Sajeer Bukhari
Its purpose is to address inquiries and concerns regarding religious beliefs and ideas.
Strengthening Imaan: A Balanced Approach
When a person feels low in their Imaan, or faith, it is essential to address this spiritual concern with thoughtful guidance and practical steps. Feeling low in Imaan can stem from two primary issues: doubts about the fundamentals of faith or a lack of religious practice despite intellectual conviction.
Firstly, if a person experiences doubts about the existence of Allah, the truth of the Quran, aspects of Sharia, or certain hadiths, it is important to seek knowledge. Individuals should consult knowledgeable and trusted scholars to help remove these doubts through informed discussions and study. This approach underscores the value of continuous learning and the role of scholarly guidance in resolving intellectual uncertainties.
On the other hand, if a person is intellectually convinced of Islam's truth but struggles with practicing their faith, a different approach is needed. Dedicating a specific time each day for supplication to Allah and asking for the means to strengthen one's Imaan is recommended. Persistent and sincere supplication will eventually have a positive effect on one's faith.
In summary, there are two key strategies for strengthening Imaan: seeking knowledge to dispel doubts and regular supplication to enhance religious practice. These methods reflect a balanced approach, addressing both the intellectual and practical aspects of faith.
✍️ Sajeer Bukhari
?
The post in question was a scholarly discussion based on ancient texts and modern discoveries. It explored the use of camels and donkeys in historical contexts, drawing on evidence from the Old Testament, the Quran, and recent archaeological findings. Despite its academic nature, Facebook removed the post, citing violations of its rules and policies.
It's unclear how this content breached Facebook's guidelines. The post did not contain offensive language, incite violence, or spread misinformation. Instead, it aimed to share knowledge and insights from both historical texts and modern research.
For those interested, the post is still available on Instagram and Quora. Please visit, read, and share it with others.
✍️ Muhammad Sajeer Bukhari
Sajeer Bukhari
വിശുദ്ധ ഖുർആനിൽ ഒരേയൊരിടത്താണ് അല്ലാഹുവിൻ്റെ അത്യൗദാര്യത്തെ الأكرم / അൽഅക്റം എന്ന വാക്ക് ഉപയോഗിച്ചു പരിചയപ്പെടുത്തുന്നത്.
മാന്യത, ആദരവ്, ഔദാര്യം തുടങ്ങിയ അർഥങ്ങൾക്കു പ്രയോഗിക്കാറുള്ള കറം എന്ന പദത്തിൻ്റെ ഉത്തമവാചിയാണ് അക്റം. ''വായിക്കുക, പേന കൊണ്ടു പഠിപ്പിച്ചവനായ നിൻ്റെ നാഥൻ അത്യുദാരനാവുന്നു - അവൻ മനുഷ്യനറിയാത്തത് അവനെ പഠിപ്പിച്ചിരിക്കുന്നുവല്ലോ" എന്ന വാക്യത്തിലാണ് സന്ദർഭോചിതമായി അക്റം എന്നു പ്രയോഗിച്ചിരിക്കുന്നത്. വിശുദ്ധ ഖുർആനിലെ ഏറ്റവും ആദ്യം അവതീർണമായ വാക്യങ്ങൾ കൂടിയാണിത്.
ഏവർക്കും ഹൃദയം നിറഞ്ഞ വായനദിനാംശസകൾ!
✍️ Muhammad Sajeer Bukhari
Sajeer Bukhari
ഇന്ന് തിരഞ്ഞെടുപ്പ് റിസൽട്ട് വരുമല്ലോ. ജയിക്കുന്നവരും തോൽക്കുന്നവരും ഉണ്ടാവും. രണ്ട് കൂട്ടർക്കും തുടർന്നും ജനസേവനം ചെയ്യാനും സാധിക്കും. അതാ വഴിക്കു തുടരുകയും ചെയ്യട്ടെ.
നാമനുകൂലിക്കുന്നവർ ജയിച്ചാലും തോറ്റാലും സഭ്യമല്ലാത്ത വാക്കുകളും പ്രവൃത്തികളും സംഭവിക്കാതിരിക്കാൻ വിശ്വാസികൾക്ക് സത്വര ശ്രദ്ധ വേണം. സ്വർഗത്തിലേക്കുള്ള തിരഞ്ഞെടുപ്പിൻ്റെ റിസൽട്ട് വരുന്ന ദിവസം ഖേദിക്കാതിരിക്കാൻ അതാണു നല്ലത്. المسلم من سلم الناس من لسانه ويده - ആരുടെ വാക്കുകളുടെയും പ്രവൃത്തികളുടെയും ഉപദ്രവത്തിൽ നിന്നു ജനങ്ങൾ രക്ഷപ്പെട്ടിരിക്കുന്നുവോ അവനാണ് മുസ്‌ലിം എന്ന നബിപാഠം മറക്കാതിരിക്കുക.
رحلة الإيمان في آیات الرحمن
A Journey to Discover Quranic insights
📖 ഖുർആനിൻ്റെ സന്ദേശങ്ങളിലൂടെ ഒരു പഠനയാത്രയാണ് രിഹ്‌ലതുൽ ഈമാൻ ഫീ ആയാതിൽ ഖുർആൻ. തിരഞ്ഞെടുത്ത സൂക്തങ്ങളുടെ വ്യാഖ്യാനമാണ് പ്രധാനമായും ഉണ്ടാവുക. സാഹിത്യം, ശാസ്ത്രം, ചരിത്രം, തത്വചിന്ത, സമകാലിക വൃത്താന്തങ്ങൾ എല്ലാം കോർത്തു വെച്ച വിശകലന രീതി.
🎤 മുഹമ്മദ് സജീർ ബുഖാരിയുടെ നേതൃത്വം.
📚 #കോഴ്സ്_സംവിധാനം
ഒറ്റമാസ ഓൺലൈൻ പ്രോഗ്രാമാണ് രിഹ്‌ല. പ്രതിവാരം, അഞ്ചു ക്ലാസുകൾ നടക്കും. വ്യാഴം വെള്ളി ദിവസങ്ങളിൽ ക്ലാസ് ഉണ്ടായിരിക്കില്ല. ഇന്ത്യൻ സമയം രാത്രി 09 നാണ് ആരംഭിക്കുക. ഓരോ സെഷനും ഒരു മണിക്കൂർ വരെ ദൈർഘ്യം ഉണ്ടാകും, ഇൻശാ അല്ലാഹ്.
കൂടുതൽ വിവരങ്ങൾക്ക് :
wa.me/+919562060700
അറിവ് വെളിച്ചമാണ്; അറിവില്ലായ്മ ഇരുളും. അറിവുള്ളവനും അറിവില്ലാത്തവനും സമമാകുമോ എന്ന ഖുർആനിന്റെ ചോദ്യം ചിന്തനീയമാണ്.
പ്രപഞ്ചത്തിനാകെ പ്രകാശം നൽകിയ ദിവ്യദീപ്തിയുടെ അത്യന്തം ലളിതമായ ഒരു പ്രതീകമാണ് ഖുർആൻ. ആ ദിവ്യദീപ്‌തിയുടെ സൗന്ദര്യം അറിവന്വേഷണത്തിലൂടെ മാത്രമാണ് അനുഭവിക്കാനാവുക.
വരൂ, അവസരം പാഴാക്കാതെ അന്വേഷണ വഴിയിൽ നമുക്കും ഒത്തുചേരാം.
വിശുദ്ധ ഖുർആൻ മുഹമ്മദ് നബി സ്വ.യുടെ രചനയാണെന്നു പറയാൻ 69:40 വചനം എടുത്തുദ്ധരിക്കാൻ മാത്രം ഔദ്ധത്യം കാണിക്കുന്നവർ ഇതേ വചനം തന്നെ ആവർത്തിച്ചു വായിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു.
ഇത് മുഹമ്മദിൻ്റെ വചനങ്ങളാകുന്നു എന്നല്ല, റസൂലുൻ കരീമിൻ്റെ - മഹാനായ വചനവാഹകൻ്റെ - വാക്യങ്ങളാകുന്നു എന്നാണ്. മാത്രമല്ല, തൊട്ടുടനെ ഇത് കവിയുടെയോ ജോത്സ്യൻ്റെയോ വചനങ്ങളല്ല, അവിടുന്നു കെട്ടിച്ചമച്ചുണ്ടാക്കി ദൈവത്തിൻ്റെ മേൽ അധ്യാരോപിച്ചതുമല്ല എന്നു കർക്കശ സ്വരത്തിൽ പറയുന്നു. അവിടുന്നെങ്ങാനും അങ്ങനെ ചെയ്യാൻ മുതിർന്നിരുന്നുവെങ്കിൽ ജീവനാഡി ഛേദിച്ചു കളയപ്പെടുന്നതു ഉൾപ്പെടെയുള്ള അതികഠിനമായ ശിക്ഷക്കു വിധേയപ്പെടേണ്ടി വരുമായിരുന്നു എന്നും അവിടെ തന്നെ ആണയിട്ടു പറയുന്നുണ്ട്. പ്രത്യുത, ഈ വചനങ്ങൾ تنزيل من رب العالمين - അഖില ലോകങ്ങളുടെയും രക്ഷിതാവിങ്കൽ നിന്നു അവതീർണമായതാവുന്നു - അവിടുന്നാവട്ടെ, ഇലാഹീ വചനങ്ങളിൽ എന്തെങ്കിലും ഏറുകയോ കുറയുകയോ ചെയ്യാതെ അപ്പടി എത്തിച്ചു തന്ന വളരെ മാന്യനായ വചനവാഹകനും (റസൂലുൻ കരീം) എന്നു സ്പഷ്ടമായി പറയുന്ന വരികളെയാണ് തെറ്റിദ്ധരിപ്പിക്കാൻ ഉപയോഗിക്കുന്നത്, കഷ്ടം!
സന്ദർഭത്തിൽ നിന്ന് അടർത്തി മാറ്റിയുള്ള വാചക കസർത്തുകളിലല്ലാതെ വിശുദ്ധ ഖുർആനിനെതിരെയുള്ള ഒരു വിമർശനവും നിലനിൽക്കുന്നില്ല.
✍️ Sajeer Bukhari
Muhammad Sajeer Bukhari
اللهم 🥹🤲
വെറുമൊരു സാഹിത്യ പുസ്തകമായിട്ടല്ല വിശ്വാസികൾ വിശുദ്ധ ഖുർആനിനെ കാണുന്നത്. പ്രത്യുത, മാനവരാശിക്കാകമാനമുള്ള അല്ലാഹുവിൻ്റെ സന്ദേശമാണത്. മുത്തുനബി ﷺ അല്ലാഹുവിന്റെ ദൂതനാണ് എന്നതിന്റെ സത്യസാക്ഷ്യം. സർവ്വോപരി അല്ലാഹുവിന്റെ - അവൻ്റെ മാത്രം വചനം!
അറിവിന്റെ അക്ഷയ ഖനി. അറിയുന്തോറും പഠിക്കണമെന്ന വികാരം വീണ്ടും വീണ്ടും ഉയർത്തുന്ന അത്ഭുത വചനങ്ങൾ. എത്ര കേട്ടാലും മതിവരാത്ത പുതുമ. എത്ര വിശദീകരിച്ചാലും എവിടെയുമെത്താത്ത ആശയ സാഗരം. അറിയുമ്പോഴാണ് അറിയുന്നത് ഒന്നുമറിയില്ലെന്ന്! അറിയാനായി ഇനിയും കുറെ അറിയാനുണ്ടെന്ന്!
ആദ്യാന്തം അറിയേണ്ടതെങ്ങനെയെന്ന് ഒരു കൊച്ചു പുസ്തകത്തിൽ വരച്ചിട്ട് പിൻവാങ്ങിയവരുണ്ട് - ജലാലയ്നി പോലെ. വെറുമൊരു വാക്യത്തെ സംബന്ധിച്ച് വാല്യങ്ങളോളം രചിച്ചവരുണ്ട് - മദാരിക് പോലെ.
ശാസ്ത്രവും ചരിത്രവും സാഹിത്യവും അങ്ങനെയങ്ങനെ ഏതേതു ജ്ഞാന ശാഖയും വിശുദ്ധ ഖുർആനിന്റെ ആഖ്യാന സൗകുമാര്യതയിൽ വിധേയപ്പെട്ടു നിന്നു. അതറിയുന്തോറും വിശ്വാസിയുടെ അകഖല്ബിന്റെ തുടിപ്പു കൂടി. ഓതുമ്പോൾ അറിയാനൊരുങ്ങിയോതാൻ മനസ് വെമ്പി. അറിയാതെയറിയാതെ ഈമാനികമായ ഊർജ്ജ പ്രവാഹത്തിൽ വിചാരങ്ങൾ വികസിച്ചു. വാക്കിലും നാക്കിലും ഖുർആൻ മാത്രമായി. വിചാരങ്ങളും വികാരങ്ങളും ഖുർആനായി.
അത്തരമൊരു യാത്രയാണ്
രിഹ്‌ലതുൽ ഈമാൻ ലക്ഷ്യം വെക്കുന്നത്, ബി ഇദ്നില്ലാഹ്. നാഥൻ കൈ പിടിക്കട്ടെ, ആമീൻ!
കോഴ്സിനെ പറ്റി കൂടുതൽ അറിയാൻ :
https://chat.whatsapp.com/L2oYWTohXKL9wLm0bpxZR4
വിശുദ്ധ ഖുർആനിലെ മൂന്നാമത്തെ സൂറത് ആലു ഇംറാൻ 59-ാം ആയത് ഓതിക്കൊണ്ടിരിക്കുകയായിരുന്നു.
إِنَّ مَثَلَ عِیسَىٰ عِندَ ٱللَّهِ كَمَثَلِ ءَادَمَ
അല്ലാഹുവിന്റെ അടുത്ത് ഈസായുടെ ഉപമ ആദമിന്റേതു പോലെയാണ് എന്നാണ് ആശയം. അവിടെ ഉദ്ദേശിക്കപ്പെടുന്ന താരതമ്യം സൃഷ്ടിപ്പുമായി ബന്ധപ്പെട്ട കാര്യമാണെന്നു അതേ ആയത്തിൻ്റെ തുടർച്ചയിൽ നിന്നു തന്നെ മനസ്സിലാക്കാം.
വെറുമൊരു കൗതുകത്തിന് ശ്രദ്ധിച്ച കാര്യം കൂടി പറയാം. ആദം, ഈസ എന്നീ പേരുകൾ വിശുദ്ധ ഖുർആനിൽ 25 തവണ വീതമാണ് പരാമർശിച്ചിരിക്കുന്നത്! ഉപരിസൂചിത ആയത്തിൽ (3:59) രണ്ടു പേരും പരാമർശിച്ചിട്ടുണ്ടല്ലോ - രണ്ടു നാമങ്ങളും ഏഴാം തവണ വരുന്ന സ്ഥലമാണിത്. രണ്ടു പേരുകളും 19-ാം തവണ വന്നിട്ടുള്ളത് മർയം സൂറത്തിലാണ്. ഖുർആനിലെ 19-ാം അധ്യായമാണിത്!
ഖുർആനിൻ്റെ അജയ്യതക്കു തെളിവായി പറഞ്ഞതല്ല. ഗണിത വിസ്മയങ്ങൾ അന്വേഷിച്ചവർ ആരെങ്കിലും മുമ്പിത് പറഞ്ഞിട്ടുണ്ടോ എന്നുമറിയില്ല. കേവലം യാദൃച്ഛികതയായി തള്ളാവതല്ലെന്നു കണ്ടതു കൊണ്ടു പങ്കുവെച്ചതാണ്. കൂടുതൽ അറിയാവുന്നവർക്ക് കൂട്ടിച്ചേർക്കാം.
✍️ Muhammad Sajeer Bukhari
Sajeer Bukhari
ഗുരുത്വാകർഷണ ബലത്തിനു വിധേയമായി ഒരു പൊതു കേന്ദ്രത്തിനു ചുറ്റും കറങ്ങി കൊണ്ടിരിക്കുന്ന കോടിക്കണക്കിനു നക്ഷത്രങ്ങൾ ചേർന്ന അത്യധികം പിണ്ഡമേറിയ വ്യൂഹങ്ങളാണല്ലോ ഗാലക്സികൾ. നക്ഷത്രങ്ങൾ മാത്രമല്ല, അതിനെ ചുറ്റുന്ന ഗ്രഹങ്ങൾ, ഉപഗ്രഹങ്ങൾ, നക്ഷത്രാവശിഷ്ടങ്ങൾ, നക്ഷത്രാന്തര മാധ്യമത്തിലെ ഭീമൻ വാതക പടലങ്ങൾ, നെബുലകൾ, പൊടിപടലങ്ങൾ, തമോദ്രവ്യം എന്നിവയെല്ലാം ചേർന്നതാണ് ഓരോ ഗാലക്സിയും.
നമ്മുടെ ബഹിരാകാശ ടെലിസ്കോപ്പുകൾ പതിനായിരം കോടിയിലധികം ഗാലക്സികളെ തിരിച്ചറിഞ്ഞിട്ടുണ്ട്! ഇവയിൽ ഒരു കോടിയോളം നക്ഷത്രങ്ങൾ ഉൾക്കൊള്ളുന്ന കുള്ളൻ ഗാലക്സികൾ മുതൽ ഒരു ലക്ഷം കോടി നക്ഷത്രങ്ങൾ ഉൾക്കൊളളുന്ന അതിഭീമൻ ഗാലക്സികൾ വരെ ഉൾപ്പെടും. ഒരു ഗാലക്സിയിലെ ശരാശരി നക്ഷത്രങ്ങളുടെ എണ്ണം പതിനായിരം കോടിയാണ്. സർപ്പിളാകൃതിയിലും അണ്ഡാകൃതിയിലും ക്രമരഹിത ആകൃതികളിലുമുള്ള ഗാലക്സികളുണ്ട്. നമ്മുടെ ഗാലക്സി സർപ്പിള ഗാലക്സികളുടെ ഗണത്തിൽ പെടുന്നു.
ഈ ചിത്രം എന്താണെന്നറിയുമോ? രണ്ട് ഗാലക്സികളെ പരസ്പരം ബന്ധിപ്പിക്കുന്ന പത്തു ദശലക്ഷം പ്രകാശ വർഷം ദൈർഘ്യമുള്ള കോസ്മിക് പാലത്തിൻ്റെ (cosmic bridge) ചിത്രമാണിത്. ഇത്തരത്തിലുള്ള പാലങ്ങളും മതിലുകളും പോലുള്ള ഭീമാകാരമായ ഘടനകളാൽ സമ്പന്നമാണ് പ്രപഞ്ചത്തിലെ ഗാലക്സികളെല്ലാം. ശാസ്ത്ര ലോകത്തിൻ്റെ ഭാഷയിൽ Solid Cosmic Buildings!.
കോസ്മിക് ബിൽഡിംഗുകളെ കുറിച്ചു വായിച്ചപ്പോൾ ഞാനാദ്യം ഓർത്തത് ഖുർആനിലെ അൽ ഹിജ്ർ അധ്യായത്തിലെ ഈ വാക്യമാണ്:
وَلَقَدْ جَعَلْنَا فِى ٱلسَّمَآءِ بُرُوجًۭا وَزَيَّنَّٰهَا لِلنَّٰظِرِينَ
ആകാശത്തു നാം ബുർജുകൾ ഉണ്ടാക്കിയിരിക്കുന്നു. കാണികള്‍ക്ക് അത് അലങ്കരിച്ചു വെക്കുകയും ചെയ്തിരിക്കുന്നു!
അതിശയം തോന്നുന്ന പദപ്രയോഗം! برج / ബുർജ് എന്ന പദം സാധാരണ ഗതിയിൽ കോട്ട, കൊട്ടാരം, ഗോപുരം, സുഭദ്രമായ കെട്ടിടം എന്നീ അര്‍ഥങ്ങളിലാണ് അറബിയില്‍ ഉപയോഗിക്കാറുള്ളത്. ബുർജ് ഖലീഫ നിങ്ങൾക്കു പരിചയമില്ലാതിരിക്കില്ല.
പഴയ കാലത്തെ ഖഗോള വിജ്ഞാനീയത്തില്‍ ഈ പദം ഉപയോഗിച്ചിരുന്നത് സൂര്യന്റെ ഭ്രമണ മാര്‍ഗത്തിന്റെ പന്ത്രണ്ടു രാശികള്‍ക്കായിരുന്നു. അതിനാല്‍, ആ രാശികളെയാണ് ഖുര്‍ആന്‍ സൂചിപ്പിക്കുന്നതെന്ന് ചില ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ മനസ്സിലാക്കി.
ഗാലക്സികൾ ഓരോന്നും സുശക്തമായ അതിര്‍ത്തികള്‍ കൊണ്ട് മറ്റു ഗാലക്സികളിൽ നിന്ന് വേര്‍തിരിഞ്ഞു നിൽക്കുന്ന 'സ്വതന്ത്രമായ' വ്യോമ മണ്ഡലങ്ങളാണ് - ഈയർഥത്തിൽ സുരക്ഷിത മണ്ഡലങ്ങള്‍ (Fortified Spheres) എന്ന അർഥം കല്പിച്ചവരും ഉണ്ടായിരുന്നു.
ഇപ്പോൾ ഓരോ ഗ്യാലക്സികളുടെയും അവയെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലങ്ങളുടെയും ചിത്രങ്ങൾ സുലഭമായി ലഭ്യമാകുന്ന കാലം വന്നപ്പോൾ ഈ പദത്തിന്റെ അതിശയകരമായ മറ്റൊരു അർത്ഥ സാധ്യത തെളിഞ്ഞു നിൽക്കുന്നു.
ഖുർആൻ എല്ലാകാലത്തും ഉള്ള ജനങ്ങളുടെ വൈജ്ഞാനിക അവബോധങ്ങളുടെ അടിത്തറയിൽ നിന്നു തന്നെ അവരെ എന്തുമാത്രം പ്രചോദിപ്പിച്ചിരുന്നു എന്നതിന്റെ മറ്റൊരു ഉദാഹരണം ആണ് ഇതും.
✍️ Muhammad Sajeer Bukhari Sajeer Bukhari
നേത്രങ്ങൾ കല്ലിച്ചുപോവുകയും ചന്ദ്രൻ മങ്ങിപ്പോവുകയും സൂര്യചന്ദ്രാദികൾ ഒന്നായി കൂട്ടിച്ചേർക്കപ്പെടുകയും ചെയ്യുമ്പോൾ, ഇതേ മനുഷ്യൻ ആർത്തു വിളിക്കും: എവിടെയാണ് ഒന്നോടിയൊളിക്കുക? സാധ്യമേയല്ല! ഒരഭയസ്ഥാനവും അശേഷം അവിടെയില്ല!! നിൻ്റെ റബ്ബിൻ്റെ മുമ്പിൽ തന്നെ, അന്ന്, ചെന്നു നിൽക്കേണ്ടി വരും!!!
فَإِذَا بَرِقَ ٱلۡبَصَرُ وَخَسَفَ ٱلۡقَمَرُ وَجُمِعَ ٱلشَّمۡسُ وَٱلۡقَمَرُ یَقُولُ ٱلۡإِنسَـٰنُ یَوۡمَىِٕذٍ أَیۡنَ ٱلۡمَفَرُّ كَلَّا لَا وَزَرَ إِلَىٰ رَبِّكَ یَوۡمَىِٕذٍ ٱلۡمُسۡتَقَرُّ [سُورَةُ القِيَامَةِ: ٧-١٢]
പ്രകൃതിയിലെ ഓരോ പ്രതിഭാസവും വിശ്വാസിക്ക് അല്ലാഹുവിനെ ഓർക്കാനുള്ള ദൃഷ്ടാന്തങ്ങളാണ്.
ചിത്രങ്ങൾ : ഇന്നലത്തെ സൂര്യഗ്രഹണം
SALIK - Wayfarer
പരമസത്യത്തിലേക്കുള്ള പഥികൻ
Season : 02, Talk : 08
കൃത്യമായ ലക്ഷ്യബോധത്തോടെയും നിശ്ചയദാർഡ്യത്തോടെയും സ്ഥിരചിത്തതയോടെ മുന്നേറുന്നതാണ് ദൗത്യങ്ങളുടെ വിജയ രഹസ്യം. സാങ്കേതിക പദാവലിയിൽ നിയ്യത്, ഇഖ്‌ലാസ്വ് എന്നീ ശബ്ദങ്ങൾ ഇതാണ് പരിചയപ്പെടുത്തുന്നത്.
ദൗത്യങ്ങളുടെ വിജയരഹസ്യം | SAJEER BUKHARI SALIK - Wayfarer പരമസത്യത്തിലേക്കുള്ള പഥികൻSeason : 02, Talk : 08കൃത്യമായ ലക്ഷ്യബോധത്തോടെയും നിശ്ചയദാർഡ്യത്തോടെയും സ്ഥിരചിത്തതയോ.....
SALIK - Wayfarer
പരമസത്യത്തിലേക്കുള്ള പഥികൻ
Season : 02, Talk : 07
എൻ്റെ ജീവിതവും മരണവും പ്രപഞ്ച നാഥനു സമർപ്പിക്കുന്നു എന്ന ഇബ്റാഹീമീ വാക്യം വിശ്വാസികൾ ദിനംപ്രതി അഞ്ചു തവണ ആവർത്തിച്ചു പറയുന്നു. മരണവും സമർപ്പിക്കുന്നതെങ്ങനെയാണ്? ചാവേറായി പൊട്ടിത്തെറിച്ചിട്ടാണോ? അതോ ദൈവനാമത്തിൽ ആത്മഹത്യ ചെയ്യുന്നതാണോ? യുദ്ധം ചെയ്തു മരിക്കുന്നതാണോ? What is your Life's PERSONAL MISSION?
നിങ്ങളുടെ വ്യക്തിപരമായ ദൗത്യം എന്താണ്? | SAJEER BUKHARI SALIK - Wayfarerപരമസത്യത്തിലേക്കുള്ള പഥികൻSeason : 02, Talk : 07എൻ്റെ ജീവിതവും മരണവും പ്രപഞ്ച നാഥനു സമർപ്പിക്കുന്നു എന്ന ഇബ്റാഹീമീ ....
പണം, പ്രശസ്തി, പദവി എല്ലാം ഉണ്ടായിട്ടും എല്ലാവരുടെയും ചോദ്യം : Why I am not happy? എന്താണ് സന്തോഷം? അതെവിടെ കിട്ടും? ആത്മനിർവൃതി ലഭിക്കാൻ എന്തു ചെയ്യണം?
സന്തോഷത്തിൻ്റെ താക്കോലുകൾ | SAJEER BUKHARI
SALIK - Wayfarer
പരമസത്യത്തിലേക്കുള്ള പഥികൻ
Season : 02, Talk : 06
സന്തോഷത്തിൻ്റെ താക്കോലുകൾ | SAJEER BUKHARI SALIK - Wayfarerപരമസത്യത്തിലേക്കുള്ള പഥികൻSeason : 02, Talk : 06പണം, പ്രശസ്തി, പദവി എല്ലാം ഉണ്ടായിട്ടും എല്ലാവരുടെയും ചോദ്യം : Why I am not happy?...
SALIK - Wayfarer
പരമസത്യത്തിലേക്കുള്ള പഥികൻ
Season : 02, Talk : 05
നാമറിയാതെ നമ്മുടെ ചിന്തകളെയും തീരുമാനങ്ങളെയും സ്വാധീനിക്കുന്ന പാരഡൈമുകളിൽ നിന്നു മനസിനെ മോചിപ്പിക്കുക. ഭയവും വിധേയത്വവും പ്രപഞ്ചത്തിന്റെ കർത്താവിനു മാത്രമാക്കി മാറ്റുക. അതാണ് ലാഇലാഹ ഇല്ലല്ലാഹു എന്ന വിശ്വാസത്തിൻ്റെ ഉൾപ്പൊരുൾ
മനസിനെ മോചിപ്പിക്കുക | SAJEER BUKHARI SALIK - Wayfarerപരമസത്യത്തിലേക്കുള്ള പഥികൻSeason : 02, Talk : 05നാമറിയാതെ നമ്മുടെ ചിന്തകളെയും തീരുമാനങ്ങളെയും സ്വാധീനിക്കുന്ന പാര....
SALIK - Wayfarer
പരമസത്യത്തിലേക്കുള്ള പഥികൻ
Season : 02 , Talk : 04
സത്യവിശ്വാസി എപ്പോഴും സ്രഷ്ടാവിൻ്റെ കരവലയത്തിലാണെന്ന സനാഥത്വ ബോധം അനുഭവിക്കുന്നു. നാസ്തികരോ ബഹുദൈവത്വ ചിന്തകരോ അനുഭവിക്കുന്ന അരക്ഷിത ബോധമോ നിരാശയോ അവനില്ല. ഋജുവായ വിശ്വാസ വഴിയിൽ ചരിക്കുന്നവൻ നിഗൂഢപ്രപഞ്ചത്തിൻ്റെ കാരകനോടു സംസാരിക്കുന്നു. നിങ്ങൾ അല്ലാഹുവിനോടു സംസാരിച്ചിട്ടുണ്ടോ?!
നിങ്ങൾ അല്ലാഹുവിനോടു സംസാരിച്ചിട്ടുണ്ടോ? I SAJEER BUKHARI SALIK - Wayfarerപരമസത്യത്തിലേക്കുള്ള പഥികൻSeason : 02 , Talk : 04സത്യവിശ്വാസി എപ്പോഴും സ്രഷ്ടാവിൻ്റെ കരവലയത്തിലാണെന്ന സനാഥത്വ ബോധം...
പ്രപഞ്ചത്തിനു പിന്നിലെ സൂത്രധാരനെ കണ്ടെത്താനുള്ള ശരിയായ വഴി യുക്തിചിന്തയെ ക്രിയാത്മകമായി പ്രയോജനപ്പെടുത്തുന്നതാണ്. ശാസ്ത്ര അവബോധവും യുക്തിചിന്തയും തരുന്ന ഉള്ളുണർവുകളോട് ആത്മാർഥവും നിഷ്കപടവുമായി പ്രതികരിക്കുന്നവർക്ക് സ്രഷ്ടാവിനെ കണ്ടെത്താം.
സാലിക് - പരമസത്യത്തിലേക്കുള്ള പഥികൻ
സീസൺ : 02
ടോക് : 03
അല്ലാഹുവിനെ കണ്ടെത്താനുള്ള വഴി | SAJEER BUKHARI സാലിക് - പരമസത്യത്തിലേക്കുള്ള പഥികൻസീസൺ : 02ടോക് : 03പ്രപഞ്ചത്തിനു പിന്നിലെ സൂത്രധാരനെ കണ്ടെത്താനുള്ള ശരിയായ വഴി ....
സാലിക് സീസൺ : 02
ക്ലാസ് : 02
അറിയാനും അനുകരിക്കാനും ആർജ്ജിക്കാനുമുള്ള ശേഷി മനുഷ്യന് മാത്രമാണുള്ളത്. ചിന്തിക്കാനും പ്ലാൻ ചെയ്യാനും അവനു സാധ്യമാണ്. ഈ ശേഷിയും കഴിവും പലരും ഏതാനും മാസങ്ങൾക്കു വേണ്ടി പ്രവാസ ലോകത്ത് അംബര ചുംബികൾ പണിത് ഊറ്റം കൊള്ളുന്നു. അതിനു പകരം സ്വന്തം ദേശത്ത് മണിമാളികകൾ പണിയാം. ജീവിതത്തിന് ഉദാത്തമായ ലക്ഷ്യം നിർണയിക്കുക.
ജീവിതത്തിനു ലക്ഷ്യം നിർണയിക്കുക | SAJEER BUKHARI സാലിക് സീസൺ : 02ക്ലാസ് : 02അറിയാനും അനുകരിക്കാനും ആർജ്ജിക്കാനുമുള്ള ശേഷി മനുഷ്യന് മാത്രമാണുള്ളത്. ചിന്തിക്കാനും .....
അല്ലാഹു ഉണ്ട് എന്നതിൻ്റെ ഏറ്റവും ലളിതമായ തെളിവ്
അല്ലാഹു ഉണ്ട് എന്നതിന്റെ ഏറ്റവും ലളിതമായ തെളിവ് l SAJEER BUKHARI സാലിക് സീസൺ : 02 ക്ലാസ് 01അല്ലാഹുവിന്റെ ആസ്തിക്യം മനസ്സിലാക്കുന്നതിന് ആവശ്യമായ ഏറ്റവും ലളിതമായ ഒരു ഉപമ വിശദീകരിക...
#ഇസ്രയേലിന്റെ_വ്യാജചരിത്രം!
ഇസ്രയേല്‍ എന്ന യഹൂദരാഷ്ട്ര സങ്കല്പത്തെ ഉറപ്പിച്ചെടുക്കാന്‍ വേണ്ടി ചരിത്രരചന, വിദ്യാഭ്യാസം, സിനിമ, സാഹിത്യം തുടങ്ങിയ സകലമാന മേഖലകളിലും തങ്ങള്‍ക്ക് അനുകൂലമായ കാഴ്ചപ്പാടുകളും 'അടിസ്ഥാന രഹിതമായ ഫാക്റ്റുകളും' കുത്തിനിറയ്ക്കാൻ വേണ്ടി ഉണ്ടായ ഇടപെടലുകളെക്കുറിച്ചാണ് ഇസ്രയേലി ചരിത്രകാരനും എഴുത്തുകാരനുമായ ഇലാന്‍ പപ്പേ (Ilan Pappé) യുടെ ‘ദി ഐഡിയാ ഒഫ് ഇസ്രയേല്‍’ സംസാരിക്കുന്നത്.
ഈ പുസ്തകം ആരംഭിക്കുന്നത് 1937ലുണ്ടായ ഒരു സംഭവം ആഖ്യാനിച്ചു കൊണ്ടാണ്. ഫലസ്തീനിലെ സംഘര്‍ഷങ്ങൾക്ക് പരിഹാരം നിര്‍ദ്ദേശിക്കുന്നതിനായി ബ്രിട്ടീഷ് അധികാരികള്‍ നിയോഗിച്ച പീല്‍ കമ്മിഷന്‍ പ്രദേശത്ത് എത്തിച്ചേരുന്നതിനു രണ്ടാഴ്ച മുന്‍പാണ് പ്രസ്തുത സംഭവം നടക്കുന്നത്. സയണിസ്റ്റു നേതാക്കളിലൊരാളായ, പിൽക്കാലത്ത് സയണിസ്റ്റ് അധീന ഫലസ്തീനിലെ (ഇസ്രയേൽ) ആദ്യത്തെ പ്രധാനമന്ത്രിയുമായ ദാവീദ് ബെന്‍ ഗുറിയോണ്‍ പ്രമുഖ സയണിസ്റ്റ് ചരിത്രകാരനും പിന്നീട് വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന ബെന്‍ സയണ്‍ ദിനുറിനെ സമീപിക്കുന്നതാണ് വിഷയം. എഡി 72 മുതല്‍ 1882 വരെയുള്ള കാലഘട്ടത്തില്‍ ഈ പ്രദേശത്ത് യഹൂദന്മാര്‍ അനുസ്യൂതം ജീവിച്ചു പോന്നിട്ടുണ്ട് എന്നു വ്യക്തമാക്കുന്ന തരത്തിലുള്ള ഗവേഷണ ഫലങ്ങള്‍ എന്തെങ്കിലും കമ്മിഷനു നല്‍കാനാകുമോ എന്ന് ചോദിക്കാനാണ് ബെൻ ഗുറിയോൺ വന്നത്.
യേശു ക്രിസ്തുവിന്റെ 'വിയോഗാനന്തരം' നാലു പതിറ്റാണ്ടു തികയുന്നതിന്നു മുമ്പ്, എഡി 72 ൽ ടൈറ്റസിന്റെ നേതൃത്വത്തിലുള്ള റോമന്‍ സൈന്യം യെരുശലേം വളയുകയും യഹൂദ കലാപകാരികളെ കൊന്നൊടുക്കുകയും ചെയ്തതിനെ തുടര്‍ന്ന് അന്ന് ശേഷിക്കുന്നവർ ആ പ്രദേശം വിട്ടോടുകയാണ് ചെയ്തത്. പിന്നീട് ഫലസ്തീനിലേക്കു പുറമേ നിന്നുള്ള യഹൂദ കുടിയേറ്റം ആരംഭിക്കുന്നതാകട്ടെ, 1882ൽ ഉസ്മാനിയ്യാ ഖിലാഫത്തിന്റെ അധീനതയിൽ ആയിരിക്കുമ്പോഴാണ്. ഇതിനിടയ്ക്കും എല്ലാ കാലത്തും യഹൂദൻമാർ ഇവിടെ ഉണ്ടായിരുന്നുവെന്ന് സ്ഥാപിക്കുകയായിരുന്നു ബെൻ ഗുറിയോണിന്റെ ലക്ഷ്യം.
തീര്‍ച്ചയായും ഗുറിയോണിന്റെ ആവശ്യം നിറവേറ്റാന്‍ കഴിയുമെന്നു തന്നെയാണ് ബെന്‍ സയണ്‍ ദിനുര്‍ പ്രതികരിച്ചത്. പക്ഷെ, ഒരുപാട് കാലഘട്ടങ്ങള്‍ (periods) അന്തര്‍ഭവിച്ചിട്ടുണ്ട് ചരിത്ര രചനയുടെ പരിഗണനയില്‍ വരുന്ന ഈ വിശാലമായ കാല പരിധിയില്‍. അതുകൊണ്ടു തന്നെ പല രീതിയിലുള്ള വൈദഗ്ദ്ധ്യം (ranges of expertise) ആവശ്യമാണ് അങ്ങനെയൊരു ശ്രമത്തിന്. തെളിവുണ്ടാക്കുക എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിനായി പതിറ്റാണ്ടുകളോളം പ്രയത്നിക്കേണ്ടി വരും. നിലവിൽ മാനവരാശിയുടെ അനുഭവ ചരിത്രത്തെ ഓർമയിൽ നിന്നു മായ്ച്ചു വേണം പുതിയ കല്പിത ചരിത്രം സ്ഥാപിക്കുവാൻ.
ആ മറുപടി ബെൻ ഗുറിയോണിനെ തൃപ്തനാക്കിയില്ല. “ഞാൻ പറയുന്നത് എന്താണെന്നു നിങ്ങള്‍ക്ക് മനസ്സിലാകുന്നില്ലല്ലോ” എന്നു അദ്ദേഹം നീരസം പ്രകടിപ്പിക്കുന്നു. “പീല്‍ കമ്മിഷന്‍ എത്തുന്നതിന് ഇനി രണ്ടാഴ്ച സമയമാണുള്ളത്. അപ്പോഴേക്കും താങ്കള്‍ക്ക് ഇങ്ങനെയൊരു നിഗമനത്തിലെത്താം. അതിനു ശേഷം ഈ നിഗമനത്തിനു തെളിവു നല്‍കുന്നതിന് ഒരു പതിറ്റാണ്ട് മുഴുവന്‍ തന്നെ വേണമെങ്കില്‍ എടുക്കാമല്ലോ” എന്നു കൂട്ടിച്ചേര്‍ക്കുകയും ചെയ്യുന്നു.
നിഗമനം ആദ്യം. തെളിവ് പിന്നെ ഉണ്ടാക്കിയെടുത്താൽ മതി. യഹൂദരാഷ്ടത്തിന്റെ അസ്ഥിവാരമുറപ്പിക്കുന്ന അക്കാഡമിക ചരിത്രങ്ങളുടെ പൊള്ളത്തരം വെളിവാക്കുന്നതാണ് ഈ സംഭവം.
✍️ Sajeer Bukhari
1948നു മുമ്പു ഫലസ്തീൻ അറബികളുടേതായിരുന്നു എന്നതിനു ചരിത്രപരമായ തെളിവുകൾ കാണിക്കുന്നതിനായി അന്നത്തെ വിമാനങ്ങളിലും ടിക്കറ്റുകളിലും നാണയങ്ങളിലും കറൻസികളിലും മറ്റും Palestine എന്നെഴുതിയിരിക്കുന്നത് പോസ്റ്റു ചെയ്യുന്ന നിഷ്കളങ്കരായ സുഹൃത്തുക്കളോട്:
നിങ്ങൾക്കറിയാവുന്ന പോലെ 1914-1918 കാലത്തു നടന്ന ഒന്നാം ലോക മഹായുദ്ധത്തോടെ ഉസ്മാനിയ്യാ ഖിലാഫത് തകർക്കണമെന്ന ലക്ഷ്യത്തിൽ ക്രൈസ്തവ യൂറോപ്പ് എല്ലാ അടവുകളും പയറ്റിയിരുന്നു. അതിലൊന്നാണ് 1917ലെ McMahon – Hussein Correspondence. പ്രാദേശിക തലങ്ങളിൽ ഭരണം വാഗ്ദാനം ചെയ്ത് അവർ അറബികളെ തന്നെ ഉസ്മാനിയ്യാ ഖിലാഫത്തിനെതിരെ അണിനിരത്തി.
ഇതേ, 1917 ൽ തന്നെ യുദ്ധത്തിൽ ജൂതൻമാരുടെ പിന്തുണ തേടി ബാൽഫോർ പ്രഭുവിന് എഴുതിയ കത്തിൽ ഫലസ്തീൻ അവർക്കു ജൂത ഭവനം നിർമിക്കാൻ വിട്ടു നൽകാം എന്നും വാഗ്ദാനം ചെയ്തിരുന്നു.
പ്രാദേശിക അറബികളെ കുരുതി കൊടുത്തും തമ്മിലടിപ്പിച്ചും കലാപങ്ങൾ നടത്തിച്ചും ഉസ്മാനിയ്യാ ഭരണകൂടത്തിൽ നിന്നും ഇന്നത്തെ ജോർദാനും സിറിയയും ഫലസ്തീനുമെല്ലാം ഉൾക്കൊള്ളുന്ന ലെവന്റ് - Greater Syria പിടിച്ചെടുത്തു. എല്ലാം കഴിഞ്ഞപ്പോൾ ബ്രിട്ടൻ വഞ്ചിച്ചു. യു.കെയും ഫ്രാൻസും കൂടി സൈക്‌സ് - പിക്കോട്ട് ഉടമ്പടി പ്രകാരം ഈ പ്രദേശങ്ങൾ വിഭജിച്ചെടുത്തു. ആദ്യം ഒരു സംയുക്ത "ഒക്യുപൈഡ് എനിമി ടെറിട്ടറി അഡ്മിനിസ്ട്രേഷൻ" രൂപീകരിച്ചെങ്കിലും 1922 ജൂണിൽ ബ്രിട്ടീഷുകാർ ഫലസ്തീനിലെയും ട്രാൻസ് ജോർദാനിലെയും ഭരണത്തിനു നിയമസാധുത വരുത്താൻ ലീഗ് ഓഫ് നേഷൻസിൽ ഒരു മാൻഡേറ്റ് നേടിയെടുത്തു. Until such time as they are able to stand alone - "അവർക്ക് ഒറ്റയ്ക്ക് നിൽക്കാൻ കഴിയുന്ന സമയം വരെ" പ്രവർത്തനരഹിതമായ ഉസ്മാനിയ്യാ സാമ്രാജ്യത്തിന്റെ പ്രദേശങ്ങൾ ഭരിക്കുക എന്നതായിരുന്നു ലീഗ് ഓഫ് നേഷൻസ് നൽകിയ മാൻഡേറ്റിന്റെ ലക്ഷ്യം. 1948 വരെ Mandatory Palestine ആണ് ഉണ്ടായിരുന്നത്. (ഒരുപാടൊരുപാട് വിശദാംശങ്ങൾ ഒഴിവാക്കി എഴുതിയതാണിത്).
ചുരുക്കത്തിൽ, ബ്രിട്ടീഷ് നിയന്ത്രണത്തിൽ ഉണ്ടായിരുന്ന 1920 - 1948 കാലയളവിൽ സ്വഭാവികമായും എയർലൈൻസും കറൻസിയുമെല്ലാം അവരുടേത് ആയിരിക്കുമല്ലോ. അതിൽ ഫലസ്തീനിന്റെ പേരു മാത്രമല്ല, ഹീബ്രുവിൽ എറേറ്റ്സ് ഇസ്രയേൽ എന്നും ഉണ്ട്. അതെന്തോ ഒരു സംഭവമായി അറബികളോ ജൂതൻമാരോ അവരുടെ പക്ഷം പിടിക്കുന്നവരോ ഉയർത്തി കാട്ടേണ്ടതില്ലെന്നു ചുരുക്കം.
എന്നാൽ, അതിനു മുമ്പേയുള്ള രേഖകളിലും ഈ നാടിന്റെ പേര് ഫലസ്തീൻ എന്നു മാത്രമായിരുന്നു എന്നു മറക്കാതിരിക്കാം. 19-ാം നൂറ്റാണ്ടിലെ പ്രമുഖ American Map and Atlas Publishers ആയ ന്യൂയോർക്കിലെ H.H. Lloyd & Company 1873 പ്രസിദ്ധീകരിച്ച AL Rawson ന്റെ Map of Palestine and all Bible lands, 1881 ൽ ചിക്കാഗോയിലെ H.H. Hardesty & Co. പ്രസിദ്ധീകരിച്ച No. 3 Old Testament map of Palestine തുടങ്ങി അനേകം ഭൂപടങ്ങൾ തന്നെ അതു തെളിയിക്കും. 125 വർഷങ്ങൾക്ക് മുമ്പ്, അതായത് 1898-ൽ ഫ്രഞ്ച് റെയിൽവേ കമ്പനിയായ "PLM", അക്കാലത്ത് മിഡിൽ ഈസ്റ്റിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി ഫലസ്തീനെ പ്രത്യേകം തിരഞ്ഞെടുത്തപ്പോൾ പുറത്തിറക്കിയ പോസ്റ്ററും ഇവിടെ ചേർത്തിട്ടുണ്ട്. നൂറായിരം ചരിത്ര രേഖകൾക്കു പുറമേയാണിത്.
✍️ Sajeer Bukhari
▪️കിതാബിയ്യ്, ഉമ്മിയ്യ്
#നാഗരികൻ #അസഭ്യൻ
#നൂറ്റാണ്ടുകൾ_പഴക്കമുള്ള_വിളി
അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും അധിനിവേശ സയണിസ്റ്റ് ലോബിയുടെ പ്രധാനമന്ത്രി നഥാൻയാഹൂവും ചേർന്നു നടത്തിയ പത്രസമ്മേളനം ശ്രദ്ധിച്ചിരുന്നോ? ഹമാസ് സന്നദ്ധ പോരാളികളുടെ പ്രഹരത്തെ നഥാൻയാഹൂ വിശേഷിപ്പിച്ചത് an example of an attack against civilization - നാഗരികതക്കെതിരെയുള്ള അക്രമത്തിന്റെ ഉദാഹരണം എന്നായിരുന്നു. അമേരിക്കയുടെ സ്റ്റേറ്റ് സെക്രട്ടറി എന്ന നിലക്ക് മാത്രമല്ല ഒരു യഹൂദൻ എന്ന അർത്ഥത്തിൽ കൂടിയാണ് ഞാൻ ഇവിടെ വന്നത് എന്ന് പ്രഖ്യാപിച്ച ബ്ലിങ്കനും the strength of civilization will win - നാഗരികതയുടെ കരുത്ത് ജയം നേടും എന്ന് പറഞ്ഞു. യഹൂദർ മാത്രം civilized - പരിഷ്കൃതൻ / നാഗരികൻ, അല്ലാത്തവരെല്ലാം uncivilized - അപരിഷ്കൃതൻ, അസഭ്യൻ എന്ന ദ്വയം സൃഷ്ടിക്കുന്നത് യാദൃച്ഛികമായി ഉണ്ടായതല്ല.
യെഹൂദേതര ജനതകളെല്ലാം അപരിഷ്കൃതരും സന്‍മാര്‍ഗ ഭ്രഷ്ടരും തരം താണവരുമാണെന്ന നിലപാടാണ് നൂറ്റാണ്ടുകളായി യഹൂദർ പിന്തുടർന്നു പോരുന്നത്. uncivilized - അപരിഷ്കൃതൻ , അസഭ്യൻ എന്ന അർത്ഥം കുറിക്കുന്നതിനു വേണ്ടി ഹീബ്രുവില്‍ גויים - ഗോയീം എന്ന പദമാണ് അവർ ഉപയോഗിച്ചിരുന്നത്. നിന്ദയും വെറുപ്പും പ്രകടിപ്പിക്കുന്നതിനുളള ഈ പദത്തിനു പകരം അറബി ഭാഷ ഉപയോഗിക്കുന്ന യഹൂദന്മാർ ഉമ്മിയ്യ് എന്നാണ് പ്രയോഗിച്ചിരുന്നത്. മനുഷ്യരായി വിചാരിച്ചു കൂടാത്തത്ര നികൃഷ്ടരായവരാണ് യഹൂദ പുരോഹിതന്‍മാരുടെ സാഹിത്യങ്ങളില്‍ 'ഗോയീം.' അവരോടൊപ്പം യാത്ര ചെയ്യാന്‍ പോലും പാടില്ല. ഒരു 'ഗോയിം' മുങ്ങിച്ചാകുന്നതു കണ്ടാല്‍ രക്ഷിക്കാന്‍ ശ്രമിച്ചു കൂടാ. വരാനിരിക്കുന്ന വാഗ്ദത്ത മിശിഹാ സകല ഗോയീമുകളെയും നശിപ്പിക്കും എന്നൊക്കെയായിരുന്നു യഹൂദ വിശ്വാസം.
ഇത് സാധാരണക്കാരായ യഹൂദരുടെ മൂഢ വിശ്വാസം മാത്രമായിരുന്നില്ല; യഹൂദ മതാധ്യാപനം തന്നെ ഇത്തരത്തിലായിരുന്നു. ഒരുദാഹരണം :-
When an Israelite and a Gentile have a lawsuit before thee, if thou canst, acquit the former according to the laws of the Israel, and tell the latter such is our law; if thou canst get him off in accordance with Gentile law, do so, and say to the plaintiff such is your law; but if he cannot be acquitted according to either law, then bring forward adroit pretexts and secure his acquittal. These are the words of the Rabbi Ishmael.
ഒരു യിസ്രായേല്യനും വിജാതീയനും നിന്റെ മുമ്പാകെ ഒരു വ്യവഹാരം ഉണ്ടാകുമ്പോള്‍, നിനക്കു കഴിയുമെങ്കില്‍, യിസ്രായേലിന്റെ നിയമങ്ങള്‍ക്കനുസൃതമായി യിസ്രായേല്യനെ കുറ്റവിമുക്തനാക്കി, മറ്റവനോട് നമ്മുടെ നിയമം ഇങ്ങനെയാണെന്ന് പറയുക. ജാതികളുടെ ന്യായപ്രമാണപ്രകാരം യിസ്രായേല്യനെ ഇറക്കിവിടുവാന്‍ നിനക്കു കഴിയുമെങ്കില്‍, അങ്ങനെ ചെയ്ക; നിന്റെ ന്യായപ്രമാണം ഇതുതന്നെയാണല്ലോയെന്നു വാദിയോടു പറയുക. എന്നാല്‍ ഏതെങ്കിലും നിയമമനുസരിച്ച് അവനെ കുറ്റവിമുക്തനാക്കാന്‍ കഴിയുന്നില്ലെങ്കില്‍, തന്ത്രപരമായ ന്യായങ്ങള്‍ മുന്നോട്ട് കൊണ്ടുവന്ന് അവനെ കുറ്റവിമുക്തനാക്കുക. റബ്ബി യിശ്മയേലിന്റെ വാക്കുകളാണിത് (A Talmudic Miscellany: A Thousand and One Extracts from the Talmud, the Midrashim and the Kabbalah, by Paul Hersho (1880) P. 37).
യഹൂദേതരന്‍മാരുടെ ഏതു പിഴവും അബദ്ധവും പ്രയോജനപ്പെടുത്തേണ്ടതാണ് എന്നു റബ്ബി ശംവേല്‍ പറയുന്നത് ഇതേ പുസ്തകത്തില്‍ ഉദ്ധരിക്കുന്നുണ്ട് (p.. 2201). 'ഉമ്മിയ്യുകളുടെ (യഹൂദേതരന്‍മാരുടെ) കാര്യത്തില്‍ നമ്മോട് ഒരു ചോദ്യവുമില്ല' എന്നു യഹൂദന്മാര്‍ പറഞ്ഞിരുന്നത് വിശുദ്ധ ഖുര്‍ആന്‍ 3:75 ഉദ്ധരിച്ചത് ഓര്‍മിക്കുക.
ഖുര്‍ആന്‍ 62:2ല്‍ നിരക്ഷരന്മാര്‍ക്കിടയില്‍ അവരില്‍ നിന്നു തന്നെ ഒരു ദൈവദൂതനെ നിയോഗിച്ചത് അവനാകുന്നു എന്നു പറയുന്നതില്‍ യഹൂദേതരന്‍മാരെ കുറിക്കാനുള്ള യഹൂദന്മാരുടെ തന്നെ പ്രയോഗത്തെ പ്രയോജനപ്പെടുത്തിയിരിക്കുന്നു. ഞങ്ങള്‍ ദൈവത്തിന്റെ പുത്രന്മാരും അവനു പ്രിയപ്പെട്ടവരുമാണ്, അവന്റെ വാഗ്ദത്ത ജനത ഞങ്ങളാണ്, ഞങ്ങള്‍ മാത്രമാണ് അല്ലാഹുവിന്റെ ഉറ്റവര്‍ എന്നു നിഗളിച്ചിരുന്ന യഹൂദന്മാര്‍ നിരക്ഷരരെന്നു വിളിച്ചു നിന്ദിക്കുകയും മ്ലേച്ഛരായി കരുതുകയും ചെയ്യുന്ന ഒരു ജനവിഭാഗത്തില്‍ നിന്നുതന്നെ അല്ലാഹു ജേതാവും വിജ്ഞനുമായ ഒരു പ്രവാചകനെ ഉയര്‍ത്തിക്കൊണ്ടു വന്നിരിക്കുന്നു എന്നാണ് താല്‍പര്യം.
✍️ Muhammad Sajeer Bukhari
Sajeer Bukhari
Click here to claim your Sponsored Listing.
Videos (show all)
Category
Contact the public figure
Telephone
Website
Address
Calicut, 673302
I believe in the motto " Mistakes makes a man perfect". I am a vlogger and content writer. Looking f
Thabassum (H), Kareettiparamb , Manipuram , Koduvally
Calicut, 673572
writing
Calicut
Fitness & Nutrition Guidance.. - Weight Control Management Online Training for Weight Loss & Weight Gain - Workout Programs - Meal Plans
Kuttiadi
Calicut
ജനിതകഘടനയന്വേഷിച്ച് തിരിച്ചു നടന്നാൽ പലവഴികളിലൂടെ മനുഷ്യനെത്തിച്ചേരുന്നതരൊറ്റ ഭൂഖണ്ഡത്തിലായിരിക്കും.