Sub Collector Ottapalam
Nearby government services
679101
Pattambi 679337
Kottakkal 676503
Ottappalam
Akg Mandiram
ottappalam, Ottappalam
Thrithala Koottanad, koottanad
Pb No
Youth & Society
ഒറ്റപ്പാലം, Ottappalam
Official page of Sub Collector Ottapalam and Nodal Officer Attappady.
ഏവർക്കും റിപ്പബ്ലിക് ദിനാശംസകൾ
അട്ടപ്പാടിയിൽ പരാതി പരിഹാര അദാലത്തിന് ഇന്നലെ തുടക്കമായി
അട്ടപ്പാടി മേഖലയിലെ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിന് സംഘടിപ്പിക്കുന്ന അദാലത്തിന് തുടക്കമായി. ആദ്യദിനം കോട്ടത്തറ പഞ്ചായത്ത് ഹാളിൽ നടന്ന അദാലത്തിൽ ഷോളയൂർ, കോട്ടത്തറ വില്ലേജുകളിലെ പരാതികളാണ് സ്വീകരിച്ചത്.
ഭൂമി, റേഷൻ കാർഡ്, പട്ടയം, വീട് നിർമാണം, ജോലി എന്നിവ സംബന്ധിച്ച 145 പരാതികളാണ് ലഭിച്ചത്. അടിയന്തിരമായി പരിഗണിക്കേണ്ട വിഷയങ്ങളിൽ ഉദ്യോഗസ്ഥരോട് റിപ്പോർട്ട് ആവശ്യപ്പെടുകയും പരാതികളിൽ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയും ചെയ്തു. അട്ടപ്പാടി മേഖലയിലെ ഗ്രാമ - ബ്ലോക്ക്പഞ്ചായത്ത് ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ അദാലത്തിൽ പങ്കെടുത്തു.
ഇന്ന് (നവംബർ 25 ) രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ -
പുതൂർ ഗ്രാമ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ
പുതൂർ, പാടവയൽ വില്ലേജുകളിലെ പൊതുജനങ്ങളിൽ നിന്നുള്ള പരാതികൾ സ്വീകരിക്കും.
നവംബർ 26 ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ -
അഗളി ഇ.എം.എസ് ഹാളിൽ
അഗളി, കള്ളമല വില്ലേജുകളിലെ പൊതുജനങ്ങളിൽ നിന്ന് പരാതികൾ സ്വീകരിക്കും.
അദാലത്തിൽ പൊതുജനങ്ങൾക്ക് നേരിൽ വന്ന് പരാതികൾ ബോധിപ്പിക്കാം.
അട്ടപ്പാടിയിൽ നവംബർ 24, 25, 26 തിയതികളിൽ പരാതി പരിഹാര അദാലത്ത്
അട്ടപ്പാടി മേഖലയിലെ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് പൊതു ജനങ്ങൾക്കുള്ള പരാതികൾ പരിഹരിക്കുന്നതിന് അട്ടപ്പാടി നോഡൽ ഓഫീസർ കൂടിയായ ഒറ്റപ്പാലം സബ് കലക്ടറുടെ നേതൃത്വത്തിൽ പൊതുജന പരാതി പരിഹാര അദാലത്ത് സംഘടിപ്പിക്കുന്നു. നവംബർ 24, 25, 26 തീയതികളിൽ വിവിധ വകുപ്പുകളിലെ താലൂക്ക് തല ഉദ്യോഗസ്ഥരുടെയും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന ജനപ്രതിനിധികളുടെയും സാന്നിദ്ധ്യത്തിൽ നടത്തുന്ന അദാലത്തിൽ പൊതുജനങ്ങൾക്ക് നേരിൽ വന്ന് പരാതികൾ ബോധിപ്പിക്കാം. പരാതികൾക്ക് പരിഹാരം കാണുന്നത്തിന് അദാലത്തിൽ നടപടികൾ സ്വീകരിക്കും.
അദാലത്ത് നടക്കുന്ന തീയതി, സമയം, വേദി, എന്നിവ ക്രമത്തിൽ.
നവംബർ 24 ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ - കോട്ടത്തറ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ -
ഷോളയൂർ, കോട്ടത്തറ വില്ലേജുകളിലെ പൊതുജനങ്ങളിൽ നിന്നും പരാതികൾ സ്വീകരിക്കും.
നവംബർ 25 ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ -
പുതൂർ ഗ്രാമ പഞ്ചായത്ത് കോൺഫറൻസ് ഹാൾ -
പുതൂർ, പാടവയൽ വില്ലേജുകളിലെ പൊതുജനങ്ങളിൽ നിന്ന് പരാതികൾ സ്വീകരിക്കും.
നവംബർ 26 ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ -
അഗളി ഇ.എം.എസ് ഹാൾ
അഗളി, കള്ളമല വില്ലേജുകളിലെ പൊതുജനങ്ങളിൽ നിന്ന് പരാതികൾ സ്വീകരിക്കും.
മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും നിയമം - 2007 - പരാതി പരിഹാര അദാലത്ത്
പട്ടയമേള നാളെ :ജില്ലയില്‍ വിതരണം ചെയ്യുന്നത് 1034 പട്ടയങ്ങള്‍
സ്പീക്കര്‍ എം.ബി. രാജേഷും മന്ത്രി കെ. കൃഷ്ണന്‍കുട്ടിയും പങ്കെടുക്കും
സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപരിപാടിയോടനുബന്ധിച്ച് നാളെ (സെപ്തംബര്‍ 14) രാവിലെ 11.30 ന് തൃശൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന സംസ്ഥാനതല പട്ടയമേളയുടെ ഭാഗമായി പാലക്കാട് ജില്ലയില്‍ 1034 പട്ടയങ്ങള്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി വിതരണം ചെയ്യും. സ്പീക്കര്‍ എം.ബി.രാജേഷ് മുഖ്യാതിഥിയാകും. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന പരിപാടിയില്‍ എം.പി.മാര്‍, എം.എല്‍.എമാര്‍, മറ്റ് ജനപ്രതിനിധികള്‍ പങ്കെടുക്കും. നാളെ ജില്ലയില്‍ താലൂക്ക് തലത്തിലും പട്ടയ വിതരണം നടക്കും. ബന്ധപ്പെട്ട എം.എല്‍.എമാര്‍ പങ്കെടുക്കും. സംസ്ഥാന തല പരിപാടിയില്‍ റവന്യൂ, ഭവന, നിര്‍മ്മാണ വകുപ്പ് മന്ത്രി കെ.രാജന്‍ അധ്യക്ഷനാകും.
ഒരേക്കര്‍ ഭൂമി ഇല്ലാത്ത ആദിവാസി കുടുംബങ്ങള്‍ക്ക് ഒരേക്കര്‍ തികച്ചാക്കി ഭൂമി നല്‍കുന്ന കെ.എസ്.ടി (കേരള പട്ടികവര്‍ഗ ഭൂമി കൈമാറ്റ നിയന്ത്രണവും പുന:രവകാശ സ്ഥാപനവും) പട്ടയ ഇനത്തില്‍ 133, ഭൂമി പതിവ്, ലക്ഷം വീട്, നാല് സെന്റ് പട്ടയ ഇനത്തിലായി 117, ലാന്റ് ട്രിബ്യൂണല്‍ പട്ടയ ഇനത്തില്‍ 784 എന്നിങ്ങനെയാണ് വിതരണം ചെയ്യുക.
താലൂക്ക് അടിസ്ഥാനത്തില്‍ നല്‍കുന്ന പട്ടയങ്ങളുടെ വിവരങ്ങള്‍
പാലക്കാട് - കെ.എസ്.ടി പട്ടയം 89
ചിറ്റൂര്‍ - കെ.എസ്.ടി പട്ടയം 18
ആലത്തൂര്‍ - ഭൂമി പതിവ് / നാല് സെന്റ്/ ലക്ഷം വീട് പട്ടയം - എട്ട്
മണ്ണാര്‍ക്കാട് - ഭൂമി പതിവ് / നാല് സെന്റ്/ ലക്ഷം വീട് പട്ടയം 15, കെ.എസ്.ടി പട്ടയം 26
ഒറ്റപ്പാലം - ഭൂമി പതിവ് / നാല് സെന്റ്/ ലക്ഷം വീട് പട്ടയം 41
പട്ടാമ്പി - ഭൂമി പതിവ് / നാല് സെന്റ്/ ലക്ഷം വീട് പട്ടയം - 53
ഇത്തരത്തില്‍ ആകെ 250 പട്ടയങ്ങള്‍ വിതരണം ചെയ്യും.
ജില്ലാ ഇൻഫർമേഷൻ ഓഫീസ് - പാലക്കാട്
ഒറ്റപ്പാലം താലൂക്ക് ഓഫീസിലേയും അതിനു കീഴിലുള്ള ഇരുപത്തിനാലു വില്ലേജുകളിലേയും ജീവനക്കാരുടെ കൂട്ടായ്മയായ ഒറ്റപ്പാലം താലൂക്ക് & വില്ലേജ് സ്റ്റാഫ് കൗണ്‍സില്‍, കലാ കായിക മത്സരങ്ങളും കുടുംബസംഗമവും സദ്യയും എല്ലാമായി വളരെ ഗംഭീരമായി നടത്തി വന്നിരുന്ന ഓണാഘോഷം ഇത്തവണ ഒഴിവാക്കി, പകരം, ആ ആഘോഷത്തിന്റെ ചെലവ് ഒരു ചെറുപ്പക്കാരന് പുതു ഭാവിയിലേക്ക് വഴി തുറക്കുന്നതിന് സംഭാവന നല്‍കുകയുണ്ടായി. ജന്മനാ കേള്‍വിയും സംസാര ശേഷിയും ഇല്ലാത്ത ഒറ്റപ്പാലം മുളഞ്ഞൂര്‍ സ്വദേശിയായ ഇരുപത്തിയേഴുകാരന് ശ്രവണ സഹായി വാങ്ങുന്നതിന് താലൂക്ക് & വില്ലേജ് സ്റ്റാഫ് കൗണ്‍സില്‍ കൂട്ടായ്മ ഈ വര്‍ഷത്തെ ഓണാഘോഷം ഒഴിവാക്കിയത്.
ഒറ്റപ്പാലം താലൂക്ക് ഓഫീസിലെയും ഇരുപത്തിനാലു വില്ലേജ് ഓഫീസുകളിലേയും ജീവനക്കാര്‍ ഒറ്റക്കെട്ടായി ഈ ഒരു ഉദ്യമത്തിന് തുനിഞ്ഞിറങ്ങിയപ്പോള്‍ ആ പാവപ്പെട്ട ചെറുപ്പക്കാരന് ഒരു പുതു ജീവിതം നല്‍കാനായി. 17/08/2021 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ഒറ്റപ്പാലം താലൂക്ക് സഭാ ഹാളില്‍ വച്ച് കോവിഡ് മാനദണ്ഢങ്ങള്‍ പാലിച്ചു നടത്തിയ ലളിതമായ ചടങ്ങില്‍ വച്ചാണ് ഒറ്റപ്പാലം താലൂക്ക് & വില്ലേജ് സ്റ്റാഫ് കൗണ്‍സിലിന്റെ ഓണ സമ്മാനമായി ഒരു ശ്രവണ സഹായി കൈമാറിയത്.
ഇത്തരം മാതൃകാപരമായ പ്രവർത്തനങ്ങൾ ഇനിയും നടത്തുവാൻ ഏവർക്കും സാധിക്കട്ടെ. ഇതിനു സഹകരിച്ച എല്ലാ ഉദ്യോഗസ്ഥർക്കും ആശംസകൾ നേരുന്നു.
സബ് കളക്ടർ ഓഫീസ്സിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് റവന്യൂ ഡിവിഷണൽ ഓഫീസിലെ ഉദ്യോഗസ്ഥരും ഒറ്റപ്പാലം താലൂക്കിലെ ഉദ്യോഗസ്ഥരും ഒറ്റപ്പാലം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കുചേർന്നു.
എല്ലാവർക്കും സ്വാതന്ത്ര്യദിനാശംസകൾ നേരുന്നു.
തദ്ദേശീയ ജനതയുടെ അന്താരാഷ്ട്ര ദിനത്തോടനുബന്ധിച്ചു മണ്ണാർക്കാട് താലൂക്കിലെ വിവിധ പട്ടിക വർഗ കോളനികളിൽ പരിപാടികൾ സംഘടിപ്പിച്ചു വരുകയാണ്.
ലഹരി വിരുദ്ധ ബോധവൽക്കരണം , ആരോഗ്യം, ശുചിത്വം, മഴക്കാല രോഗങ്ങൾ എന്നിവയെ കുറിച്ചുള്ള ക്ലാസുകൾ , നാടൻ കലകളുടെ അവതരണം, കുട്ടികളുടെ കലാപരിപാടി കൾ, 10,+2 വിജയിച്ചവർക്ക് അനുമോദനങ്ങൾ, ഊരുമൂപ്പന്മ്മാരെ ആദരിക്കൽ എന്നിവ ചടങ്ങുകളുടെ ഭാഗമായി നടന്നു വരുന്നു.
ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, കലാകാരന്മാർ എന്നിവർ പങ്കെടുക്കുകയും സംസാരിക്കുകയും ചെയ്തു
മേലെ ആനവായ് ഊരു സന്ദർശിച്ചു. പി വി ടി ജി വിഭാഗത്തിൽ ഉൾപ്പെട്ട 52 ഓളം കുടുംബങ്ങൾ ഊരിൽ താമസിക്കുന്നു.
വൈദ്യുതി എത്താത്ത ഈ ഊരിൽ സോളാർ പാനൽ ഉപയോഗിച്ച് അത്യാവശ്യ പ്രവർത്തികൾ ചെയ്തുവരുന്നു. എന്നിരിക്കിലും സോളാർ പവർ ഏകദേശം രണ്ടു മണിക്കൂർ ഉപയോഗത്തിന് മാത്രമേ തികയൂ എന്ന് ഊരു നിവാസികൾ പറഞ്ഞു.
സോളാർ പാനലിൻറെ അറ്റകുറ്റപ്പണികൾ, വീടുകളുടെ അറ്റകുറ്റപ്പണികൾ, വൈദ്യുതീകരണം, മൊബൈൽ ടവർ, ഇൻറർനെറ്റ് കണക്ടിവിറ്റി, ഊരിനു പ്രത്യേകമായി ഒരു അംഗനവാടി എന്നീ ആവശ്യങ്ങൾ നിറവേറ്റണമെന്ന് ഊരുമൂപ്പൻ അഭ്യർഥിക്കുകയുണ്ടായി.
ഇൻറർനെറ്റ് കണക്ടിവിറ്റിക്കും വൈദ്യുതിക്കും പ്രശ്നങ്ങൾ നേരിടുന്ന ഈ ഊരിലെ കുട്ടികൾക്ക് പ്രത്യേകമായി ഊരിൽ വന്ന് ക്ലാസുകൾ എടുത്തു കൊടുക്കുന്നതിന് മെന്റർമാരെ ഉറപ്പുവരുത്തണമെന്ന് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർക്ക് നിർദ്ദേശം നൽകി.ഡിഗ്രി പൂർത്തിയാക്കിയ കുട്ടികളോട് തന്നെ ഊരിലെ ചെറിയ കുട്ടികളെ പഠനകാര്യത്തിൽ സഹായിക്കണമെന്ന് അഭ്യർത്ഥിച്ചു. ഡിഗ്രി കഴിഞ്ഞ് നിൽക്കുന്ന കുട്ടികൾ തുടർപഠനത്തിന് ലാപ്ടോപ്പ് ലഭ്യമാകുമോ എന്ന് അന്വേഷിക്കുകയുണ്ടായി. സർക്കാർ സംവിധാനങ്ങളിൽ നിന്നോ സ്പോൺസർഷിപ്പ് മുഖേനയോ ആവശ്യം നടത്തി കൊടുക്കുന്നതാണ്.
ഊരു നിവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതാണ്.
സര്‍ക്കാര്‍ ഇളവ് നല്‍കിയ കടകള്‍ക്ക് ജില്ലയില്‍ നാളെ തുറന്ന് പ്രവര്‍ത്തിക്കാം
സംസ്ഥാന സര്‍ക്കാര്‍ ജൂണ്‍ ഏഴിന് ഇറക്കിയ ഉത്തരവ് പ്രകാരം അനുവദിച്ചിട്ടുള്ള കടകള്‍ക്ക് നാളെ (ജൂണ്‍ 11)
രാവിലെ ഏഴ് മുതൽ രാത്രി ഏഴ് വരെ തുറന്ന് പ്രവര്‍ത്തിക്കാമെന്ന് ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി അറിയിച്ചു. ഉത്തരവ് പ്രകാരം സ്റ്റേഷനറി, ജ്വല്ലറി, പാദരക്ഷകളുടെ ഷോറൂം, തുണിക്കടകള്‍, ഒപ്റ്റിക്കല്‍സ്, റിപ്പയര്‍ ഷോപ്പ്‌സ്, പുസ്‌കത കടകള്‍, ഹിയറിങ് എയ്ഡ്, സ്ത്രീകള്‍ക്കുള്ള ശുചിത്വ ഉത്പ്പന്നങ്ങള്‍ വില്‍ക്കുന്ന കടകള്‍ എന്നിവയ്ക്കാണ് ജൂണ്‍ 11 ന് പ്രവര്‍ത്തിക്കാൻ അനുമതി. വാഹന ഷോറൂമുകള്‍ മെയിന്റനന്‍സ് വര്‍ക്കുകള്‍ക്ക് മാത്രം ജൂണ്‍ 11 ന് തുറക്കാവുന്നതാണ്. വാഹന വില്‍പന അനുവദിക്കില്ല.
അതേസമയം, ജൂണ്‍ 12, 13 തീയതികളില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ഉത്തരവ് പ്രകാരം അനുമതി നല്‍കിയിട്ടുള്ള കടകള്‍ ഉച്ചയ്ക്ക് രണ്ട് വരെ മാത്രമേ തുറന്ന് പ്രവര്‍ത്തിക്കാവൂ എന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. അവശ്യ വസ്തു വില്പനശാലകളായ റേഷന്‍ കടകള്‍, ഭക്ഷ്യവസ്തു വില്പനശാലകള്‍, പലചരക്ക്, പഴം- പച്ചക്കറി, പാല്‍- പാലുല്പന്നങ്ങള്‍ വില്‍ക്കുന്ന കടകള്‍, മത്സ്യ-മാംസ, കോഴിത്തീറ്റ- കാലിത്തീറ്റ വില്പന ശാലകള്‍, ബേക്കറികള്‍, ബില്‍ഡിംഗ് മെറ്റീരിയലുകള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ (ഇലക്ട്രിക്കല്‍, പ്ലംബിംഗ് വസ്തുക്കള്‍ ഉള്‍പ്പെടെ), പാക്കിംഗ് മെറ്റീരിയലുകള്‍ ഉള്‍പ്പെടെ വ്യാവസായിക മേഖലയ്ക്കാവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ തയ്യാറാക്കുന്ന സ്ഥാപനങ്ങള്‍ എന്നിവയ്ക്കാണ് ഈ അനുമതി നല്‍കിയിരിക്കുന്നത്.
ഹോട്ടലുകള്‍ക്കും റസ്റ്റോറന്റ്കള്‍ക്കും ജൂണ്‍ 16 വരെ എല്ലാ ദിവസവും രാവിലെ 7 മുതല്‍ രാത്രി 7.30 വരെ പാര്‍സല്‍ മുഖേന ഭക്ഷണ വിതരണം നടത്താം (നിലവിലെ സ്ഥിതി തുടരാം).
സ്വഭാവ സർട്ടിഫിക്കറ്റ് ഒപ്പുവയ്ക്കുന്നതിനുവേണ്ടിയാണ് ഈ മിടുക്കൻ സബ്കളക്ടർ ഓഫീസിലെത്തിയത്. അപേക്ഷ നൽകിയിരിക്കുന്ന കുട്ടി അട്ടപ്പാടിയിൽ നിന്നുമുള്ളതാണെന്ന് സ്റ്റാഫ് കൂട്ടിച്ചേർത്തു. സി ഐ എസ് എഫ് കോൺസ്റ്റബിൾ സെലക്ഷൻ ലഭിച്ചതിനു ശേഷം ജോലിയിൽ പ്രവേശിക്കുവാൻ ആവശ്യമായ സ്വഭാവ സർട്ടിഫിക്കറ്റിനു വേണ്ടിയാണ് അപേക്ഷ. ജോലി ലഭിച്ച വിജയ് എം അട്ടപ്പാടി പുതൂർ പഞ്ചായത്തിലെ കുറുക്കത്തിക്കല്ല് ഭാഗത്തുനിന്നുമാണെന്നറിഞ്ഞപ്പോൾ അതിയായ സന്തോഷം തോന്നി. വിജയിയെ അകത്തേക്ക് വിളിച്ചു സംസാരിച്ചു. പാലക്കാട് വിക്ടോറിയ കോളേജിൽ നിന്നും ബി എ ഹിസ്റ്ററി കഴിഞ്ഞതിനുശേഷം പ്രത്യേകമായി കോച്ചിംഗ് ക്ലാസുകളൊന്നും കൂടാതെ സ്വയം പഠിച്ചാണ് വിജയ് പരീക്ഷ പാസായത്.
പി വി ടി ജി വിഭാഗത്തിൽ ഉൾപ്പെട്ട ആളുകളുടെ ഊരുകൾ മിക്കതും തന്നെ ഇൻറർനെറ്റ് കണക്ഷനും മൊബൈൽ കവറേജും ഇല്ലാത്ത സ്ഥലങ്ങളിലാണ്. അപ്രകാരമുള്ള ഒരു പരിതസ്ഥിതിയിൽ നിന്നും പഠിച്ച് ഒരു മത്സര പരീക്ഷ വിജയിച്ചതിലൂടെ വിജയ് നാടിനാകെ ഒരു മാതൃകയാവുകയാണ്. വിരൽത്തുമ്പിൽ ഇൻറർനെറ്റും റഫറൻസ് ബുക്കുകളും കോച്ചിംഗ് ക്ലാസുകളും മെന്റർമാരും ഉള്ള ഒരു പറ്റം വിദ്യാർത്ഥികൾക്കൊപ്പം മേൽപ്പറഞ്ഞ യാതൊരു സംവിധാനങ്ങളുമില്ലാതെ വിജയ് മത്സരിച്ച് നേടിയ വിജയം എടുത്തുപറയേണ്ടതാണ്.
ഓൺലൈൻ വിദ്യാഭ്യാസത്തിനു സാമൂഹിക പഠന മുറികൾ ആശ്രയിക്കേണ്ടിവരുന്ന, പിന്നാക്കം നിൽക്കുന്ന ഒരു മേഖലയിൽ നിന്ന് പഠിച്ച് വിജയത്തിൻറെ പടവുകൾ കീഴടക്കിയതിന്റെ ആത്മവിശ്വാസം വിജയുടെ കണ്ണുകളിലുണ്ട്. ആ ആത്മവിശ്വാസമാണ് എല്ലാ കുട്ടികളുടെയും കണ്ണിൽ തിളങ്ങേണ്ടത്. പാതിവഴിയിൽ പഠനം ഉപേക്ഷിച്ചവരുടെയും ഉപേക്ഷിക്കുവാൻ നിർബന്ധിതരായവരുടെയും കണ്ണുകളിൽ പ്രതീക്ഷയുണർത്തുവാൻ വിജയ്ക്ക് സാധിക്കും. വിജയ്ക്ക് തുടർന്നുള്ള ജീവിതത്തിലും എല്ലാവിധ വിജയാശംസകളും നേരുന്നു.
ഈ മിടുക്കനെ വെറുംകയ്യോടെ തിരികെ അയയ്ക്കുവാൻ തോന്നിയില്ല. ഒരു പേന സമ്മാനം നൽകി. അട്ടപ്പാടി നോഡൽ ഓഫീസർ കൂടിയായ എനിക്ക് ഈ മിടുക്കന്റെ സ്വഭാവ സർട്ടിഫിക്കറ്റിൽ മേലൊപ്പ് ചാർത്തിയതിൽ അഭിമാനം.
പട്ടികജാതി - പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് സ്മാര്‍ട്ട്ഫോണ്‍ സഹായ പദ്ധതിക്ക് ഉത്തരവായി
ജില്ലയില്‍ സ്മാര്‍ട്ട്ഫോണിന്റെ അഭാവത്തില്‍ പഠനം തടസ്സമാകുന്ന 300 നിര്‍ധന പട്ടികജാതി-പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് സ്മാര്‍ട്ട്ഫോണ്‍ ലഭ്യമാക്കുന്ന സഹായ പദ്ധതിക്ക് ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി ഉത്തരവിട്ടു. പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്റെ സി.എസ്.ആര്‍ ഫണ്ടില്‍ നിന്നും 30 ലക്ഷം അനുവദിച്ചതിനെ തുടര്‍ന്ന് അര്‍ഹരായ വിദ്യാര്‍ഥികളെ കണ്ടെത്താനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ നിര്‍ദ്ദേശപ്രകാരമാണ് സ്മാര്‍ട്ട് ഫോണുകള്‍ ലഭ്യമാക്കുന്നത്. എസ്.എസ്.എല്‍.സി, പ്ലസ്വണ്‍, പ്ലസ്ടു, വി.എച്ച്.എസ്.സി ക്ലാസുകളിലെ പട്ടികജാതി- പട്ടികവര്‍ഗ്ഗ വിഭാഗക്കാരായ വിദ്യാര്‍ഥികളാണ് അര്‍ഹര്‍. ഒരു കുടുംബത്തിലെ ഒരു കുട്ടിക്ക് മാത്രമേ അപേക്ഷിക്കാന്‍ സാധിക്കുകയുള്ളൂ. കുടുംബത്തില്‍ ആര്‍ക്കും സ്മാര്‍ട്ട് ഫോണ്‍ ഉണ്ടായിരിക്കരുത്.
മാനദണ്ഡങ്ങള്‍
1) പി.എച്ച്.എച്ച്/എ.എ.വൈ കാര്‍ഡിലുള്‍പ്പെട്ടവരായിരിക്കണം. ഇവര്‍ക്ക് മുന്‍ഗണന
2) അനാഥര്‍
3) മാതാപിതാക്കളില്‍ ഒരാള്‍ കിടപ്പുരോഗി
4) സിംഗിള്‍ പാരന്റ്
5) വികലാംഗര്‍
6) പെണ്‍കുട്ടികള്‍ക്ക് മുന്‍ഗണന.
7) പ്രത്യേക ദുര്‍ബല ആദിവാസി വിഭാഗത്തില്‍പ്പെട്ടവര്‍ക്കും (പി.വി.റ്റി.ജി) മുന്‍ഗണന
വിദ്യാര്‍ത്ഥികള്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് സഹിതം ജൂണ്‍ 15 ന് വൈകിട്ട് അഞ്ചിനകം അവരവര്‍ പഠിക്കുന്ന സ്‌കൂളിലെ ഹെഡ്മാസ്റ്റര്‍/ പ്രിന്‍സിപ്പലിന് അപേക്ഷ സമര്‍പ്പിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
ഹെഡ്മാസ്റ്റര്‍/ പ്രിന്‍സിപ്പല്‍മാര്‍ ലഭിച്ച അപേക്ഷകള്‍ അതത് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍/ പട്ടികജാതി വികസന ഓഫീസര്‍/ ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസര്‍ എന്നിവര്‍ക്ക് ബന്ധപ്പെട്ട സാക്ഷ്യപത്രം സഹിതം അതത് ദിവസം തന്നെ കൈമാറും. തുടര്‍ന്ന് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍/ പട്ടികജാതി വികസന ഓഫീസര്‍/ ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസര്‍ എന്നിവര്‍ അപേക്ഷകള്‍ ബന്ധപ്പെട്ട സാക്ഷ്യപത്രം സഹിതം സീല്‍ ചെയ്ത കവറില്‍ ജൂണ്‍ 19 ന് നോഡല്‍ ഓഫീസര്‍ പാലക്കാട് ഡെപ്യൂട്ടി കലക്ടര്‍ ജനറല്‍/എ.ഡി.എമിന് കൈമാറും.
ജില്ലാ കലക്ടര്‍, പാലക്കാട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍, ജില്ലാ പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍, അട്ടപ്പാടി ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസര്‍, വി.എച്ച്.എസ്.എസ് ജില്ലാ കോ-ഓഡിനേറ്റര്‍, ഹയര്‍സെക്കന്‍ഡറി വിഭാഗം ജില്ലാ ഓഫീസര്‍ എന്നിവര്‍ അപേക്ഷകള്‍ പരിശോധിക്കുന്ന കമ്മിറ്റി അംഗങ്ങളില്‍ ഉള്‍പ്പെടും.
ജില്ലാ ഇൻഫർമേഷൻ ഓഫീസ് , പാലക്കാട്
ഒറ്റപ്പാലം സബ് കളക്ടർ & അട്ടപ്പാടി നോഡൽ ഓഫീസർ ആയി 31/5/2021 ന് ചുമതല എടുത്തു.
സാംസ്കാരിക സമ്പന്നതയുടെയും പ്രകൃതി വൈവിധ്യങ്ങളുടെയും നാട്ടിൽ അർത്ഥവത്തും അനുഭവ സമ്പന്നവുമായ സേവന കാലയളവിന് ഏവരുടെയും സഹായ സഹകരണങ്ങളും അനുഗ്രഹങ്ങളും പ്രതീക്ഷിയ്ക്കുന്നു.
ശിഖ സുരേന്ദ്രൻ ഐ എ എസ്
വയനാട് ജില്ലയിലെ മാനന്തവാടി സബ് കളക്ടറായി സ്ഥലംമാറ്റം ലഭിച്ചതിനെ തുടർന്ന് ഇന്ന് ഒറ്റപ്പാലം സബ് കളക്ടറുടെ ചുമതല ഔദ്യോഗികമായി കൈമാറി. കോവിഡ് മഹാമാരിയെ തുടർന്നുള്ള പ്രതിരോധ പ്രവർത്തനങ്ങളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, കേരള നിയമസഭ എന്നിവിടങ്ങളിലേക്ക് നടന്ന പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജോലികളും മറ്റ് പൊതുവായ പ്രശ്നങ്ങളും വളരെ പരിമിതമായ കാലയളവിൽ ചെയ്യുന്നതിനാവശ്യമായ എല്ലാവിധ സഹകരണവും പിന്തുണയും നൽകി കൂടെ നിന്ന പാലക്കാട് ജില്ലാ കളക്ടർ, വിവിധ വകുപ്പുതലവൻമാർ, സഹപ്രവർത്തകർ, ജില്ലയിലെ ജനപ്രതിനിധികൾ, പൊതുവായ ആവശ്യങ്ങൾക്കു വേണ്ടി എന്നെ സമീപിക്കുകയും സന്മനസ്സോടു കൂടി പ്രവർത്തനങ്ങളിൽ സഹകരിക്കുകയും ചെയ്ത പ്രിയപ്പെട്ട പാലക്കാട് നിവാസികൾ... എല്ലാവർക്കും ഈ അവസരത്തിൽ സ്നേഹം നിറഞ്ഞ നന്ദി അറിയിക്കുന്നു...
അർജ്ജുൻ പാണ്ഡ്യൻ ഐഎഎസ്
വോട്ടർമാരെ ഉണർത്താൻ ഒറ്റപ്പാലത്ത് സൈക്ലത്തോണും ഫ്ലാഷ് മോബും
ഏപ്രിൽ 6 ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ എല്ലാ വോട്ടർമാരും വോട്ട് ചെയ്യണമെന്നഭ്യർത്ഥിച്ച് കൊണ്ട് ഇലക്ഷൻ കമ്മീഷൻ്റെ സ്വീപ് (Systametic Voters Education and Electoral Participation) സൈക്ലത്തോണും ഫ്ലാഷ് മോബും സംഘടിപ്പിച്ചു. സബ് കലക്ടർ അർജുൻപാണ്ഡ്യൻ സൈക്ലത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു. സ്വീപ് നോഡൽ ഓഫീസറും നെഹ്റു യുവ കേന്ദ്ര ജില്ലാ യൂത്ത് ഓഫീസറുമായ എം.അനിൽകുമാർ അധ്യക്ഷത വഹിച്ചു. സബ് കളക്ടർ ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച സൈക്കളത്തോൺ മുരിക്കും പറ്റ, വരോട് വഴി ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. ഒറ്റപ്പാലം സബ് കലക്ടർ അർജ്ജുൻപാണ്ഡ്യനും അമ്പതോളം വരുന്ന സൈക്കിൾ സവാരിക്കാരോടൊപ്പം മുഴുവൻ ദൂരവും യാത്ര യിൽ പങ്കാളിയായി. ഒന്നാം ക്ലാസ്സുകാരിയായ നന്ദിതയും സൈക്കിളോടിക്കാൻ എത്തിച്ചേർന്നത് കാണികളിൽ കൗതുകവും ആവേശവുമുണർത്തി. ഒറ്റപ്പാലത്തെ ചേറ്റൂർ ശങ്കരൻ നായർ ഫൌണ്ടേഷനിലെയും KL 51 ക്ലബിലെയും മറ്റു ക്ലബുകളിലേയും അമ്പതോളം സൈക്കിൾ സവാരിക്കാരാണ് ഇലക്ഷൻ ബോധവത്കരണ സൈക്ലത്തോണിൽ പങ്കെടുത്തത്.
തുടർന്ന് ഒറ്റപ്പാലത്തെ ബർബോ ഡാൻസ് അക്കാദമിയിലെ മുപ്പതോളം യുവ കലാകാരന്മാർ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. ഒറ്റപ്പാലം ബസ് സ്റ്റാൻഡിലെ നിറഞ്ഞ കവിഞ്ഞ ജനക്കൂട്ടത്തെ ത്രസിപ്പിച്ച കലാപ്രകടനമാണ് സംഘാഗങ്ങൾ കാഴ്ചവെച്ചത് . സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അശ്വജിതിൻ്റെ കലാവൈഭവം കാണികളെ സ്തബദരാക്കി.
തിരഞ്ഞെടുപ്പ് പെരുമാറ്റ ലംഘനം ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് വീഡിയോ അല്ലെങ്കിൽ ഫോട്ടോ സഹിതം പരാതിപ്പെടാൻ ഉള്ള ഇലക്ഷൻ കമ്മീഷന്റെ മൊബൈൽ ആപ്ലിക്കേഷൻ ആണ് *cVIGIL*.ഗൂഗിൾ പ്‌ളേ സ്റ്റോറിൽ നിന്ന് ഡൌൺലോഡ് ചെയ്യാവുന്നതാണ്..
അഗളി എ എസ് പി ശ്രീ. പദം സിംഗ് ഐ പി എസ്, സൈലന്റ് വാലി വൈൽഡ് ലൈഫ് വാർഡൻ ശ്രീ. ശ്രീനിവാസൻ ഐ എഫ് എസ് എന്നിവരോടൊപ്പം അട്ടപ്പാടിയിലെ പുതൂർ പഞ്ചായത്തിലെ വിദൂര കുറുമ്പ ഊരായ ആനവായ് ഊരിൽ 29/01/2021 തീയതി സന്ദർശനം നടത്തി. മുൻ സന്ദർശനങ്ങളിലും ഉദ്യോഗസ്ഥ യോഗങ്ങളിലും നൽകിയ നിർദ്ദേശങ്ങളിൽ സ്വീകരിച്ച നടപടികളും വനാവകാശ നിയമപ്രകാരം ആർ ഓ ആർ അനുവദിക്കുന്ന നടപടികളും അവലോകനം ചെയ്തു. ഊരുനിവാസികൾ വിവിധ പ്രശ്നങ്ങൾ പങ്കുവെച്ചു. വ്യക്തിഗത അപേക്ഷകളിൽ ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. കടുകമണ്ണ ഊരിലെ കുട്ടികൾക്ക് പുഴപുറംപോക്കിൽ തൊഴിലുറപ്പ് പദ്ധതിയുടെ സഹകരണത്തോടെ താൽക്കാലികമായി ഒരു കളിസ്ഥലം ഒരുക്കുന്നതിന് തീരുമാനിച്ചു. കുറുമ്പ സൊസൈറ്റിക്ക് ഒരു സംഭരണഷെഡും തേൻസംസ്കരണശാലയും തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്നതിന് തീരുമാനിച്ചു. തുടുക്കി- ഗലസി റോഡിന്റെ സാധ്യത പരിശോധിക്കുന്നതിനും പ്രാരംഭ പ്രവർത്തനങ്ങൾക്കുമായി PMGSY ഉദ്യോഗസ്ഥർ അടുത്തയാഴ്ച സ്ഥലം സന്ദർശിക്കുന്നതാണ്. വൈദ്യുതീകരണത്തിനുള്ള പ്രപ്പോസൽ KSEB മുഖാന്തിരം തയ്യാറാക്കി സർക്കാരിലേക്ക് സമർപ്പിച്ചിട്ടുണ്ട്. ആനവായ് ഊരിൽ കമ്മ്യൂണിറ്റി സെന്റർ നിർമിക്കുന്നതിന് തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള പരമാവധി തുക വിനിയോഗിക്കുന്നതിനും ബാക്കി തുക ITDP യുടെ കോർപസ് ഫണ്ടിൽ നിന്ന് കണ്ടെത്തുന്നതിനും തീരുമാനിച്ചു. കൂടാതെ കുറുമ്പ ജനവിഭാഗത്തിന്റെ പാരമ്പര്യ കലകളും ഭക്ഷണസംസ്കാരവും പുതിയ തലമുറയിലേക്കും പൊതുസമൂഹത്തിലേക്കും പകർന്നു നൽകുന്നതിന് ഒരു 'കുറുമ്പ ഫെസ്റ്റ് ' സംഘടിപ്പിക്കുന്നതിന് ആവശ്യമായ പ്ലാൻ തയ്യാറാക്കുന്നതിനും അഗളിയിൽ വെച്ച് അത് നടപ്പിലാക്കുന്നതിനും തീരുമാനിച്ചു. ആനവായ് ഊരിലെ കുട്ടികൾക്ക് ഫുട്ബാളുകളും വിതരണം ചെയ്തു. ITDP പ്രൊജക്റ്റ് ഓഫീസർ ശ്രീ. വി കെ സുരേഷ്‌കുമാർ, കൃഷിവകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ശ്രീമതി. ലത , CDPO ശ്രീമതി. സുജാത, തൊഴിലുറപ്പ് പദ്ധതി ബ്ലോക്ക് പ്രോഗ്രാം ഓഫീസർ ശ്രീ. അനൂപ് കുമാർ എന്നിവരും പങ്കെടുത്തു
റിപ്പബ്ളിക്ദിന ആഘോഷം
ഒറ്റപ്പാലം താലൂക്കിലെ കരിമ്പുഴ 2 വില്ലേജിലെ വാക്കടപ്പുറം, പൂവക്കോട് ഭാഗത്ത് മലയർ വിഭാഗത്തിൽ പെട്ട നാല് ആദിവാസി കുടുംബങ്ങൾ വളരെ പരിതാപകരമായ അവസ്ഥയിൽ കഴിഞ്ഞുവന്നിരുന്നു എന്ന് പ്രദേശവാസികളായ ചില പൊതുപ്രവർത്തകർ ശ്രദ്ധയിൽ പെടുത്തിയിരുന്നു. പട്ടികവർഗ്ഗവികസന വകുപ്പിൽ നിന്ന് ഭവന നിർമാണ ധനസഹായം അനുവദിച്ചിരുന്നെങ്കിലും വാഹന സൗകര്യം ഇല്ലാത്തതിനാൽ വീടുപണി നടത്തുവാൻ കഴിയാത്ത സാഹചര്യമായിരുന്നു. നിലവിലെ വഴി വികസിപ്പിക്കുന്നതിന് തർക്കങ്ങളും കോടതി കേസുകളും നിലനിന്നിരുന്നതിനാൽ പഞ്ചായത്തിന് അക്കാര്യത്തിൽ ഒന്നും ചെയ്യുവാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ഇക്കഴിഞ്ഞ ഫെബ്രുവരി മാസത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടൊത്ത് സ്ഥലം സന്ദർശിക്കുകയും തല്ക്കാലം വീടുപണിക്ക് ആവശ്യമായ വഴിസൗകര്യം അടുത്ത പുരയിടത്തിലൂടെ ഒരുക്കിക്കൊടുക്കുകയും നിലവിലെ വഴിത്തർക്കം പരിഹരിക്കുന്നതിന് തർക്കമുന്നയിക്കുന്ന സ്ഥലത്തിന്റെ ഉടമകളോട് സംസാരിച്ചു സമവായത്തിൽ എത്തിക്കുകയും ചെയ്തിരുന്നു. വില്ലേജ് ഓഫീസർ അളന്നു തിട്ടപ്പെടുത്തിക്കൊടുക്കുന്ന വഴി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി വികസിപ്പിക്കുന്നതിന് ബ്ലോക്ക് /ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർക്കും നിർദ്ദേശം നൽകി. തുടർന്ന് വീടുപണി ജില്ലാ നിർമ്മിതികേന്ദ്രത്തെ ഏൽപിയ്ക്കുകയും സമയബന്ധിതമായി പൂർത്തീകരിക്കുന്നു എന്നുറപ്പാക്കുകയും ചെയ്തു. ഇപ്പോൾ ഈ വീടുകളുടെ പണി പൂർത്തിയായിരിക്കുന്നു. വർഷങ്ങളായി ആരോടും പരാതികളോ പരിഭവങ്ങളോ ഉന്നയിക്കാതെ അസൗകര്യങ്ങളിൽ ഒതുങ്ങിക്കഴിഞ്ഞിരുന്ന നാലു കുടുംബങ്ങൾക്ക് താമസിക്കാനുള്ള വീടുകൾ ഒരുക്കിക്കൊടുക്കുവാൻ സഹകരിച്ച എല്ലാവരെയും അഭിനന്ദിക്കുന്നതോടൊപ്പം അവരുടെ സന്തോഷത്തിൽ പങ്കുചേരുകയും ചെയ്യുന്നു
*നന്മ മരങ്ങൾ..*
ഗാന്ധി ജയന്തി ദിനത്തിൽ സ്ഥാപനങ്ങളും വ്യക്തികളും നാട്ടിലുടനീളം പല തരത്തിലുള്ള ആഘോഷങ്ങൾ സംഘടിപ്പിച്ചു വരുന്നു. എന്നാൽ വൃക്ഷ തൈകൾ നട്ടുപിടിപ്പിക്കലും അവയെ പരിപാലിക്കലും ജീവിതവ്രതമാക്കിയ ശ്രീ. കല്ലൂർ ബാലൻ മഹാത്മാ ഗാന്ധിയുടെ നൂറ്റി അമ്പത്തി ഒന്നാം ജന്മദിനം നൂറ്റി അമ്പത്തി ഒന്ന് വൃക്ഷ തൈകൾ നട്ടു കൊണ്ട് ആചരിക്കാൻ ആണ് തീരുമാനിച്ചത്. ഒരു തൈ ഒറ്റപ്പാലത്ത് മെയിൻ റോഡിന്റെ അരികിൽ നട്ടു കൊണ്ട് രാവിലെ ഉദ്ഘാടനം ചെയ്തു. ലക്ഷക്കണക്കിന് മരങ്ങൾ ഇക്കാലത്തിനിടക്ക് അദ്ദേഹം പാതയോരങ്ങളിലും പൊതു ഇടങ്ങളിലും വെച്ചു പിടിപ്പിച്ചതായി കാണുന്നു. കേവലം ആഘോഷങ്ങൾ മാത്രമായി മഹാത്മാഗാന്ധിയുടെ മൂല്യ സ്മൃതികൾ മാറുന്ന ഇക്കാലത്ത് സമൂഹത്തിന് നൽകുന്ന നിസ്വാർത്ഥമായ ഈ സേവനത്തെ അഭിനന്ദിക്കുന്നു. അദ്ദേഹവും ഈ മരങ്ങളും തലമുറകൾക്ക് തണലേകുന്ന നന്മ മരങ്ങൾ ആയി ഏറെ നാൾ നിലനിൽക്കട്ടെ...
*"സ്പോർട്സ് അട്ടപ്പാടി"*
അട്ടപ്പാടിയിലെ യുവാക്കളുടെ കായികാഭിരുചികൾക്കിണങ്ങുന്ന വിധം അവ പരിപോഷിപ്പിക്കുന്നതിന് ആവശ്യമായ കളിസ്ഥലങ്ങൾ ഇല്ല എന്ന പരാതി ജില്ലാ കളക്ടറുടെ അദാലത്തുകളിലും ഊര് സന്ദർശനവേളകളിലും
ഉയർന്നു വരാറുണ്ട്. ഇക്കാര്യം പരിശോധിച്ചതിൽ സ്ഥലം ലഭ്യമായ ഊരുകളിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കളിസ്ഥലങ്ങൾ വികസിപ്പിക്കാവുന്നതാണെന്ന് തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ പുതൂർ പഞ്ചായത്തിലെ വിവിധയിടങ്ങളിൽ നടപടി ആരംഭിച്ചിട്ടുണ്ട്. താഴെ മുള്ളി, പങ്കനാരിപ്പള്ളം , ഉമ്മത്താംപടി എന്നിവിടങ്ങളിൽ കളിസ്ഥലത്തിന്റ നിർമ്മാണം നേരിൽ പോയി കണ്ടു. ഗ്രൗണ്ട് ഉണ്ടാക്കുവാൻ താല്പര്യമുള്ള യുവാക്കളെ തന്നെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി. അവർ തന്നെ നിർമാണപ്രവർത്തനം നടത്തി വരുന്നതിനാൽ വരുമാനത്തോടൊപ്പം പൊതുകളിസ്ഥലങ്ങളും ഒരുക്കുവാൻ ആകുന്നു. തുടർന്ന് ആവശ്യമായ മറ്റ് സഹകരണം ഉറപ്പാക്കുന്നതിന് പട്ടികവർഗ്ഗവികസന വകുപ്പിനും പഞ്ചായത്തുകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. അഗളി , ഷോളയൂർ സ്കൂളുകളിലെ കായിക അധ്യാപകരുടെ മാർഗ്ഗനിർദ്ദേശങ്ങളും ഉറപ്പാക്കിയിട്ടുണ്ട് . അട്ടപ്പാടിയിൽ ഭൂമി ലഭ്യമാക്കുന്ന എല്ലാ ഊരുകളിലേക്കുംഈ പദ്ധതി വ്യാപിപ്പിച്ചുകൊണ്ട് അട്ടപ്പാടിയുടെ കായിക കുതിപ്പിന് ആക്കം കൂട്ടാൻ കഴിയുമെന്ന് കരുതുന്നു
പാലക്കാട് ജില്ലയിലെ കൊറോണ വൈറസ് (കോവിഡ് 19) വ്യാപനത്തിനെതിരായ പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട എന്തെങ്കിലും പരാതികൾ ഉണ്ടെങ്കിൽ അറിയിക്കുന്നതിനും സഹായങ്ങൾ ലഭ്യമാക്കുന്നതിനും റവന്യൂ ഡിവിഷൻ, താലൂക്ക് തലത്തിലും പോലീസ് സ്റ്റേഷനുകളിലും പ്രത്യേക കൺട്രോൾ റൂമുകൾ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.
ഒറ്റപ്പാലം റവന്യൂ ഡിവിഷനു കീഴിലുള്ള കൺട്രോൾ റൂം നമ്പറുകൾ -
1. റവന്യൂ ഡിവിഷണൽ ഓഫീസ്, ഒറ്റപ്പാലം -
04662244323
2. C I, ഒറ്റപ്പാലം - 9497987156
3. C l, പട്ടാമ്പി - 9497987157
4. C I, മണ്ണാർക്കാട് - 9497987159
5. C I, ചെർപ്പുളശ്ശേരി - 9497987158
6. C I, അഗളി - 9497987160
7.താലൂക്ക് ഓഫീസ് മണ്ണാർക്കാട് - 04924222397
തഹസിൽദാർ - 944773506l
8. താലൂക്ക് ഓഫീസ്, ഒറ്റപ്പാലം - 04662244322
തഹസിൽദാർ - 9447735015
9. താലൂക്ക് ഓഫീസ്, പട്ടാമ്പി - 04662209103
തഹസിൽദാർ - 8547618445
10. അഗളി പോലീസ് സ്റ്റേഷൻ - 9497920500
11. ചാലിശ്ശേരി പോലീസ് സ്റ്റേഷൻ- 9497934193
12. ചെർപ്പുളശ്ശേരി പോലീസ് സ്റ്റേഷൻ- 9497963111
13. കല്ലടിക്കോട് പോലീസ് സ്റ്റേഷൻ-9497934177
14. കോങ്ങാട് പോലീസ് സ്റ്റേഷൻ-
15. മണ്ണാർക്കാട് പോലീസ് സ്റ്റേഷൻ-9497962577
16.നാട്ടുകൽ പോലീസ് സ്റ്റേഷൻ-9497934180
17. ഒറ്റപ്പാലം പോലീസ് സ്റ്റേഷൻ-9497965243
18. ഷോളയൂർ പോലീസ് സ്റ്റേഷൻ - 8921427577
19. ഷൊർണ്ണൂർ പോലീസ് സ്റ്റേഷൻ-9446591001
20. ശ്രീകൃഷ്ണപുരം പോലീസ് സ്റ്റേഷൻ-9497962936
21. തൃത്താല പോലീസ് സ്റ്റേഷൻ-9497962839
22. പട്ടാമ്പി പോലീസ് സ്റ്റേഷൻ - 9947541032
71st Republic day Celebrations at Sub Divisional Office, Ottapalam.
Happy Republic day to all.
*അട്ടപ്പാടി ട്രൈബൽ ക്രോസ് കൺട്രി റൺ - 2020*
യുവജന ദിനമായ ജനുവരി 12 വ്യത്യസ്തമായ ഒരു അനുഭവമാക്കി അട്ടപ്പാടിയിലെ യുവജനങ്ങൾ...
യുവാക്കളിലെ കായിക അഭിരുചി അഭിവൃദ്ധിപ്പെടുത്തുക, ശാരീരിക ക്ഷമത നിലനിർത്തുക എന്നീ സന്ദേശങ്ങൾ പകർന്നു കൊണ്ട് യുവജനങ്ങളെ ശാക്തീകരിക്കുക എന്ന ലക്ഷ്യം മുൻനിർത്തി 'അട്ടപ്പാടി ട്രൈബൽ ക്രോസ് കൺട്രി റൺ 2020 ' എന്ന പേരിൽ ഒരു 10 കിലോമീറ്റർ മത്സരം സംഘടിപ്പിക്കാമെന്ന ആശയം മുന്നോട്ടുവെച്ചപ്പോൾ അത് ഏറ്റെടുത്ത് വിവിധ വകുപ്പുദ്യോഗസ്ഥരും യുവാക്കളും ചേർന്ന് അക്ഷരാർത്ഥത്തിൽ അതൊരു ഉത്സവമാക്കി മാറ്റുകയായിരുന്നു...
രാവിലെ 8.15 ന് മറ്റത്തുകാട് ITI യിൽ നിന്ന് ആരംഭിച്ച മത്സരത്തിൽ 256 പേർ പങ്കെടുത്തു. 41 പേർ പെൺകുട്ടികളായിരുന്നു. അതിൽ 188 പുരുഷൻമാരും 26 സ്ത്രീകളും 10 km പൂർത്തിയാക്കിക്കൊണ്ട് അട്ടപ്പാടിയുടെ കായിക ക്ഷമതക്ക് കൈയ്യൊപ്പു ചാർത്തി....
ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തിൽ പരിപാടി സംഘടിപ്പിക്കുന്നതിന് DTPC, NRLM - കുടുംബശ്രീ, ITDP, എന്നീ വകുപ്പുകളാണ് ചുക്കാൻ പിടിച്ചത്. സ്പോർട്സ് കൗൺസിലിന്റെ ഒഫിഷ്യലുകൾ സാങ്കേതിക സഹായങ്ങൾ നൽകി. കോട്ടത്തറ ആശുപത്രിയിലെ മെഡിക്കൽ ടീമിന്റെ സേവനവും പങ്കാളിത്തവും ഉണ്ടായിരുന്നു. അഗളി കനറാ ബാങ്ക്, പെരിന്തൽമണ്ണ EMS സഹകരണ ആശുപത്രി എന്നീ സ്ഥാപനങ്ങളുടെ സഹകരണവും ലഭ്യമായി.
പുരുഷന്മാർക്കും സ്ത്രീകൾക്കും വെവ്വേറെ മത്സരമായിരുന്നു. ഒന്നാം സമ്മാനാർഹർക്ക് 7000 രൂപയും കളക്ടേഴ്സ് ട്രോഫിയും രണ്ടാം സമ്മാനമായി 5000 രൂപ വീതവും മൂന്നാം സ്ഥാനക്കാർക്ക് 3000 രൂപ വീതവും അതു കഴിഞ്ഞ് ഫിനിഷ് ചെയ്യുന്ന 10 വീതം പേർക്ക് 1000 രൂപ വീതവും സമ്മാനിച്ചു. കൂടാതെ ഫിനിഷ് ചെയ്യുന്ന എല്ലാവർക്കും മെഡലുകളും നൽകി.
വരും വർഷങ്ങളിൽ പുറമേ നിന്നുള്ള കൂടുതൽ പട്ടികവർഗ്ഗ മത്സരാർത്ഥികളെ കൂടി പങ്കെടുപ്പിച്ചു കൊണ്ട് കൂടുതൽ മികവോടെ എല്ലാ ജനുവരി മാസവും രണ്ടാമത്തെ ഞായറാഴ്ച്ച *' അട്ടപ്പാടി ട്രൈബൽ ക്രോസ് കൺട്രി റൺ'* സംഘടിപ്പിക്കാമെന്ന ധാരണയിലാണ് എല്ലാവരും പിരിഞ്ഞത്. ആ ശുഭാപ്തി വിശ്വാസം അരക്കിട്ടുറപ്പിക്കുന്നതാണ്, ഈ സഹകരണവും പങ്കാളിത്തവും...
ഇതൊരു വൻ വിജയമാക്കിത്തീർക്കുന്നതിൽ സഹകരിച്ച എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി...
Attapady Tribal Cross Country Run 2020
ആദിവാസിസമൂഹത്തിന്റെ കായികാഭിരുചി അഭിവൃദ്ധിപ്പെടുത്തുന്നതിനും ശാരീരിക ക്ഷമത നിലനിർത്തേണ്ടത് പരമപ്രധാനമാണെന്ന സന്ദേശം ആളുകളിലെത്തിക്കുന്നതിനും ജനുവരി 12 യുവജന ദിനത്തിൽ ജില്ലാ ഭരണകൂടം അട്ടപ്പാടിയിൽ ട്രൈബൽ ക്രോസ് കൺട്രി റൺ സംഘടിപ്പിക്കുന്നു. സ്പോർട്സ് കൗൺസിൽ, കുടുംബശ്രീ മിഷൻ, ഡി.ടി.പി.സി, ഐ.ടി ഡി.പി എന്നിവരുടെ സംയുക്ത സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. 10 കി.മീ ആണ് മത്സരം. സ്ത്രീകൾക്കും പുരുഷന്മാർക്കും വെവ്വേറെ മത്സരം ഉണ്ടായിരിക്കുന്നതാണ്. രാവിലെ 8 മണിക്ക് മറ്റത്തുകാട് ഐ.ടി.ഐ യിൽ നിന്ന് ആരംഭിക്കും. അഗളി ഗവ: ഹയർ സെക്കന്റെറി സ്കൂളിലാണ് അവസാനിക്കുക.
ഒന്നാം സമ്മാനമായി 7000 രൂപയും കളക്ടർസ് ട്രോഫിയും രണ്ടാം സമ്മാനമായി 5000 രൂപയും മൂന്നാം സമ്മാനമായി 3000 രൂപയും കൂടാതെ പിന്നീട് ഫിനിഷ് ചെയ്യുന്ന ആദ്യത്തെ പത്ത് പേർക്ക് 1000 രൂപ വീതവും
പൂർത്തിയാക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റും ഫലകവും നൽകുന്നതാണ്.
പങ്കെടുക്കുവാൻ താല്പര്യമുള്ളവർ ജനുവരി 9 നകം ST പ്രൊമോട്ടർമാർ, കുടുംബശ്രീ ആനിമേറ്റർമാർ, ഹോസ്റ്റൽ വാർഡൻമാർ എന്നിവർ മുഖാന്തിരം പേര് രജിസ്റ്റർ ചെയ്യണം. കൂടാതെ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകൾ, അഗളിയിലെ കുടുംബശ്രീ ഓഫീസ് എന്നിവ മുഖാന്തിരവും പേര് റജിസ്റ്റർ ചെയ്യാവുന്നതാണ്. മത്സരാർത്ഥികൾ ജനുവരി 12 രാവിലെ 7 മണിക്ക് മട്ടത്തു കാട് ഐ.ടി.ഐയിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്.
Contact - 04924254335
*അട്ടപ്പാടിയുടെ ആരോഗ്യം*...
745 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള അട്ടപ്പാടി ബ്ലോക്കിൽ അഗളി, പുതൂർ, ഷോളയൂർ എന്നീ 3 പഞ്ചായത്തുകളിലായി 65000 ത്തോളം ജനങ്ങൾ അധിവസിക്കുന്നു. 192 ഊരുകളിലായി ഇരുള, മുഡുക, കുറുമ്പ എന്നീ വിഭാഗങ്ങളിൽ പെട്ട 11000 ത്തോളം ആദിവാസി കുടുംബങ്ങളിലെ 33000 ത്തിലധികം അംഗങ്ങളും ഇതിലുൾപ്പെടുന്നു.
ഇവരുടെ ആരോഗ്യപരിപാലനത്തിനായി മികച്ച സംവിധാനങ്ങളാണ് ആരോഗ്യ വകുപ്പ് ഒരുക്കിയിട്ടുള്ളത്. താലൂക്ക് ആശുപത്രിയുടെ നിലവാരത്തിലുള്ള 100 ബെഡ് സൗകര്യമുള്ള കോട്ടത്തറ ട്രൈബൽ സ്പഷ്യാലിറ്റി ആശുപത്രിയാണ് അട്ടപ്പാടിയുടെ പ്രധാന ചികിത്സാ കേന്ദ്രം. ഒരു സ്വകാര്യ സ്പഷ്യാലിറ്റി ആശുപത്രിയെ വെല്ലുന്ന സ്വകര്യങ്ങളും നിലവാരവും ഈ ആശുപത്രി പുലർത്തിപ്പോരുന്നു എന്നത് ഒരിക്കൽ ആ ആശുപത്രി സന്ദർശിച്ച ഒരാൾക്കും നിഷേധിക്കാനാവില്ല. ഇത് കൂടാതെ 44 ബെഡ് സൗകര്യങ്ങളോടെ അഗളി സാമുഹ്യ ആരോഗ്യ കേന്ദ്രവും നല്ല നിലയിൽ പ്രവർത്തിച്ചു വരുന്നു. ആനക്കട്ടി, ഷോളയൂർ, പുതൂർ എന്നീ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും അട്ടപ്പാടിയുടെ ആരോഗ്യപരിപാലനത്തിൽ പഞ്ചായത്ത് തലത്തിൽ പ്രധാന പങ്കാളിത്തം വഹിക്കുന്നു. ഈ മൂന്ന് ആശുപത്രികളും കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുന്നതിനുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടന്നു വരുന്നു. ഇവ കൂടാതെ 28 സബ് സെൻററുകളും 5 മൊബൈൽ മെഡിക്കൽ യൂണിറ്റുകളും പ്രവർത്തിക്കുന്നു. അട്ടപ്പാടിയിൽ വിദഗ്ദ്ധ ഡോക്ടർമാരടക്കം 52 ഡോക്ടർമാരുടെ സേവനം ലഭ്യമാണ്. അതിനനുബന്ധമായ നഴ്സിംഗ്, പാരാമെഡിക്കൽ ജീവനക്കാരുമുണ്ട്. ഇവർക്കു പുറമേ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാർ, ഹെൽത്ത് ഇൻസ്പെക്ടർമാർ എന്നീ ഫീൽഡ് വർക്കേഴ്സും ജോലി ചെയ്തു വരുന്നു. ആശാവർക്കർമാരും ജെ.പി.എച്ച്.എൻ മാരും ഊരുകളിലെത്തി ഗർഭിണികൾ, തൂക്കക്കുറവുള്ള കുട്ടികൾ മറ്റ് നിരന്തര നിരീക്ഷണവും പരിചരണവും ആവശ്യമുള്ള രോഗികൾ എന്നിവരെ സന്ദർശിച്ച് ആവശ്യമായ നിർദ്ദേശങ്ങൾ നല്കി വരുന്നു. വനിതാ ശിശു വികസന വകുപ്പുമായി ചേർന്ന് കുട്ടികളെ കൃത്യമായ ഇടവേളകളിൽ സ്ക്രീനിംഗ് നടത്തി ജാതക് സോഫ്റ്റ് വെയറിൽ അപ്ഡേറ്റ് ചെയ്ത് നിരീക്ഷിക്കുകയും, പോഷകക്കുറവുള്ള കുട്ടികളെ തൂക്കം കൈവരിക്കുന്നത് വരെ ആശുപത്രികളിൽ താമസിപ്പിക്കുന്നതിനും ഗർഭിണികളെ പ്രതീക്ഷിത പ്രസവ തിയതിക്കു മുമ്പായി തന്നെ ആശുപത്രിയിലെത്തിക്കുന്നതിനും നടപടി സ്വീകരിച്ചു വരികയും ചെയ്യുന്നു.
കോട്ടത്തറ ആശുപത്രിയിൽ ലഭ്യമല്ലാത്ത സ്പെഷ്യലിസ്റ്റ് സേവനങ്ങൾ എസ്.സി/ എസ്. ടി വിഭാഗത്തിന് പൂർണ്ണമായും സൗജന്യമായി ലഭ്യമാക്കുന്നതിന് സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ പെരിന്തൽമണ്ണ ഇ.എം.എസ് സഹകരണ ആശുപത്രിയുമായി സഹകരിച്ച് സമഗ്ര ആരോഗ്യ പദ്ധതി എന്ന പേരിൽ ഒരു പദ്ധതിയും സർക്കാർ ഒരുക്കിയിട്ടുണ്ട്. മാനസിക വെല്ലുവിളി നേരിടുന്ന രോഗികളെ ചികിത്സിച്ച് ഭേദമാക്കുന്നതോടൊപ്പം അതിനു ശേഷം അവരെ പുനരധിവസിപ്പിക്കുന്നതിനുള്ള പുനർജനി പദ്ധതിയിലും നിർണ്ണായക പങ്കു വഹിക്കുന്നത് ആരോഗ്യ വകുപ്പാണ്. മറ്റ് മേഖലകളെ അപേക്ഷിച്ച് ഭൂമി ശാസ്ത്രപരവും സാംസ്കാരികമായും ഏറെ വ്യത്യസ്തമായ അട്ടപ്പാടിയിൽ ഇത്തരത്തിലുള്ള പരിമിതികളെ അതിജീവിച്ചു കൊണ്ട് പരമാവധി സേവനം ഈ അവശ ജനവിഭാഗത്തിന് ഉറപ്പാക്കുവാൻ ആരോഗ്യ വകുപ്പിന് കഴിയുന്നുണ്ട്.
ഈ സംവിധാനങ്ങളെല്ലാം ഉപയോഗിച്ച് അട്ടപ്പാടിയിലെ ജനതയുടെ ആരോഗ്യ സംരക്ഷണത്തിൽ സമഗ്രമായ ഒരു പുരോഗതി ഉറപ്പാക്കുന്നതിന് പരിശ്രമിച്ചു വരുന്നു. എന്തെങ്കിലും പരിമിതികളുണ്ടെങ്കിൽ അത് കൂടി മറികടക്കുന്നതിന് എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു. നമുക്കൊരുമിച്ച് നീങ്ങാം.....
അട്ടപ്പാടിയുടെ ആരോഗ്യത്തിനായി...
951 പോയിന്റോടുകൂടി സംസ്ഥാന സ്കൂൾ കലാമേളയുടെ കിരീടവും പാലക്കാടിന്റെ മടിതട്ടിലേക്ക്...
ഈ അധ്യായനവർഷത്തെ കലാകിരീടവും കായികകിരീടവും പാലക്കാടിനു വേണ്ടി നേടുന്നതിൽ പങ്കു വഹിച്ച എല്ലാവർക്കും പ്രത്യേക അഭിനന്ദനങ്ങൾ...
Beauty of nature at its best - View from Anangamala high point, hill stretch situated at Ananganadi near Ottapalam, Palakkad and part of Anangamala Eco tourism Project.
ഊരിൽ ഒരു ദിനം...
അട്ടപ്പാടിയിൽ സൈലന്റ് വാലി നാഷണൽ പാർക്കിനോട് ചേർന്നു കിടക്കുന്ന കരുവാര ഊരിൽ സന്ദർശനം നടത്തി...
ഊരിൽ നിന്ന് കിലോമീറ്ററുകൾ മാറിയുള്ള ആദിവാസികളുടെ തനത് രീതിയിലുള്ള കൃഷിയായ പഞ്ചക്കാടും പോയി കണ്ടു.
വിഷു കഴിയുന്നതോടെ അവർ റാഗി, ചാമ, തുവര , പയർ, നെല്ല് തുടങ്ങി കടുക് വരെയുള്ള അവർക്കാവശ്യമായതെല്ലാം പഞ്ചക്കാട്ടിൽ നില മൊരുക്കി വിത്തിറക്കുന്നു. മലഞ്ചെരിവിൽ താല്കാലിക പാടികളൊരുക്കി സ്ത്രീകളും കുട്ടികളുമുൾപ്പെടെ രാവും പകലും വിളകാത്ത് കിടക്കുന്നു. ശിവരാത്രി ആകുന്നതോടെ വിള കൊയ്ത് മലയിറങ്ങുന്നു. വർഷാവർഷം ആവർത്തിക്കുന്ന ഈ കൃഷി മൂന്നു വർഷം കഴിഞ്ഞാൽ സ്ഥലം മാറ്റി ചെയ്യുന്നു. ഓരോ നാമ്പിനെയും നോവിക്കാതെ വഴിയൊരുക്കി മൂപ്പൻ എല്ലാം വിവരിച്ചു തന്നു. ക്യഷി ചെയ്യുന്ന മണ്ണിനെ പുണ്യസ്ഥലം പോലെ പരിപാലിക്കുന്ന മഹത്തായ ഈ സംസ്കാരം തനതു രീതിയിൽ ഇപ്പോഴും കാത്ത് സൂക്ഷിക്കുന്ന ഒരു ഊരാണ് കരുവാര...
പട്ടിക വർഗ്ഗ വികസന വകുപ്പ്, കുടുംബശ്രീ, മില്ലറ്റ് വില്ലേജ്, കൃഷി വകുപ്പ് എന്നിവരുടെ സഹായത്തോടെ ഈ വർഷവും നൂറിലേറെ ഏക്കർ സ്ഥലത്ത് കൃഷി ചെയ്യുന്നുണ്ട്. വിളവെടുക്കാറായ റാഗിയും കതിരിടാറായ തുവരയും സമ്യദ്ധമായി വളർന്നു നിൽക്കുന്നു... ഊരിൽ ആദിവാസി വാദ്യവും, പാട്ടും, നൃത്തവുമായിട്ടാണ് അവർ വരവേറ്റത്. വിവാഹം, മരണം തുടങ്ങിയ പ്രധാന ചടങ്ങുകൾക്കൊക്കെ ഒരുക്കുന്ന വാദ്യമേളവും ന്യത്തച്ചുവടുകളുമായി യുവതീയുവാക്കളും ഊരിലെ പ്രായമായവരും ഒരുപോലെ വട്ടമിട്ട് പ്രത്യേക താളത്തിൽ കളിക്കുന്ന മനോഹരമായ ആദിവാസി നൃത്തം സായാഹ്നത്തെ ധന്യമാക്കി. മല്ലീശ്വരന്റെ മക്കളുടെ മഹനീയ കാർഷിക സംസ്കൃതിക്ക് കഴിയുന്നത്ര സഹായങ്ങൾ ചെയ്ത്, ഈ തനതു സംസ്കാരത്തെ കൂടുതൽ തിളക്കമുള്ളതായി നിലനിർത്താനും, അവരോട് ചോദിച്ചറിഞ്ഞതും സാഹചര്യങ്ങൾ നേരിൽ കണ്ട് മനസ്സിലാക്കുകയും ചെയ്ത കാര്യങ്ങളിൽ ആവശ്യമായ പരമാവധി സഹായങ്ങൾ സർക്കാരിന്റെ ഭാഗത്ത് നിന്ന് ലഭ്യമാക്കുമെന്ന ഉറപ്പോടെയുമാണ് രാത്രി ഏറെ വൈകി അവരോട് യാത്ര പറഞ്ഞ് മലയിറങ്ങിയത്....
Galasi is the remotest tribal settlement in Attapady tribal area which is accessible only by trekking 9 Kms into the forest area crossing Bhavani river. Visit to this kurumba colony helped in understanding the ground reality and efforts taken by different departments for the empowerment of tribals.
അട്ടപ്പാടിയിലെ വിദൂര കുറുമ്പ ഊരുകളായ ആനവായ്, താഴെത്തുടുക്കി, മേലേ തുടുക്കി, ഗലസി എന്നീ ഊരുകൾ സന്ദർശിച്ചു. മുക്കാലിയിൽനിന്നും 8 കിലോമീറ്ററോളം ഫോർവീലർ ജീപ്പ് മാത്രം പോകുന്ന ഫോറസ്ററ് റോഡിലൂടെ സഞ്ചരിച്ച് ആനവായ് ഊരിലെത്തി, അവിടെനിന്നും ഭവാനിപ്പുഴയുടെ ഓരത്തിലൂടെയും പ്രകൃതിരമണീയമായ കാട്ടുവഴികളിലൂടെയും 6 കിലോമീറ്ററോളം നടന്ന് താഴെത്തുടുക്കി ഊരിലും തുടർന്ന് ഭവാനിപ്പുഴക്ക് കുറുകെ ഈ വർഷം ഐ. ടി. ഡി. പി. നിർമിച്ചുനൽകിയ തൂക്കുപാലം കടന്ന് വീണ്ടും കാട്ടുവഴികൾ താണ്ടിയും കുത്തനെയുള്ള മലകയറിയും മേലേ തുടുക്കി ഊരിലും ഗലസി ഊരിലും എത്തിച്ചേർന്നു...
ഊര് നിവാസികളുമായി ഏറെ നേരം ചെലവിട്ടു. ഗതാഗത സൗകര്യങ്ങളുടെയും ആശയവിനിമയസൗകര്യങ്ങളുടെയും അപര്യാപ്തതയെക്കുറിച്ചാണ് അവർ പ്രധാനമായും പരാതിപ്പെട്ടത്. കൂടാതെ അവർ അഭീമുഖീകരിക്കുന്ന മറ്റ് പ്രശ്നങ്ങളും പങ്കുവെക്കുകയുണ്ടായി.. തുടർന്നുള്ള പ്രവർത്തനങ്ങളിൽ അവരുടെ ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണുന്നതിനുള്ള പ്രവർത്തനങ്ങൾക്കായിരിക്കും പ്രധാന പരിഗണന. ആനവായ് മുതൽ ഗലസി വരെ ഏതാണ്ട് 9 കിലോമീറ്ററോളം റോഡ് പണി നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന് ശുപാർശ ചെയ്തിട്ടുണ്ട്. വനാവകാശ നിയമപ്രകാരമുള്ള അപേക്ഷകൾ തീർപ്പാക്കിവരുന്നു. ഏറെ വൈകാതെ എല്ലാ വിഷയങ്ങളിലും അവർക്ക് ആശ്വാസം പകരുന്ന നടപടികൾ സ്വീകരിക്കാനാവുമെന്ന് പ്രത്യാശിക്കുന്നു.
Click here to claim your Sponsored Listing.
Videos (show all)
Category
Contact the organization
Website
Address
RDO Office
Ottapalam
679101
Opening Hours
Monday | 10am - 5pm |
Tuesday | 10am - 5pm |
Wednesday | 10am - 5pm |
Thursday | 10am - 5pm |
Friday | 10am - 5pm |
Saturday | 10am - 5pm |