‍ജിക്കാരനോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. കേരളത്തിൽ വീണ്ടും മാതാടിസ്ഥാനത്തിൽ സെൻസസ് എടുക്കണമെന്ന വാദം വീണ്ടും ശക്തിപ്പെടുകയാണ്.

18/07/2022

ശബരിമല സന്നിധാനത്തെത്തി അയ്യപ്പ ദർശനം നടത്തി കാലിക്കറ്റ് സർവകലാശാല മുൻ വി.സിയും ന്യൂനപക്ഷ മോർച്ച ദേശീയ ഉപാധ്യക്ഷനുമായ ഡോ. അബ്ദുൽ സലാം.

ഫേസ്ബുക്കിൽ ശബരിമല ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് അദ്ദേഹം തന്റെ പോസ്റ്റിൽ പറഞ്ഞതിങ്ങനെ...
'ഇന്ന് എനിക്ക് ശബരിമല ദർശനം നടത്താനുള്ള ഭാഗ്യമുണ്ടായി, സ്വാമി അയ്യപ്പന്റെയും വാവര് സ്വാമിയുടെയും ക്ഷേത്രത്തിൽ പ്രാർഥന നടത്തി. അതൊരു അവിശ്വസനീയമായ അനുഭവമായിരുന്നു' എന്നാണ്.

ഡോ. അബ്ദുൽസലാമിനെ ന്യൂനപക്ഷ മോർച്ച ദേശീയ ഉപാധ്യക്ഷനായി ബി.ജെ.പി
തെരഞ്ഞെടുത്തത് 2021ൽ ആണ്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയിലെ തിരൂർ അസംബ്ലി മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർഥിയായി ജനവിധി തേടിയിരുന്നു.

14/07/2022

കേരളത്തിൽ തുടർച്ചയായി ഉണ്ടാകുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ തകിടം മറിക്കുന്നതായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

കേരളത്തിലെ അക്രമങ്ങള്‍ നിക്ഷേപകരെ വലിയ രീതിയിൽ തന്നെ ഭയപ്പെടുത്തിയിരിക്കുന്നു. ക്രിമിനലിസവും ആക്രമണങ്ങളും പ്രോത്സാഹിപ്പിക്കുന്ന ഒരു സംസ്ഥാനത്ത് നിക്ഷേപമിറക്കാന്‍ ബുദ്ധിയുള്ള ഒരു നിക്ഷേപകനും ധൈര്യപ്പെടില്ല. കേരളത്തില്‍ തൊഴിലില്ലായ്മ വര്‍ധിക്കുകയും വ്യവസായങ്ങള്‍ തളരുകയുമാണ് ചെയ്യുന്നതെന്ന് മന്ത്രി പറഞ്ഞു.

നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന് മേളകള്‍ നടത്തിയാല്‍ മാത്രം പോരാ. ആഭ്യന്തര നിക്ഷേപം, വിദേശത്തു നിന്ന് നേരിട്ടുള്ള നിക്ഷേപങ്ങള്‍, തൊഴില്‍ സൃഷ്ടിക്കല്‍ എന്നീ മേഖലകളില്‍ കൊവിഡിന് ശേഷം അതിരുകളില്ലാത്ത അവസരങ്ങളുണ്ട്. ദൗര്‍ഭാഗ്യവശാല്‍ ഈ സാധ്യതകള്‍ കേരളം തിരിച്ചറിഞ്ഞതായി തോന്നുന്നില്ല.

തങ്ങളുടെ നാട്ടിലേക്ക് നിക്ഷേപം ആകര്‍ഷിക്കുന്നതിനു രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ തമ്മില്‍ വളരെ കടുത്ത മത്സരമാണ് നടക്കുന്നത്. കേരളത്തിന് കൂടുതല്‍ നിക്ഷേപ സൗഹൃദമായ അന്തരീക്ഷം സൃഷ്ടിക്കപ്പെടേണ്ടതുണ്ട്. സംസ്ഥാന സര്‍ക്കാരിന് അതില്‍ ഏറെ ഉത്തരവാദിത്വമുണ്ടെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

11/07/2022

ന്യൂഡൽഹിയിൽ നിര്‍മ്മാണം പുരോഗമിക്കുന്ന പുതിയ പാര്‍ലമെന്റ് മന്ദരിത്തില്‍ സ്ഥാപിക്കാനായി തയാറാക്കിയ അശോക സ്തംഭം അനാവരണംചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ലയുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. ചടങ്ങിന് ശേഷം പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നരേന്ദ്രമോദി വിലയിരുത്തുകയും ചെയ്തു.

അടുത്ത ശീതകാല സമ്മേളനം പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ നടത്താനാണ് ലക്ഷ്യമിടുന്നതെന്ന് ഓം ബിര്‍ല പറഞ്ഞു. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബിര്‍ല പദ്ധതി പൂര്‍ത്തീകരണം സംബന്ധിച്ച സൂചന നല്‍കിയത്.

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് 971 കോടി രൂപ ചെലവ് വരും. ഇന്ത്യന്‍ നിര്‍മ്മാണ മേഖലയിലെ അതികായരായ ടാറ്റാസ്, ഷപൂര്‍ജി പലോഞ്ചി തുടങ്ങിയവരാണ് നിര്‍മ്മാണം ഏറ്റെടുത്തിരിക്കുന്നത്. 4 വര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കാന്‍ ഉദ്ദേശിക്കുന്ന സെന്‍ട്രല്‍ വിസ്റ്റയുടെ ആകെ ചെലവ് 20,000 കോടി രൂപയാണ്. ഗവണ്‍മെന്റിന്റെ ആകെ വാര്‍ഷിക നികുതി വരുമാനമായ 20 ലക്ഷം കോടി രൂപയുടെ 0.25% മാത്രമാണിത്.

51 മന്ത്രാലയങ്ങളില്‍ 22 എണ്ണം മാത്രമേ നിലവില്‍ കേന്ദ്ര സെക്രട്ടേറിയറ്റില്‍ പ്രവര്‍ത്തിക്കുന്നുള്ളൂ. ബാക്കിയുള്ളവ ദില്ലിയുടെ വിവിധഭാഗങ്ങളില്‍ ആണ് പ്രവര്‍ത്തിക്കുന്നത്. പുതിയ മന്ദിരം യാഥാര്‍ത്ഥ്യമാകുന്നതോടെ ഇവയെല്ലാം ഒരു കുടക്കീഴിലാകും. വിവിധ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനം പഴയതിലും വേഗത്തിലാകും.

പഴയ പാര്‍ലമെന്റ് മന്ദിരം പൊളിച്ചുമാറ്റാന്‍ പോകുന്നു എന്നതാണ് മറ്റൊരു തെറ്റിദ്ധാരണ. വസ്തുത തരിമ്പുമില്ലാത്തതും ചിട്ടയായ പ്രചാരണത്തിലൂടെയും വാചാടോപത്താലുമുള്ള പ്രചരണം മാത്രമാണിത്. പഴയ മന്ദിരങ്ങളില്‍ മൂന്ന് വിഭാഗങ്ങളുണ്ട് എന്നതാണ് വസ്തുത. ഒന്നാം ഭാഗത്തു വരുന്ന പഴയ പാര്‍ലമെന്റ് മന്ദിരം, നോര്‍ത്ത്, സൗത്ത് ബ്ലോക്ക് പോലുള്ള പഴയ ചരിത്രപരമായ കെട്ടിടങ്ങള്‍ എന്നിവ നിലനിര്‍ത്തുകയും പുനര്‍നിര്‍മ്മിക്കുകയും ചെയ്യും. രണ്ടാമതായി വരുന്ന പുതിയ പാര്‍ലമെന്റ് മന്ദിരം, സംയോജിത കേന്ദ്ര സെക്രട്ടേറിയറ്റ്, എസ്പിജി കോംപ്ലക്‌സ്, പ്രധാനമന്ത്രി, ഉപരാഷ്ട്രപതി എന്നിവരുടെ വസതികള്‍ എന്നിവ അരികിലായി നിര്‍മ്മിക്കും.

പൊളിക്കുന്ന കൃഷിഭവന്‍, നിര്‍മ്മാണ്‍ ഭവന്‍, രക്ഷാ ഭവന്‍, ശാസ്ത്രി ഭവന്‍, ഉദ്യോഗ് ഭവന്‍, ഐജിഎന്‍സിഎ അനെക്‌സ് തുടങ്ങിയ കെട്ടിടങ്ങള്‍ സ്വതന്ത്ര ഇന്ത്യയിലെ സൗന്ദര്യാത്മക വിസ്മയങ്ങളാണെന്നത് ആരും കരുതുന്നില്ല. ഇന്നത്തെ അന്തരീക്ഷത്തില്‍ പരിപാലിക്കാന്‍ ചെലവേറിയതും ആധുനിക സങ്കേതങ്ങള്‍ ഉപയോഗിക്കാന്‍ അനുയോജ്യമല്ലാത്തതുമായ ഈ കെട്ടിടങ്ങള്‍ പഴയ കാലത്തെ പിഡബ്ല്യുഡി നിര്‍മ്മിതികളാണ്.

04/07/2022

ബിജെപി നേതൃത്വത്തിനെ പുറത്താക്കാൻ അണികൾ തെരുവിൽ ഇറങ്ങണമെന്ന രീതിയിൽ പറഞ്ഞ മറുനാടന് ഉശിരൻ മറുപടി കൊടുത്ത് യുവമോർച്ച സംസ്ഥാന അധ്യക്ഷൻ പ്രഫുൽ കൃഷ്ണൻ.
പ്രഫുലിന്റെ ഫേസ്ബുക് പോസ്റ്റ്‌ വായിക്കാം :

ഷാജൻ സ്ക്കറിയയുടെ ഒരു വീഡിയോ കണ്ടു: ബിജെപി നേതൃത്വത്തിനെ പുറത്താക്കാൻ ബിജെപി അണികൾ തെരുവിലിറങ്ങണമെന്നാണ് അതിന്റെ ഉള്ളടക്കം. പ്രിയപ്പെട്ട ഷാജാ, ബിജെപി എന്നത് നിങ്ങളുടെ കേരള കോൺ​ഗ്രസ് പോലെയോ അല്ലെങ്കിൽ നിങ്ങൾക്ക് ഫണ്ട് ചെയ്യുന്ന മദാമ കോൺ​ഗ്രസ് പോലെയോ കേവലം ഒരു ആൾക്കൂട്ടമല്ല. താഴെതട്ട് മുതൽ അഖിലേന്ത്യാതലം വരെ കൃത്യമായ ചട്ടക്കൂടിൽ ഒരുക്കിയ സംഘടനാ സംവിധാനമുള്ള ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയാണ്. ബിജെപിയുടെ സംസ്ഥാന നേതൃത്വത്തിന് എന്തെങ്കിലും കുറ്റമുണ്ടെങ്കിൽ അത് തിരുത്താനറിയുന്ന കേന്ദ്ര നേതൃത്വം ഇവിടെയുണ്ട്. ആരെയൊക്കെ നേതൃസ്ഥാനത്തേക്ക് കൊണ്ടു വരണമെന്നും ആരെയൊക്കെ ഒഴിവാക്കണമെന്നും ആ നേതൃത്വത്തിനെ ഉപദേശിക്കാൻ കഴിഞ്ഞ പാർലമെന്റ് തിര‍ഞ്ഞെടുപ്പിൽ ബിജെപി തോറ്റ് തുന്നം പാടുമെന്ന് പ്രഖ്യാപിച്ച മറുനാടൻ മുതലാളി ആയിട്ടില്ലെന്ന് വിനയപൂർവ്വം ഓർമ്മിപ്പിക്കുന്നു.

പിന്നെ ഒരു വാട്സാപ്പ് കുറിപ്പിന്റെ പേരിലാണല്ലൊ ഷാജൻ സ്കറിയ ബിജെപി നേതൃത്വത്തിനെതിരെ അണികൾ രം​ഗത്ത് വരണമെന്ന് ആഹ്വാനം ചെയ്യുന്നത്. പിതൃത്വമില്ലാത്ത ഇത്തരമൊരു കുറിപ്പ് താങ്കളെ പോലെ പരിണിതപ്രഞ്ജനായ ഒരു മാധ്യമപ്രവർത്തകൻ വാർത്തയാക്കുന്നതിന്റെ ഔചിത്യം മനസിലാകുന്നില്ല. കഴിഞ്ഞ കുറച്ച് കാലമായി താങ്കളുടെ വാർത്തകൾ കണുന്ന ഏതൊരു കൊച്ചുകുട്ടിക്കും ആർക്ക് വേണ്ടിയാണ് താങ്കൾ ഈ പണിയെടുക്കുന്നതെന്ന് മനസിലാവും. വാട്സാപ്പിൽ നിന്നും കിട്ടിയതാണെന്നും പറഞ്ഞ് കുറേ അൽപ്പത്തരം താങ്കൾ പറയുന്നത് ശ്രദ്ധയിൽപ്പെട്ടു. അക്കമിട്ടു തന്നെ അതിന് മറുപടി പറയാം.
എന്താണ് മറുനാടന്റെ ലക്ഷ്യം
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനെ പോലെ 2024ലും കോൺ​ഗ്രസിന് വേണ്ടി പണിയെടുക്കുക മറുനാടൻ ചെയ്യുന്നത്. അതിന് പരമ്പരാ​ഗതമായി കോൺ​ഗ്രസിന് ലഭിച്ചിരുന്ന എന്നാൽ ഇപ്പോൾ ബിജെപിക്ക് ലഭിക്കാവുന്ന വോട്ട് കോൺ​ഗ്രസിന് ഉറപ്പിക്കുകയാണ് ഷാജന്റെ ലക്ഷ്യം. 2019ൽ കേന്ദ്രത്തിൽ കോൺ​ഗ്രസ് വരുമെന്നും മോദിയെ ജനങ്ങൾ വെറുക്കുമെന്നും പറഞ്ഞ് ഷാജൻ ചെയ്ത വീഡിയോകൾ തെളിവാണ്. ഇതിന് വേണ്ടി സംഘപരിവാർ പ്രൊഫൈലുകൾ എന്ന രീതിയിൽ ആയിരക്കണക്കിന് പ്രൊഫൈലുകൾ സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞു. ഇവർ നിരന്തരം ബിജെപി നേതൃത്വത്തിനെതിരെ സോഷ്യൽമീഡിയ വഴി പ്രചരണം നടത്തും. കേന്ദ്രത്തിലെ പാർട്ടി നല്ലതാണെന്നും കേരളത്തിൽ കെജെപിയാണെന്നും മുദ്രകുത്താൻ ശ്രമിച്ചു കൊണ്ടിരിക്കും.
ഷാജൻ ഉന്നയിച്ച ആരോപണം
1- തിരഞ്ഞെടുപ്പ് ഫണ്ട് ബിജെപി നേതാക്കൾ തട്ടിയെടുക്കുന്നു?
ഉ- ബിജെപിയുടെ ഓരോ രൂപയ്ക്കും കൃത്യമായ ഓഡിറ്റിം​ഗ് ഉണ്ടെന്ന് ഷാജന് അറിയില്ല. കേന്ദ്രം ചിലവഴിക്കുന്ന ഒരു രൂപയ്ക്ക് പോലും അവർക്ക് കൃത്യമായ കണക്കുകളുണ്ട്. അത് ബൂത്ത്തലം മുതലുള്ള ഉത്തരവാദിത്വപ്പെട്ടവർ മേൽ കമ്മിറ്റിക്ക് നൽകുകയും ചെയ്യും. ഓരോ മണ്ഡലത്തിലും തിരഞ്ഞെടുപ്പ് ഫണ്ട് കൈകാര്യം ചെയ്യാൻ പാർട്ടിക്ക് പ്രത്യേക സംവിധാനമുണ്ട്. മണ്ഡലത്തിലെ ഒരു ഭാരവാഹിയും ഒരു ജില്ലാ ഭാരവാഹിയും സംഘത്തിന്റെ സംയോജകനുമടങ്ങിയ സംവിധാനമാണത്. അല്ലാതെ സ്ഥാനാർത്ഥിക്ക് തോന്നും പോലെ ചിലവഴിക്കാൻ ഇത് കോൺ​ഗ്രസല്ല. പിന്നെ ഇഡിയും ഐടിയുമടക്കം എല്ലാ സംവിധാനങ്ങളും കയ്യിലുള്ള രാജ്യം ഭരിക്കുന്ന പാർട്ടിക്ക് അഴിമതിക്കാരെ കണ്ടെത്താൻ ഒരു പ്രയാസവുമില്ല. അങ്ങനെ അഴിമതി നടത്തിയവരെയെല്ലാം പടിയടച്ച് പിണ്ഡംവെച്ച പാരമ്പര്യമാണ് ബിജെപിക്കുള്ളത്. തിന്നുകയുമില്ല തീറ്റിക്കുകയുമില്ലെന്നതാണ് നരേന്ദ്രമോദിയുടെ നയം. ആ പ്രധാനമന്ത്രിയുടെ പാർട്ടിയിലുള്ളവർ പാർട്ടി ഫണ്ട് അടിച്ചുമാറ്റുമെന്ന് പറയുന്നവർ എന്തായാലും നമ്മളിൽപ്പെട്ടവരല്ല.

2- സ്വർണ്ണക്കടത്ത് കേസ് ബിജെപി സംസ്ഥാന നേതാക്കൾ അട്ടിമറിച്ചു?
ഉ- സ്വർണ്ണക്കടത്ത് കേസ് കേന്ദ്ര ഏജൻസികളാണ് അന്വേഷിക്കുന്നത്. ഇതിൽ എൻഐഎ ആഭ്യന്തര വകുപ്പിന്റെ കീഴിലും ഇഡിയും ഇൻകംടാക്സും ധനകാര്യവകുപ്പിന്റെ കീഴിലുമാണ്. ഈ ഏജൻസികളുടെ അന്വേഷണത്തിൽ കേരള ബിജെപി നേതാക്കൾക്ക് എങ്ങനെയാണ് ഇടപെടാനാവുക? മുരളീധരന്റെ ബന്ധുവായത് കൊണ്ടാണ് ശിവശങ്കരനെ സ്വർണ്ണക്കടത്ത് കേസിൽ നിന്നും രക്ഷിച്ചതെന്നാണ് മറ്റൊരു ആരോപണം. മിസ്റ്റർ ഷാജൻ നിങ്ങൾ കേരളത്തിലെ മുതിർന്ന ഒരു മാദ്ധ്യമപ്രവർത്തകനല്ലേ, മുരളീധരനുമായോ അദ്ദേഹത്തിന്റെ ഭാര്യയുമായോ എന്തെങ്കിലും ബന്ധം ശിവശങ്കരനുണ്ടെങ്കിൽ അങ്ങ് അത് വ്യക്തമാക്കണം. ( 90 ദിവസം ശിവശങ്കരൻ ജയിലിൽ കിടന്നിരുന്നു) ഇനി ഇതൊക്കെ പോകട്ടെ ബിജെപി നേതാക്കളിൽ ആരെങ്കിലും ഈ കേസിൽ ഇടപെട്ടെങ്കിൽ തെളിവ് സഹിതം ഷാജൻ കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ. അമിത്ഷായ്ക്ക് കത്തയക്കണം. ഷാജന് പറ്റില്ലെങ്കിൽ ഷാജന് ഈ കുറിപ്പ് അയച്ച ആ കുലംകുത്തിയോട് പറയണം കത്തയക്കാൻ. ബിജെപി കേന്ദ്ര നേതൃത്വം പിണറായി വിജയനുമായി അഡ്ജസ്റ്റ്മെന്റ് ചെയ്യുന്നുവെന്ന് പറയുന്നവർക്ക് ഇന്ത്യൻ രാഷ്ട്രീയത്തെ പറ്റി ഒരു ധാരണയുമില്ലെന്ന് പറയേണ്ടി വരും.

3- നേതൃത്വത്തിന്റെ സാമ്പത്തിക ഇടപാട്.
ഉ- ബിജെപിയിൽ വി.മുരളീധരൻ- പികെ കൃഷ്ണദാസ് ​ഗ്രൂപ്പുകളുടെ അതിപ്രസരമാണ്. നേതാക്കളുടെ സാമ്പത്തിക ഇടപാട് സംശയാസ്പദമാണെന്നാണ് ഷാജൻ പറയുന്നത്. സർക്കാർ ജോലി രാജിവെച്ച് രാഷ്ട്രീയത്തിലിറങ്ങിയവരാണ് കൃഷ്ണദാസും മുരളീധരനുമെന്ന് മറുനാടന്റെ മുതലാളിക്ക് അറിയില്ലായിരിക്കാം എന്നാൽ കേരളത്തിലെ ബിജെപി പ്രവർത്തകർക്ക് അത് അറിയാം. രണ്ട് പേരുടെയും വീട് തലശ്ശേരിയിലാണ്. അവരുടെ സാമ്പത്തിക സ്ഥിതി അറിയണമെങ്കിൽ കഴിഞ്ഞ തവണ മത്സരിച്ചപ്പോഴുള്ള സത്യവാങ്മൂലം എടുത്ത് നോക്കിയാൽ മതി. നിങ്ങളീ പറയുന്ന സോകോൾഡ് ​ഗ്രൂപ്പ് നേതാക്കൻമാർ പോലും ഇപ്പോഴും സാധാരണക്കാരാണെന്നിരിക്കെ ഏത് ബിജെപി നേതാവാണ് വഴിവിട്ട സാമ്പത്തികം ഉണ്ടാക്കിയതെന്ന് നിങ്ങൾ തന്നെ വ്യക്തമാക്കണം. കെ.സുരേന്ദ്രനും എംടി രമേശും കോഴിക്കോട്ടുകാരാണ്. ഇവർക്കാർക്കും സ്വന്തമായി ഒരു പെട്ടിക്കടയുടെ കച്ചവടം പോലുമില്ല. അല്ല നിങ്ങൾ പറയുന്ന പോലെ കച്ചവടക്കാരാണ് ഇവരെങ്കിൽ അത് തെളിയിക്കേണ്ട ബാധ്യതയും നിങ്ങൾക്കുണ്ട്.

4- പ്രമുഖ വ്യക്തിത്വങ്ങളെ ഒഴിവാക്കി
ഉ- ഇ.ശ്രീധരൻ, ജേക്കബ്ബ് തോമസ്, ടിപി സെൻകുമാർ, കെഎസ് രാധാകൃഷ്ണൻ, അലി അക്ബർ എന്നീ പ്രമുഖ വ്യക്തിത്വങ്ങളെ നേതൃത്വം പൂർണമായും മാറ്റി നിർത്തിയെന്നാണ് ഷാജൻ സ്കറിയ പറയുന്നത്. ഇ.ശ്രീധരനെയും ജേക്കബ്ബ് തോമസിനെയും പാർട്ടിയിലെത്തിച്ചത് ഈ നേതൃത്വത്തിന്റെ കാലത്തായിരുന്നല്ലോ. ശ്രീധരൻജി ഈ വയസ് കാലത്തും തന്നെ കൊണ്ട് ആവുന്നത്ര പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്നുണ്ട്. ഏറ്റവും ഒടുവിൽ ബിജെപി സംസ്ഥാന നേതൃത്വത്തിനൊപ്പം ഡൽഹിയിലെത്തിയ അദ്ദേഹമാണ് പിണറായി വിജന്റെ ദുരന്ത പദ്ധതിയായ സിൽവർലൈനിന് തടയിട്ടത്. രാധാകൃഷ്ണൻ സാർ പാർട്ടിയിൽ സജീവമായി പ്രവർത്തിക്കുകയാണ്. ജേക്കബ്ബ് തോമസ് സജീവമായ സംഘടനാ പ്രവർത്തനത്തിന് താത്പര്യം ഇല്ലെന്നാണ് നേതൃത്വത്തെ അറിയിച്ചത്. മറിച്ചൊരു അഭിപ്രായമുണ്ടെങ്കിൽ അത് പറയേണ്ടത് അദ്ദേഹമാണ് അല്ലാതെ ഊരും പേരുമില്ലാത്ത ഒരു വാട്സാപ്പ് കുറിപ്പല്ല. സെൻകുമാർ ഒരിക്കലും ബിജെപിയിൽ ഉണ്ടായിരുന്നില്ല. കഴിഞ്ഞ ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ പാർട്ടി അദ്ദേഹത്തെ സമീപിച്ചെങ്കിലും അദ്ദേഹം വിട്ടുനിൽക്കുകയായിരുന്നു. രാഷ്ട്രീയ പ്രവർത്തനമല്ല സമാജ സേവനമാണ് തനിക്ക് ചേരുകയെന്ന് പരസ്യമായി പോസ്റ്റിട്ട് സാംസ്കാരിക രം​ഗത്തേക്ക് പോയ ആളാണ് അലി അക്ബർ. ഇവർക്കാർക്കുമില്ലാത്ത പരാതി മറുനാടന്റെ മുതലാളിക്ക് മാത്രം എങ്ങനെയുണ്ടാവുന്നു എന്ന് മനസിലാകുന്നില്ല.

5- യുവനേതാക്കളെ ഒഴിവാക്കുന്നു
ഉ- കെ.സുരേന്ദ്രൻ സംസ്ഥാന പ്രസിഡന്റായപ്പോഴാണ് യുവമോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന സന്ദീപ് വാര്യരെ സംസ്ഥാന വക്താവാക്കുന്നത്. സുരേന്ദ്രൻ തന്നെയാണ് പുനസംഘടനയിൽ ഉൾപ്പെടുത്തി സന്ദീപ് വാചസ്പതിയേയും സംസ്ഥാന വക്താവാക്കുന്നത്. അതിന് ശേഷം കണ്ണൂരിന്റെയും വയനാടിന്റെയും ചുമതല നൽകി രണ്ട് പേർക്കും മികച്ച അവസരമാണ് പാർട്ടി നൽകിയത്. പിന്നെ ചാനൽ ചർച്ചയിൽ ഇപ്പോൾ പഴയ പോലെ ചാനലുകാർ ആരെയെങ്കിലും വിളിച്ച് അവർക്കിഷ്ടമുള്ളത് പറഞ്ഞ് പോകുന്ന പരിപാടി പാർട്ടി അവസാനിപ്പിച്ചു. ആര് എവിടെ ചർച്ചയ്ക്ക് പോകണമെന്ന് പാർട്ടിയാണ് തീരുമാനിക്കുന്നത്. ദേശീയതലത്തിലും അങ്ങനെ തന്നെയാണ്. മറ്റൊരു പാർട്ടിക്കും ഇല്ലാത്ത തരത്തിൽ 50 ഓളം പാനലിസ്റ്റുകൾ ഇന്ന് ബിജെപിക്ക് ഉണ്ടെന്ന് വിമർശിക്കുന്നവർ മനസിലാക്കണം.

ഒരു ഓൺലൈൻ മീഡിയയും കുറച്ച് ഫേക്ക് അക്കൗണ്ടുമുണ്ടെങ്കിൽ ബിജെപിയെ തകർത്ത് കളയാമെന്നാണ് നിങ്ങൾ കരുതുന്നതെങ്കിൽ നിങ്ങൾ മലർപ്പൊടിക്കാരന്റെ സ്വപ്നത്തിലാണ്.

27/01/2022

സ്ഥിരമായി ഇന്ത്യാവിരുദ്ധ കാണിക്കുന്ന ആംനെസ്റ്റി ഇന്‍റര്‍നാഷണല്‍ അടക്കം 17 സംഘടനകള്‍ പങ്കെടുത്ത അമേരിക്കയിൽ നടന്ന ചടങ്ങില്‍ ഭാരതത്തെ വിമര്‍ശിച്ച് മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി.

അസഹിഷ്ണുത ഇപ്പോളും ഇന്ത്യയിൽ നിലനില്‍ക്കുന്നു എന്നായിരുന്നു ഹമീദ് അന്‍സാരിയുടെ വിമര്‍ശനം. ഇപ്പോഴത്തെ സര്‍ക്കാര്‍ തെരഞ്ഞെടുപ്പില്‍ ലഭിച്ച ഭൂരിപക്ഷം മതപരമായ ഭൂരിപക്ഷം കാണിക്കാനുള്ള അധികാരമായി എടുക്കുകയാണെന്നും ഹമീദ് അന്‍സാരി വിമര്‍ശിച്ചു.
സമ്മേളനത്തില്‍ പങ്കെടുത്തവര്‍ എല്ലാവരും ഇന്ത്യയിലെ അറിയപ്പെടുന്ന മോദി സര്‍ക്കാര്‍ വിരുദ്ധരാണ്. സ്വര ഭാസ്‌കര്‍, ആര്‍ച്ച് ബിഷപ്പ് പീറ്റര്‍ മച്ചാഡോ, സെനറ്റര്‍ എഡ് മാര്‍കി, യുഎസ് കോണ്‍ഗ്ര് അംഗങ്ങളായ ജിം മക്ഗവേണ്‍, ആന്റി ലെവിന്‍, ജാമി റസ്‌കിന്‍, മുന്‍ മൗറീഷ്യസ് പ്രസിഡന്‍റ് അമീന ഗുരിബ് ഫകിം, നദീന്‍ മെയ്ന്‍സ എന്നിവര്‍ യോഗത്തില്‍ സന്നിഹിതരായിരുന്നു. മനുഷ്യാവകാശത്തിന്റെയും മറ്റും കാരണം ചൂണ്ടിക്കാട്ടി മോദി സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് ശീലമാക്കിയ ജെനോസൈഡ് വാച്ച്, ഹിന്ദുസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ്, ഇന്ത്യന്‍ അമേരിക്കന്‍ മുസ്ലിം കൗണ്‍സില്‍ എന്നീ സംഘടനകളും പങ്കെടുത്തു.
അമേരിക്കയില്‍ ഇന്ത്യയെ മോശമായി ചിത്രീകരിക്കുകയും അതോടൊപ്പം അമേരിക്കൻ മാധ്യമങ്ങളെ ഇന്ത്യക്കെതിരെ തിരിക്കുക എന്നതായിരുന്നു യോഗത്തിന്‍റെ ഉദ്ദേശ്യം എന്നാണ് വിലയിരുത്തൽ.

26/01/2022
Photos from STOP news's post 25/01/2022

2022 ലെ റിപ്പബ്ലിക് ദിനത്തിന്റെ തലേന്ന് ബഹുമാനപ്പെട്ട ഇന്ത്യൻ രാഷ്ട്രപതി ശ്രീ രാം നാഥ് കോവിന്ദ് രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു....

16/12/2021

ഇറച്ചിക്കടയിൽ കൈ വൃത്തിയാക്കാൻ ദേശീയ പതാക കെട്ടിത്തൂക്കി ഉടമ.

തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടയിലെ കിള്ളി ബർമ റോഡിലെ ഹലാൽ ചിക്കൻ ആൻഡ് മട്ടൻ സ്റ്റാളിലാണ് കൈതുടയ്‌ക്കാൻ ദേശീയ പതാക കെട്ടിത്തൂക്കിയത്. ഇതിനെതിരെ പോലീസിൽ പരാതി നൽകിയെങ്കിലും കേസ് എടുത്തിട്ടില്ലെന്നും പ്രദേശവാസികൾ പറയുന്നു.
കഴിഞ്ഞ ദിവസമാണ് ഇറച്ചിക്കടയുടമ ഇവിടെ ദേശീയ പതാക കെട്ടിത്തൂക്കിയത്. ഇതോടെ പ്രദേശവാസികളിൽ ചിലർ ഇത് ഫോണിൽ പകർത്തി പോലീസിന് കൈമാറുകയായിരുന്നു. എന്നാൽ, സംഭവം ശ്രദ്ധയിൽപ്പെടുത്തി മണിക്കൂറുകൾക്ക് ശേഷമാണ് പോലീസുകാർ കടയിൽ എത്തിയത്. ഇതിനിടെ പോലീസ് വരുമെന്ന് അറിഞ്ഞ കടയുടമ പതാക അഴിച്ചുമാറ്റിയിരുന്നു. പോലീസ് എത്തി നോക്കിയപ്പോൾ പരാതിയിൽ പറയുന്ന പ്രകാരം ദേശീയ പതാക കണ്ടില്ല. തുടർന്ന് തിരികെ പോകുകയായിരുന്നു. എന്നാൽ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കേസ് എടുക്കാൻ പരാതിക്കാർ പോലീസിനോട് ആവശ്യപ്പെട്ടെങ്കിലും നടപടി സ്വീകരിക്കാൻ തയ്യാറായില്ലെന്നുമാണ് പ്രദേശവാസികളുടെ ആരോപണം.

26/11/2021

ഭർത്താവ് സുഹൈലിൽ നിന്നും നി അതിക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയാകുന്ന വിവരം സഹപാഠികളില്‍ അടുപ്പമുള്ള ചിലരോടു മോഫിയ വെളിപ്പെടുത്തിയിരുന്നതായി റിപ്പോർട്ട് . കൂടുതല്‍ വെളുപ്പു നിറമുള്ള പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നതിനായി സുഹൈല്‍ തന്നെ മൊഴി ചൊല്ലുമെന്നാണ് മോഫിയ പറഞ്ഞിരുന്നത്. ഭർത്താവിന്റെ ലൈംഗിക വൈകൃതങ്ങള്‍ക്ക് വഴങ്ങിക്കൊടുക്കാതിരുന്നതും ക്രൂരമായ ഉപദ്രവങ്ങൾക്ക് കാരണമായി. തനിക്ക് പച്ച കുത്തുന്നതിനോട് യോജിപ്പില്ലായിരുന്നു, സ്വകാര്യ ഭാഗത്ത് പച്ച കുത്തണമെന്നായിരുന്നു സുഹൈലിന്റെ ആവശ്യം. എന്നാൽ അതിന് വഴങ്ങാത്തതിനെ പേരിലും ഉപദ്രവിച്ചിരുന്നതായി സുഹൃത്തുക്കളോടു പറഞ്ഞിരുന്നതെന്നാണ് വിവരം.
പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടും മോഫിയയുടെ വാക്കുകള്‍ ശരിവയ്ക്കുന്നതാണ്. മോഫിയ ഭര്‍തൃവീട്ടില്‍ ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയായതായി പ്രതികളുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പൊലീസ് വ്യക്തമാക്കുന്നു. സ്ത്രീധനത്തിന് വേണ്ടി യുവതിയെ ക്രൂരമായി മര്‍ദിക്കുകയും മാനസിക രോഗിയാക്കി ചിത്രീകരിക്കുകയും ചെയ്തുവെന്നും ഭര്‍ത്താവിന്റെ മാതാവ് മോഫിയയെ സ്ഥിരമായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും പോലീസ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
ഭര്‍ത്താവായ സുഹൈല്‍ മോഫിയയെ അടിമയെ പോലെ ഉപദ്രവിക്കുകയും ലൈംഗിക വൈകൃതങ്ങള്‍ക്ക് ഇരയാക്കിയതായും റിമാൻഡ് റിപ്പോര്‍ട്ടില്‍ പറയുന്നു . പ്രതികളെ കസ്റ്റഡിയില്‍ ലഭിക്കുന്നതിന് പോലീസ് കോടതിയില്‍ അപേക്ഷ നല്‍കും. കേസിൽ പ്രതികളായ സുഹൈലിനെയും പിതാവിനെയും മാതാവിനെയും 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു.

18/11/2021

പാലക്കാട്ട് കൊല്ലപ്പെട്ട സഞ്ജിത്തിന്റെ വീട് സന്ദർശിച്ച ശേഷം ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷൻ ശ്രീ വത്സൻ തില്ലങ്കേരിയുടെ പ്രതികരണം.

14/11/2021

കഴിഞ്ഞ ദിവസം പുറത്തു വന്ന ബിരിയാണിയില്‍ മുസ്‌ളിം പുരോഹിതന്‍ തുപ്പുന്നതിന്റെ വീഡിയോ വൈറൽ ആയതിനെ തുടർന്ന് ഹലാൽ ഹോട്ടലുകളില്‍ കച്ചവടം കുത്തനെ ഇടിഞ്ഞു. കേരളത്തില്‍ പല ഹോട്ടലുകളും ഹലാല്‍ ബോര്‍ഡുൾ നീക്കം ചെയ്തിട്ടും ആളുകള്‍ കയറുന്നില്ല.

ഭക്ഷണം വിളമ്പുന്നതിനു മുന്‍പ് തുപ്പലും ഊതലും ഉള്ള വീഡിയോ കണ്ടവർ ഇത്തരം ഹോട്ടലുകൾ ഒഴിവാക്കുന്നു എന്ന് വേണം കരുതാൻ. ഇതിനെ തള്ളിപ്പറയാന്‍ മത പണ്ഡിതരോ മുസ്‌ളീം സംഘടനകളോ തയ്യാറാകാത്തതും മതവുമായി ബന്ധപ്പെട്ട ആചാരത്തില്‍ കുഴപ്പമില്ലന്നുള്ള സാമൂഹ്യമാധ്യമ പ്രചാരണവും ആണ് ഹോട്ടലുകളില്‍നിന്ന് ആളെ അകറ്റുന്നത്. ഹോട്ടലില്‍ കയറുമ്പോള്‍ ആരുടെ ഹോട്ടല്‍ ആണ് എന്ന് ചോദിച്ചിട്ട് കയറുന്നവരുടെ എണ്ണം ഏറെയാണ്. ഹോട്ടല്‍ / റെസ്‌റ്റോറന്റ് എന്നിവയ്ക്ക് ലൈസന്‍സ് കൊടുക്കുമ്പോള്‍ അതിന്റെ ഉടമയുടെയും, പ്രധാന പാചകക്കാരന്‍ / ഷെഫുകള്‍ എന്നിവരുടെയും ഫോട്ടോ പതിച്ച സര്‍ട്ടിഫിക്കറ്റുകള്‍ / പ്രൂഫ് കൗണ്ടറിന് മുന്നില്‍ വ്യക്തമായി പ്രദര്‍ശിപ്പിച്ചിരിക്കണമെന്നാണ് നിയമം. ഇത്തരം ഹോട്ടലുകൾ ഇതൊന്നും പാലിക്കാറില്ലെന്നും ആരോഗ്യ വകുപ്പ് ശ്രദ്ധിക്കാത്തതും ഇത്തരക്കാർക്ക് വളമാവുകയാണ് എന്നും സംവിധായകനുമായ ശ്രീ സുനിൽ കൊച്ചിയിൽ പറഞ്ഞു.

11/11/2021

ശ്രീ പദ്മനാഭസ്വാമിയുടെ തിരുആറാട്ട് ശംഖുമുഖം കടപ്പുറത്ത് നിന്ന് തത്സമയം....

07/11/2021

പ്രധാനമന്ത്രിയുടെ കേദാർനാഥ് പൂജ തോന്നല്ലൂർ എൻഎസ്എസ് കരയോഗം വാട്സ്ആപ്പ് ഗ്രൂപ്പിൽ പോസ്റ്റ്‌ അംഗമായ ദീപാ നായരെ ഗ്രൂപ്പിൽ നിന്നും പുറത്താക്കി സിപിഎം അനുകൂല അഡ്മിന്റെ അസഹിഷ്ണുത.

ദീപാ നായരുടെ ഫേസ്ബുക് കുറിപ്പ് ഇങ്ങനെ.

"ഡിയർ ഫ്രണ്ട്‌സ് ഇന്ന് തോന്നല്ലൂർ NSS കരയോഗത്തിന്റെ whatsapp ഗ്രൂപ്പിൽ നിന്നും ആജീവനന്ത മെമ്പർ ആയ എന്നെ പുറത്താക്കി... കാര്യം എന്താണെന്നോ രാജ്യത്തിന്റെ pradhan sevak ആയ നമ്മുടെ PM Modiji kedarnathil പൂജ നടത്തുന്ന ചിത്രങ്ങൾ ഞാൻ കരയോഗം ഗ്രൂപ്പിലിട്ടു, അതാണെന്ന് തോന്നുന്നു ഞാൻ ച്യ്ത കുറ്റം.... സങ്കരാചര്യരുടെ പാദങ്ങളിൽ ഞാൻ പ്രണാമം അർപ്പിച്ചിരുന്നു... അതും ഒരു കുറ്റമാണോ ഭഗവാനെ???? "

ഇതാണ് ദീപാ നായർ ഫേസ്ബുക്കിൽ കുറിച്ചത്. സിപിഎം അനുകൂല അംഗങ്ങൾ കൂടുതൽ ഉള്ള കരയോഗം ഗ്രൂപ്പിൽ, ധാരാളമായി സിപിഎം അനുകൂല പോസ്റ്റുകൾ വരാറുണ്ടെന്നും, അങ്ങനെ പോസ്റ്റിടുന്നവർ ഇപ്പോളും ഗ്രൂപ്പിൽ തന്നെയുണ്ടെന്നും ദീപ പറയുന്നു. ഇതിനകം തന്നെ ചർച്ചയായ ഈ സംഭവത്തിൽ ധാരാളം പേരാണ് ദീപക്ക് പിന്തുണ അറിയിച്ച് വിളിക്കുന്നത്.

06/11/2021

ഇന്നലെ പത്രസമ്മേളനം നടത്തി മരക്കാർ അറബിക്കടലിന്റെ സിംഹം ഒടിടി റിലീസിന് വിട്ടു കൊടുക്കുമെന്ന് നിർമാതാവായ ആന്റണി പെരുമ്പാവൂർ പ്രഖ്യാപിച്ചതിന്റെ
കാരണങ്ങൾ അക്കമിട്ട് പറഞ്ഞിരിക്കുകയാണ് സംവിധായകൻ പ്രിയദർശൻ. മനോരമയ്ക്ക് അഭിമുഖം നൽകാവേയാണ് പ്രിയദർശൻ ഇക്കാര്യം പറയുന്നത്.

‘ മരക്കാർ അറബിക്കടലിന്റെ സിംഹം പോലൊരു സിനിമ മലയാള സിനിമയ്ക്ക് അഫോർഡ് ചെയ്യാൻ പറ്റാത്തതാണ്. നമ്മുടേത് ഒരു കൊച്ചു കേരളമല്ലേ. എങ്കിലും റിസ്‌ക് എടുത്തു. ഇതിന് മുമ്പ് കാലാപാനി എന്ന സിനിമയിറക്കി പൈസ നഷ്ടമായ ആളാണ് മോഹൻലാൽ. എന്നാൽ ഇത് നൂറു ശതമാനവും തീയേറ്ററിൽ റിലീസ് ചെയ്യണമെന്ന മോഹത്തോടെയാണ് മോഹൻലാലും ഞാനും ആ തയ്യാറെടുത്തത്. റിസ്‌ക് എടുക്കുന്ന ഒരു മനുഷ്യനെ ഞാൻ കുത്തുപാളയെടുപ്പിക്കാൻ പാടില്ല അതായിരുന്നു തീരുമാനത്തിന് പിന്നിൽ’- പ്രിയദർശൻ പറഞ്ഞു.
എന്നാൽ, താൻ ഇപ്പോൾ ആന്റണി പെരുമ്പാവൂരിനൊപ്പമാണെന്നും പ്രിയദർശൻ കൂട്ടിച്ചേർത്തു. അതിന് പിന്നിൽ രണ്ട് മൂന്ന് കാരണങ്ങളുണ്ട്. കോവിഡിന് ശേഷം ഭയന്നിരിക്കുന്ന ആളുകളെ തീയേറ്ററുകളിലേക്ക് കൊണ്ടുവരാൻ പറ്റണം. അതിന് പറ്റിയ സിനിമയാണ് മരക്കാർ. അത് തീയേറ്ററുകാർക്ക് ഗുണം ചെയ്‌തേനെ. പക്ഷേ, പരസ്പരം സഹായിച്ചാലേ ഇത് പറ്റൂ. എന്നും പ്രിയദർശൻ പറഞ്ഞു. അതേസമയം, തീയേറ്ററുകാർക്ക് സംസ്‌കാരമില്ലെന്നും അദ്ദേഹം പറഞ്ഞു. മോഹൻലാലിനെ കുറിച്ച് എന്തൊക്കെ മോശം കാര്യങ്ങളാണ് ചിലർ പറയുന്നത്. സംസാരിക്കുമ്പോൾ മിനിമം സംസ്കാരമൊക്കെ വേണ്ടതാണെന്നും പ്രിയദർശൻ പറഞ്ഞു.

05/11/2021

ഇനി മുതൽ മോട്ടോർ വാഹനാപകടത്തിൽ പരിക്കേറ്റവരുടെയും ജീവൻ നഷ്ടപ്പെട്ടവരുടെയും ആശ്രിതർ ഇൻഷുറൻസ് കമ്പനികളിൽ നിന്നും നഷ്ടപരിഹാരം ലഭിക്കുന്നതിന് വർഷങ്ങളോളം കേസുമായി കോടതികൾ കയറിയിറങ്ങേണ്ടി വരില്ല.. മോട്ടോർ വാഹനാപകട നഷ്ടപരിഹാര ക്ലെയിമുകൾ മധ്യസ്ഥതയിലൂടെ പരിഹരിക്കാൻ കേന്ദ്ര സർക്കാരും ഇൻഷുറൻസ് കമ്പനികളുടെ ഫെഡറേഷനും സമ്മതിച്ചതായി സുപ്രീം കോടതി അറിയിച്ചു. അപകടത്തിന്റെ നഷ്ടപരിഹാരം ലഭിക്കാൻ ഇനി മൂന്ന് മാസത്തെ കാലതാമസം മാത്രമെ ആവശ്യമുള്ളൂ.

നേരത്തേ അപകടത്തിനിരയാവരുടെ കുടുംബം കേസുമായി എത്തുമ്പോൾ വിവിധ പ്രായോഗിക പ്രശ്‌നങ്ങൾ മൂലം നഷ്ടപരിഹാരം ലഭിക്കുന്നതിന് കാലതാമസം നേരിട്ടിരുന്നു. പുതിയ സംവിധാനത്തിനായുള്ള നിർദ്ദേശങ്ങളുടെ റിപ്പോർട്ട് അഡീഷണൽ സോളിസിറ്റർ ജനറൽ ജയന്ത് സുഡ് ഒക്ടോബർ 26 ന് ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, എം എം സുന്ദ്രേഷ് എന്നിവരടങ്ങിയ ബെഞ്ചിന് സമർപ്പിച്ചിരുന്നു. നവംബർ 16ന് അടുത്ത വാദം കേൾക്കുമ്പോൾ കോടതി നിർദ്ദേശം പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതോടെ തീരുമാനം ഉടൻ നടപ്പിലാക്കും. ഇതിനായി ഇൻഷുറൻസ് കമ്പനികളുടെ ഫെഡറേഷൻ ഒരു മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കുമെന്നും അതിലൂടെ രാജ്യത്തുടനീളമുള്ള അപകടങ്ങളെക്കുറിച്ചുള്ള പോലീസിന്റെ പ്രാഥമിക വിവര റിപ്പോർട്ടും അപകടത്തെക്കുറിച്ചുള്ള വിശദമായ വിവരങ്ങളും ഫോട്ടോകളും ഉടൻ അപ്ലോഡ് ചെയ്യാൻ സാധിക്കുമെന്നും അഡീഷണൽ സോളിസിറ്റർ ജനറലിന്റെ റിപ്പോർട്ടിൽ പറയുന്നു. ഇത് ഇൻഷുറൻസ് കമ്പനികൾക്ക് ഉടനടി നടപടിയെടുക്കാൻ ഉപകരിക്കും.

Want your business to be the top-listed Media Company in Kottayam?
Click here to claim your Sponsored Listing.

Videos (show all)

പാലക്കാട്ട് കൊല്ലപ്പെട്ട സഞ്ജിത്തിന്റെ വീട് സന്ദർശിച്ച ശേഷം ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷൻ ശ്രീ വത്സൻ തില്ലങ്കേരിയുടെ ...
ശ്രീ പദ്മനാഭസ്വാമിയുടെ തിരുആറാട്ട് ശംഖുമുഖം കടപ്പുറത്ത് നിന്ന് തത്സമയം....
ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല :സർക്കാർ വിദ്യാർത്ഥികളെ വഞ്ചിക്കുന്നുവെന്ന് യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ ഗണേഷ്.ht...
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ വർത്താ സമ്മേളനത്തിൽ നിന്ന് ഏഷ്യാനെറ്റ്‌ ന്യൂസ് പുറത്ത്....
സേവാഭാരതിയെ അഭിനന്ദിച്ച് ഇന്ത്യൻ ക്രിക്കറ്റ്‌ ടീം നായകൻ വിരാട് കോഹ്ലി.കോവിഡ് വ്യാപനം അതിരൂക്ഷമായിരിക്കുന്ന പശ്ചാത്തലത്തി...
ഇന്ത്യ കോവിഡ് മഹാമാരിക്കെതിരെ പോരാടുമ്പോൾ, വിവിധ രാജ്യങ്ങൾ പല പല അവശ്യ വൈദ്യസഹായം അയച്ചുകൊണ്ട് ഇന്ത്യയെ സഹായിക്കുന്നു......
ബംഗാളിൽ പോലീസ് സാന്നിധ്യത്തിൽ കേന്ദ്രമന്ത്രി വി മുരളീധരന്റെ വാഹനത്തിനുനേരെ ആക്രമണം.വെസ്റ്റ് മിഡ്‌നാപൂരില്‍വച്ചാണ് വി മുര...
മെയ് 2 മാറാട് ബലിദാന ദിനം(ഈ വീഡിയോ യൂട്യൂബിൽ പോസ്റ്റ്‌ ചെയ്തത് യൂട്യൂബ് അധികൃതർ നീക്കം ചെയ്തതിനാൽ വീണ്ടും പേജിൽ പോസ്റ്റ്...

Telephone

Address


Kottayam

Other Media/News Companies in Kottayam (show all)
Barnabas Media & Broadcast Barnabas Media & Broadcast
Kottayam, 686515

Focusing Kerala Focusing Kerala
Elamgulam
Kottayam, 00000

Entertainment & News Company Online Promotion For Movies, Short Films, Etc. Page by - Team J M

Vibgeor media mtter Vibgeor media mtter
Kottayam, KOTTAYAM

all new tech travel food any of variety videos on stand whatch and enjoyed

Elia Media Elia Media
MAR ELIA CATHEDRAL
Kottayam, 686001

ELIA MEDIA provides affordable, professional, High quality Full HD live video streaming services suited for Marriage Ceremony, Funeral Services, Holy Mass, Baptism.

ജനഹിതം Anoop pala ജനഹിതം Anoop pala
Pala
Kottayam, 686574

TRUTH

TIGMA News TIGMA News
Kottayam

ജനങ്ങളുടെ വാർത്തകൾ

Update Now Update Now
Kottayam

100% Genuine & Detailed Updates about Trending Topics on News

Spec99.com Spec99.com
Karayavil House, Kuruppanthara, Manjoor P. O
Kottayam, 686603

Learn more about new Smartphones, Rumors and Accessories.

Marian Media Marian Media
Kuravilangad
Kottayam

മരിയൻ മീഡിയ സഭയോടൊപ്പം...സത്യത്തോടൊപ?

The E-Press Journal The E-Press Journal
Kottayam

The E-Press Journal is a growing news digital platform in India. it brings you collective, accurate

Manorama Fasttrack Manorama Fasttrack
Kottayam, 686001

India's most read Auto Magazine

Moonnilavu News  മൂന്നിലവ് ന്യൂസ് Moonnilavu News മൂന്നിലവ് ന്യൂസ്
Kottayam, 686586

മൂന്നിലവിൻ്റെ വാർത്തകൾ ഇനി നമ്മുടെ മൂന്നിലവ് ന്യൂസിലൂടെ